ആദ്യ സെഷനിലെ തകര്‍ച്ചയ്ക്ക് ശേഷം ശ്രീലങ്കയുടെ കരുതുറ്റ തിരിച്ചുവരവ്

Sports Correspondent

Dhananjayaangelo
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോളിൽ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിവസം 242/6 എന്ന നിലയിൽ അവസാനിപ്പിച്ച് ശ്രീലങ്ക. ശ്രീലങ്കന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ലഞ്ചിന് പിരിയുമ്പോള്‍ 65/4 എന്ന നിലയിലായിരുന്നു ലങ്ക. ആഞ്ചലോ മാത്യൂസ് – ധനന്‍ജയ ഡി സിൽവ കൂട്ടുകെട്ട് 131 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയാണ് ശ്രീലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

മാത്യൂസ് 64 റൺസ് നേടി പുറത്തായപ്പോള്‍ ധനന്‍ജയ ഡി സിൽവയ്ക്ക് കൂട്ടായി സദീര സമരവിക്രമയെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 57 റൺസ് കൂടി നേടി. 36 റൺസ് നേടിയ സദീര സമരവിക്രമ പുറത്തായതോടെ ഒന്നാം ദിവസം കളി നിര്‍ത്തുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. 94 റൺസ് നേടി ധനന്‍ജയയാണ് ക്രീസിൽ നിൽക്കുന്നത്.

ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയ്ക്ക് പിന്നീട് മത്സരത്തിൽ വിക്കറ്റൊന്നും നേടാനായിട്ടില്ല.