പിവി സിന്ധുവിന് ജപ്പാന്‍ ഓപ്പൺ കിരീടം

ജപ്പാന്‍ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി പിവി സിന്ധു. ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. ഒരു മേജര്‍ കിരീടം എന്ന സിന്ധുവിന്റെ ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം.
സ്കോര്‍ 21-17, 21-17. നിലവിലെ ലോക ചാമ്പ്യനാണ് ജപ്പാന്റെ അകാനെ യമാഗൂച്ചി ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ്. മൂന്ന് തവണ ലോക കിരീടം നേടിയ താരം കൂടിയാണ് യമാഗൂച്ചി.