“വേറെ രാജ്യത്ത് കളിച്ചിരുന്നെങ്കിൽ സെവാഗ് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു”

വേറെ ഒരു രാജ്യത്തായിരുന്നു മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് കളിച്ചിരുന്നതെങ്കിൽ താരം ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ്. വിരേന്ദർ സെവാഗ് പലപ്പോഴും സച്ചിൻ ടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും നിഴലിൽ ഒതുങ്ങി പോയെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

വേറെ ഒരു രാജ്യത്ത് കളിച്ചിരുന്നെങ്കിൽ വിരേന്ദർ സെവാഗ് 10,000 ടെസ്റ്റ് റൺസ് നെടുമായിരുന്നുവെന്നും റഷീദ് ലത്തീഫ് കൂട്ടിച്ചേർത്തു. സെവാഗ് ആരെയും ഭയപ്പെട്ടിരുന്നില്ലെന്നും ഒരു മത്സരത്തിന്റെ ഗതി നിർണ്ണയിക്കാൻ പറ്റിയ താരമായിരുന്നു സെവാഗ് എന്നും ലത്തീഫ് പറഞ്ഞു.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും അപകടകാരിയായ ഓപ്പണറായിട്ടാണ് ക്രിക്കറ്റ് ലോകം സേവാഗിനെ അറിയപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി 104 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വിരേന്ദർ സെവാഗ് 8586 റൺസും നേടിയിട്ടുണ്ട്.

“വിരേന്ദർ സെവാഗിനെക്കാൾ പ്രതിഭയുള്ള താരമാണ് ഇമ്രാൻ നസീർ”

മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദർ സെവാഗിനെക്കാൾ മികച്ച പ്രതിഭയുള്ള താരമായിരുന്നുവെന്ന് പാകിസ്ഥാൻ താരം ഇമ്രാൻ നസീർ എന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. എന്നാൽ ബുദ്ധിപരമായി നോക്കുകയാണെങ്കിൽ വിരേന്ദർ സെവാഗ് ഇമ്രാൻ നസീറിനേക്കാൾ മികച്ചവൻ ആണെന്നും അക്തർ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് അധികാരികളുടെ സമീപനവും ഇമ്രാൻ നസീറിനെ മികച്ച താരമാവുന്നതിൽ നിന്ന് തടഞ്ഞുവെന്നും അക്തർ പറഞ്ഞു. ഇന്ത്യക്കെതിരെ ഇമ്രാൻ നസീർ സെഞ്ചുറി നേടിയപ്പോൾ താരത്തെ സ്ഥിരമായി കളിപ്പിക്കാൻ താൻ ആവശ്യപ്പെട്ടെന്നും എന്നാൽ അത് ആരും കേട്ടില്ലെന്നും അക്തർ പറഞ്ഞു.

ഇമ്രാൻ നസീറിനെ പോലെത്തെ ഒരു താരത്തെ വേണ്ടത്ര രീതിയിൽ പരിപാലിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനായില്ലെന്നും ഇമ്രാൻ നസീർ വിരേന്ദർ സെവാഗിനെക്കാളും മികച്ച താരമാവുമായിരുന്നുവെന്നും അക്തർ പറഞ്ഞു. ഇമ്രാൻ നസീർ പാകിസ്ഥാന് വേണ്ടി വെറും 8 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഏകദിനത്തിൽ 79 മത്സരങ്ങൾ കളിച്ച ഇമ്രാൻ നസീർ 1895 റൺസ് എടുത്തിട്ടുണ്ട്.

പന്തിന്റെ കളി കാണുമ്പോള്‍ തനിക്ക് യുവരാജിനെയും സേവാഗിനെയും ഓര്‍മ്മ വരുന്നു

ഋഷഭ് പന്ത് കളിക്കുന്നത് കാണുമ്പോള്‍ തനിക്ക് യുവരാജ് സിംഗിനെയും വിരേന്ദര്‍ സേവാഗിനെയും ഓര്‍മ്മ വരുന്നുവെന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. താരം ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ യുവരാജും സേവാഗുമെല്ലാം ഗ്രൗണ്ടില്‍ സൃഷ്ടിക്കുന്ന പ്രഭാവമാണെ് ഉണ്ടാകുന്നതെന്ന് റെയ്ന പറഞ്ഞു. അത് പോലെ തന്നെ ദ്രാവിഡിന്റെ ഫ്ലിക്ക് പോലെയാണ് പന്തിന്റെ ഫ്ലിക്കെന്നും റെയ്‍ന വ്യക്തമാക്കി.

പന്ത് മികച്ച ഫോമിലുള്ളപ്പോള്‍ പിടിച്ച് കെട്ടുവാന്‍ പാടുള്ള താരമാണെന്ന് പല മുന്‍ ഇന്ത്യന്‍ മഹാരഥന്മാരെയും താരം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് റെയ്‍ന വ്യക്തമാക്കി. പന്തിനെ ധോണിയുടെ പകരക്കാരനായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം കെഎല്‍ രാഹുലിനെയാണ് ടീം മാനേജ്മെന്റ് ഏല്പിച്ചിരിക്കുന്നത്.

സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് പനേസർ

മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് സ്പിൻ ബൗളർ മോണ്ടി പനേസർ. തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. 11 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കറിനെ 4 തവണ പുറത്താക്കിയ ബൗളറാണ് പനേസർ.

ആ കാലഘട്ടത്തിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ് ആയിരുന്നെന്നും പനേസർ പറഞ്ഞു. കൂടാതെ ആർക്കും തകർക്കാൻ പറ്റാത്ത പ്രതിരോധം ഉള്ള രാഹുൽ ദ്രാവിഡ് ഒരു മതിൽ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. എന്നാൽ മികച്ച ബാറ്റ്സ്മാൻ എപ്പോഴും സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നുവെന്നും പനേസർ പറഞ്ഞു. സച്ചിൻ സെറ്റ് ആയി കഴിഞ്ഞാൽ സച്ചിനെ പുറത്താക്കുക എളുപ്പമായിരുന്നില്ലെന്നും പനേസർ പറഞ്ഞു.

കൂടാതെ ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാരയും മഹേള ജയവർദ്ധനയും താൻ നേരിട്ട താരങ്ങളിൽ മികച്ചവരായിരുന്നെന്ന് പനേസർ പറഞ്ഞു.

2011 ഫൈനലില്‍ ധോണിയോട് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുവാനുള്ള നിര്‍ദ്ദേശം തന്റേതായിരുന്നുവെന്ന് സച്ചിന്‍

2011 ഏപ്രില്‍ 2ന് ഇന്ത്യ തങ്ങളുടെ ചരിത്ര ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ അന്ന് ഗൗതം ഗംഭീറിന്റെ നിര്‍ണ്ണായകമായ 97 റണ്‍സിനൊപ്പം എടുത്ത് പറയുവാന്ന പ്രകടനം എംഎസ് ധോണിയുടെ പുറത്താകാതെ നേടിയ 91 റണ്‍സാണ്. അന്ന് സിക്സര്‍ നേടി വിജയം കുറിച്ച ധോണി നാലാം നമ്പറില്‍ ഇറങ്ങുകയായിരുന്നു. ഇന്ത്യ 114/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് ധോണി യുവരാജിന് പകരം നാലാം നമ്പറില്‍ ഇറങ്ങിയത്.

ഈ തീരുമാനം തന്റെ നിര്‍ദ്ദേശം ആയിരുന്നുവെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയത്. അന്തിമ തീരുമാനത്തിന് മുമ്പ് താനും സേവാഗും ധോണിയും ക്രിര്‍സ്റ്റനും ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനം എടുത്തത്. ഡ്രെസ്സിംഗ് റൂമില്‍ താനും സേവാഗും മത്സരം കാണുമ്പോളാണ് ഈ ആശയം തനിക്ക് ആദ്യം തോന്നിയതെന്നും അപ്പോള്‍ തങ്ങളുടെ അടുത്തേക്ക് എത്തിയ ധോണിയോട് പറയുകയും കിര്‍സ്റ്റനൊപ്പം ചര്‍ച്ച ചെയ്ത ശേഷമാണ് ഇതുമായി മുന്നോട്ട് പോയതെന്ന് സച്ചിന്‍ പറഞ്ഞു.

താന്‍ ധോണിയോട് ഇത് പരിഗണിക്കുവാന്‍ പറഞ്ഞപ്പോള്‍ ധോണി കിര്‍സ്റ്റനോട് ഇത് പറയുകയും ഡ്രെസ്സിംഗ് റൂമിന് പുറത്തുള്ള ഗാരിയും തങ്ങളോടൊപ്പം ചര്‍ച്ചയില്‍ ചേരുകയായിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി. ഈ നിര്‍ണ്ണായ നീക്കം ഇന്ത്യയുടെ കിരീടം സാധ്യമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയായിരുന്നു.

സെവാഗല്ല, അഫ്രീദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിംഗ് പുനർനിർവചിച്ചതെന്ന് വസിം അക്രം

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ് അല്ല ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ് പുനർനിർവചിച്ചതെന്ന് മുൻ പാകിസ്ഥാൻ താരം വസിം അക്രം. പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ് പുനർനിർവ്വചിച്ചതെന്നും വസിം അക്രം പറഞ്ഞു. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങി ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുന്നതിന് പേരുകേട്ട താരമാണ് മുൻ ഇന്ത്യൻ താരമായ സെവാഗ്.

ടെസ്റ്റ് ക്രിക്കറ്റിൽ സെവാഗ് വൈകിയാണ് എത്തിയതെന്നും 1999-2000 കാലഘട്ടത്തിൽ തന്നെ ഷാഹിദ് അഫ്രീദി ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റ് ചെയ്യുന്ന താരത്തിന്റെ മാനസികാവസ്ഥ മാറ്റിയെന്നും അക്രം പറഞ്ഞു. താൻ ബൗളറിയിരുന്നെങ്കിൽ പോലും എനിക്ക് അദ്ദേഹത്തെ പുറത്താക്കാൻ കഴിയുമായിരുന്നെങ്കിൽ പോലും അഫ്രീദിക്ക് അനായാസം ബൗണ്ടറികൾ നേടാൻ കഴിയുമായിരുന്നെന്നും അക്രം പറഞ്ഞു. അഫ്രീദി ടെസ്റ്റ് ക്രിക്കറ്റ് മോശം പന്തുകൾ അനായാസം സിക്സുകൾ അടിക്കുമെന്നും അക്രം കൂട്ടിച്ചേർത്തു.

ഹാര്‍ദ്ദിക്കിന്റെ മടങ്ങി വരവ് ഇന്ത്യയെ കരുത്തരാക്കുന്നു, ടി20യില്‍ ഫലം അപ്രവചനീയം

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഫേവറൈറ്റുകളെ പറയുക അസാദ്ധ്യമാണെന്ന് വിരേന്ദര്‍ സേവാഗ്. ടി20 ഫോര്‍മാറ്റിലെ ഫലം അപ്രവചനീയമാണെന്നും ഒരു കളിക്കാരന്‍ വിചാരിച്ചാല്‍ മത്സര ഗതി മാറ്റിയെടുക്കാമെന്നും വിരേന്ദര്‍ സേവാഗ് വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ ഒരു പ്രവചനം അസാധ്യമാണ്.

എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നതെന്ന് സേവാഗ് പറഞ്ഞു. ഹാര്‍ദ്ദിക്കിന്റെ നിലവാരത്തിലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലക്ക് എത്തുമ്പോള്‍ തന്നെ ടീമെന്ന നിലയില്‍ ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നുവെന്നും സേവാഗ് വ്യക്തമാക്കി.

കോഹ്‍ലിയുടെ മോശം ഫോം, എല്ലാ കാലഘട്ടത്തിലെയും ഇതിഹാസങ്ങള്‍ ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്

വിരാട് കോഹ്‍ലി ന്യൂസിലാണ്ടില്‍ മോശം പ്രകടനം പുറത്തെടുത്തത് അത്ര കാര്യമാക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് വിരേന്ദര്‍ സേവാഗ്. ഓരോ കാലഘട്ടത്തിലെയും ഇതിഹാസ താരങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് സേവാഗ് പറഞ്ഞു.

കോഹ്‍ലി ക്ലാസ് ബാറ്റ്സ്മാനാണ്, സച്ചിന്‍, സ്റ്റീവ് വോ, ജാക്ക്വസ് കാല്ലിസ്, റിക്കി പോണ്ടിംഗ് എന്നിവരെ പോലെയുള്ള അതാത് കാലഘട്ടത്തിലെ ഇതിഹാസ താരങ്ങള്‍ക്കും സമാനമായ ഫോമില്ലായ്മയിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്നും ഇതും കോഹ്‍ലി മറികടക്കുമെന്ന് സേവാഗ് വ്യക്തമാക്കി.

ധോണിയുടെ മടങ്ങിവരവ് എന്നുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്

ഇന്ത്യന്‍ ടീമില്‍ യുവ താരങ്ങളുടെ മികച്ച പ്രകടനം വരുന്ന സാഹചര്യത്തില്‍ എംഎസ് ധോണി എവിടെ കളിക്കുമെന്നതില്‍ തനിക്ക് വ്യക്തതയില്ലെന്നും അതിനാല്‍ തന്നെ താരത്തിന്റെ മടങ്ങി വരവ് ഉടനുണ്ടാകുമോയെന്ന് അറിയില്ലെന്നും മുന്‍ ഇന്ത്യന്‍ താരവും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വിരേന്ദര്‍ സേവാഗ്. ഐപിഎലിലൂടെ ഇന്ത്യന്‍ മുന്‍ നായകന്‍ ധോണിയുടെ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും കൊറോണ വ്യാപനം മൂലം മത്സരം നീട്ടി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഭേദമായാല്‍ മാത്രമേ ഈ സീസണില്‍ ഐപിഎല്‍ നടക്കുവാന്‍ സാധ്യതയുള്ളു. അങ്ങനെയെങ്കില്‍ ക്രിക്കറ്റിലേക്കുള്ള ധോോണിയുടെ മടങ്ങി വരവ് ഇനിയും വൈകും.

ഋഷഭ് പന്തും കെഎല്‍ രാഹുലും മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ധോണിയുടെ മടക്കം താന്‍ ഉടനൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സേവാഗ് വ്യക്തമാക്കി. ഇരുവരും അടുത്തിടെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാല്‍ തന്നെ അവരെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് സേവാഗ് വ്യക്തമാക്കി.

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച കോച്ചായിരുന്നു മഹേല. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത് ശര്‍മ്മയ്ക്ക് ഏകദിന ക്യാപ്റ്റന്‍സി ലഭിയ്ക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേലയ്ക്ക് തുണയായേക്കുമെങ്കിലും മറ്റു പ്രമുഖ താരങ്ങളും ഈ പദവിയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ഗാരി കിര്‍സ്റ്റെന്‍, ടോം മൂഡി, വിരേന്ദര്‍ സേവാഗ് എന്നിവരാണ് പദവിയ്ക്കായി അപേക്ഷ നല്‍കുമെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖര്‍. രണ്ട് വട്ടം ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനൊപ്പം നേടിയ താരമാണ് മഹേല. അതേ സമയം ഗാരി കിര്‍സ്റ്റെന്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ്. 2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്നു ഗാരി.

ശാസ്ത്രിയെ പരിഗണിച്ചപ്പോള്‍ ടീമിന്റെ കോച്ചിനായി ഒപ്പം പരിഗണിക്കപ്പെട്ട താരങ്ങളായിരുന്നു ടോം മൂഡിയും വിരേന്ദര്‍ സേവാഗും. ജൂലൈ 30നാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയ്യതി.

ഇന്ത്യയുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് സെവാഗ്

ഇന്ത്യൻ ബാറ്റസ്മാൻമാരുടെ സ്പിന്നർമാരോടുള്ള സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപണർ വിരേന്ദർ സെവാഗ് രംഗത്ത്. വിൻഡീസിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്കായിരുന്നില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ സ്പിൻ ബൗളർമാർക്കെതിരെ പ്രതിരോധാത്മക നിലപാട് ആണ് എടുക്കുന്നതെന്നും സെവാഗ് പറഞ്ഞു.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സെവാഗ് തന്റെ വിമർശനവുമായി രംഗത്തെത്തിയത്.  റഷീദ് ഖാൻ ആദ്യ നാല് ഓവറുകളിൽ 25 റൺസ് വഴങ്ങിയെങ്കിലും അടുത്ത ആറ് ഓവറുകളിൽ വെറും 13 റൺസ് മാത്രമാണ് വഴങ്ങിയതെന്നും വെസ്റ്റിൻഡീസ് സ്പിന്നർ ഫാബിയൻ അല്ലൻ ആദ്യ അഞ്ച് ഓവറുകളിൽ 34 റൺസ് വഴങ്ങിയപ്പോൾ തുടർന്നുള്ള അഞ്ച്‌ ഓവറിൽ വെറും 18 റൺസ് മാത്രമാണ് വഴങ്ങിയതെന്നും സെവാഗ് പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റിൻഡീസിനെതിരെയും ബാറ്റിംഗ് നിര മികച്ച സ്കോർ കണ്ടെത്താൻ പരാജയപ്പെട്ടെങ്കിലും ബൗളിംഗ് നിര മികച്ച ഫോം കണ്ടെത്തുകയും ഇന്ത്യ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള വേറൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ല

ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അത്രയും കഴിവുള്ള മറ്റൊരു താരം ഇന്ത്യന്‍ ടീമില്‍ ഇല്ലെന്ന് അഭിപ്രായപ്പെട്ട് വീരേന്ദര്‍ സേവാഗ്. ഐപിഎലിലും തന്റെ കഴിവ് പ്രകടിപ്പിച്ച താരം 15 ഇന്നിംഗ്സുകളില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. 191.42ന്റെ സ്ട്രൈക്ക് റേറ്റുള്ള താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 91 റണ്‍സായിരുന്നു. കൊല്‍ക്കത്തയ്ക്കെതിരെയുള്ള 232 റണ്‍സ് ചേസ് ചെയ്യുന്നതിനിടെയായിരുന്നു ഈ വമ്പന്‍ പ്രകടനം. മത്സരം മുംബൈ ജയിച്ചില്ലെങ്കിലും വേറെ പല പ്രധാന മത്സരങ്ങളും വിജയിക്കുവാന്‍ താരം കാരണമായിരുന്നു.

താരം വിവാദത്തില്‍ പെട്ട് ടീമില്‍ നിന്ന് പുറത്ത് പോയെങ്കിലും വിവാദങ്ങള്‍ ഒടുങ്ങിയപ്പോള്‍ ടീമിലേക്ക് തിരികെ എത്തിയത് താരത്തിനു പകരം വയ്ക്കുവാന്‍ കഴിയുന്ന വേറൊരു താരം ടീമില്‍ ഇല്ലാത്തതിനാലാണ് എന്നും സേവാഗ് പറഞ്ഞു. അത്തരം ഒരു താരമുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും ഹാര്‍ദ്ദിക് തിരിച്ചുവരവ് നടത്തില്ലായിരുന്നു.

താരത്തിന്റെ ഏഴ് അയലത്ത് വേറൊരു ക്രിക്കറ്ററും എത്തില്ലെന്ന് പറഞ്ഞ സേവാഗ്, ബിസിസിഐ എടുത്ത ത്രി-ഡൈമന്‍ഷനല്‍ താരങ്ങള്‍ ആര്‍ക്കെങ്കിലും അത്രയും കഴിവുണ്ടായിരുന്നുവെങ്കില്‍ പാണ്ഡ്യ അന്നത്തെ ചാറ്റ് ഷോ വിവാദത്തിനു ശേഷം ടീമിലേക്ക് തിരികെ എത്തില്ലായിരുന്നവെന്നും സേവാഗ് പറഞ്ഞു.

Exit mobile version