കേരള പ്രീമിയർ ലീഗിന് ഇനി ഏഴു ദിവസം, മൂന്ന് ടീമുകൾ പിന്മാറി, ലീഗിൽ 11 ടീം മാത്രം

കേരള പ്രീമിയർ ലീഗ് 2018-19 സീസൺ തുടക്കത്തിന് ഇനി ഏഴു ദിവസം മാത്രം. ഡിസംവർ ഒമ്പതിന് കൊച്ചിയിൽ ആകും കേരള ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റായ കേരള പ്രീമിയർ ലീഗിന് തുടക്കമാവുക. ഡിസംബർ എട്ടിനാണ് ആദ്യം ഉദ്ഘാടന മത്സരം നടത്താൻ തീരുമാനിച്ചത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡിസംബർ ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.

ഉദ്ഘാടന മത്സരത്തിൽ കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിയെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം നേരിടും. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും.

14 ടീമുകൾ പങ്കെടുക്കും എന്നാണ് ആദ്യ കെ എഫ് എ പറഞ്ഞത് എങ്കിലും 11 ടീമുകൾ മാത്രമെ ഇത്തവണ ലീഗിൽ ഉണ്ടാവുകയുള്ളൂ. പല ഡിപാർട്മെന്റ് ടീമുകളും അവസാന നിമിഷം പിൻവലിഞ്ഞതാണ് 11 ടീമായി ലീഗ് ചുരുങ്ങാൻ കാരണം. ഗോകുലം കേരള എഫ് സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.

ലീഗിലെ ടീമുകൾ:
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചി, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, ഇന്ത്യൻ നേവി

കേരള പ്രീമിയർ ലീഗ് ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും എഫ് സി കൊച്ചിയും തമ്മിൽ

കേരള പ്രീമിയർ ലീഗ് 2018-19 സീസൺ ആരംഭം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെയാകും. ഡിസംബർ എട്ടിന് നടക്കുന്ന കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമാകും കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക.

ആദ്യ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമെ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ലീഗിലെ ഗ്രൂപ്പുകളും മറ്റു ഫിക്സ്ചറുകളും ഉടൻ തന്നെ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 14 ടീമുകൾ ആണ് ഇത്തവണ ലീഗിൽ പങ്കെടുക്കുക. കേരള പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയർ ലീഗ് കൂടിയാകും ഇത്. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങൾ തത്സമയം പ്രേക്ഷകരിൽ എത്തിക്കുക.

ഗോകുലം കേരള എഫ് സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.

കേരള പ്രീമിയർ ലീഗ് ഡിസംബർ 8ന് ആരംഭിക്കും, ആദ്യ മത്സരം കൊച്ചിയിൽ

കേരള പ്രീമിയർ ലീഗ് 2018-19 സീസൺ ആരംഭം തീരുമാനമായി. ഡിസംബർ എട്ടിനാകും കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരം നടക്കുക. കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിന്റെ ഹോം മത്സരത്തോടെയാണ് ലീഗിന് തുടക്കമാവുക. ലീഗിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറുകളും ഉടൻ തന്നെ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിടും. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക.

14 ടീമുകൾ ആണ് ഇത്തവണ ലീഗിൽ പങ്കെടുക്കുക. കേരള പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയർ ലീഗ് കൂടിയാകും ഇത്. ഓൺലൈൻ സ്ട്രീമിംഗ് ഒലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങൾ തത്സമയം പ്രേക്ഷകരിൽ എത്തിക്കുക. മൈ കൂജോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരം തത്സമയം കാണാം. ശനി ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ നടക്കുക എന്ന പ്രത്യേകതയും ഇത്തവണത്തെ ലീഗിന് ഉണ്ട്.

ലീഗിലെ ടീമുകൾ:
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, ആർ എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്

കേരള പ്രീമിയർ ലീഗിൽ ഇത്തവണ തത്സമയം കാണാം

കേരള പ്രീമിയർ ലീഗ് ഇത്തവണ ഫുട്ബോൾ ആരാധകർക്ക് തത്സമയം കാണാം. ഇതിനായുള്ള ഒരുക്കങ്ങൾ കേരള ഫുട്ബോൾ അസോസിയേഷൻ പൂർത്തിയാക്കി. ലെഗിലെ ഭൂരിഭാഗം മത്സരങ്ങളും ലൈവ് സ്ട്രീം ചെയ്യാനാണ് കെ എഫ് എ ഉദ്ദേശിക്കുന്നത്. ഇതിനായി ഏഷ്യയിലെ ഏറ്റവും വലിയ ലൈവ് കായിക ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായാ മൈകൂജോ ഡോട്ട്കോമുമായി കെ എഫ് എ ധാരണയിൽ എത്തിയിട്ടുണ്ട്.

നേരത്തെ കേരള ഫുട്ബോൾ അസോസിയേഷൻ നടത്തിയ അക്കാദമി ലീഗുകൾ പരീക്ഷണാടിസ്ഥാനത്തിൽ ലൈവ് സ്ട്രീം ചെയ്തിരുന്നു‌. മൈകൂജോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരം തത്സമയം കാണാം. നവംബറിൽ ആകും കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുക‌.

16 ടീമുകളെ ആണ് കെ എഫ് എ ഇത്തവണ പ്രീമിയർ ലീഗിൽ പ്രതീക്ഷിക്കുന്നത്‌. 16 ടീമുകൾ പങ്കെടുക്കുന്ന കാര്യത്തിൽ ഒക്ടോബർ 31ന് അവസാന തീരുമാനം ആകും.

ലീഗിൽ പങ്കെടുക്കാൻ സാധ്യതയുള്ള ടീമുകൾ:

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്, കെ എസ് ഇ ബി, ഏജീസ്

കേരള പ്രീമിയർ ലീഗിൽ ഇത്തവണ 15 ടീമുകൾ, നവംബർ 15ന് ആരംഭിക്കും

പുതിയ മുഖവുമായി എത്തുന്ന കേരള പ്രീമിയർ ലീഗിന് നവംബർ പകുതിയിൽ കിക്കോഫ് ഉണ്ടാകും. മുൻ സീസണുകൾ പോലെ സീസണ് അവസാനം തിരക്കുപിടിച്ചു ലീഗ് നടത്തുന്ന രീതി മാറ്റാൻ നേരത്തെ തന്നെ കെ എഫ് എ തീരുമാനിച്ചിരുന്നു. നവംബർ 15ന് ആരംഭിച്ച് ഏപ്രിൽ വരെ നീണ്ടു നിക്കുന്ന വിധത്തിലാകും കേരള പ്രീമിയർ ലീഗ് ഇത്തവണ നടക്കുക.

കളിക്കാർക്കും ക്ലബുകൾക്കും ലീഗ് നീണ്ടു നിക്കുന്നത് വലിയ ആശ്വാസമാകും. കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. കഴിഞ്ഞ‌ സീസണിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ ലീഗിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഇതിനിടയിൽ വന്നത് കേരള പ്രീമിയർ ലിഗിന്റെ മൊത്തം ഫിക്സ്ചറിനെ തന്നെ ബാധിച്ചിരുന്നു.

ഇത്തവണ 15 ടീമുകൾ എങ്കിലും ലീഗിന് ഉണ്ടാകും. ആദ്യ ഡിപാർട്മെന്റ് ടീമുകൾ ഇല്ലാതെ ലീഗ് കളിക്കാനായിരുന്നു കെ എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ അവസാനം ഡിപാർട്മെന്റ് ടീമുകളെ കൂടെ ഉൾപ്പെടുത്താം എന്ന ധാരണയിലാണ് ഉള്ളത്. 9 പ്രൈവെറ്റ് ക്ലബുകളും അഞ്ച് ഡിപാർട്മെന്റ് ക്ലബുകളും എന്തായാലും ലീഗിന്റെ ഭാഗമാകും

ഹോം എവേ ഫോർമാറ്റിൽ തന്നെ ആകും ലീഗ് നടക്കുക. തിരുവനന്തപുരം ക്ലബായ കോവളം എഫ് സി അടക്കം കേരള പ്രീമിയർ ലീഗിൽ പുതിയ ടീമുകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. എല്ലാ മത്സരങ്ങളും തത്സമയം ലൈവ് സ്ട്രീമിങ് വഴി ഫുട്ബോൾ ആരാധകരിൽ എത്തിക്കുകയും ചെയ്യും. ഇതിനായി മൈകൂജോ ഡോട്ട് കോമിമായി അധികൃതർ ധാരണയിൽ എത്തിയിട്ടുണ്ട്.

ലീഗിൽ പങ്കെടുക്കാൻ സാധ്യതയുള്ള ടീമുകൾ:

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്, കെ എസ് ഇ ബി.

മാറ്റങ്ങളുമായി കേരള പ്രീമിയർ ലീഗ് എത്തുന്നു, ഇത്തവണ ഒക്ടോബർ മുതൽ

പുതിയ മുഖവുമായി കേരള പ്രീമിയർ ലീഗ് എത്തുന്നു. മുൻ സീസണുകൾ പോലെ സീസണ് അവസാനം തിരക്കുപിടിച്ചു ലീഗ് നടത്തുന്ന രീതി മാറ്റി ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭത്തോടൊപ്പം ഒക്ടോബർ മുതൽ കേരള പ്രീമിയർ ലീഗും ആരംഭിക്കാനാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ തീരുമാനം. ഒക്ടോബറിൽ ആരംഭിക്കുന്ന ലീഗിൽ മത്സരങ്ങൾക്ക് ഇടയിൽ കൃത്യമായ ഇടവേളകൾ വിട്ട് ആകും നടത്തുക.

ഇത് കളിക്കാരെയും ക്ലബുകളെയും ഒരുപോലെ സഹായിക്കുമെന്നും കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. കഴിഞ്ഞ‌ സീസണിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ ലീഗിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഇതിനിടയിൽ വന്നത് കേരള പ്രീമിയർ ലിഗിന്റെ മൊത്തം ഫിക്സ്ചറിനെ തന്നെ ബാധിച്ചു. ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള എന്നീ ടീമുകൾ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്നുണ്ടായിരുന്നു.

ലീഗ് നേരത്തെ നടത്തുന്നത് അത്തരം പ്രശ്നങ്ങളെയും അതിജീവിക്കാൻ സഹായിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. ഇത്തവണ ഡിപാർട്മെന്റ് ടീമുകൾ ഇല്ലാതെ 10 പ്രൈവെറ്റ് ക്ലബുകൾ മാത്രമായാകും ലീഗ് നടക്കുക. ഡിപാർട്മെന്റ് ടീമുകൾക്കായി മറ്റൊരു ടൂർണമെന്റ് നടത്താനും അസോസിയേഷൻ ആലോചിക്കുന്നുണ്ട്.

ഹോം എവേ ഫോർമാറ്റിൽ തന്നെ ആകും ലീഗ് നടക്കുക. തിരുവനന്തപുരം ക്ലബായ കോവളം എഫ് സി അടക്കം കേരള പ്രീമിയർ ലീഗിൽ പുതിയ ടീമുകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. എല്ലാ മത്സരങ്ങളും തത്സമയം ലൈവ് സ്ട്രീമിങ് വഴി ഫുട്ബോൾ ആരാധകരിൽ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.

Exit mobile version