മുംബൈ ഇന്ത്യൻ WPLനായുള്ള ജേഴ്സി പുറത്തിറക്കി

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസ്, വനിതാ പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎൽ) വരാനിരിക്കുന്ന ഉദ്ഘാടന സീസണിലേക്ക് തങ്ങളുടെ ജേഴ്‌സി പുറത്തിറക്കി. അവരുടെ ഐ‌പി‌എൽ ജേഴ്‌സിയിൽ നിന്നുള്ള ഐക്കണിക് ബ്ലൂ, ഗോൾഡ് കളർ സ്കീം നിലനിർത്തിയാണ് പുതിയ ജേഴ്സി ഡിസൈൻ. പുരുഷ ലീഗിലെ തങ്ങളുടെ വിജയം WPL ലെ അവരുടെ വനിതാ ടീമിനൊപ്പം ആവർത്തിക്കാൻ നോക്കുകയാണ് മുംബൈ.

മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇന്ന് ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, പൂജ വസ്ത്രകർ, യാസ്തിക ഭാട്ടിയ എന്നിവരെയും വിദേശ താരങ്ങളായ നതാലി സ്കീവർ, അമേലിയ കെർ, ഹെയ്‌ലി മാത്യൂസ് തുടങ്ങിയവരെയും MI ഉദ്ഘാടന WPL സീസണിണായി സ്വന്തമാക്കിയിട്ടുണ്ട്.

WPLൽ അലിസ ഹീലി യുപി വാരിയേഴ്‌സിനെ നയിക്കും

വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഉദ്ഘാടന പതിപ്പിൽ ഓസ്‌ട്രേലിയൻ ഓപ്പണർ അലിസ ഹീലിയെ തങ്ങളുടെ ക്യാപ്റ്റനായി യുപി വാരിയേഴ്‌സ് പ്രഖ്യാപിച്ചു. ഫെബ്രുവരി 13ന് മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ പ്ലെയർ ലേലത്തിൽ 70 ലക്ഷം രൂപയ്ക്കായിരുന്നു യുപി വാരിയേഴ്‌സ് ഹീലിയെ സ്വന്തമാക്കിയത്.

139 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹീലി ലോകത്തിലെ ഏറ്റവും പരിചയസമ്പന്നയായ ഓപ്പണർമാരിൽ ഒരാളാണ്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ഹീലി , “ഞങ്ങൾ ഇവിടെ വിജയിക്കാനും നല്ല ക്രിക്കറ്റ് കളിക്കാനും ആണ് ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു. വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ 2023 മാർച്ച് 4 മുതൽ മാർച്ച് 26 വരെ മുംബൈയിൽ ആകും നടക്കുക. ബ്രാബോൺ സ്റ്റേഡിയവും DY പാട്ടീൽ സ്റ്റേഡിയവും ആകും മത്സരങ്ങൾക്ക് വേദിയാവുക. മാർച്ച് 5 ന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സിനെ നേരിട്ടു കൊണ്ടാകും യുപി വാരിയേഴ്സ് സീസൺ ആരംഭിക്കുക.

വനിത പ്രീമിയര്‍ ലീഗ് ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കി ടാറ്റ

വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. ആദ്യത്തെ അഞ്ച് വര്‍ഷത്തേക്കാണ് ടാറ്റ സൺസ് ടൈറ്റിൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെയും ടാറ്റ ഫിനാന്‍ഷ്യൽ സര്‍വീസിന്റെയും പ്രൊമോഷനാണ് കൂടുതലായും ഉണ്ടാകുക എന്നാണ് അറിയുന്നത്.

നിലവിൽ ഐപിഎലിന്റെ ടൈറ്റിൽ റൈറ്റ്സും ടാറ്റ ഗ്രൂപ്പിന്റെ കൈവശമാണ്. വനിത പ്രീമിയര്‍ ലീഗിന്റെ ടൈറ്റിൽ റൈറ്റ്സിന്റെ മൂല്യം എത്രയാണെന്നത് പുറത്ത് വന്നിട്ടില്ല.

 

സ്മൃതി മന്ദാന ആർ സി ബിയെ നയിക്കും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഫ്രാഞ്ചൈസി വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിനുള്ള (ഡബ്ല്യുപിഎൽ) വനിതാ ടീമിന്റെ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. അടുത്തിടെ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് ആർസിബി മന്ദാനയെ സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സ്മൃതി.

വിരാട് കോഹ്‌ലിയുടെയും ഫാഫ് ഡു പ്ലെസിസിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിലൂടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഇടംകൈയ്യൻ ഓപ്പണർ, ടീമിനെ നയിക്കാൻ അവസരം നൽകിയതിൽ ആർസിബിയോടുള്ള നന്ദി അറിയിച്ചു.

113 WT20I കളിൽ നിന്ന് 27.15 ശരാശരിയിലും 123.19 സ്ട്രൈക്ക് റേറ്റിലും 2661 റൺസ് നേടിയ മന്ദാന, വനിതാ ഗെയിമിലെ സൂപ്പർ സ്റ്റാറാണ്.

ബെൻ സോയറിനെ ആർ സി ബി വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

വിമൻസ് പ്രീമിയർ ലീഗ് (WPL) 2023 ന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) അവരുടെ കോച്ചിംഗ് സ്റ്റാഫിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പരിശീലകൻ ബെൻ സോയറിനെ ആണ് മുഖ്യ പരിശീലകനായി ആർ സി ബി നിയമിച്ചത്.

ആർ‌സി‌ബിയുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെ ഈ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ ന്യൂസിലൻഡിന്റെ വനിതാ ക്രിക്കറ്റ് ടീമിന്റെ ചുമതല വഹിക്കുന്ന സോയർ ദി ഹൺഡ്രഡിൽ ബർമിംഗ്ഹാം ഫീനിക്‌സിന്റെ മുഖ്യ പരിശീലകനുമാണ്. മുമ്പ് വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി സിക്‌സേഴ്‌സിനെ പരിശീലിപ്പിക്കുകയും ഓസ്‌ട്രേലിയൻ ദേശീയ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മലോലൻ രംഗരാജൻ അസിസ്റ്റന്റ് കോച്ചും സ്കൗട്ടിംഗ് തലവനുമായും സേവനമനുഷ്ഠിക്കും. വിആർ വനിതയെ ഫീൽഡിംഗ് പരിശീലകനായും സ്കൗട്ടായും നാഗാലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ ഹെഡ് കോച്ച് ആർഎക്‌സ് മുരളി ബാറ്റിംഗ് പരിശീലകനായും ആർ സി ബി നിയമിച്ചു.

ആര്‍സിബി വനിത ടീമിന്റെ മെന്ററായി സാനിയ മിര്‍സ

വനിത പ്രീമിയര്‍ ലീഗിലെ ആര്‍സിബി ടീമിന്റെ മെന്ററായി സാനിയ മിര്‍സയെ നിയമിച്ചു. വനിത സ്പോര്‍ട്സിലെ ഇന്ത്യയുടെ വലിയ പ്രഛോദനം തന്നെയാണ് ടെന്നീസ് താരം സാനിയ മിര്‍സ. ആര്‍സിബി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആര്‍സിബി തന്നെ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയെന്നും എന്നാൽ ഇതിൽ താന്‍ ആവേശം കൊള്ളുന്നുണ്ടെന്നും സാനിയ പറഞ്ഞു. തന്റെ അടുത്ത ജോലി യുവതികളെയും ചെറിയ കുട്ടികളെയും സ്പോര്‍ട്സ് അവരുടെ കരിയര്‍ ആണെന്ന് വിശ്വാസത്തിൽ എടുപ്പിക്കുക എന്നതാണെന്നും സാനിയ കൂട്ടിചേര്‍ത്തു.

സ്പോര്‍ട്സിൽ സമ്മര്‍ദ്ദത്തെ അതിജീവിക്കുക എന്നത് പ്രധാനമാണെന്നും താന്‍ അതിനാവും കൂടുതൽ ശ്രദ്ധ കൊടുക്കുകയെന്നും സാനിയ പറഞ്ഞു.

WPL ഫിക്സ്ചറുകൾ എത്തി, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിമൻസ് പ്രീമിയർ ലീഗ് (WPL) 2023-ന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന ഡബ്ല്യുപിഎൽ ആദ്യ സീസണിൽ 23 ദിവസങ്ങളിലായാകും ലീഗ് പൂർത്തിയാക്കുക.

ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ലീഗിന്റെ ഉദ്ഘാടന മത്സരം. രണ്ടാം ദിവസം ബ്രാബോൺ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെയും തുടർന്ന് വൈകുന്നേരം ഗുജറാത്ത് ജയന്റ്‌സിനെ യുപി വാരിയോഴ്‌സും നേരിടും.

ലീഗിൽ നാല് ഇരട്ട ഹെഡറുകൾ ഉണ്ടാകും. ഇങ്ങനെ രണ്ട് മത്സരങ്ങൾ നടക്കുമ്പോൾ ആദ്യ മത്സരം 3:30 PMന് ആരംഭിക്കും. വൈകുന്നേരം നടക്കുന്ന എല്ലാ മത്സരങ്ങളും 7:30 PMനാകും ആരംഭിക്കുക്. മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയവും ബ്രാബോൺ സ്റ്റേഡിയവും 11 വീതം മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കും.

മാർച്ച് 21ന് ബ്രാബോൺ സ്റ്റേഡിയത്തിൽ യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തോടെ ലീഗ് ഘട്ടം സമാപിക്കും. എലിമിനേറ്റർ മാർച്ച് 24-ന് DY പാട്ടീൽ സ്റ്റേഡിയത്തിലും 2023-ലെ വനിതാ പ്രീമിയർ ലീഗ് ഫൈനൽ മാർച്ച് 26-ന് ബ്രാബോൺ സ്റ്റേഡിയത്തിലും നടക്കും.

ഫിക്സ്ചർ:

ക്രിപ്റ്റോ, വാതുവെപ്പ്, പുകയില പരസ്യങ്ങൾ വേണ്ട എന്ന WPL ടീമുകളോട് BCCI

ഉദ്ഘാടന സീസണിന് മുന്നോടിയായി വിമൻസ് പ്രീമിയർ ലീഗ് (WPL) ഫ്രാഞ്ചൈസികൾക്ക് പരസ്യങ്ങളുടെയും സ്പോൺസർമാരുടെയും കാര്യത്തിൽ കർശന നിർദ്ദേശവുമാഉഇ ബി സി സി ഐ. ഫാന്റസി സ്‌പോർട്‌സുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പച്ചക്കൊടി കാട്ടിയിട്ടുണ്ട് എങ്കിലും ക്രിപ്‌റ്റോകറൻസികൾ, വാതുവെപ്പ്, ചൂതാട്ടം, പുകയില ഉത്പന്നങ്ങൾ എന്നിവയുമായുള്ള ഒരു ബന്ധവും പാടില്ല എന്ന് കർശനമായി തന്നെ ബി സി സി ഐ പറഞ്ഞു. ഇവയുമായുള്ള സഹകരണങ്ങൾ നിരോധിച്ചിട്ടുണ്ട് എന്നും ബി സി സി ഐ അറിയിച്ചു.

ഡബ്ല്യുപിഎൽ സീസൺ ആരംഭിക്കുന്നതിന് 10 ദിവസത്തിന് മുമ്പ് എല്ലാ വാണിജ്യ കരാറുകളുടെയും പകർപ്പുകൾ അവലോകനത്തിനായി സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ഫെബ്രുവരി 13 ന് നടന്ന l ഫ്രാഞ്ചൈസികളുടെ ലേലത്തെ പിന്നാലെയാണ് ബി സി സി ഐ ഈ കാര്യം അറിയിച്ചത്. മാർച്ച് 4 മുതൽ 26 വരെ ആകും പ്രഥമ വനിതാ ഐ പി എൽ സീസൺ നടക്കുക.

വയനാട്ടിൽ നിന്ന് WPL-ലേക്ക്!! മലയാളികളുടെ ഏക പ്രതിനിധിയായി മിന്നു മണി

കേരള ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ് മിന്നു മണി. 23കാരിയായ ഓഫ് സ്പിന്നിംഗ് ഓൾറൗണ്ടർ മിന്നു മണി, ഇന്നലെ നടന്ന വനിതാ പ്ലെയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരിയായി. 30 ലക്ഷം രൂപ നൽകി ഡൽഹി ക്യാപിറ്റൽസ് ആണ് മിന്നു മണിയെ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ലേലത്തിൽ ഉണ്ടായിരുന്ന ബാക്കി താരങ്ങൾക്ക് ഇത്തവണ അവസരം ലഭിച്ചില്ല.

വയനാട് ജില്ലയിൽ നിന്നുള്ള കുറിച്യ ഗോത്രത്തിൽ നിന്നുള്ള മിന്നുവിന്റെ WPLലേക്കുള്ള വളർച്ച പലർക്കും പ്രചോദനമാകും എന്ന കാര്യത്തിൽ സംശയമില്ല. മിന്നുവിന്റെ അച്ഛൻ മണി സികെ കൂലിപ്പണിയെടുക്കുന്ന ഒരു സാധാരണക്കാരൻ ആണ്. അമ്മ വസന്ത ഒരു വീട്ടമ്മയും ആണ്‌.

ഈയിടെയായി മികച്ച ഫോമിലാണ് മിന്നു മണി കളിക്കുന്നത്‌. ഞായറാഴ്ച നടന്ന സീനിയർ വനിതാ ഇന്റർ സോണൽ ഏകദിന ടൂർണമെന്റിൽ പുറത്താകാതെ 74 റൺസ് നേടി സൗത്ത് സോണിനെ ജയിപ്പിക്കാൻ മിന്നുവിനായിരുന്നു. ഡെൽഹി ക്യാപിറ്റൽസിൽ എത്തിയ സന്തോഷം പ്രകടിപ്പിച്ച് മിന്നു. മറ്റ് കേരള താരങ്ങൾക്ക് അവസരം നേടാനാകാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞു. ഞങ്ങളിൽ ഒരാളെങ്കിലും WPLൽ ഉണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ ജെമിമ റോഡ്രിഗസ്, ഷഫാലി വർമ്മ തുടങ്ങിയ താരങ്ങൾക്കൊപ്പം ചേരാൻ പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും മിഞു സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

“പാകിസ്താൻ താരങ്ങൾക്ക് WPLൽ അവസരമില്ല എന്നതിൽ സങ്കടമുണ്ട്”

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) നിന്ന് പാകിസ്ഥാൻ താരങ്ങളെ ഒഴിവാക്കിയതിൽ നിരാശ പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉറൂജ് മുംതാസ്. WPL ന്റെ ഉദ്ഘാടന പതിപ്പിനായി ഇന്നലെ നടന്ന ലേലത്തിൽ ഇന്ത്യക്ക് പുറത്ത് നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ കരാർ സ്വന്തമാക്കിയിരുന്നു. എന്നാൽ IPLൽ എന്ന പോലെ WPLലും പാകിസ്താൻ താരങ്ങളെ ഉൾപ്പെടുത്തുന്നില്ല.

എല്ലാ അവസരങ്ങളും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും പാകിസ്ഥാൻ കളിക്കാരുടെ അഭാവം നിർഭാഗ്യകരമാണെന്നും സങ്കടകരമാണെന്നും മുംതാസ് പറഞ്ഞു. ഇത് ആഗോളതലത്തിൽ കായികരംഗത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും ക്രിക്കറ്റ് രാജ്യങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിൽ വിടവ് സൃഷ്ടിക്കും എന്നും മുംതാസ് പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സ്ത്രീകൾക്കായി സ്വന്തം ടി20 ലീഗ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഇപ്പോൾ ആ ലീഗ് അനിശ്ചിതത്വത്തിൽ ആണ്. സെപ്റ്റംബറിൽ ആ ലീഗ് നടക്കും എന്നാണ് പ്രതീക്ഷ.

നമസ്കാര ബെംഗളൂരു.. ആർ സി ബിയിൽ ചേർന്നതിലുള്ള സന്തോഷം പങ്കുവെച്ച് സ്മൃതി മന്ദാന

വനിതാ പ്രീമിയർ ലീഗ് 2023ന്റെ ഉദ്ഘാടന പതിപ്പിനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് സ്വന്തമാക്കി. 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ സ്വന്തമാക്കിയത്.

ആർസിബി ഫ്രാഞ്ചൈസിയിൽ ചേരുന്നതിൽ മന്ദാന തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാനും കിരീടങ്ങൾ നേടാനുമായി തനിക്കും ആർസിബി ടീമിനും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് മന്ദാന പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയും വലിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

നമസ്കാര ബെംഗളൂരു എന്ന് പറഞ്ഞു കന്നടയിൽ ബെംഗളൂരു ആരാധകരെ താരം അഭിസംബോധന ചെയ്തു. എല്ലാ വർഷവും പുരുഷ ഐ പി എല്ലിന്റെ ലേലം കാണുന്നതാണ് എന്നും ഇത്തവണ ഒരു ലേലത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ആവേശകരമായിരുന്നു എന്നും സ്മൃതി പറഞ്ഞു. WPL പ്രഖ്യാപനം ആണ് വനിതാ ക്രിക്കറ്റിലെ ചരിത്രപരമായ തീരുമാനം എന്നും സ്മൃതി പറഞ്ഞു.

റിച്ചാ ഘോഷും ആർ സി ബിയിൽ!!! ടീം അതിശക്തം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിൽ 19 കാരിയായ റിച്ച ഘോഷിനെ സ്വന്തമാക്കി‌. 1.9 CR-ന് ആണ് യുവതാരത്തെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. സ്മൃതി മന്ദാന, എല്ലിസ് പെറി, സോഫി ഡിവൈൻ, രേണുക സിംഗ് താക്കൂർ തുടങ്ങിയ താരങ്ങൾ ഇതിനകം തന്നെ ബെംഗളൂരു നിരയിൽ എത്തിയിട്ടുണ്ട്‌. WPLലെ ഏറ്റവും ശക്തമായ ടീമായി മാറുകയാണ് ആർ സി ബി.

അറ്റാക്കിംഗ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഭാഗമായി മാറിയ താരമാണ് റിച്ച. ഇന്ത്യ കഴിഞ്ഞ മാസം ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ റിച്ച ആയിരുന്നു കളിയിലെ താരമായത്. ഇന്നലെ പാകിസ്താനെതിരായ ജയത്തിലും റിച്ചയുടെ വലിയ സംഭാവന ഉണ്ടായിരുന്നു.

Exit mobile version