ന്യൂസിലാൻഡിന്റെ രാക്ഷനായി രവീന്ദ്ര, ഇന്ത്യ – ന്യൂസിലാൻഡ് ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ആവേശകരമായ മത്സരത്തിൽ ഇന്ത്യക്ക് മുൻപിൽ വന്മതിലായി നിന്ന അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. അവസാന വിക്കറ്റിൽ 52 പന്തുകൾ നേരിട്ടാണ് രചിൻ രവീന്ദ്ര – അജാസ് പട്ടേൽ സഖ്യമാണ് ഇന്ത്യയുടെ ജയം തടഞ്ഞത്. 284 റൺസ് ലക്‌ഷ്യംവെച്ച് ഇറങ്ങിയ ന്യൂസിലാൻഡ് മത്സരം അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്.

ന്യൂസിലാൻഡ് നിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ടോം ലതാം മാത്രമാണ് പിടിച്ചു നിന്നത്. വില്യം സോമർവില്ലെ 36 റൺസും കെയ്ൻ വില്യംസൺ 24 റൺസ് എടുത്തും പുറത്തായി. 91 പന്തിൽ 18 റൺസ് എടുത്ത് പുറത്താവാതെ നിന്ന രചിൻ രവീന്ദ്രയും 23 പന്തിൽ പുറത്താവാതെ 2 റൺസ് എടുത്ത അജാസ് പട്ടേലുമാണ് ന്യൂസിലാൻഡിനു സമനില നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.

Exit mobile version