മൂന്നാം ടെസ്റ്റില്‍ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, ഷഹീന്‍ അഫ്രീദിയ്ക്ക് അരങ്ങേറ്റം

ആദ്യ ടെസ്റ്റില്‍ അവിസ്മരണീയ വിജയം പിടിച്ചെടുത്ത ശേഷം രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാണ്ട് പാക്കിസ്ഥാനെതിരെ പരമ്പര ലക്ഷ്യവുമായി മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയ ന്യൂസിലാണ്ട് നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ യസീര്‍ ഷായുടെ മികവിനു മുന്നിലാണ് ന്യൂസിലാണ്ട് തകര്‍ന്നടിഞ്ഞത്. നാലാം ഇന്നിംഗ്സിലെ ബാറ്റിംഗ് ഒഴിവാക്കുക എന്ന ലക്ഷ്യമാവും ന്യൂസിലാണ്ടിന്റെ ഈ തീരുമാനത്തിനു മുന്നില്‍.

അതേ സമയം ന്യൂസിലാണ്ടിനെതിരെ ഒരു അനായാസ വിജയം കൂടി നേടി പരമ്പര സ്വന്തമാക്കുവാനാകും പാക്കിസ്ഥാന്റെ ലക്ഷ്യം. ആദ്യ ടെസ്റ്റ് ജയിക്കുന്നതിന്റെ അടുത്തെത്തി കൈമോശം വന്നതില്‍ പിന്നെ ടീം ഉണര്‍വ്വോടെയാണ് മൂന്നാം ടെസ്റ്റിനു എത്തിയത്.

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഹെന്‍റി നിക്കോളസ്, ബിജെ വാട്ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, അജാസ് പട്ടേല്‍, വില്യം സോമെര്‍വില്ലേ, ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട്

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, മുഹമ്മദ് ഫഹീസ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്ക്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, ബിലാല്‍ ആസിഫ്, യസീര്‍ ഷാ, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി

 

Exit mobile version