ആന്‍ഡേഴ്സണ്‍-ഇസ്നര്‍ പോരാട്ടം പിന്തള്ളിയത് ജോക്കോവിച്ച് – ഡെൽപോട്രോ മത്സരത്തെ

suhas

Download the Fanport app now!
Appstore Badge
Google Play Badge 1

സെർവിലെ അതികായന്മാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ അമേരിക്കയുടെ ജോൺ ഇസ്‌നറെ അഞ്ച് സെറ്റുകൾ നീണ്ട മാരത്തോൺ പോരാട്ടത്തിൽ മറികടന്ന് സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ വിംബിൾഡൺ ഫൈനലിൽ സ്ഥാനം പിടിച്ചപ്പോള്‍. (സ്‌കോർ 7-6, 6-7, 6-7, 6-4, 26-24) അത് വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ സെമി ഫൈനൽ ആയി മാറിയിരുന്നു.

ജോക്കോവിച്ച് – ഡെൽപോട്രോ മത്സരിച്ച നാലു മണിക്കൂർ 44 മിനിറ്റ് എന്ന പഴയ സെമി ഫൈനൽ റെക്കോർഡാണ് കെവിൻ – ഇസ്‌നർ മത്സരം മറികടന്നത്. അവസാന സെറ്റിൽ ടൈ ബ്രേക്കറുകൾ ഇല്ലെന്ന നിയമം മത്സരത്തെ എത്തിച്ചത് 26-24 എന്ന സ്കോറിനാണ് ! അഞ്ചാം സെറ്റിന് മാത്രം എടുത്ത സമയം 2 മണിക്കൂർ 55 മിനിറ്റ് !

വലിയ സർവുകൾ നിയന്ത്രിച്ച മത്സത്തിൽ ഇസ്‌നർ പായിച്ചത് 53 എയ്‌സുകൾ ആൻഡേഴ്‌സൻ അടിച്ചത് 49 ഉം. കഴിഞ്ഞ യുഎസ് ഓപ്പൺ റണ്ണറപ്പ് കൂടിയായ കെവിൻ ആൻഡേഴ്‌സൺ ഈ വിജയത്തോടെ റാങ്കിങ്ങിൽ കരിയറിൽ ആദ്യമായി നാലാം സ്ഥാനത്തേക്ക് എത്തും. രണ്ടാം സെമി വെളിച്ചക്കുറവ് മൂലം മാറ്റിവയ്ക്കുമ്പോൾ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നൊവാക് ജോക്കോവിച്ച് റാഫേൽ നദാലിനെതിരെ ലീഡ് ചെയ്യുകയാണ്. മത്സരം ഇന്ന് പുനരാരംഭിക്കും. വനിതാ ഫൈനലിൽ ഇന്ന് സെറീന കെർബറെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial