Cricket

വീണ്ടും തിളങ്ങി കുന്നുമ്മൽ, സായി കിഷോറിന്റെ ഏഴ് വിക്കറ്റുകള്‍ക്ക് മുന്നിൽ തകര്‍ന്ന് നോര്‍ത്ത് സോൺ

ദുലീപ് ട്രോഫി സെമി ഫൈനലില്‍ പിടിമുറുക്കി സൗത്ത് സോൺ. ആദ്യ ഇന്നിംഗ്സ് 630/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം നോര്‍ത്ത് സോണിനെ വെറും 207 റൺസിനാണ് സൗത്ത് സോൺ എറിഞ്ഞിട്ടത്. സായി കിഷോറിന്റെ ഏഴ് വിക്കറ്റ് നേട്ടം ആണ് നോര്‍ത്ത് സോൺ ബാറ്റിംഗിനെ തകര്‍ത്തെറിഞ്ഞത്.

67 ഓവര്‍ മാത്രം നീണ്ട് നിന്ന നോര്‍ത്ത് സോൺ ബാറ്റിംഗിൽ നിശാന്ത് സന്ധു ആണ് ടീമിന്റെ ടോപ് സ്കോറര്‍. താരം 40 റൺസ് നേടിയപ്പോള്‍ യഷ് ധുൽ 39 റൺസ് നേടി പുറത്തായി.

കുന്നുമ്മൽ Rohankunnummal

ഫോളോ ഓൺ നടപ്പിലാക്കാതെ ബാറ്റിംഗിനിറങ്ങിയ സൗത്ത് സോൺ രണ്ടാം ഇന്നിംഗ്സിൽ 151/1 എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മൽ 77 റൺസ് നേടിയപ്പോള്‍ മയാംഗ് അഗര്‍വാള്‍ 53 റൺസ് നേടി പുറത്താകാതെ നിന്നു.

ഒരു ദിവസം അവശേഷിക്കെ 580 റൺസിന്റെ ലീഡാണ് സൗത്ത് സോണിന്റെ കൈവശമുള്ളത്.