വിംബിൾഡൺ മിക്സഡ് ഡബിൾസ് കിരീടം ഉക്രൈൻ-ക്രൊയേഷ്യൻ സഖ്യത്തിന്

വിംബിൾഡൺ മിക്സഡ് ഡബിൾസ് കിരീടം ഉയർത്തി ഉക്രൈൻ, ക്രൊയേഷ്യൻ സഖ്യമായ ലുഡ്മയില കിചനോക്, മറ്റെ പാവിച് സഖ്യം. ഏഴാം സീഡ് ആയ അവർ സീഡ് ചെയ്യാത്ത ചൈനീസ് ബെൽജിയം സഖ്യമായ ഷി, ജോറൻ സഖ്യത്തെ ആണ് തോൽപ്പിച്ചത്.

മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് കിചനോക്, പാവിച് സഖ്യം മത്സരം ജയിച്ചത്. ആദ്യ സെറ്റ് 6-4 നു ജയിച്ച അവർ പക്ഷെ രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടു. എന്നാൽ മൂന്നാം സെറ്റ് 6-3 നേടിയ അവർ കിരീടം ഉയർത്തുക ആയിരുന്നു.

പ്രിയപ്പെട്ടവൾ ഒൻസ്! അറബ് സ്വപ്നങ്ങൾ പേറി ഒൻസ് മറ്റൊരു വിംബിൾഡൺ ഫൈനലിൽ

തുടർച്ചയായ രണ്ടാം വർഷം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ടുണീഷ്യൻ താരം ഒൻസ് യാബ്യുർ. ആറാം സീഡ് ആയ ഒൻസ് രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്കയെ വമ്പൻ തിരിച്ചു വരവ് നടത്തി തോൽപ്പിച്ചു ആണ് ഫൈനലിലേക്ക് മുന്നേറിയത്. കഴിഞ്ഞ 5 ഗ്രാന്റ് സ്ലാമുകളിൽ ഒൻസ് മൂന്നാമത്തെ ഫൈനലിലേക്ക് ആണ് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സബലങ്കയാണ് നേടിയത്.

തുടർന്ന് രണ്ടാം സെറ്റിൽ ബ്രേക്ക് വഴങ്ങിയ ഒൻസ് ഒരു ഘട്ടത്തിൽ 4-2 നു പിറകിൽ ആയിരുന്നു. എന്നാൽ അവിടെ നിന്നു വമ്പൻ തിരിച്ചു വരവ് ആണ് ഒൻസ് നടത്തിയത്. ഇരട്ട ബ്രേക്കുകൾ നേടി സെറ്റ് 6-4 നു നേടിയ ഒൻസ് മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി. തുടർന്ന് സെറ്റ് 6-4 നു നേടിയ താരം ഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. കഴിഞ്ഞ വർഷം റിബാക്കിനയോട് തോൽവി വഴങ്ങി നഷ്ടമായ കിരീടം ഇത്തവണ നേടാൻ ആവും ഫൈനലിൽ ഒൻസ് ശ്രമിക്കുക. ഫൈനലിൽ സീഡ് ചെയ്യാത്ത ചെക് താരം മാർകെറ്റ വോണ്ടറൗസോവ ആണ് വിംബിൾഡൺ നേടുന്ന ആദ്യ അറബ് താരം എന്ന റെക്കോർഡ് തേടുന്ന ഒൻസിന്റെ എതിരാളി.

വിംബിൾഡൺ; സെമിയിൽ രോഹൻ ബൊപ്പണ്ണയ്ക്കു തോൽവി

വിംബിൾഡൺ ഡബിൾസ് സെമിയിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്ക്കും സഖ്യത്തിനു തോൽവി. ബൊപ്പണ്ണയും മാത്യു എബ്ഡനും ടോപ് സീഡായ കൂൾഹോഫ് & സ്‌കുപ്‌സ്‌കിയോട് ആണ് പരാജയപ്പെട്ടത്. 5-7, 4-6 എന്ന സ്‌കോറിനാണ് ഇന്ത്യ-ഓസ്‌ട്രേലിയൻ ജോഡി പരാജയപ്പെട്ടത്.

ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ 6-7, 7-5, 6-2 എന്ന സ്‌കോറിന് സ്റ്റീവൻസിനെ – ഗ്രിക്‌സ്‌പൂറിനെ സഖ്യത്തെ തോൽപ്പിച്ച് ആയിരുന്നു ബൊപ്പണ്ണയും എബ്ഡനും സെമിയിലേക്ക് എത്തിയത്. സെമിയിൽ പ്രവേശിച്ചതിന് ഇരുവരും 1,50,000 (1.61 കോടി രൂപ) പ്രതിഫലമായി നേടും.
#വിംബിൾഡൺ

ഓപ്പൺ യുഗത്തിൽ സീഡ് ചെയ്യാതെ വിംബിൾഡൺ ഫൈനലിൽ എത്തുന്ന ആദ്യ താരമായി മാർകെറ്റ

വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ചെക് റിപ്പബ്ലിക് താരം മാർകെറ്റ വോണ്ടറൗസോവ. സീഡ് ചെയ്യാത്ത താരങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മാർകെറ്റ തോൽപ്പിച്ചത്. ഓപ്പൺ യുഗത്തിൽ ഇത് ആദ്യമായാണ് ഒരു വനിത താരം സീഡ് ചെയ്യാതെ വിംബിൾഡൺ ഫൈനലിൽ എത്തുന്നത്. 1963 ൽ ആണ് അവസാനമായി ഒരു സീഡ് ചെയ്യാത്ത താരം വിംബിൾഡൺ ഫൈനലിൽ എത്തുന്നത്.

തീർത്തും ഏകപക്ഷീയമായ പ്രകടനം ആണ് ചെക് താരത്തിൽ നിന്നു ഉണ്ടായത്. മത്സരത്തിൽ 3 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും സ്വിറ്റോലിനയുടെ സർവീസ് 6 തവണയാണ് മാർകെറ്റ ബ്രേക്ക് ചെയ്തത്. ഇരു സെറ്റുകളും 6-3, 6-3 എന്ന സ്കോറിന് ആണ് മാർകെറ്റ നേടിയത്. 2019 ൽ വിംബിൾഡൺ ഫൈനലും 2021 ൽ ഒളിമ്പിക്സ് ഫൈനലും കളിച്ച താരം ഫൈനലിൽ ആദ്യ ഗ്രാന്റ് സ്ലാം ആണ് ലക്ഷ്യം വെക്കുന്നത്. ഫൈനലിൽ ഒൻസ്-സബലങ്ക മത്സരവിജയിയെ ആണ് മാർകെറ്റ നേരിടുക.

പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ സഖ്യം

പുരുഷ ഡബിൾസിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ആറാം സീഡ് ആയ അവർ മൂന്നു സെറ്റ് പോരാട്ടത്തിൽ ഡച്ച് സഖ്യമായ ടാലൻ ഗ്രീക്സ്പൂർ, ബാർട്ട് സ്റ്റീവൻസ് സഖ്യത്തെ ആണ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ഡച്ച് സഖ്യം ആണ് നേടിയത്.

തുടർന്ന് തിരിച്ചു വന്ന ബോപ്പണ്ണ സഖ്യം നിർണായകമായ രണ്ടാം സെറ്റിൽ ഡച്ച് സഖ്യത്തിന്റെ അവസാന സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ കൂടുതൽ മികവ് പുറത്ത് എടുത്ത ബോപ്പണ്ണ സഖ്യം സെറ്റ് 6-2 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. മൂന്നാം വിംബിൾഡൺ സെമിഫൈനൽ ആണ് രോഹൻ ബോപ്പണ്ണ എന്ന ഇന്ത്യൻ ഇതിഹാസത്തിനു ഇത്.

അവിസ്മരണീയം അൽകാരസ്! അനായാസ ജയവുമായി വിംബിൾഡൺ സെമിഫൈനലിൽ

കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഒന്നാം സീഡ് ആയ സ്പാനിഷ് താരം ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണെയെ ഏകപക്ഷീയമായ പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ കൂടിയാണ് 20 കാരനായ താരത്തിന് ഇത്. തന്റെ മികവ് ഇന്ന് പൂർണമായും വ്യക്തമാക്കിയ അൽകാരസ് സെമിയിൽ മൂന്നാം സീഡ് മെദ്വദേവിനെ ആണ് നേരിടുക.

തന്റെ കൂട്ടുകാരൻ കൂടിയായ റൂണെ ആദ്യ സെറ്റിൽ അൽകാരസിന് നേരിയ വെല്ലുവിളി ഉയർത്തി. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് ടൈബ്രേക്കറിൽ നേടിയ അൽകാരസ് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ പക്ഷെ ആദ്യമായി ഡാനിഷ് താരത്തിന്റെ സർവീസ് ബ്രേക്ക് ചെയ്ത അൽകാരസ് സെറ്റ് 6-4 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിലും ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു.

ക്രിസ്റ്റഫർ ഉബാങ്ക്സിന്റെ സ്വപ്നകുതിപ്പ് അവസാനിപ്പിച്ചു ഡാനിൽ മെദ്വദേവ് വിംബിൾഡൺ സെമിഫൈനലിൽ

സിറ്റിപാസിനെ അടക്കം വമ്പൻ താരങ്ങളെ അട്ടിമറിച്ചു വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ക്രിസ്റ്റഫർ ഉബാങ്ക്സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചു റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ് സെമിഫൈനലിൽ. 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മൂന്നു സെറ്റുകൾക്ക് ശേഷം 2-1 നു പിന്നിൽ നിന്ന ശേഷം തിരിച്ചു വന്നാണ് മെദ്വദേവ് കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചത്.

17 ഏസുകൾ ഉതിർത്ത അമേരിക്കൻ താരത്തിന് എതിരെ 28 ഏസുകൾ ആണ് റഷ്യൻ താരം ഉതിർത്തത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രേക്ക് കണ്ടത്തിയ മെദ്വദേവ് എളുപ്പമുള്ള മത്സരം പ്രതീക്ഷിച്ചു എങ്കിലും തുടർന്ന് നടന്നത് അതല്ല. 6-4 നു ആദ്യ സെറ്റ് നേടിയ മെദ്വദേവിനു എതിരെ രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്കുകൾ കണ്ടത്തിയ ഉബാങ്ക്സ് 6-1 നു സെറ്റ് നേടി മത്സരത്തിൽ ഒപ്പം എത്തി. തുടർന്ന് മൂന്നാം സെറ്റിൽ നിർണായക ബ്രേക്ക് നേടിയ ഉബാങ്ക്സ് 6-4 നു സെറ്റ് നേടി ജയത്തിനു ഒരു സെറ്റ് മാത്രം അകലെയെത്തി.

കടുത്ത പോരാട്ടം കണ്ട നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് നേടിയ മെദ്വദേവിനു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അഞ്ചാം സെറ്റിൽ അതുഗ്രൻ ടെന്നീസ് പുറത്ത് എടുത്ത താരം സെറ്റ് 6-1 നു നേടി കരിയറിലെ ആദ്യ വിംബിൾഡൺ സെമിഫൈനൽ ഉറപ്പിച്ചു. പരാജയപ്പെട്ടു എങ്കിലും തീർത്തും അവിസ്മരണീയമായ ഒരു ഗ്രാന്റ് സ്ലാം പ്രകടനം ആണ് അമേരിക്കൻ താരത്തിൽ നിന്നു ഇത്തവണ ഉണ്ടായത്.

കഴിഞ്ഞ വർഷത്തെ ഫൈനൽ പരാജയത്തിന് പ്രതികാരം ചെയ്തു ഒൻസ് വിംബിൾഡൺ സെമിയിൽ

കഴിഞ്ഞ വർഷത്തെ വിംബിൾഡൺ ഫൈനൽ പരാജയത്തിന് ഏലീന റിബാക്കിനയോട് പ്രതികാരം ചെയ്തു ഒൻസ് യാബ്യുർ. മൂന്നാം സീഡ് ആയ കസാഖ് താരം റിബാക്കിനയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ആറാം സീഡ് ഒൻസ് മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഒൻസ് മത്സരത്തിൽ ജയിച്ചത്. കരിയറിലെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് ടുണീഷ്യൻ താരത്തിന് ഇത്.

ആദ്യ സെറ്റ് 7-6 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-4 നു നേടിയ ഒൻസ് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ഒൻസ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. തുടർന്ന് ബ്രേക്ക് പോയിന്റ് രക്ഷിച്ച ഒൻസ് അതിനു ശേഷം റിബാക്കിനക്ക് ഒരവസരവും നൽകിയില്ല. 5 തവണ എതിരാളിയുടെ സർവീസ് ഒൻസ് മത്സരത്തിൽ ബ്രേക്ക് ചെയ്തു. തുടർന്ന് 6-1 നു സെറ്റ് നേടിയ അറബ് താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. സെമിയിൽ രണ്ടാം സീഡ് ആര്യാന സബലങ്കയാണ് ഒൻസിന്റെ എതിരാളി.

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി ആര്യാന സബലങ്ക

വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി രണ്ടാം സീഡ് ബലാറസ് താരം ആര്യാന സബലങ്ക. അമേരിക്കൻ താരവും 25 സീഡും ആയ മാഡിസൺ കീയ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക മറികടന്നത്. 2023 ലെ താരത്തിന്റെ മൂന്നാം ഗ്രാന്റ് സ്ലാം സെമിഫൈനലും കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനലും ആണ് ഇത്.

ആദ്യ സെറ്റ് അനായാസം 6-2 നു നേടിയ സബലങ്ക രണ്ടാം സെറ്റിൽ ബ്രേക്ക് ആദ്യം തന്നെ വഴങ്ങി. തുടർന്ന് 2-4 നു പിറകിൽ നിന്ന ശേഷം തിരിച്ചു വരുന്ന സബലങ്കയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. തുടർന്ന് 6-4 നു സെറ്റ് നേടിയ താരം വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു. മത്സരത്തിൽ നാലു തവണയാണ് എതിരാളിയെ സബലങ്ക ബ്രേക്ക് ചെയ്തത്.

പുരുഷ ഡബിൾസിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി രോഹൻ ബോപ്പണ്ണ സഖ്യം

പുരുഷ ഡബിൾസിൽ വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം. ഡച്ച് അമേരിക്കൻ സഖ്യം ആയ ഡേവിഡ് പെൽ, റീസ് സ്റ്റാൽഡർ സഖ്യത്തെ മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷം ആണ് അവർ മറികടന്നത്.

ആദ്യ സെറ്റ് 7-5 നു നേടിയ ബോപ്പണ്ണ സഖ്യം പക്ഷെ രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം കണ്ടപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. തുടർന്ന് 3 മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം ആണ് ഇന്ത്യൻ ഓസ്‌ട്രേലിയൻ സഖ്യം വിംബിൾഡൺ അവസാന എട്ടിൽ സ്ഥാനം പിടിച്ചത്.

റെക്കോർഡ് 46 മത്തെ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

46 മത്തെ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി നിലവിലെ ചാമ്പ്യൻ നൊവാക് ജ്യോക്കോവിച്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം സെമിഫൈനലുകൾ കളിക്കുന്ന റെക്കോർഡിൽ റോജർ ഫെഡറർക്ക് ഒപ്പം നൊവാക് എത്തി. വിംബിൾഡണിൽ തുടർച്ചയായ 33 മത്തെ ജയം കൂടിയായിരുന്നു താരത്തിന് ഇത്. ക്വാർട്ടർ ഫൈനലിൽ ഏഴാം സീഡ് റഷ്യയുടെ ആന്ദ്ര റൂബ്ലേവിനെ ആണ് നൊവാക് മറികടന്നത്.

മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നേടിയ റൂബ്ലേവ് ജ്യോക്കോവിചിന് അൽപ്പം വെല്ലുവിളി ഉയർത്തും എന്നു തോന്നി. എന്നാൽ തുടർന്ന് സെർബിയൻ താരത്തിന്റെ വലിയ ആധിപത്യം ആണ് കാണാൻ ആയത്. രണ്ടാം സെറ്റ് 6-1 നു ജ്യോക്കോവിച് മത്സരത്തിൽ ശക്തമായി തിരിച്ചു വന്നു. തുടർന്ന് 6-4 നു മൂന്നും 6-3 നാലും സെറ്റുകൾ നേടിയ ജ്യോക്കോവിച് സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 5 തവണ റഷ്യൻ താരത്തിന്റെ സർവീസ് നൊവാക് ഭേദിച്ചു. തന്റെ പന്ത്രണ്ടാം വിംബിൾഡൺ സെമിയിൽ എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ ആണ് ജ്യോക്കോവിചിന്റെ എതിരാളി.

കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി യാനിക് സിന്നർ

കരിയറിൽ ആദ്യമായി ഒരു ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി 21 കാരനായ എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നർ. സീഡ് ചെയ്യാത്ത റഷ്യൻ താരം റോമൻ സഫുയിലിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് സിന്നർ മറികടന്നത്. ടൂർണമെന്റിൽ ഇത് വരെ റാങ്കിൽ വളരെ പിന്നിൽ ആയവരെ നേരിട്ട സിന്നർ 2007 നു ശേഷം വിംബിൾഡൺ സെമിഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.

മത്സരത്തിൽ 14 ഏസുകൾ ഉതിർത്ത സിന്നർ 6 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് 6-4 നു ജയിച്ച സിന്നർ പക്ഷെ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു. എന്നാൽ മൂന്നും നാലും സെറ്റുകൾ 6-2, 6-2 എന്ന സ്കോറിന് ആണ് ജയം കണ്ടത്. വിംബിൾഡൺ സെമിഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം ഇറ്റാലിയൻ താരമായും സിന്നർ മാറി.

Exit mobile version