തുടര്‍ച്ചയായ രണ്ടാം ശതകം നേടി ഷായി ഹോപ്, ബംഗ്ലാദേശിനെതിരെ 261 റണ്‍സ് നേടി വിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത് 261 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപിന്റെ ശകത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് ഈ സ്കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോപ് അയര്‍ലണ്ടിനെതിരെ ശതകം നേടിയിരുന്നു. ഷായി ഹോപ് 132 പന്തില്‍ നിന്ന് 109 റണ്‍സാണ് നേടിയത്.

ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മികച്ച രീതിയില്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. 205/2 എന്ന നിലയില്‍ നിന്ന് 219/6 എന്ന നിലയിലേക്ക് വീണ വിന്‍ഡീസ് 50 ഓവറില്‍ നിന്ന് 261 റണ്‍സാണ് 9 വിക്കറ്റ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി മഷ്റഫെ മൊര്‍തസ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും ഷാക്കിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വിന്‍‍ഡീസ് ബാറ്റിംഗിന്റെ നെടുംതൂണായത് 115 റണ്‍സ്  നേടിയ റോഷ്ടണ്‍ ചേസ്-ഷായി ഹോപ് എന്നിവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. റോഷ്ടണ്‍ ചേസ് 51 റണ്‍സ് നേടിയപ്പോള്‍ സുനില്‍ ആംബ്രിസ് 38 റണ്‍സ് നേടി. അവസാന ഓവറുകളില്‍ 19 റണ്‍സുമായി ആഷ്‍ലി നഴ്സാണ് ടീമിന്റെ സ്കോര്‍ 261 റണ്‍സിലേക്ക് എത്തിച്ചത്.