രാജകീയം ബ്രണ്ടന്‍ കിംഗ്, രണ്ടാം ജയം നേടി വെസ്റ്റിന്‍ഡീസ്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം മത്സരത്തിലും വിജയം നേടി വെസ്റ്റിന്‍ഡീസ്. ആതിഥേയരെ 48.3 ഓവറിൽ 214 റൺസിന് എറി‍ഞ്ഞൊതുക്കിയ വിന്‍ഡീസ് ഒരു ഘട്ടത്തിൽ 99/5 എന്ന നിലയിലായിരുന്നുവെങ്കിലും ബ്രണ്ടന്‍ കിംഗ് പുറത്താകാതെ നേടിയ 91 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് വിജയം നേടുകയായിരുന്നു.

118 റൺസാണ് കിംഗും കേസി കാര്‍ട്ടിയും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്. വെസ്റ്റിന്‍ഡീസ് ക്യാമ്പിൽ പരാജയ ഭീതി വന്ന ഘട്ടത്തിലാണ് ഈ കൂട്ടുകെട്ട് രക്ഷയ്ക്കെത്തിയത്. കാര്‍ട്ടി 43 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അകീൽ ഹൊസൈന്‍ നേടിയ 4 വിക്കറ്റാണ് നെതര്‍ലാണ്ട്സിനെ 214 റൺസിലൊതുക്കിയത്. 68 റൺസ് നേടിയ എഡ്വേര്‍ഡ്സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ഒദൗദ് 51 റൺസും വിക്രംജിത്ത് സിംഗ് 46 റൺസും നേടി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 101 റൺസ് നേടിയ ശേഷമാണ് നെതര്‍ലാണ്ട്സിന്റെ തകര്‍ച്ച.

വെസ്റ്റിന്‍ഡീസിനെതിരെ 240 റൺസ് നേടി നെതര്‍ലാണ്ട്സ്

നെതര്‍ലാണ്ട്സും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരത്തിൽ 240 റൺസ് നേടി നെതര്‍ലാണ്ട്സ്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം 45 ഓവറായി മത്സരം ചുരുക്കിയപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ ഈ സ്കോര്‍ നേടിയത്.

58 റൺസുമായി പുറത്താകാതെ നിന്ന തേജ നിദാമാനുരുവാണ് ടീമിന്റെ ടോപ് സ്കോറര്‍. വിക്രംജിത്ത് സിംഗ് 45 പന്തിൽ 47 റൺസ് നേടിയപ്പോള്‍ മാക്സ് ഒദൗദ് 39 റൺസ് നേടി.

വെസ്റ്റിന്‍ഡീസിനായി കൈൽ മയേഴ്സ്, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version