വീണ്ടും തകര്‍ന്ന് പാക്കിസ്ഥാന്‍, കൈവശം നേരിയ ലീഡ് മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യ നിര പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിലയില്‍ നിന്ന് ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കും മുന്നില്‍ കീഴടങ്ങി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റ് ചെയ്യാനിറക്കാമെന്ന കാര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാനു ആശ്വസിക്കാവുന്നത്. ഒരു ഘട്ടത്തില്‍ 194/3 എന്ന നിലയില്‍ നിന്ന് 294 റണ്‍സിനു ടീം ഓള്‍ഔട്ട് ആയപ്പോള്‍ കൈവശം 40 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റ് വിജയിക്കുവാന്‍ വേണ്ടത് 41 റണ്‍സ് മാത്രം.

അസാദ് ഷഫീക്ക് 88 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മക്സൂദ്(61), ബാബര്‍ അസം(72) എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങി. ഡെയില്‍ സ്റ്റെയിന്‍ കാഗിസോ റബാഡയും നാല് വീതം വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.