ആദ്യ ടെസ്റ്റില്‍ വില്‍ പുകോവസ്കിയ്ക്ക് അവസരം ലഭിയ്ക്കുമോ? താരം വീണ്ടും കണ്‍കഷന്‍ അപകടത്തില്‍

ഡേവിഡ് വാര്‍ണറിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ ജോ ബേണ്‍സ് ആണോ വില്‍ പുകോവസ്കിയാണോ ഓപ്പണ്‍ ചെയ്യുക എന്നതായിരുന്നു ടീം മാനേജ്മെന്റിനെയും കോച്ച് ജസ്റ്റിന്‍ ലാംഗറെയും അലട്ടിയിരുന്ന ചോദ്യം. എന്നാല്‍ ഏകദിന പരമ്പരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റതോടെ തന്റെ ഒരു തലവേദന മാറുവാന്‍ സാധ്യതയുണ്ടെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ തമാശ രൂപേണ പറഞ്ഞത്.

വാര്‍ണര്‍ കളിക്കാത്ത പക്ഷം ജോ ബേണ്‍സും വില്‍ പുകോവസ്കിയും ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യുന്നു എന്ന സ്വാഭാവിക തീരുമാനം ആണെങ്കിലും ഇന്ത്യ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ പുകോവസ്കിയ്ക്ക് ചെറിയ തോതില്‍ കണ്‍കഷന്‍ സംഭവിക്കുകയായിരുന്നു. താരം ആദ്യ ടെസ്റ്റിന് മുമ്പ് ഇതിനെ മറികടന്ന് പൂര്‍ണ്ണമായി ഫിറ്റ് ആവുകയാണെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദ്യ ടെസ്റ്റില്‍ താരം ഓപ്പണ്‍ ചെയ്യുവാനാണ് സാധ്യത.

വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍, തന്റെ ഒരു തലവേദന ഒഴിയുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്

ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക് മൂലം അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍ തന്റെ ഒരു തലവേദന ഒഴിയുമെന്ന് തമാശ രൂപേണ പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റന്‍ ലാംഗര്‍. വാര്‍ണര്‍ക്കൊപ്പം ജോ ബേണ്‍സിനെ ഓപ്പണ്‍ ചെയ്യണോ അതോ വില്‍ പുകോവസ്കിയ്ക്ക് അവസരം കൊടുക്കണമോ എന്ന വലിയ ചോദ്യത്തിന് ഒരുത്തരം തനിക്ക് എളുപ്പം കണ്ടെത്താനാകുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉയര്‍ന്ന് വന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു ഇത്. പലപ്പോഴും ഇത്തരത്തില്‍ ടീം സെലക്ഷന്‍ വലിയ പ്രയാസകരമായ കാര്യാണെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ഓസ്ട്രേലിയ എ ടീമിന് ഇന്ത്യ എ ടീമിനും ഇന്ത്യയുടെ ടെസ്റ്റ് സൈഡിനും എതിരെ കളിക്കുവാനുള്ള അവസരം ഉണ്ടെന്നതിനാല്‍ തന്നെ തനിക്ക് ആ മത്സരങ്ങളിലെ പ്രകടനം നോക്കി ടീം സെലക്ഷനിലേക്ക് പോകാമെന്നും ലാംഗര്‍ സൂചിപ്പിച്ചു.

ഓപ്പണിംഗില്‍ ആരായാലും തനിക്ക് പ്രശ്നമില്ല, എന്നാല്‍ ബേണ്‍സ് സ്ഥാനം നഷ്ടപ്പെടുവാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല – ഡേവിഡ് വാര്‍ണര്‍

ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗില്‍ തന്നോടൊപ്പം ആര് കൂട്ട് വന്നാലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുവാനും മാത്രം ജോ ബേണ്‍സ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ പക്ഷമെന്ന് വാര്‍ണര്‍ കൂട്ടി ചേര്‍ത്തു. ജോ ബേണ്‍സ് വേണോ അതോ ഇപ്പോള്‍ മികച്ച ഫോമില്‍ കളിക്കുന്ന വില്‍ പുകോവസ്കി വേണോ ഓസ്ട്രേലിയയുടെ ഓപ്പണറായി എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ആണ് സെലക്ടര്‍മാര്‍ വാര്‍ണറുടെ അഭിപ്രായവും അന്തിമ തീരുമാനത്തിന് മുമ്പുണ്ടാകുമെന്ന് പറഞ്ഞത്.

വില്‍ പുകോവസ്കിയ്ക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനാകുമെന്നതിനാല്‍ തന്നെ താരത്തിന് മധ്യ നിരയിലെങ്കിലും അവസരം ടീമില്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. താനും ജോ ബേണ്‍സും വളരെ അധികം സമയം ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും സെലക്ടര്‍മാരാകും ശരിയായ താരത്തെ ഈ സ്ഥാനത്തിന് വേണ്ടി തിരഞ്ഞെടുക്കുവാന്‍ ഏറ്റവും അനുയോജ്യര്‍ എന്നും വാര്‍ണര്‍ വ്യക്തമാക്കി.

ആര് തന്നെ വന്നാലും തനിക്ക് അതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ വാര്‍ണര്‍ എന്നാല്‍ ബേണ്‍സിന്റെ റെക്കോര്‍ഡുകളും ഓപ്പണറായി അത്ര മോശമല്ലെന്ന് വാര്‍ണര്‍ പറഞ്ഞു. തന്നോട് ട്രെവര്‍ ഹോന്‍സ് സംസാരിക്കുമ്പോള്‍ താന്‍ സത്യ സന്ധമായ കാര്യങ്ങളാകും പറയുക എന്നും വാര്‍ണര്‍ പറഞ്ഞു.

പുകോവസ്കിയ്ക്ക് മിഡില്‍ ഓര്‍ഡറില്‍ അവസരം നല്‍കാവുന്നതാണ് – റിക്കി പോണ്ടിംഗ്

ജോ ബേണ്‍സിന് പകരം വില്‍ പുകോവസ്കിയെ ഓപ്പണിംഗിന് ഓസ്ട്രേലിയ പരിഗണിക്കുവാനുള്ള സാധ്യത കുറവാണെന്നാണ് മറ്റു ക്രിക്കറ്റ് പണ്ഡിതന്മാരെപ്പോലെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും വിശ്വസിക്കുന്നത്. എന്നാല്‍ അവസരമുണ്ടെങ്കില്‍ മധ്യ നിരയില്‍ കാമറൂണ്‍ ഗ്രീനിന് പകരം താരത്തെ പരിഗണിക്കാവുന്നതാണെന്ന് റിക്കി വ്യക്തമാക്കി.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ മികച്ച ഫോമില്‍ കളിക്കുന്ന വില്‍ പുകോവസ്കി ഓസ്ട്രേലിയയുടെ അടുത്ത താരമെന്നാണ് വിശേഷിക്കപ്പെടുന്നത്. എന്നാല്‍ വളരെ പ്രാധാന്യമുള്ള പരമ്പരയില്‍ ഓസ്ട്രേലിയ പരിചയമ്പത്തിനെ വിശ്വസിക്കുന്നതില്‍ തെറ്റ് പറയാനാകില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

ഓപ്പണിംഗ് എന്നത് വേറെ തന്നെ കഴിവാണെന്നും മധ്യ നിരയില്‍ അവസരമുണ്ടെങ്കില്‍ താരത്തിന് ജസ്റ്റിന്‍ ലാംഗര്‍ അവസരം നല്‍കുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും റിക്കി പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

വാര്‍ണറോട് തന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ ആരാവണമെന്ന് ചോദിക്കുന്നത് അതിശയകരം – റിക്കി പോണ്ടിംഗ്

വില്‍ പുകോവസ്കി ആകണോ ജോ ബേണ്‍സ് വേണോ തന്റെ ടെസ്റ്റിലെ ബാറ്റിംഗ് പാര്‍ട്ണര്‍ എന്ന അഭിപ്രായം ഡേവിഡ് വാര്‍ണറോട് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ ആരായുന്നത് അതിശയകരമായ കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്.

മികച്ച ഫോമിലുള്ള താരമാണ് വില്‍ പുകോവസ്കിയെങ്കിലും അവസരം പരിചയ സമ്പത്തുള്ള ജോ ബേണ്‍സിന് ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ ഡേവിഡ് വാര്‍ണറോട് അഭിപ്രായം ആരായുന്നത് തന്നെ അതിശയിപ്പിക്കുന്നു എന്ന് പോണ്ടിംഗ് പറഞ്ഞു.

അടുത്തിടെ മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോന്‍സ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വാര്‍ണറുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാവും തീരുമാനം എന്നാണ് ഹോന്‍സ് വ്യക്തമാക്കിയത്.

വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുവാന്‍ താന്‍ തിരഞ്ഞെടുക്കുക ആരെയെന്ന് വെളിപ്പെടുത്തി ഡാരെന്‍ ലേമാന്‍

വില്‍ പുകോവസ്കിയ്ക്ക് പകരം ജോ ബേണ്‍സിനെയാവണം ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ഓപ്പണറായി പരീക്ഷിക്കേണ്ടതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. വാര്‍ണര്‍ക്ക് ഒപ്പം ഓപ്പണറായി ആരെ ഇറക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ സജീവമായി നിലനില്‍ക്കുന്നത്.

ഡിസംബര്‍ 17ന് അഡിലെയ്ഡ് ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ബേണ്‍സ് ഈ സീസണ്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ അഞ്ച് ഇന്നിംഗ്സില്‍ നിന്ന് വെറും 57 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.

അതെ സമയം രണ്ട് ഇരട്ട ശതകങ്ങള്‍ ഉള്‍പ്പെടെ മൂന്ന് ഇന്നിംഗ്സില്‍ നിന്ന് വില്‍ പുകോവസ്കി 495 റണ്‍സ് നേടിയിട്ടുണ്ട്. ഇരു താരങ്ങളെയും ഇന്ത്യയ്ക്കെതിരെയുള്ള ഓസ്ട്രേലിയയുടെ എ സ്ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ണര്‍ക്കൊപ്പമുള്ള ബേണ്‍സിന്റെ ആ മികച്ച കൂട്ടുകെട്ടിന്റെ ആ ആനുകൂല്യം താരത്തിന് ലഭിയ്ക്കണമെന്നാണ് ലേമാന്‍ പറയുന്നത്.

ബേണ്‍സ് ഈ അഞ്ച് ഇന്നിംഗ്സുകളില്‍ ഒരു ശതകം എങ്കിലും നേടിയിരുന്നുവെങ്കില്‍ ഇപ്പോളത്തെ ഈ ചര്‍ച്ച ഉണ്ടാകില്ലായിരുന്നുവെന്ന് ലേമാന്‍ വ്യക്തമാക്കി.

ബിഗ് ബാഷില്‍ തന്റെ ആദ്യ പ്രൊഫഷണല്‍ കരാറുമായി വില്‍ പുകോവസ്കി

തന്റെ കരിയറിലെ ആദ്യ ടി20 പ്രൊഫഷണല്‍ കരാറുമായി വിക്ടോറിയ താരം വില്‍ പുകോവസ്കി. ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടിയാവും താരം കളിക്കുക. കഴിഞ്ഞ കുറച്ച് സീസണിലായി താരം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. തന്റെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ ഈ തീരുമാനം.

ഇത് കൂടാതെ താരം കടന്ന് പോയ മാനസിക സംഘര്‍ഷങ്ങളും താരത്തെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രരിപ്പിക്കുകയായിരുന്നു. 2019-20 സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും മെല്‍ബേണ്‍ സ്റ്റാര്‍സിന് സിഡ്നി സിക്സേഴ്സിനോട് തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ടീമില്‍ റൂക്കി താരമെന്ന നിലയില്‍ അംഗമായിരുന്നുവെങ്കിലും വില്‍ പുകോവസ്കിയ്ക്ക് അവസരമൊന്നും ലഭിച്ചിരുന്നില്ല.

ലക്ഷ്യം റെന്‍ഷായുടെ സ്ഥാനമല്ല: ജോ ബേണ്‍സ്

ഓസ്ട്രേലിയന്‍ ടെസ്റ്റില്‍ മാറ്റ് റെന്‍ഷായുടെ സ്ഥാനം തട്ടിയെടുക്കലല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജോ ബേണ്‍സ്. ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ജോ ബേണ്‍സും റെന്‍ഷായും സ്ഥാനം നേടിയിട്ടുണ്ട്. ഇരുവര്‍ക്കും മാര്‍ക്കസ് ഹാരിസിനൊപ്പം ഓപ്പണിംഗ് രംഗത്തേക്ക് തിരികെ എത്തുവാനുള്ള അവസരമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ മത്സരം. ജനുവരി 17നു ആരംഭിയ്ക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ ഇരു താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാം.

ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ജോ ബേണ്‍സ് പറയുന്നത് താന്‍ ഒരിക്കലും റെന്‍ഷായുമായി ഇക്കാര്യത്തില്‍ ഒരു മത്സരത്തിനില്ലെന്നാണ്. സഹതാരം നല്ലത് ചെയ്യുന്നതില്‍ സ്വാഭാവികമായി സന്തോഷം പ്രകടിപ്പിക്കുന്ന താരമാണ് താന്‍. ഏവരുടെയും ശ്രദ്ധ വില്‍ പുകോവസ്കിയിലായിരിക്കുമെന്നാണ് ബേണ്‍സും കരുതുന്നത്.

20 വയസ്സുകാരന്‍ യുവതാരം ആദ്യമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. എട്ട് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ശതകങ്ങള്‍ നേടുന്നത് ശീലമാക്കി മാറ്റിയ താരമാണ് വില്‍ പുകോവസ്കി. ഓസ്ട്രേലിയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുപ്പെടുന്ന ഓരോ കളിക്കാരും മികവുള്ളതാണ് അതിനാല്‍ തന്നെ മികച്ച ഒരു സംഘം താരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തനിക്ക് സന്തോഷമെയുള്ളുവെന്നും ബേണ്‍സ് പറഞ്ഞു.

മാര്‍ഷ് സഹോദരന്മാര്‍ പുറത്ത്, വില്‍ പുകോവസ്കി പുതുമുഖ താരം, ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം അറിയാം

ഇന്ത്യയ്ക്കെതിരെ കളിച്ച സ്ക്വാഡില്‍ നാല് മാറ്റങ്ങള്‍ വരുത്തി ഓസ്ട്രേലിയ. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിനെയാണ് ഇന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. 13 അംഗ സ്ക്വാഡില്‍ വില്‍ പുകോവസ്കിയാണ് പുതുമുഖ താരം. വിക്ടോറിയയുടെ ബാറ്റ്സ്മാനെ ഇതാദ്യമായാണ് ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തുന്നത്. അതേ സമയം മാര്‍ഷ് സഹോദരന്മാരായ മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. പകരം ജോ ബേണ്‍സ്, മാറ്റ് റെന്‍ഷാ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഓസ്ട്രേലിയ: ടിം പെയിന്‍, ജോഷ് ഹാസല്‍വുഡ്, ജോ ബേണ്‍സ്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബൂഷാനെ, നഥാന്‍ ലയണ്‍, വില്‍ പുകോവസ്കി, മാറ്റ് റെന്‍ഷാ, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍.

Exit mobile version