Picsart 23 08 09 09 47 59 822

മനോജ് തിവാരി വിരമിക്കൽ തീരുമാനം പിൻവലിച്ചു, ഒരു വർഷം കൂടെ കളിക്കും

വിരമിക്കൽ തീരുമാനത്തിൽ യു ടേൺ എടുത്ത് ബംഗാൾ ക്രിക്കറ്റർ മനോജ് തിവാരി. സോഷ്യൽ മീഡിയയിലൂടെ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് മനോജ് തിവാരി തന്റെ തീരുമാനം തിരുത്തിയത്‌. വിരമിക്കൽ ഒരു “വികാരപരമായ” തീരുമാനമായിരുന്നുവെന്നും ഒരു വർഷം കൂടെ താൻ ബംഗാളിനായി കളിക്കും എന്നും താരം പറഞ്ഞു.

ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പത്രസമ്മേളനത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റ് സ്‌നേഹാശിഷ് ​​ഗാംഗുലിയ്‌ക്കൊപ്പം തിവാരി തന്റെ തീരുമാനം വ്യക്തമാക്കി., “ഗാംഗുലി ഒരു വർഷം കൂടി രഞ്ജി ട്രോഫിയിൽ കളിക്കാൻ എന്നെ പ്രേരിപ്പിച്ചു, ഞാൻ എന്റെ ഭാര്യയോട് സംസാരിച്ചു, അവളും തന്നോട് മടങ്ങി വരാൻ ആണ് പറഞ്ഞത്” തിവാരി പറഞ്ഞു.

“കഴിഞ്ഞ വർഷം ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോൾ ഞാനായിരുന്നു ക്യാപ്റ്റനെന്ന് അവൾ എന്നെ ഓർമ്മിപ്പിച്ചു. ഒരുപാട് ആരാധകരും എനിക്ക് കത്തെഴുതി, അതാണ് തീരുമാനം മാറ്റുന്നത്” അദ്ദേഹം പറഞ്ഞു.

ഇതുവരെ 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഫോർമാറ്റിൽ 10,000 റൺസിന് 92 റൺസ് മാത്രം പിറകിലാണ്. 29 സെഞ്ചുറികളും 45 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 48.56 ശരാശരിയിൽ 9908 റൺസ് അദ്ദേഹം നേടി. അന്താരാഷ്ട്ര തലത്തിൽ, 2008 നും 2015 നും ഇടയിൽ 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

Exit mobile version