ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്‍കാതെ ഇന്ത്യ, വിയാന്‍ മുള്‍ഡറിനെ കാഴ്ചക്കാരനാക്കി വാലറ്റത്തെ തുടച്ച് നീക്കി കുല്‍ദീപ് യാദവും ഷഹ്ബാദ് നദീമും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ എ യ്ക്കെതിരെ ലീഡ് നേടുകയെന്ന ദക്ഷിണാഫ്രിക്ക എയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി കുല്‍ദീപ് യാദവും . വിയാന്‍ മുള്‍ഡര്‍ 131 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ വാലറ്റത്തെ ഒരു വശത്ത് നിന്ന് പിഴുതെടുത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ടീമിന് 17 റണ്‍സിന്റെ നേരിയ ലീഡ് നല്‍കുകയായിരുന്നു. കുല്‍ദീപ് യാദവ് 4 വിക്കറ്റും ഷഹ്ബാസ് നദീം 3 വിക്കറ്റും നേടിയപ്പോള്‍ 109.3 ഓവറില്‍ ദക്ഷിണാഫ്രിക്ക 400 റണ്‍സിന് ഓള്‍ഔട്ട് ആയി.

355/6 എന്ന നിലയില്‍ നിന്ന് അവസാന 4 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 45 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമാകുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം 161 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 14/0 എന്ന നിലയിലാണ്. പ്രിയാംഗ് പഞ്ചല്‍ 9 റണ്‍സും അഭിമന്യൂ ഈശ്വരന്‍ 5 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക 31 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.