ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്, വനിത ചാമ്പ്യൻസ് പന്തുകൾ പുറത്തിറക്കി അഡിഡാസ്

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്, വനിത ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള പന്തുകൾ പുറത്തിറക്കി അഡിഡാസ്. ഈ പന്തുകൾ ആവും ചാമ്പ്യൻസ് ലീഗ് യോഗ്യത, ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാൻ ഉപയോഗിക്കുക. ചാമ്പ്യൻസ് ലീഗിന്റെ ഇതിഹാസ മ്യൂസിക്കിന്‌ ട്രിബൂട്ട് ആയാണ് പന്തുകൾ പുറത്തിറക്കിയത്.

പുരുഷന്മാരുടെ പന്തിൽ നീലയും വെള്ളിയും നിറങ്ങൾ ആണെങ്കിൽ വനിതകളുടെ പന്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ ‘ഏറ്റവും മികച്ചവർ അഭിമാനത്തോടെ ഇവിടെ നിൽക്കുന്നു’ എന്നു എഴുതിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫ് മത്സരങ്ങൾക്ക് രാത്രി 12.30 നു തുടക്കം ആവും. അതേസമയം ഓഗസ്റ്റ് 31 നു ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഡ്രോ നടക്കുക.

ജർമ്മനിയിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്‌സണൽ വനിതകളുടെ വമ്പൻ തിരിച്ചു വരവ്

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ആഴ്‌സണൽ വനിതകളുടെ അവിസ്മരണീയ തിരിച്ചു വരവ്. പ്രമുഖ താരങ്ങൾ പരിക്കേറ്റു പുറത്ത് പോയതിനാൽ ദുർബലമായ ടീമും ആയി വോൾവ്സബർഗും ആയി കളിക്കാൻ ഇറങ്ങിയ ആഴ്‌സണൽ 2 ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും തുല്യ നിലയിൽ നിന്ന മത്സരത്തിൽ 19 മത്തെ മിനിറ്റിൽ വോൾവ്സബർഗ് മത്സരത്തിൽ മുന്നിലെത്തി. ജോൺസ്ഡോറ്റിറിന്റെ ത്രൂ ബോളിൽ നിന്നു ഇവ പഹോർ ആണ് ജർമ്മൻ ടീമിന്റെ ഗോൾ നേടിയത്. 5 മിനിറ്റിനുള്ളിൽ തന്റെ ഗോൾ കണ്ടത്തിയ ജോൺസ്ഡോറ്റിർ ആതിഥേയരുടെ മുൻതൂക്കം ഇരട്ടിയാക്കി.

2 ഗോൾ വഴങ്ങിയ ശേഷം വമ്പൻ തിരിച്ചു വരവ് ആണ് ആഴ്‌സണൽ നടത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് 45 മത്തെ മിനിറ്റിൽ സ്റ്റെഫ്‌ കാറ്റ്ലിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബ്രസീലിയൻ താരം റാഫയേല ആഴ്‌സണലിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ഉണർന്നു കളിക്കുന്ന ആഴ്‌സണലിനെ ആണ് കാണാൻ ആയത്. മത്സരത്തിൽ 69 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു സ്വീഡിഷ് താരം സ്റ്റിന ബ്ലാക്ക്സ്റ്റിനിയസ് ഗോൾ നേടി ആഴ്‌സണലിന് നിർണായക സമനില സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ പരുക്കൻ ആയ കളിയിൽ പക്ഷെ ജയം കാണാൻ ഇരു ടീമുകൾക്കും ആയില്ല. മെയ് ഒന്നിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ബ്രിട്ടനിലെ വനിത ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ റെക്കോർഡ് കാണികൾക്ക് മുന്നിൽ ആവും രണ്ടാം പാദ സെമിഫൈനൽ മത്സരം നടക്കുക.

ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ ബാഴ്‌സലോണ വനിതകൾ ചെൽസിയെ തോൽപ്പിച്ചു

വനിത ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ബാഴ്‌സലോണ വനിതകൾ. ചെൽസിയുടെ സ്റ്റാഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയുടെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഗെയ്സെ ഫെരേയ്രയുടെ പാസിൽ നിന്നു കരോളിൻ ഹാൻസൻ ആണ് ബാഴ്‌സലോണയുടെ ഗോൾ നേടിയത്.

ബോക്സിനു പുറത്ത് നിന്ന് അതുഗ്രൻ ഇടത് കാലൻ അടിയിലൂടെ ആണ് ഹാൻസൻ തന്റെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയുള്ള ശ്രമത്തിൽ ആദ്യ പകുതിയിൽ ചെൽസി ഒരിക്കൽ വല കുലുക്കിയെങ്കിലും ഗോൾ ഓഫ് സൈഡ് കാരണം നിഷേധിക്കപ്പെട്ടു. തുടർന്നും അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ബാഴ്‌സക്ക് അത് മുതലാക്കാൻ ആയില്ല. ഏപ്രിൽ 27 നു നടക്കുന്ന രണ്ടാം പാദത്തിലും ജയിച്ചു മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനൽ ആവും ബാഴ്‌സലോണ വനിതകൾ ലക്ഷ്യം വക്കുക, അതേസമയം തിരിച്ചു വരാൻ ആവും ചെൽസി ശ്രമം.

അയാക്‌സിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ

തുടർച്ചയായ പതിനാലാം സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി ആഴ്‌സണൽ വനിതകൾ. ഡച്ച് വമ്പന്മാരായ അയാക്‌സിനെ ഇരു പാദങ്ങളിലും ആയി 3-2 നു ആണ് ആഴ്‌സണൽ വീഴ്ത്തിയത്. ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് 2-2 നു സമനില പാലിച്ച ആഴ്‌സണൽ ഹോളണ്ടിൽ ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുക ആയിരുന്നു.

ഡച്ച് സൂപ്പർ താരം വിവിയനെ മിയെദെമ ബോക്സിന് പുറത്ത് നിന്ന് നേടിയ ഉഗ്രൻ ഗോൾ ആണ് ആഴ്‌സണലിന് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51 മത്തെ മിനിറ്റിൽ ആണ് മിയെദെമയുടെ ഗോൾ പിറന്നത്. എന്നാൽ പിന്നീട് പരിക്കേറ്റു ബെത്ത് മെഡ് പുറത്ത് പോയത് തിരിച്ചടിയായി എങ്കിലും ആഴ്‌സണൽ ജയം കൈവിട്ടില്ല. അതേസമയം പി.എസ്.ജി, റയൽ മാഡ്രിഡ്, യുവന്റസ് വനിതകളും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

Exit mobile version