സ്കാനുകളില്‍ എല്ലാം സുരക്ഷിതം, ടീമിനൊപ്പം ചേര്‍ന്ന് ഇമാം ഉള്‍ ഹക്ക്

ലോക്കി ഫെര്‍ഗൂസണിന്റെ പന്ത് തലയ്ക്ക് കൊണ്ടുവെങ്കിലും സ്കാനുകളില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ലെന്നതില്‍ ഇമാം-ഉള്‍-ഹക്കിനും പാക്കിസ്ഥാന്‍ ടീമിനും ആശ്വസിക്കാം. സിടി സ്കാനുകള്‍ക്കും എംആര്‍ഐയ്ക്കും താരത്തിനെ വിധേയനാക്കുകയായിരുന്നു. മത്സരത്തിന്റെ 13ാം ഓവറിലെ ആദ്യ പന്ത് ഹെല്‍മെറ്റിന്റെ ഗ്രില്ലിലാണ് ഇടിച്ചതെങ്കിലും 138 കിലോമീറ്റര്‍ വേഗതയിലുള്ള പന്ത് താരത്തിനു പ്രഹരമേല്പിക്കുവാന്‍ പോന്നതായിരുന്നു.

16 റണ്‍സില്‍ നില്‍ക്കെയാണ് ഇത് സംഭവിക്കുകയും താരം പിന്നീട് റിട്ടേര്‍ഡ് ഹര്‍ട്ടായി പോകുകയും ചെയ്തു. സ്റ്റംപ്സില്‍ നിന്ന് മാറിയ ശേഷം ഏറെ സമയം ഹെല്‍മറ്റ് തലയില്‍ നിന്നൂരുവാന്‍ പ്രയാസപ്പെട്ട ഇമാം പിന്നീട് തറയില്‍ കിടക്കുകയായിരുന്നു. കണ്ണുകള്‍ അടഞ്ഞാണിരുന്നതെങ്കിലും ബോധമുണ്ടായിരുന്നതിനാല്‍ താരത്തിനോട് നീണ്ട പരിശോധനയ്ക്ക് ശേഷം ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് എത്തിയ്ക്കുകയായിരുന്നു.

Exit mobile version