CricketFeatured

ഗുവാഹത്തി ടെസ്റ്റ്: ഇന്ത്യക്ക് 7 വിക്കറ്റ് നഷ്ടം, ഫോളോ ഓൺ ഭീഷണിയിൽ

Picsart 25 11 24 13 33 46 116
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}


ഗുവാഹത്തിയിലെ ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ 489 എന്ന വലിയ ടോട്ടലിനേക്കാൾ 315 റൺസ് പിന്നിലാണ് ഇന്ത്യ.

1000350562

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ടീമിന് വെല്ലുവിളിയായി.
97 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സും സഹിതം 58 റൺസ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. എന്നാൽ സൈമൺ ഹാർമറുടെ പന്തിൽ മാർക്കോ ജാൻസന് ക്യാച്ച് നൽകി ജയ്‌സ്വാൾ പുറത്തായി. കെ.എൽ. രാഹുൽ 22 റൺസും സായ് സുദർശൻ 15 റൺസും നേടി. എന്നാൽ ധ്രുവ് ജുറേൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ കൂട്ടമായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.


ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ മാർക്കോ യാൻസനാണ് തിളങ്ങിയത്. 17 ഓവറിൽ 43 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് ജാൻസൺ നേടിയത്. സൈമൺ ഹാർമർ 2 വിക്കറ്റും കേശവ് മഹാരാജ് 1 വിക്കറ്റും നേടി ഇന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് മേൽ സമ്മർദ്ദം ചെലുത്തി.


വാഷിംഗ്ടൺ സുന്ദർ (33), കുൽദീപ് യാദവ് (14) എന്നിവരാണ് ക്രീസിലുള്ളത്. ഇരുവരും ഒരു നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി ലീഡ് കുറയ്ക്കാനും ഇന്നിംഗ്‌സ് സ്ഥിരപ്പെടുത്താനും ശ്രമിക്കുകയാണ്.