വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ തന്റെ കരിയർ തുടരാൻ വേണ്ടിയാണ് താരം ടെസ്റ്റിൽ നിന്ന് വിരമിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ ഒരു കത്തിലൂടെ ഹസരംഗ തന്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചു. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദേശീയ ടീമിന് തന്റെ ഏറ്റവും മികച്ച സംഭാവന നൽകാനുമാണ് ഈ തീരുമാനം എടുക്കുന്നത് എന്ന് അദ്ദേഹം കത്തിൽ പറയുന്നു.

“ഞങ്ങൾ അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കും, ഞങ്ങളുടെ വൈറ്റ്-ബോൾ പദ്ധതികളുടെ മുന്നോട്ടുള്ള ഒരു സുപ്രധാന ഭാഗമാണ് ഹസരംഗയെന്ന് ഉറപ്പുണ്ട്,” ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ശ്രീ ആഷ്ലി ഡി സിൽവ പറഞ്ഞു. ഓൾറൗണ്ടർ ശ്രീലങ്കയ്ക്കായി നാല് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 26 കാരനായ താരം 48 ഏകദിനങ്ങളിലും 58 ടി20 ഐ മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

ലങ്കന്‍ സര്‍വ്വാധിപത്യം, ഒമാനെതിരെ പത്ത് വിക്കറ്റ് വിജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തിൽ ഒമാന്‍ 98 റൺസിന് പുറത്തായപ്പോള്‍ ശ്രീലങ്ക 15 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ഈ ലക്ഷ്യം മറികടന്നു. ഒമാന്റെ ഇന്നിംഗ്സ് 30.2 ഓവറിൽ അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റുമായി വനിന്‍ഡു ഹസരംഗയാണ് ശ്രീലങ്കന്‍ നിരയിൽ തിളങ്ങിയത്.

ലഹിരു കുമാര മൂന്ന് വിക്കറ്റ് നേടി. 41 റൺസ് നേടിയ അയാന്‍ ഖാന്‍ ആണ് ഒമാന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി ദിമുത് കരുണാരത്നേ 61 റൺസും പതും നിസ്സങ്ക 37 റൺസും നേടി മികച്ച വിജയം ശ്രീലങ്കയ്ക്ക് നൽകി.

ഹസരംഗയ്ക്ക് മുന്നിൽ യുഎഇയ്ക്ക് പിടിച്ചുനിൽക്കാനായില്ല!!! ശ്രീലങ്കയ്ക്ക് പടുകൂറ്റന്‍ വിജയം

വനിന്‍ഡു ഹസരംഗയ്ക്ക് മുന്നിൽ യുഎഇ പതറിയപ്പോള്‍ ശ്രീലങ്കയ്ക്ക് 175 റൺസിന്റെ വലിയ ജയം. 356 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇയ്ക്ക് 180 റൺസ് മാത്രമേ നേടാനായുള്ളു. 39 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ വനിന്‍ഡു ഹസരംഗ 6 വിക്കറ്റ് നേടിയാണ് യുഎഇയുടെ നടുവൊടിച്ചത്.

39 റൺസ് നേടിയ വൃത്തിയ അരവിന്ദും മുഹമ്മദ് വസീമുമാണ് യുഎഇയുടെ ടോപ് സ്കോറര്‍മാ‍ർ. അലി നസീര്‍ 34 റൺസും നേടി.

വമ്പന്‍ താരങ്ങളെ സ്വന്തമാക്കി പിഎസ്എൽ ഫ്രാഞ്ചൈസികള്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്ടിൽ മുന്‍ നിര താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. വനിന്‍ഡു ഹസരംഗ, ഡേവിഡ് മില്ലര്‍, അലക്സ് ഹെയിൽസ്, ഭാനുക രാജപക്സ എന്നിവരാണ് ഡ്രാഫ്ടിൽ ടീമുകള്‍ സ്വന്തമാക്കിയ ചില പ്രമുഖ താരങ്ങള്‍. പാക്കിസ്ഥാനിൽ നിന്നുള്ള നസീം ഷായും ഫകര്‍ സമാനും പ്ലാറ്റിനും റൗണ്ടിൽ സ്വന്തമാക്കപ്പെട്ട താരങ്ങളിൽ പെടുന്നു

.മാത്യു വെയിഡ്, ഇമ്രാന്‍ താഹിര്‍, റോവ്മന്‍ പവൽ, റഹ്മാനുള്ള ഗുര്‍ബാസ്, ജോഷ് ലിറ്റിൽ എന്നിവരെയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

വിറപ്പിച്ച് ശ്രീലങ്ക, ഒടുവിൽ കീഴടങ്ങി, ഇംഗ്ലണ്ട് സെമിയിൽ, ഓസ്ട്രേലിയ പുറത്ത്

ശ്രീലങ്കയ്ക്കെതിരെ  വിജയവുമായി ടി20 ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ അവസാന ഓവര്‍ വരെ ചെറുത്ത് നിര്‍ത്തി പോരാട്ട വീര്യം പ്രകടിപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്. 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം ഇംഗ്ലണ്ട് മറികടന്നത്.

ഇന്ന് 142 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 7.2 ഓവറിൽ ഇംഗ്ലണ്ട് 75 റൺസാണ് നേടിയത്. 28 റൺസ് നേടിയ ബട്‍ലറെയും 47 റൺസ് നേടിയ അലക്സ് ഹെയിൽസിനെയും വനിന്‍ഡു ഹസരംഗ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയപ്പോള്‍ വീണ്ടും രണ്ട് വിക്കറ്റ് കൂടി ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ടീം 106/4 എന്ന നിലയിലേക്ക് വീണു.

മോയിന്‍ അലിയുടെ വിക്കറ്റും വേഗത്തിൽ നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സ് 44 റൺസ് നേടി ടീമിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് ശ്രീലങ്ക തടഞ്ഞതോടെ ലക്ഷ്യം 12 പന്തിൽ 13 റൺസായി മാറി. വോക്സും സ്റ്റോക്സും വലിയ റിസ്ക് എടുക്കാതെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ ഓവറിൽ നിന്ന് 8 റൺസാണ് പിറന്നത്. ഇതോടെ അവസാന ഓവറിൽ ജയത്തിനായി ഇംഗ്ലണ്ട് 5 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം പിറന്നപ്പോള്‍ വോക്സ് നാലാം പന്തിൽ ബൗണ്ടറി നേടി ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.  ഹസരംഗയ്ക്ക് പുറമെ ധനന്‍ജയ ഡി സിൽവയും ലഹിരു കുമരയും രണ്ട് വിക്കറ്റ് ഇംഗ്ലണ്ടിനായി നേടി.

പൊരുതി നോക്കി നെതര്‍ലാണ്ട്സ്, 16 റൺസ് വിജയവുമായി ശ്രീലങ്ക അടുത്ത റൗണ്ടിലേക്ക്

ടി20 ലോകകപ്പിൽ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പാക്കി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 162/6 എന്ന സ്കോര്‍ നേടിയ ടീമിന് നെതര്‍ലാണ്ട്സിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നുവെങ്കിലും നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 146/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ 16 റൺസ് വിജയം നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു.

44 പന്തിൽ 79 റൺസ് നേടിയ കുശൽ മെന്‍ഡിസ് ആണ് ലങ്കന്‍ ബാറ്റിംഗിൽ തിളങ്ങിയത്. 53 പന്തിൽ നിന്ന് 71 റൺസുമായി പുറത്താകാതെ നിന്ന മാക്സ് ഒദൗദിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് നെതര്‍ലാണ്ട്സിന് തിരിച്ചടിയായത്. 21 റൺസ് നേടിയ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റാണ് നേടിയത്.

ലങ്ക ലങ്ക നീ ഒന്നാം നമ്പര്‍!!! ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിലംപരിശാക്കി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പ്

ഏഷ്യ കപ്പിന്റെ തുടക്കത്തിൽ ആര് കരുതി കിരീടം ശ്രീലങ്കയ്ക്കാകുമെന്ന്. എന്നാൽ ആദ്യ മത്സരത്തിലെ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റിൽ ഉടനീളം കണ്ടത്. പിന്നീട് ഒരു കളി പോലും തോല്‍ക്കാതെ ആണ് ഇന്ന് പാക്കിസ്ഥാനെതിരെ 23 റൺസ് നേടി വിജയം ഉറപ്പാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചത്.

58/5 എന്ന നിലയിലേക്ക് വീണ ശേഷം170/6 എന്ന സ്കോര്‍ നേടിയ ലങ്കയുടെ ബാറ്റ്സ്മാന്മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബൗളര്‍മാരും എത്തിയപ്പോള്‍ പാക്കിസ്ഥാനെ 147 എന്ന സ്കോറിന് ഓള്‍ഔട്ട് ആക്കിയാണ് കിരീടം ലങ്ക സ്വന്തമാക്കിയത്.

ബാബര്‍ അസമും ഫകര്‍ സമനും പ്രമോദ് മധുഷന്റെ ഇരയായി പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 22/2 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് മുഹമ്മദ് റിസ്വാനും ഇഫ്തിക്കര്‍ അഹമ്മദും പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്.

71 റൺസ് കൂട്ടുകട്ട് തകര്‍ത്ത് പ്രമോദ് മധുഷന്‍ ശ്രീലങ്കയ്ക്ക് ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. 32 റൺസ് നേടിയ ഇഫ്തിക്കര്‍ അഹമ്മദ് ആണ് പ്രമോദിന്റെ മൂന്നാം വിക്കറ്റായി മാറിയത്. മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

മൊഹമ്മദ് നവാസിനെ കരുണാരത്നേ പുറത്താക്കിയതോടെ പാക്കിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. എന്നാലും റിസ്വാന്‍ ക്രീസിലുണ്ടായിരുന്നത് പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി. കരുണാരത്നേയെ ആ ഓവറിൽ സിക്സര്‍ പറത്തി 24 പന്തിൽ ലക്ഷ്യം 61 റൺസാക്കി റിസ്വാന്‍ മാറ്റി.

എന്നാൽ തൊട്ടടുത്ത ഓവറിൽ വനിന്‍ഡു ഹസരംഗ റിസ്വാന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ചു. 49 പന്തിൽ 55 റൺസായിരുന്നു റിസ്വാന്റെ സംഭാവന. അതേ ഓവറിൽ ആസിഫ് അലിയെയും ഹസരംഗ പുറത്താക്കി. ഖുഷ്ദിൽ ഷായുടെ വിക്കറ്റും ഹസരംഗ നേടിയപ്പോള്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

മഹീഷ് തീക്ഷണ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഷദബ് ഖാനെ പുറത്താക്കിയപ്പോള്‍ 12 പന്തിൽ 51 റൺസായിരുന്നു വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. നസീം ഷായുടെ വിക്കറ്റ് പ്രമോദ് തന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ താരം 4 വിക്കറ്റാണ് തന്റെ സ്പെല്ലിൽ നേടിയത്. എന്നാൽ താരം ഓവറിൽ നിന്ന് 19 റൺസാണ് വഴങ്ങിയത്. ഇതോടെ പാക്കിസ്ഥാന്റെ വിജയ ലക്ഷ്യം 6 പന്തിൽ 32 ആയി മാറി.

പകുതി വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ വെറും 58 റൺസ്, പിന്നെ ലങ്കയുടെ തിരിച്ചുവരവ്

ഏഷ്യ കപ്പ് ഫൈനലില്‍ വമ്പന്‍ തകര്‍ച്ചയിൽ നിന്ന് പൊരുതാവുന്ന സ്കോര്‍ നേടി ശ്രീലങ്ക. ചേസിംഗ് ടീമിന് ജയസാധ്യതയുള്ള പിച്ചിൽ 170/6 എന്ന സ്കോര്‍ ലങ്കയ്ക്ക് മതിയാകുമോ എന്നത് ഉറപ്പില്ലെങ്കിലും 58/5 എന്ന നിലയിൽ നിന്ന് ഏവരും എഴുതിത്തള്ളിയ ഘട്ടത്തിൽ നിന്ന് ഈ സ്കോര്‍ നേടിയത് ലങ്കയുടെ ആത്മവിശ്വാസം തീര്‍ച്ചയായും ഉയര്‍ത്തു.


ആദ്യ ഓവറിൽ തന്നെ നസീം ഷാ കുശൽ മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പതും നിസ്സങ്കയെയും ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫു പുറത്താക്കി. ധനന്‍ജയി ഡി സിൽവയും(28) ക്യാപ്റ്റന്‍ ദസുന്‍ ഷനകയെയും നഷ്ടമായതോടെ 58/5 എന്ന നിലയിലേക്ക് ശ്രീലങ്ക തകരുകയായിരുന്നു.

അവിടെ നിന്ന് ഭാനുക രാജപക്സയും വനിന്‍ഡു ഹസരംഗയും ചേര്‍ന്ന് ആറാം വിക്കറ്റിൽ 58 റൺസ് നേടി ശ്രീലങ്കയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ഹാരിസ് റൗഫ് 36 റൺസ് നേടിയ ഹസരംഗയെ പുറത്താക്കിയപ്പോള്‍ ഏഴാം വിക്കറ്റിൽ രാജപക്സയും ചാമിക കരുണാരത്നേയും ചേര്‍ന്ന് വമ്പനടികളുമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

45ൽ നിൽക്കവെ ഭാനുക രാജപക്സയുടെ ക്യാച്ച് ഷദബ് ഖാന്‍ കൈവിട്ടപ്പോള്‍ ഹാരിസ് റൗഫിന് തന്റെ നാലാമത്തെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ രാജപക്സ് തന്റെ അര്‍ദ്ധ ശതകം നേടി. മുഹമ്മദ് ഹസ്നൈന്‍ എറിഞ്ഞ 19ാം ഓവറിൽ ആദ്യ 5 പന്തിൽ വെറും 2 റൺസ് പിറന്നപ്പോള്‍ അവസാന പന്തിൽ രാജപക്സ നൽകിയ അവസരം പാക്കിസ്ഥാന്റെ ഫീൽഡിംഗിലെ പിഴവ് കാരണം സിക്സ് പോകുകയായിരുന്നു.

നസീം ഷാ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഒരു ഫോറം അടക്കം 15 റൺസ് രാജപക്സ നേടിയപ്പോള്‍ ശ്രീലങ്ക 170/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 45 പന്തിൽ 71 റൺസാണ് രാജപക്സ നേടിയത്. പുറത്താകാതെ നിന്ന താരത്തിന് കൂട്ടായി ചാമിക കരുണാരത്നേ 14 റൺസ് നേടി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 പന്തിൽ നിന്ന് 54 റൺസാണ് നേടിയത്.

പാക്കിസ്ഥാനെ എറിഞ്ഞൊതുക്കി ശ്രീലങ്ക

സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ 121 റൺസിലൊതുക്കി ശ്രീലങ്ക. 30 റൺസ് നേടിയ ബാബര്‍ അസം ആണ് ടീമിന്റെ ടോപ് സ്കോറര്‍. മൊഹമ്മദ് നവാസ് 26 റൺസ് നേടിയാണ് പാക്കിസ്ഥാന്റെ സ്കോര്‍ 100 കടത്തിയത്. 19.1 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

റിസ്വാനെ(14) നഷ്ടമാകുമ്പോള്‍ 28 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടിയത്. 35 റൺസ് ബാബര്‍ അസമും ഫകര്‍ സമനും രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ ഫകര്‍ സമനെ(13) ചാമിക കരുണാരത്നേ പുറത്താക്കുകയായിരുന്നു.

പത്തോവര്‍ പിന്നിടുമ്പോള്‍ 66 റൺസായിരുന്നു പാക്കിസ്ഥന്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 30 റൺസ് നേടിയ ബാബര്‍ അസമിനെ വനിന്‍ഡു ഹസരംഗ പുറത്താക്കിയതോടെ പാക്കിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി.

ഇഫ്തിക്കര്‍ അഹമ്മദിനെയും ആസിഫ് അലിയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി വനിന്‍ഡു ഹസരംഗ പാക്കിസ്ഥാന്റെ നില കൂടുതൽ പരുങ്ങലിലാക്കി. മൊഹമ്മദ് നവാസ് നേടിയ 26 റൺസ് വാലറ്റത്തിൽ പാക്കിസ്ഥാന് ആശ്വാസമായി. ശ്രീലങ്കയ്ക്കായി വനിന്‍ഡു ഹസരംഗ മൂന്നും മഹീഷ് തീക്ഷമ, പ്രമോദ് മധുഷന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ സാധ്യത വനിന്‍ഡു ഹസരംഗയെ ആശ്രയിച്ച് – മഹേല ജയവര്‍ദ്ധേനെ

ഏഷ്യ കപ്പിൽ ശ്രീലങ്കന്‍ പ്രതീക്ഷക ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേനെ. താരം മികച്ച രീതിയിൽ കളിക്കുകയാണെങ്കില്‍ മറ്റു താരങ്ങള്‍ക്കും അതിൽ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ കളി മികച്ചതാക്കാനാകുമെന്നും അത് ശ്രീലങ്കയുടെ സാധ്യതകള്‍ ഉയര്‍ത്തുമെന്നും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേല വ്യക്തമാക്കി.

ഐസിസിയോട് സംസാരിക്കുമ്പോള്‍ ആണ് മഹേല തന്റെ അഭിപ്രായം പങ്കുവെച്ചത്. യുഎഇയിലെ പിച്ചുകളിൽ സ്പിന്നിന് സഹായം കൂടുമെന്നതും വനിന്‍ഡുവിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുവാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുന്നു.

Story Highlights: Wanindu Hasaranga is a key factor for Sri Lanka feels Mahela Jayawardene

രക്ഷകനായി “ദി ബിഗ് ഷോ” മാക്സ്വെൽ!!! ആദ്യ ഏകദിനത്തിൽ കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 42.3 ഓവറിൽ ഓസ്ട്രേലിയ വിജയം കൈക്കലാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവാണ് തോൽവിയിൽ നിന്ന് ടീമിനെ രക്ഷിച്ചത്.

മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 44 ഓവറിൽ ഓസ്ട്രേലിയയുടെ ലക്ഷ്യം 282 റൺസാക്കി പുതുക്കി നൽകുകയായിരുന്നു. ശ്രീലങ്ക നേരത്തെ ആദ്യം ബാറ്റ് ചെയ്ത് 300/7 എന്ന സ്കോറാണ് നേടിയത്.

വനിന്‍ഡു ഹസരംഗ 4 വിക്കറ്റ് നേടിയാണ് ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കിയത്. തുടക്കത്തിൽ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം ആരോൺ ഫിഞ്ചും(44) സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും വിക്കറ്റുകള്‍ ഒരു വശത്ത് വീണപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ പ്രയാസമേറിയതായി മാറി. മാര്‍ക്കസ് സ്റ്റോയിനിസ്(44) ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോളും റൺറേറ്റ് ഉയരാതെ വരുതിയിൽ നിര്‍ത്തി ബാറ്റ് വീശിയ മാക്സ്വെൽ 51 പന്തിൽ 80 റൺസാണ് നേടിയത്. 6 ഫോറും 6 സിക്സും അടക്കമായിരുന്നു മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം.

ഓസ്ട്രേലിയയെ വെള്ളംകുടിപ്പിച്ച് വനിന്‍ഡു ഹസരംഗ, രണ്ടാം ജയവുമായി കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയവുമായി തടിതപ്പി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 124/9 എന്ന സ്കോറിലൊതുക്കിയ ശേഷം 53/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയെ വനിന്‍ഡു ഹസരംഗയാണ് പ്രതിരോധത്തിലാക്കിയത്.

താരം നേടിയ 4 വിക്കറ്റുകള്‍ ഓസ്ട്രേലിയയെ 99/7 എന്ന നിലയിലേക്ക് വീഴ്ത്തുകയായിരുന്നു. ആരോൺ ഫിഞ്ചും(13 പന്തിൽ 24) ഡേവിഡ് വാര്‍ണറും(10 പന്തിൽ 21) മികച്ച തുടക്കം ടീമിന് നൽകിയെങ്കിലും ഫിഞ്ചിനെ പുറത്താക്കി ഹസരംഗയാണ് തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മിച്ചൽ മാര്‍ഷിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും(19) താരം പുറത്താക്കിയപ്പോള്‍ മാത്യു വെയിഡ് ആണ് നിര്‍ണ്ണായക റൺസുകള്‍ നേടി ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്.

വെയിഡും ജൈ റിച്ചാര്‍ഡ്സണും എട്ടാം വിക്കറ്റിൽ നിര്‍ണ്ണായകമായ 27 റൺസാണ് നേടിയത്. വെയിഡ് 26 റൺസും റിച്ചാര്‍ഡ്സൺ 9 റൺസും നേടി പുറത്താകാതെ നിന്നു. 17.5 ഓവറിലാണ് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ ഓസ്ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി.

Exit mobile version