യുഎസ് ഓപ്പൺ : ഫെഡറർ പുറത്ത്

യുഎസ് ഓപ്പൺ ടെന്നീസിൽ ഫെഡററുടെ കഷ്ടകാലം തുടർക്കഥയാകുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം യുഎസ് ഓപ്പണിൽ മുത്തമിടാമെന്നുള്ള ഫെഡററുടെ മോഹങ്ങൾക്ക് ഒരിക്കൽ കൂടെ മങ്ങലേറ്റു എന്നുവേണം പറയാൻ. ഓസ്‌ട്രേലിയയുടെ ജോണ് മിൽമാനാണ് ഫെഡററെ നാലു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. തന്റെ നിലവാരത്തിന്റെ നിഴലിൽ പോലും എത്താൻ സാധിക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻ കൂടിയായ ഫെഡറർ മടങ്ങുന്നത്. ആദ്യ സെറ്റ് 6-3 ന് നേടുകയും രണ്ടാം സെറ്റിന് വേണ്ടി സർവ്വ് ചെയ്യുകയും ചെയ്ത ശേഷമാണ് ഫെഡ് എക്സ്പ്രസ്സ് തോൽവി ഏറ്റുവാങ്ങിയത്. സ്‌കോർ 3-6, 7-5,7-6,7-6. മറ്റ് മത്സരങ്ങളിൽ നോവാക് ജോക്കോവിച്ച് സൂസയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നോവാക്കിന്റെ വിജയം. ഡേവിഡ് ഗൊഫിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്ന് മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.

വനിതാ വിഭാഗത്തിൽ മൂന്നാം സീഡ് സെവസ്റ്റോവ, മഡിസൺ കീസ്, ഷറപ്പോവയെ തോൽപ്പിച്ച് നുവാരോ, സുറെങ്കോ എന്നിവർ ക്വാർട്ടർ ഉറപ്പാക്കി.

Exit mobile version