ടി20 ടീം പ്രഖ്യാപിച്ചു, ഗെയിലിനു വിശ്രമം

ക്രിസ് ഗെയിലിനു വിശ്രമം നല്‍കി ടി20 ടീം പ്രഖ്യാപിച്ച് വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പരാജയപ്പെട്ട ശേഷം ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. 13 അംഗ ടീമിലേക്ക് ചാഡ്വിക്ക് വാള്‍ട്ടണ്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരെയാണ് ചേര്‍ത്തിരിക്കുന്നത്. ജൂലൈ 31നു സെയിന്റ് കിറ്റ്സിലാണ് ആദ്യ മത്സരം. പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്ന ആന്‍ഡ്രേ റസ്സലിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐസിസി ഇലവനെതിരെ ചാരിറ്റി മത്സരം കളിച്ച ടീമില്‍ നിന്ന് ഈ മാറ്റങ്ങളാണുള്ളത്. മര്‍ലന്‍ സാമുവല്‍സ് ഏകദിനത്തില്‍ പരിക്ക് മൂലം കളിച്ചിരുന്നില്ലെങ്കിലും വിന്‍ഡീസ് ടി20 നിരയിലേക്ക് താരം തിരികെ എത്തിയിട്ടുണ്ട്. റയാദ് എമ്രിറ്റ് ആണ് പുറത്ത് പോകുന്ന മറ്റൊരു താരം.

വിന്‍ഡീസ് സ്ക്വാഡ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്, സാമുവല്‍ ബദ്രീ, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, എവിന്‍ ലൂയിസ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, റോവ്മന്‍‍ പവല്‍, ദിനേശ് രാംദിന്‍, ആന്‍ഡ്രേ റസ്സല്‍, മര്‍ലന്‍ സാമുവല്‍സ്, ചാഡ്വിക്ക് വാള്‍ട്ടണ്‍, കെസ്രിക് വില്യംസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പവലിന്റെ അടി തടുത്ത് ബംഗ്ലാദേശിനു 18 റണ്‍സ് വിജയം, ഏകദിന പരമ്പരയും സ്വന്തം

വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര 2-1നു സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 301 റണ്‍സ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ 283/6 എന്ന സ്കോറിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റോവ്മന്‍ പവല്‍ 41 പന്തില്‍ 74 റണ്‍സ് നേടി വിന്‍ഡീസിനായി പൊരുതിയെങ്കിലും മധ്യനിരയിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയരാതെ പോയപ്പോള്‍ വിന്‍ഡീസിനു തിരിച്ചടിയാകുകയായിരുന്നു. തമീം ഇക്ബാലിനെ മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി പ്രഖ്യാപിച്ചു.

എവിന്‍ ലൂയിസിനെ(13) വേഗത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയില്‍(73), ഷായി ഹോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തി വിന്‍ഡീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയില്‍ വേഗത്തില്‍ സ്കോര്‍ ചെയ്തുവെങ്കിലും ഹോപ്പിന്റെ മെല്ലെപ്പോക്ക് വിന്‍ഡീസ് പ്രതീക്ഷകളെ ബാധിച്ചു. 94 പന്തില്‍ നിന്ന് 64 റണ്‍സാണ് വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ താരം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍(30) അധികം ബുദ്ധിമുട്ടിക്കാതെ പവലിയനിലേക്ക് പോയി.

ഒരു വശത്ത് ഏകനായി റോവ്‍മന്‍ പവല്‍ പൊരുതിയെങ്കിലും ഷായി ഹോപ് കളഞ്ഞ പന്തുകളുടെ നഷ്ടം ടീമിനെ ബാധിക്കുകയായിരുന്നു. 5 ബൗണ്ടറിയും 4 സിക്സും സഹിതം 180.49 സ്ട്രൈക്ക് റേറ്റില്‍ താരം ബാറ്റ് വീശിയെങ്കിലും വിന്‍ഡീസിനെ 50 ഓവറില്‍ 283/6 എന്ന സ്കോറിലേക്ക് എത്തിക്കുവാനെ താരത്തിനു കഴിഞ്ഞുള്ളു.

ബംഗ്ലാദേശിനു വേണ്ടി മഷ്റഫേ മൊര്‍തസ രണ്ടും മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തമീം ഇക്ബാലിനു ശതകം, 301 റണ്‍സ് നേടി ബംഗ്ലാദേശ്

നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 301 റണ്‍സ്. തമീം ഇക്ബാലിന്റെ ശതമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ എടുത്ത് പറയാനാവുന്ന പ്രകടനം. മഹമ്മദുള്ളയും മഷ്റഫേ മൊര്‍തസയുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിന്റെ സ്കോര്‍ 301 റണ്‍സിലേക്ക് നീങ്ങി. തമീം ഇക്ബാല്‍ 103 റണ്‍സ് നേടി പുറത്തായി.

അഞ്ചാം വിക്കറ്റില്‍ 53 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 36 റണ്‍സ് നേടിയ മൊര്‍തസയേ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. മഹമ്മദുള്ള 67 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഷാകിബ്(37) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. വിന്‍ഡീസിനായി ആഷ്‍ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും ദേവേന്ദ്ര ബിഷൂ, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

വാലറ്റത്തോടൊപ്പം മികവോടെ ബാറ്റ് വീശിയ മഹമ്മദുള്ളയും 5 പന്തില്‍ 11 റണ്‍സ് നേടി മൊസ്ദേക് ഹൊസൈന്‍ സൈക്കത്തുമാണ് ടീമിന്റെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. സബ്ബിര്‍ റഹ്മാന്‍ 12 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തില്‍ റസ്സല്‍ ഇല്ല

കാല്‍മുട്ടിനേറ്റ പരിക്ക് മൂലം ആന്‍ഡ്രേ റസ്സല്‍ ബംഗ്ലാദേശിനെതിരെയുള്ള അവസാന ഏകദിനത്തില്‍ കളിക്കില്ല. രണ്ടാം മത്സരത്തിലും ഇതേ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. ഇതോടെ പകരം താരമായി വിന്‍ഡീസ് ഷെല്‍ഡണ്‍ കോട്രലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ നാളായി താരത്തെ പരിക്ക് വല്ലാതെ അലട്ടുന്നുണ്ട്. ഒരു വര്‍ഷത്തോളം ഡോപിംഗ് പരിശോധനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തതിനു വിലക്ക് നേരിടേണ്ടി വന്ന റസ്സല്‍ തിരികെ എത്തിയ ശേഷവും പലപ്പോഴും പരിക്ക് കളിക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.

2018 പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും പരിക്ക് മൂലം താരം പിന്മാറിയിരുന്നു. ഇത് കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഐപിഎലിലും താരം ചെറിയ സ്പെല്ലുകള്‍ മാത്രമേ എറിഞ്ഞുള്ളു. 2015ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനം കളിച്ചതിനു ശേഷം ഏറെ നാള് കൂടിയാണ് താരത്തെ വീണ്ടും ഏകദിന ടീമിലേക്ക് കൊണ്ടുവന്നത്.

വിന്‍ഡീസ് പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ മാത്രമാണ് താരം പങ്കെടുത്തത്. അതില്‍ 13 റണ്‍സ് ബാറ്റിംഗില്‍ നേടുകയും ബൗളിംഗില്‍ ഒരു വിക്കറ്റും നേടി. ജൂലൈ 31നു ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഈ വര്‍ഷമവസാനം ബംഗ്ലാദേശ് പര്യടനത്തിനു വിന്‍ഡീസ് തയ്യാറെടുക്കുന്നു

ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശിന്റെ വിന്‍ഡീസ് പര്യടനത്തിന്റെ പ്രതിബിംബമെന്ന പോലെ മറുപടി പര്യടനത്തിനു വിന്‍ഡീസ് ഒരുങ്ങുന്നു. നവംബര്‍ 22നു ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാവും പരമ്പര ആരംഭിക്കുന്നതെന്നാണ് ഇപ്പോളത്തെ തീരുമാനം. ഇപ്പോള്‍ നടക്കുന്ന പരമ്പരയ്ക്ക് സമാനമായി രണ്ട് ടെസ്റ്റുകളും മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാവും പരമ്പരയിലുണ്ടാകുക. രണ്ടാം ടെസ്റ്റ് നവംബര്‍ 30നു ധാക്കയില്‍ ആരംഭിക്കും.

പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളാവും എന്ന് തീര്‍ച്ചയാക്കിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ധാക്കയിലും മൂന്നാം ഏകദിനം സില്‍ഹെട്ടിലുമാവും അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആവേശപ്പോരില്‍ ജയം വിന്‍ഡീസിനു

അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനു വേണ്ടി സെറ്റ് ബാറ്റ്സ്മാന്‍ മുഷ്ഫികുര്‍ റഹിം ക്രീസിലുണ്ടായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ച് ബംഗ്ലാദേശ്. ഓവറിന്റെ ആദ്യ പന്തില്‍ തന്നെ 68 റണ്‍സ് നേടിയ മുഷ്ഫികുറിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ജയം തന്റെ പക്ഷത്തേക്കാക്കുകയായിരുന്നു. തുടര്‍ന്ന് കൂറ്റനടികള്‍ക്ക് മറ്റുതാരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ വിന്‍ഡീസ് മൂന്ന് റണ്‍സിനു ജയം സ്വന്താക്കി. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും പരമ്പരയില്‍ ഒരു മത്സരം വീതം ജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ നിന്ന് 271 റണ്‍സാണ് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 93 പന്തില്‍ നിന്ന് നേടിയ 125 റണ്‍സിനൊപ്പം റോവ്മന്‍ പവല്‍ 44 റണ്‍സ് നേടി പിന്തുണ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട വിന്‍ഡീസ് 49.3 ഓവറില്‍ 271 റണ്‍സിനു ഓള്‍ഔട്ട് ആയി.

മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഹെറ്റ്മ്യര്‍ അവസാന വിക്കറ്റായാണ് പുറത്തായത്. റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റും ഷാകിബ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തമീം ഇക്ബാല്‍, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹിം, മുഹമ്മദുള്ള എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇവരുടെ സ്കോറുകള്‍ വലിയ സ്കോറിലേക്ക് നയിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീം വിജയം കൈവിട്ടത്. മുഷ്ഫികുര്‍ റഹിം 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍(54), ഷാകിബ് അല്‍ ഹസന്‍(56) എന്നിവരും മികവ് പുലര്‍ത്തി. മഹമ്മദുള്ള 39 റണ്‍സ് നേടി.

വിന്‍ഡീസിനു വേണ്ടി ഓരോ വിക്കറ്റുമായി അല്‍സാരി ജോസഫ്, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കീമോ പോള്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കും: ഷാകിബ്

വിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനം വിജയിച്ച ശേഷം പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ബംഗ്ലാദേശിനു ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കുമെന്ന് സൂചിപ്പിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തില്‍ 48 റണ്‍സ് വിജയം നേടിയ ബംഗ്ലാദേശ് ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയം നേടി പരമ്പര ഉറപ്പാക്കുവാനുള്ള ശ്രമത്തിലായിരിക്കും.

ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവ് ബംഗ്ലാദേശ് നടത്തിയിരുന്നു. തമീം ഇക്ബാലും ഷാകിബും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് യിച്ച ശേഷം വിന്‍ഡീസിനെ 231 റണ്‍സിനു ചെറുത്ത്നിര്‍ത്തുകയായിരുന്നു. ഗയാനയിലെ പിച്ചുകള്‍ സ്പിന്നിനു അനുകൂലമാണെന്നും വിന്‍ഡീസില്‍ വേറൊരു പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് ഈ വിധത്തിലുള്ള പിന്തുണ ലഭിക്കില്ലെന്നുമാണ് താരം അഭിപ്രായപ്പെട്ടത്.

രണ്ടാം ഏകദിനത്തില്‍ ജയം ഉറപ്പിച്ച് പരമ്പര സ്വന്തമാക്കുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ മികവ് പുലര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കുമന്നും താരം വിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279/4 എന്ന സ്കോര്‍ നേടുകയായിരുന്നു. തമീം ഇക്ബാലിന്റെ പുറത്താകാതെ 130 റണ്‍സും ഷാകിബ് അല്‍ ഹസന്‍ നേടിയ 97 റണ്‍സുമാണ് മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

11 പന്തില്‍ 30 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹീമും ടീമിനായി നിര്‍ണ്ണായകമായ റണ്ണുകള്‍ കണ്ടെത്തി. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അര്‍ദ്ധ ശതകം(52) നേടിയപ്പോള്‍ ഗെയില്‍ 40 റണ്‍സിനു പുറത്തായി. 172/9 എന്ന നിലയിലേക്ക് വീണ ടീമിനെ അവസാന വിക്കറ്റില്‍ 29 റണ്‍സ് വീതം നേടിയ ദേവേന്ദ്ര ബിഷൂ-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന സ്കോറിലേക്ക് എത്തിയത്. 59 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

ബംഗ്ലാദേശ് നിരയില്‍ മഷ്റഫേ മൊര്‍തസ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആന്‍ഡ്രേ റസ്സല്‍ മടങ്ങിയെത്തുന്നു

വിന്‍ഡീസ് ഏകദിന ടീമിലേക്ക് മടങ്ങിയെത്തി ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സല്‍. 2015 നവംബറിലാണ് വിന്‍ഡീസിനു വേണ്ടി റസ്സല്‍ അവസാനമായി ഏകദിനം കളിച്ചത്. ജൂലൈ 22 ഞായറാഴ്ച ഗയാനയില്‍ ബംഗ്ലാദേശിനെതിരെ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലേക്കാണ് റസ്സലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. കാര്‍ലോസ് ബ്രാത്‍വൈറ്റ്, മര്‍ലന്‍ സാമുവല്‍സ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേ സമയം കീറന്‍ പവലും അല്‍സാരി ജോസഫും 13 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചു.

വിന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷൂ, ക്രിസ് ഗെയില്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷായി ഹോപ്, അല്‍സാരി ജോസഫ്, എവിന്‍ ലൂയിസ്, ജേസണ്‍ മുഹമ്മദ്, ആഷ്‍ലി നഴ്സ്, കീമോ പോള്‍, കീറണ്‍ പവല്‍, റോവ്മന്‍ പവല്‍, ആന്‍ഡ്രേ റസ്സല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജേസണ്‍ ഹോള്‍ഡറുടെ മിന്നും പ്രകടനം, 166 റണ്‍സ് ജയം നേടി വിന്‍ഡീസ്

ആതിഥേയര്‍ക്ക് മുന്നില്‍ രണ്ടാം ടെസ്റ്റും അടിയറവു പറഞ്ഞ് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ തങ്ങളുടെ ബൗളര്‍മാരുടെ മികച്ച പ്രകടനത്തില്‍ വിന്‍ഡീസിനെ 129 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആക്കിയെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ 6 വിക്കറ്റ് പ്രകടനത്തില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. വിജയത്തിനായി 335 റണ്‍സ് നേടേണ്ടിയിരുന്ന ബംഗ്ലാദേശിനു 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 166 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്. ഇതോടെ 2-0 എന്ന നിലയില്‍ പരമ്പര വിന്‍ഡീസ് സ്വന്തമാക്കി.

19/1 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിനു കാര്യമായി ഒന്നും തന്നെ രണ്ടാം ഇന്നിംഗ്സില്‍ ചെയ്യാനായില്ല. 45 ഓവറില്‍ 129 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ റോഷ്ടണ്‍ ചേസ് ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. 32 റണ്‍സാണ് ചേസ് നേടിയത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ 6 വിക്കറ്റും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

ആദ്യ ഇന്നിംഗ്സിന്റെ ബലത്തില്‍ വിന്‍ഡീസ് ലീഡ് 300 കടന്നതിനാല്‍ ബംഗ്ലാദേശിനു ലക്ഷ്യം ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും രണ്ടാം ഇന്നിംഗ്സിലും ടീമില്‍ നിന്ന് നിരാശാജനകമായ പ്രകടനമാണ് വന്നത്. 54 റണ്‍സുമായി ഷാകിബ് അല്‍ ഹസന്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അധികം പിന്തുണ നല്‍കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

ലിറ്റണ്‍ ദാസ്(33), മുഷ്ഫികുര്‍ റഹിം(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 42 ഓവര്‍ മാത്രമാണ് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് പിടിച്ചുനിന്നത. ബംഗ്ലാദേശ് നായകനെപ്പോലെ വിന്‍ഡീസ് നായകനും ആറ് വിക്കറ്റ് നേട്ടം ഇന്നിംഗ്സില്‍ സ്വന്തമാക്കി. റോഷ്ടണ്‍ ചേസ് രണ്ട് വിക്കറ്റുമായി ഹോള്‍ഡര്‍ക്ക് വേണ്ട പിന്തുണ നല്‍കി.

ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കിംഗ്സ്റ്റണിലും പതിവ് തുടര്‍ന്ന് ബംഗ്ലാദേശ്, 149 റണ്‍സിനു ഓള്‍ഔട്ട്

ആദ്യ ടെസ്റ്റിലേതിനു സമാനമായ പ്രകടനവുമായി ബംഗ്ലാദേശ് ബാറ്റിംഗ് നിര തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കിംഗ്സ്റ്റണ്‍ ടെസ്റ്റിലും വിന്‍ഡീസ് ആധിപത്യം. 354 റണ്‍സിനു ആദ്യ ഇന്നിംഗ്സ് അവസാനിച്ച ആതിഥേയര്‍ മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 46.1 ഓവറില്‍ 149 റണ്‍സിനു ഓള്‍ഔട്ട് ആക്കി. രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 19/1 എന്ന നിലയിലാണ്. 8 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റിനെയാണ് വിന്‍ഡീസിനു നഷ്ടമായത്. മത്സരത്തില്‍ 224 റണ്‍സ് ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 8 റണ്‍സുമാി ഡെവണ്‍ സ്മിത്തും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷാകിബിനാണ് ബ്രാത്‍വൈറ്റിന്റെ വിക്കറ്റ്.

നേരത്തെ തമീം ഇക്ബാലും(47) ഷാകിബ് അല്‍ ഹസനും(32) മാത്രം പൊരുതി നിന്ന ബംഗ്ലാദേശ് ഇന്നിംഗ്സിനു തിരിച്ചടി നല്‍കിയത് ജേസണ്‍ ഹോള്‍ഡര്‍ ആണ്. ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. മിഗ്വല്‍ കമ്മിന്‍സിനാണ് മറ്റൊരു വിക്കറ്റ്. ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സ് ലീഡാണ് വിന്‍ഡീസ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

354 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്, മെഹ്ദി ഹസനു അഞ്ച് വിക്കറ്റ്

കിംഗ്സ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ 354 റണ്‍സില്‍ അവസാനിച്ച് വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ്. ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ടിന്റെ ബാറ്റിംഗ് പ്രകടനത്തിനു ശേഷം രണ്ടാം ദിവസം മത്സരം പുനരാരംഭിച്ചപ്പോള്‍ വിന്‍ഡീസിന്റെ ശേഷിക്കുന്ന ബാറ്റിംഗ് നിര തകരുകയായിരുന്നു. ഒന്നാം ദിവസം 295/4 എന്ന നിലയില്‍ അവസാനിപ്പിച്ച വിന്‍ഡീസിനു രണ്ടാം ദിവസം മൂന്നാം ഓവറില്‍ തന്നെ ഷിമ്രണ്‍ ഹെറ്റ്മ്യറിനെ നഷ്ടമായി. തുടരെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്ക് ഇതിനിടെ 24 റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന വിക്കറ്റില്‍ ജേസണ്‍ ഹോള്‍ഡര്‍ ഷാനണ്‍ ഗബ്രിയേല്‍ കൂട്ടുകെട്ട് നേടിയ 35 റണ്‍സ് കൂട്ടുകെട്ടാണ് രണ്ടാം ദിവസം വിന്‍ഡീസിനു ആശ്വസിക്കാന്‍ വക നല്‍കിയ പ്രകടനം. ഗബ്രിയേല്‍ 12 റണ്‍സ് നേടി പുറത്തായപ്പോള്‍  ജേസണ്‍ ഹോള്‍ഡര്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ് 110 റണ്‍സ് നേടിയപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 86 റണ്‍സ് നേടി പുറത്തായി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ അഞ്ചും അബു ജയേദ് മൂന്നും തൈജുല്‍ ഇസ്ലാം  രണ്ടും വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version