അന്വേഷണ സംഘത്തിനു കൈക്കൂലി നല്‍കുവാന്‍ ശ്രമം, നാസിര്‍ ജംഷദ് കുറ്റക്കാരന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്‍ വിലക്കിയ താരം നാസിര്‍ ജംഷീദിനു കൂടുതല്‍ ശിക്ഷ നടപടിയുമായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി. സ്പോട്ട് ഫിക്സിംഗിന്റെ അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് കൈക്കൂലി വാഗ്ദാനം ചെയ്തതിനാണ് ജംഷദിനെതിരെ ചാര്‍ജ്ജ് ചെയ്യുവാന്‍ എന്‍സിഎ തീരുമാനിച്ചിരിക്കുന്നത്. മറ്റു രണ്ട് വ്യക്തികളോടൊപ്പമാണ് നാസിറിനെയും കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. മൂവരോടും ജനുവരി 15നു മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ്സ് കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിച്ച ലീഗുകളിലെ മത്സരങ്ങളിലെ സ്പോട്ട് ഫിക്സിംഗ് ആരോപണങ്ങളിന്മേലുള്ള അന്വേഷണത്തിലാണ് ഇടപെടലുകള്‍ നടത്തുവാന്‍ നാസിര്‍ ശ്രമിച്ചത്. ഖാലിദ് ലത്തീഫ്, ഷര്‍ജീല്‍ ഖാന്‍ എന്നിവര്‍ കുറ്റക്കാരായി കണ്ടെത്തിയ സ്പോട്ട് ഫിക്സിംഗിനു പിന്നിലെ സൂത്രധാരനായി പാക്കിസ്ഥാന്‍ ബോര്‍ഡ് കണ്ടെത്തിയത് നാസി്‍ ജംഷീദിനെയാണ്.

ലത്തീഫിനും ഷര്‍ജീലിനും അഞ്ച് വര്‍ഷം വിലക്കും നാസിറിനു പത്ത് വര്‍ഷത്തെ വിലക്കുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.