കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ശക്തരായ സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും യൂസുവേന്ദ്ര ചഹാലിനെയും താരതമ്യം ചെയ്ത് മാത്യൂ ഹെയ്ഡന്‍. ചഹാലിനെക്കാള്‍ താന്‍ അപകടകാരിയെന്ന് കരുതുന്നത് കുല്‍ദീപ് യാദവിനെയാണെന്നും ഷെയിന്‍ വോണിന്റേത് പോലുള്ള “ഡ്രിഫ്റ്റാണ്” കുല്‍ദീപിനെ ചഹാലിനെക്കാള്‍ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും ഹെയ്‍ഡന്‍ പറഞ്ഞു.

ബാറ്റ്സ്മാന്മാരിലേക്ക് പന്ത് എങ്ങനെ വരുന്നു എന്നതാണ് കുല്‍ദീപിന്റെ ശക്തി, അത് ഷെയിന്‍ വോണ്‍ പന്തെറിയുന്നത് പോലെയാണ്. വോണിനെ പോലെ പന്ത് അത്രയും തിരിക്കുവാന്‍ കുല്‍ദീപിനു കഴിയുന്നില്ലെങ്കിലും ചഹാിനെക്കാള്‍ കൂടുതല്‍ അപകടകാരിയായി താരത്തെ താന്‍ വിലയിരുത്തുന്നത് ഇതിനാലാണെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ചഹാല്‍ വ്യത്യസ്തനായ ബൗളറാണ്. വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുന്ന താരം. താനാണ് ഒരു ബാറ്റ്സ്മാനെങ്കില്‍ കുല്‍ദീപിനു പകരം ചഹാലിനെ കളിക്കുവാന്‍ ആഗ്രഹിക്കുമെന്ന് മാത്യൂ ഹെയ്ഡന്‍ പറഞ്ഞു.