Site icon Fanport

2 ദിവസത്തെ പോരാട്ടത്തിന് ഒടുവിൽ ജ്യോക്കോവിച്, ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 25 മത്തെ ജയം

ലോക രണ്ടാം നമ്പറും നിലവിലെ ജേതാവും ആയ നൊവാക് ജ്യോക്കോവിച് വിംബിൾഡൺ അവസാന എട്ടിൽ എത്തി. ഇന്നലെ പൂർത്തിയാക്കാൻ ആവാത്ത മത്സരത്തിൽ 17 സീഡ് ഉമ്പർട്ട് ഹുർകാഷിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് ജ്യോക്കോവിച് മറികടന്നത്. വിംബിൾഡൺ നൂറാം മത്സരത്തിൽ 90 മത്തെ ജയം ആയി സെർബിയൻ താരത്തിന് ഇത്. ഇന്നലെ ആദ്യ രണ്ടു സെറ്റുകളും ടൈബ്രേക്കറിലൂടെ ജ്യോക്കോവിച് നേടുക ആയിരുന്നു. രണ്ടു ടൈബ്രേക്കറിലും പിന്നിൽ തിരിച്ചു വന്നാണ് ആണ് നൊവാക് ജയം കണ്ടത്. ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 15 മത്തെ ടൈബ്രേക്കർ ജയം ആയിരുന്നു നൊവാക്കിന് ഇത്.

ജ്യോക്കോവിച്

ഇന്ന് മൂന്നാം സെറ്റിൽ അവസാന ജ്യോക്കോവിച്ചിന്റെ അവസാന സർവീസ് ആദ്യമായി ബ്രേക്ക് ചെയ്ത പോളണ്ട് താരം സെറ്റ് 7-5 നു നേടി മത്സരത്തിൽ തിരിച്ചെത്തി. എന്നാൽ അടുത്ത സെറ്റിൽ ആദ്യമായി എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത ജ്യോക്കോവിച് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിലാക്കി. മത്സരത്തിൽ 33 ഏസുകൾ ഉമ്പർട്ട് ഉതിർത്തപ്പോൾ ജ്യോക്കോവിച് 18 ഏസുകൾ ആണ് ഉതിർത്തത്. കരിയറിലെ 56 മത്തെ ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ജ്യോക്കോവിചിന് ഇത്. ഗ്രാന്റ് സ്ലാമിൽ തുടർച്ചയായ 25 മത്തെ ജയവും വിംബിൾഡൺ സെന്റർ കോർട്ടിൽ തുടർച്ചയായ 32 മത്തെ ജയവും കൂടിയായി താരത്തിന് ഇത്. ക്വാർട്ടർ ഫൈനലിൽ ആന്ദ്ര റൂബ്ലേവ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.

Exit mobile version