മോശം തുടക്കം വോൾവ്സ് പരിശീലകനെ പുറത്താക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മോശം തുടക്കത്തെ തുടർന്ന് വോൾവ്സ് പരിശീലകൻ ബ്രൂണോ ലാഗെയെ പുറത്താക്കി. നൂനോ എസ്പിരിറ്റോ സാന്റോസിന് പകരക്കാരനായി വോൾവ്സിൽ എത്തിയ 46 കാരനായ പോർച്ചുഗീസ് പരിശീലകൻ മികച്ച ഫുട്‌ബോൾ കൊണ്ട് ആരാധകർക്ക് പ്രിയപ്പെട്ടവൻ ആയത് പെട്ടെന്ന് ആയിരുന്നു. എന്നാൽ സീസണിലെ മോശം തുടക്കം ആരാധകരെ അദ്ദേഹത്തിന് എതിരെ തിരിച്ചു.

ആരാധക രോക്ഷത്തെ തുടർന്ന് പരിശീലകനെ പുറത്താക്കാൻ വോൾവ്സ് നിർബന്ധിതമാവുക ആയിരുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അവസാന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് 2-0 നു തോറ്റ വോൾവ്സ് നിലവിൽ 8 മത്സരങ്ങൾക്ക് ശേഷം വെറും 6 പോയിന്റുകളും ആയി 18 സ്ഥാനത്ത് ആണ്. വെറും 16 മാസങ്ങൾക്ക് ശേഷം ആണ് ബ്രൂണോ ലാഗെ വോൾവ്സ് വിടുന്നത്. പുതിയ പരിശീലകനെ വോൾവ്സ് ഉടൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.

സതാംപ്ടനെതിരെ ലീഗിലെ ആദ്യ വിജയം കണ്ടെത്തി വോൾവ്സ്

സ്വന്തം തട്ടകത്തിൽ സതാംപ്ടനെ നേരിട്ട വോൾവ്സിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മധ്യനിര താരം പോഡൻസ് നേടിയ ഗോളാണ് നിർണായകമായ മൂന്ന് പോയിന്റ് നേടിയെടുക്കാൻ വോൾവ്സിനെ സഹായിച്ചത്. ലീഗിലെ ആദ്യ വിജയമാണ് വോൾവ്സ് നേടിയത്.

വോൾവ്സിന്റെ ആക്രമണം തന്നെയാണ് ആദ്യ മിനിറ്റുകളിൽ കണ്ടത്. എട്ടാം മിനിറ്റിൽ തന്നെ ഐറ്റ്-നൂരി തൊടുത്ത ഷോട്ട് സതാംപ്ടൻ കീപ്പർ തടുത്തു. കൗണ്ടർ വഴി വന്ന ബോളിൽ നെറ്റോ കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. വാക്കർ പീറ്റേഴ്സിനെ വീഴ്ത്തിയതിന് സതാംപ്ടൻ പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും റഫറി നിരസിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽ വോൾവ്സിന്റെ ഗോൾ എത്തി. ന്യൂനസ് ബോസ്‌കിലേക്ക് മറിച്ചു നൽകിയ ബോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പോഡൻസ് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ സതാംപ്ടൻ സമനില ഗോളിന് വേണ്ടി കിണഞ്ഞു ശ്രമിച്ചു. അറുപത്തിയൊന്നാം മിനിറ്റിൽ വോൾവ്സ് വല കുലുക്കാൻ സതാംപ്ടന് കഴിഞ്ഞെങ്കിലും ഹാൻഡ്ബാളിന്റെ ആനുകൂല്യം വോൾവ്സിന്റെ രക്ഷക്കെത്തി. മുൻ മത്സരങ്ങളിൽ ടീമിന്റെ രക്ഷക്കെത്തിയ മാരയെ കളത്തിൽ ഇറക്കിയെങ്കിലും സതാംപ്ടന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

വോൾവ്സ് മുന്നേറ്റത്തിന് മൂർച്ച കൂട്ടാൻ ഓസ്ട്രിയൻ താരം എത്തി

സ്റ്റുഗർട്ടിന്റെ ഓസ്ട്രിയൻ മുന്നേറ്റ താരം സാഷ കലായ്സിച്ച് ഇനി പ്രീമിയർ ലീഗിൽ പന്തു തട്ടും. ആറടി ഏഴിഞ്ചുകാരനായ താരത്തെ പതിനെട്ട് മില്യൺ യൂറോ ചെലവാക്കിയാണ് വോൾവ്സ് തങ്ങളുടെ പാളയത്തിൽ എത്തിക്കുന്നത്. റൗൾ ജിമിനസ് അല്ലാതെ തുടർച്ചായി ഗോൾ നേടാൻ കഴിയുന്ന മറ്റൊരു താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചത് കോച്ച് ബ്രൂണോ ലെയ്ജിന് ആശ്വാസമേകും. സമീപകാലത്തെ മികച്ച ഫോമാണ് താരത്തിൽ വോൾവ്സിന്റെ ശ്രദ്ധ എത്തിച്ചത്.

ഇരുപത്തിയഞ്ചുകാരനായ കലായ്സിച്ച് 2019ലാണ് സ്റ്റുഗർട്ടിൽ എത്തുന്നത്. ടീമിനായി അറുപത് മത്സരങ്ങളിൽ നിന്നും ഇരുപത്തിനാല് ഗോളുകൾ നേടി. 2020/21 സീസണിൽ പതിനാറ് ഗോളുമായി ലീഗിലെ ഗോൾ സ്‌കോറർമാരിൽ മുൻ നിരയിൽ ഉണ്ടായിരുന്നു. അവസാന സീസണിൽ നിരവധി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപ്പെട്ടിട്ടും ലീഗിലെ അവസാന മത്സരത്തിൽ ഗോൾ നേടി സ്റ്റുഗർട്ടിനെ ബുണ്ടസ് ലീഗയിൽ നിലനിർത്തുന്നതിന് സഹായിച്ചു.

ഓസ്ട്രിയൻ ദേശിയ ജേഴ്‌സയിൽ പതിനഞ്ച് മത്സരങ്ങളിലും കളത്തിൽ ഇറങ്ങി. വോൾവ്സിൽ എത്തിയതോടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഉയരം കൂടിയ അഞ്ചാമത്തെ താരം ആവും സാഷ. ഇതോടെ വോൾവ്സ് ട്രാൻസ്ഫർ വിൻഡോയിൽ ചെലവാക്കിയ തുക നൂറു മില്യൺ പൗണ്ട് കടന്നു.

വോൾവ്സിന്റെ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നു | Latest

പെപെക്ക് പകരം ഇരുപതിരണ്ടുകാരൻ പെഡ്രോ നെറ്റോയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കാൻ ഒരുങ്ങുന്ന ആഴ്‌സണൽ വോൾവ്സിന്റെ പോർച്ചുഗീസ് വിങർ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമം ആയ ദ അത്ലറ്റിക് ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസമായി താരത്തിന്റെ ഏജന്റ് ആയ ജോർജ് മെന്റസും ആയി ക്ലബ് ചർച്ചയിൽ ആണെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ലോണിൽ നിക്കോളാസ് പെപെ പോകുന്ന കാര്യം ഏതാണ്ട് ഉറപ്പായതിനാൽ തന്നെ പെഡ്രോ നെറ്റോ ആണ് ആഴ്‌സണലിന്റെ പ്രധാന ലക്ഷ്യം എന്നും അവർ പറയുന്നു. എന്നാൽ വോൾവ്സിന് 22 കാരനായ താരത്തെ വിൽക്കാൻ നിലവിൽ താൽപ്പര്യം ഇല്ല എന്നാണ് സൂചന. എന്നാൽ വളരെ വലിയ തുക താരത്തിന് ആയി ആഴ്‌സണൽ മുടക്കാൻ തയ്യാറാവാൻ സാധ്യത ഇല്ലാത്തതിനാൽ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത ചെറുതാണ് എന്നും അവർ പറയുന്നു. എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ പരമാവധി ശ്രമിക്കും എന്നുറപ്പാണ്.

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി.

അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185ആം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.

ഇന്ന് ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സ്പർസ് കഷ്ടപ്പെട്ടു. ആകെ ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമെ സ്പർസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കെയ്നിന്റെയും സോണിന്റെയും ഒരോ ഷോട്ടുകൾ പോസ്റ്റിൽ തട്ടിയും മടങ്ങി. അവസാനം 64ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്പർസിന് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പർസിന് ഏഴ് പോയിന്റ് ആണ് ഉള്ളത്.

റെക്കോർഡ് തുക നൽകും, നൂനസ് വോൾവ്സിലേക്ക് എത്തും

സ്പോർട്ടിംഗ് ലിസ്ബൺ മിഡ്ഫീൽഡർ മാത്യൂസ് നൂനസ് ഇംഗ്ലണ്ടിലേക്ക്. നൂനസിനായി റെക്കോർഡ് തുക നൽകാൻ വോൾവ്സ് തീരുമാനിച്ചു. ക്ലബ് റെക്കോർഡ് തുകയായ 42.2 മില്യൺ പൗണ്ടിന് ആണ് നൂനസിനെ വോൾവ്സ് സൈൻ ചെയ്യുന്നത്. ഇപ്പോൾ താരവും ഒപ്പം ഇരു ക്ലബുകളുമായും ധാരണയിൽ എത്തിയിട്ടുണ്ട്. സ്പർസിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നൂനസിന് പറ്റുമെന്ന പ്രതീക്ഷയിൽ സാങ്കേതിക നടപടികൾ വേഗത്തിൽ ആക്കുകയാണ് വോൾവ്സ് ഇപ്പോൾ.

ഫോർവേഡ് ഫാബിയോ സിൽവയ്‌ക്കായി രണ്ട് വർഷം മുമ്പ് പോർട്ടോയ്ക്ക് നൽകിയ 35 മില്യൺ എന്ന ട്രാൻസ്ഫർ തുക ആണ് ഈ ഡീലോട് മറികടക്കപ്പെടുന്നത്. 2020 ജനുവരിയിൽ സ്പോർടിങിൽ ചേർന്ന നൂനസ് അവസാന മൂന്നര സീസണുകൾ ലിസ്ബൺ ക്ലബ്ബിൽ ചെലവഴിച്ചു.

Story Highlight: Matheus Nunes has accepted Wolves proposal, here we go!

“റൂബൻ നെവസിനെ വോൾവ്സിൽ നിർത്താൻ വേണ്ടതല്ലാം ചെയ്യുന്നുണ്ട്”

വോൾവ്സിന്റെ മധ്യനിര താരം റൂബൻ നെവസിനെ ക്ലബിൽ നിർത്താൻ വേണ്ടത് എല്ലാം ക്ലബ് ചെയ്യുന്നുണ്ട് എന്ന് വോൾവ്സ് പരിശീലകൻ ബ്രൂണോ ലാഹെ. റൂബൻ നെവസിനായി യൂറോപ്പിലെ പല വലിയ ക്ലബുകളും രംഗത്ത് ഉണ്ട്. താരം ഇതുവരെ പുതിയ കരാർ ഒപ്പുവെച്ചിട്ടുമില്ല. എന്നാൽ നെവസ് ക്ലബിനൊപ്പം ഉണ്ട് എന്നതിൽ താൻ വളരെ സന്തോഷവാൻ ആണ് എന്ന് പരിശീലകൻ പറയുന്നു. നെവസിന് പുതിയ കരാർ നൽകും എന്നും അതിനായി ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുക ആണെന്നും ലാഹെ പറഞ്ഞു.

നെവസിനെ നിലനിർത്താൻ ആയി ആരാധകർ ആവശ്യപ്പെടുകയും ചാന്റ്സ് പാടുകയും ചെയ്യുന്നുണ്ട്. അത് നമ്മൾ കാണുന്നു. നെവസിനെ ഇവിടെ നിലനിർത്തി കൊണ്ട് സീസൺ തുടങ്ങാൻ ഞങ്ങളെ കൊണ്ട് ആവുന്നത് ഒക്കെ നമ്മൾ ചെയ്യും എന്ന് വോൾവ്സ് കോച്ച് പറയുന്നു. ഓഗസ്റ്റിൽ താരം ക്ലബ് വിടുമോ എന്ന ഭീതിയിലാണ് വോൾവ്സ് ഇപ്പോൾ.

Story Highlight; Wolves Trying hard to keep Ruben Neves

തിരിച്ചുവന്ന് ഒരു ജയം, 3 പോയിന്റുമായി സീസണിന് തുടക്കമിട്ട് ലീഡ്സ്

സീസണിലെ ആദ്യ മത്സരത്തിൽ വോൾവ്സിനെതിരെ വിജയം നേടി ലീഡ്സ് യുനൈറ്റഡ്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലീഡ്സ് വിജയം നേടിയത്. ലീഡ്സിന് വേണ്ടി റോഡ്രിഗോ സ്‌കോർ ചെയ്തപ്പോൾ രണ്ടാം ഗോൾ റയാൻ അറ്റ് നൂരിയുടെ പേരിൽ സെൽഫ് ഗോൾ ആയി കുറിച്ചു. വോൾവ്സിന്റെ ഗോൾ പോഡൻസ് ആണ് നേടിയത്.

സീസണിലെ ആദ്യ മത്സരത്തിലിറങ്ങിയ ടീമുകൾ അക്രമണത്തിൽ ഊന്നി തന്നെയാണ് കളിച്ചത്‌. ആറാം മിനിറ്റിൽ തന്നെ പോഡൻസ് നേടിയ ഗോളിൽ വോൾവ്സ് മുന്നിലെത്തി. ഇടത് വിങ്ങിലേക്ക് റൂബെൻ നവാസ് നൽകിയ ബോൾ നെറ്റോ ബോസിലേക്ക് നീട്ടി നൽകി. ഹ്വാങ് ഹെഡ് ചെയ്തു ഇട്ട ബോൾ പോസ്റ്റിന് നേരെ മുന്നിൽ നിന്ന പോഡൻസ് ഫിനിഷ് ചെയ്തു. ഇരുപത്തിനാലാം മിനിറ്റിൽ ലീഡ്സിന്റെ സമനില ഗോൾ എത്തി. ബോക്സിന്റെ വലത് ഭാഗത്തും നിന്നും പ്രതിരോധ താരങ്ങളെ വെട്ടിച്ചു റോഡ്രിഗോ നേടിയ ഷോട്ട് ഗോളിയെയും കടന്ന് വലയിലെത്തി. എഴുപത്തി നാലാം മിനിറ്റിൽ ആണ് ലീഡ്സ് കാത്തിരുന്ന വിജയ ഗോൾ എത്തിയത്. കൗണ്ടർ വഴി എത്തിയ ബോൾ ഇടത് വിങ് വഴി ബംഫോർഡ് നിലം പറ്റെ ക്രോസ് നൽകിയപ്പോൾ ഓടിയെത്തിയ ആരോൺസൻ വളയിലെത്തിക്കാൻ കാല് നീട്ടി. പക്ഷെ താരത്തെ മാർക്ക് ചെയ്യാൻ ഒപ്പം നിന്ന വോൾവ്സ് പ്രതിരോധ താരം റയാന്റെ കാലുകളിൽ തട്ടി പന്ത് വലയിൽ തന്നെ എത്തി. ആദ്യം ആരോൺസനിന്റെ പേരിൽ കുറിച്ച ഗോൾ പിന്നീട് സെല്ഫ് ഗോൾ ആയി രേഖപ്പെടുത്തി.

ഇതോടെ ആദ്യ മത്സരത്തിൽ തന്നെ വിജയം നേടി പുതിയ സീസണിന് തുടക്കം കുറിക്കാൻ ലീഡ്സിനായി. കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും വോൾവ്സിന് തോൽവിയോടെ സീസൺ ആരംഭിക്കേണ്ടിയും വന്നു.

Story Highlight: FULL-TIME Leeds 2-1 Wolves

Leeds start the season with victory after fighting back from a goal down

#LEEWOL

വാറ്റ്ഫോർഡിനെ തകർത്തെറിഞ്ഞ വോൾവ്സ് അറ്റാക്ക്

മോളിനെക്‌സ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്സ് വാറ്റ്ഫോർഡിനെ 4-0ന് പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവി വാറ്റ്‌ഫോർഡിനെ റിലഗേഷം ഭീഷണിയിൽ നിർത്തുകയാണ്. അവസാന 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ജയം മാത്രമാണ് വാറ്റ്ഫോർഡ് നേടിയത്. ഇന്നലെ ആദ്യ 21 മിനുട്ടിൽ തന്നെ വോൾവ്സ് മൂന്ന് ഗോളിന് മുന്നിൽ എത്തിയിരുന്നു.

13ആം മിനുട്ടിൽ റൗൾ ഹിമിനസിന്റെ ഗോൾ ആയിരുന്നു വോൾവ്സിന് ലീഡ് നൽകിയത്. 18ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്ന് വോൾവ്സ് രണ്ടാം ഗോളും നേടി. 21ആം മിനുറ്റിലെ പൊഡൻസിന്റെ ഗോളിൽ 3-0ന്റെ ലീഡിൽ എത്തിയതോടെ വിജയം ഏതാണ്ട് ഉറപ്പായി. രണ്ടാം പകുതിയിൽ അവസാനം 85ആം മിനുട്ടിൽ റുബൻ നെവസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ വോൾവ്സ് 8 മത്സരങ്ങളിൽ 43 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. വാറ്റ്ഫോർഡ് 19ആം സ്ഥാനത്താണ് ഉള്ളത്.

വോൾവ്സിന്റെ അറ്റാക്കിംഗ് ഫുട്ബോൾ തുടരുന്നു!!

വോൾവ്സ് ബ്രൂണോ ലാഹെയ്ക്ക് കീഴിലുള്ള ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് മൊളിനൊക്സിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട വോൾവ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യം മത്സരത്തിനിടയിൽ സ്റ്റേഡിയത്തിന് മുകളിലൂടെ ഡ്രോൺ പറന്നതിനാൽ കളി നിർത്തിവെക്കേണ്ടി വന്നിരുന്നു‌. പിന്നീട് കളി പുനരാരംഭിച്ചപ്പോൾ ജോ മൗട്ടീനോയിലൂടെ ആണ് വോൾവ്സ് ലീഡ് എടുത്തത്.

71ആം മിനുട്ടിൽ ടോണിയിലൂടെ ബ്രെന്റ്ഫോർഡ് സമനില കണ്ടെത്തി. 78ആം മിനുട്ടിൽ റൂബൻ നെവസ് വോൾവ്സിന് ലീഡ് തിരിച്ച് കൊടുത്തു. 90ആം മിനുട്ടിൽ ട്രയോരെ മൂന്നാം ഗോൾ വോൾവ്സിനായി നേടി എങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. ഈ വിജയത്തോടെ വോൾവ്സ് 34 പോയിന്റുമായി എട്ടാമത് നിൽക്കുന്നു‌. ബ്രെന്റ്ഫോർഡ് 23 പോയിന്റുമായി പതിനാലാം സ്ഥാനത്ത് ആണ്.

പോർച്ചുഗീസ് യുവവിങ്ങർ ചിക്വിഞ്ഞോ വോൾവ്സിൽ

പോർച്ചുഗീസ് ടീമായ എസ്റ്റോറിലിൽ നിന്ന് ഭാവി വാഗ്ദാനമായ വിങ്ങർ ചിക്വീഞ്ഞോയെ വോൾവ്സ് സ്വന്തമാക്കി. പോർച്ചുഗൽ അണ്ടർ 21 അന്താരാഷ്ട്ര താരവുമായി 2026 വരെയുള്ള ഒരു കരാറിൽ വോൾവ്സ് ഒപ്പുവെച്ചു. 21-കാരൻ ഈ സീസണിന്റെ ആദ്യ പകുതിയിൽ പോർച്ചുഗീസ് ലീഗിൽ സജീവ സാന്നിദ്ധ്യമായിരുന്നു. രണ്ട് വിങ്ങിലും കളിക്കാൻ കഴിയുന്ന താരമാണ് ചിക്വിഞ്ഞോ. സ്‌പോർട്ടിംഗ് സിപി അക്കാദമിയിലൂടെയാണ് താരം വളർന്നത്.

https://twitter.com/Wolves/status/1483152302945013765?t=rEAoBeVrLUnUZfx6OPVdmw&s=19
.

അവസരങ്ങൾ തുലച്ച് വോൾവ്‌സ്, ടോട്ടൻഹാമിന് ജയം

പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ടോട്ടൻഹാം. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്‌സിനെയാണ് ടോട്ടൻഹാം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ടോട്ടൻഹാം പരിശീലകനായ ന്യൂനോ സാന്റോ തന്റെ പഴയ ടീമിനെ നേരിടുന്നു എന്ന പ്രേത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ഡെലെ അലി നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.

മത്സരത്തിലുടനീളം നിരവധി സുവർണ്ണാവസരങ്ങൾ വോൾവ്‌സ് സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. ട്രയോറെ, ഹിമെനെസ്, മാർക്കൽ എന്നിവർക്കെല്ലാം ഗോൾ നേടാൻ ലഭിച്ച സുവർണ്ണാവസരം നഷ്ട്ടപെടുത്തിയതാണ് വോൾവ്‌സിന് തിരിച്ചടിയായത്. മത്സരം അവസാനിക്കാൻ 18 മിനിറ്റ് ബാക്കി നിൽക്കെ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ പകരക്കാരനായി ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുകയും ചെയ്തു. ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നതിനിടെയാണ് താരം ടോട്ടൻഹാമിന്‌ വേണ്ടി സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്.

Exit mobile version