സ്പിന്‍ കളിക്കുന്നതില്‍ താന്‍ സ്മിത്തിന് മാത്രം പുറകില്‍ – ഉസ്മാന്‍ ഖവാജ

ഉസ്മാന്‍ ഖവാജയുടെ സ്പിന്നിനെതിരെയുള്ള റെക്കോര്‍ഡുകള്‍ അത്ര മികച്ചതല്ല, പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തിലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെങ്കിലും തന്നെക്കാളും ഓസ്ട്രേലിയയില്‍ സ്പിന്‍ മികച്ച രീതിയില്‍ കളിക്കുന്നത് സ്റ്റീവന്‍ സ്മിത്ത് മാത്രമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം. സ്പിന്‍ മോശമായി കളിക്കുന്നുവെന്ന് ആളുകള്‍ പറയുമ്പോളും പാക്കിസ്ഥാനെതിരെ 2018ല്‍ ദുബായിയില്‍ നേടിയ 141 റണ്‍സിന്റെ പ്രകടനം താരത്തിന്റെ കഴിവ് തെളിയിക്കുന്നതാണ്.

മറ്റു പല മികച്ച താരങ്ങളെപ്പോലെ തന്നെയാണ് തന്റെ സ്പിന്‍ റെക്കോര്‍ഡ് എന്ന് ഖവാജ പറഞ്ഞു. സ്മിത്ത് ഒരു അതുല്യ പ്രതിഭയാണെന്നും സ്മിത്ത് വളരെ മുകളിലാണ് സ്പിന്‍ നേരിടുന്നതിലെന്നും താരം വ്യക്തമാക്കി. സ്പിന്‍ നേരിടുവാന്‍ പ്രയാസമുണ്ടോ ഇല്ലയോ എന്നല്ല റണ്‍സ് സ്കോര്‍ ചെയ്യുന്നുണ്ടോ എന്നത് വളരെ പ്രധാനമാണെന്നും താരം വ്യക്തമാക്കി.

രാജ്യത്തെ ആറ് ടോപ് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് താന്‍, ഓസ്ട്രേലിയന്‍ ടീമിലേക്ക് ഉടന്‍ തിരിച്ചുവരവ് നടത്താനാകും – ഉസ്മാന്‍ ഖവാജ

ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ആറ് ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് താനെന്ന് പറഞ്ഞ് ഉസ്മാന്‍ ഖവാജ. തനിക്ക് ഓസ്ട്രേലിയയുടെ കേന്ദ്ര കരാര്‍ ലഭിച്ചില്ലെങ്കിലും ഉടന്‍ തന്നെ ടെസ്റ്റ് ടീമിലേക്ക് തന്റെ മടങ്ങി വരവുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഖവാജ പറഞ്ഞു. ആഷസ് പരമ്പരയിലെ ലീഡ്സ് ടെസ്റ്റിന് ശേഷം ടീമിന് വേണ്ടി കളിക്കുവാന്‍ താരത്തിനായിട്ടില്ല.

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തിയതും മാര്‍നസ് ലാബൂഷാനെ മികച്ച ഫോമില്‍ ബാറ്റ് വീശിയതുമാണ് ടീമില്‍ നിന്ന് ഖവാജ പുറത്താകുവാന്‍ കാരണം. ലോകകപ്പിന് ശേഷം താരത്തിന് ഏകദിന ടീമിലും സ്ഥാനം ലഭിച്ചിട്ടില്ല.

ഇതൊക്കെയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ ഏറ്റവും മികച്ച ആറ് താരങ്ങളില്‍ ഒരാളാണ് താനെന്ന് ഖവാജ പറഞ്ഞു. വയസ്സ് അത്ര പ്രധാനമല്ലെന്നും നിങ്ങളില്‍ നിന്ന് മികച്ച ഫോമിലാണെങ്കില്‍ 37 അല്ലെങ്കില്‍ 38 വയസ്സായാലും യാതൊരുവിധ പ്രശ്നവുമില്ലെന്ന് ഖവാജ വ്യക്തമാക്കി.

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും സെലക്ടര്‍മാര്‍ തൃപ്തര്‍

ജോ ബേണ്‍സിന്റെ ഫോം മികച്ചതല്ലെങ്കിലും തങ്ങള്‍ അതില്‍ സംതൃപ്തരാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തില്‍ സംതൃപ്തരാണെന്നും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മികച്ച ഓപ്പണിംഗ് ജോഡിയായി ബേണ്‍സ് പരിഗണിക്കപ്പെടുകയാണെന്നും ഹോന്‍സ് പറഞ്ഞു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ടൂറുകളില്‍ താരമാകണം പരിഗണനയിലെന്ന് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുകയുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ പരമ്പര ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണെങ്കിലും ഇപ്പോളത്തെ നിലയില്‍ ജോ ബേണ്‍സ് തന്നെയാവും ഓസ്ട്രേലിയയുടെ ടെസ്റ്റ് ഓപ്പണറെന്ന് സെലക്ടര്‍മാരുടെ ചെയര്‍മാന്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് ഓസ്ട്രേലിയ മാര്‍ക്കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ആരോണ്‍ ഫിഞ്ച് എന്നിവരെ വാര്‍ണര്‍ക്കൊപ്പം പരീക്ഷിച്ചുവെങ്കിലും ജോ ബേണ്‍സ് ആണ് ഒന്നാം നമ്പര്‍ ചോയിസ് എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ഉസ്മാന്‍ ഖവാജയ്ക്ക് വേണമെങ്കില്‍ ബേണ്‍സിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നും ഹോന്‍സ് സൂചിപ്പിച്ചു.

ഉസ്മാന്‍ ഈ ദൗത്യം ഏറ്റെടുക്കാനാകുമെന്ന് ഉറപ്പായും നമുക്ക് നിശ്ചയമുണ്ട്. എന്നാല്‍ അതിന് മുമ്പ് ആഭ്യന്തര തലത്തില്‍ എത്തരത്തിലുള്ള തിരിച്ചുവരവാണ് ഉസ്മാന്‍ ഖവാജ നടത്തുന്നതെന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനമെന്നും ഹോന്‍സ് വ്യക്തമാക്കി. ഉസ്മാന്‍ ഭാവിയില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യില്ല എന്ന് പറയുവാന്‍ യാതൊരുവിധത്തിലുമുള്ള കാരണങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖവാജയെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തിരുത്തുകയായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് ട്രെവര്‍ ഹോന്‍സ്

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയ തീരുമാനമായിരുന്നു ഏറ്റവും പ്രയാസമേറിയതെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ട്രെവര്‍ ഹോന്‍സ്. സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട സമയത്ത് ഓസ്ട്രേലിയ ഏറ്റവും ആശ്രയിച്ച താരം ഖവാജയായിരുന്നു. എന്നാല്‍ ഇരുവരുടെയും മടങ്ങി വരവിനൊപ്പം മാര്‍നസ് ലാബൂഷാനെയുടെ മികവും കൂടിയായപ്പോള്‍ ഉസ്മാന്‍ ഖവാജയ്ക്ക് ടീമില്‍ സ്ഥിരം സാന്നിദ്ധ്യമാകുന്നത് ബുദ്ധിമുട്ടായി.

ഓസ്ട്രേലിയ കരാര്‍ നല്‍കാതിരുന്ന താരങ്ങളില്‍ ഏറ്റവും ദൗര്‍ഭാഗ്യം ഉസ്മാന്‍ ഖവാജയ്ക്കാണെന്ന് ട്രെവര്‍ വെളിപ്പെടുത്തി. ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരത്തിന് പിന്നീട് ഓസ്ട്രേലിയയ്ക്കായി കളിക്കാനായിരുന്നില്ല. ഖവാജയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്രകടനവും അത്ര മികച്ചതല്ലായിരുന്നുവെങ്കിലും താരത്തിന്റെ പ്രതിഭ ഏവര്‍ക്കും അറിയാവുന്നതാണെന്ന് ഹോന്‍സ് പറഞ്ഞു.

ഏകദിനത്തില്‍ മാര്‍ഷ് കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിന്റെ നിലവിലെ ഫോം താരത്തിന് ഓസ്ട്രേലിയന്‍ ടീമിലും അവസരം നിഷേധിക്കപ്പെടുവാന്‍ കാരണമായി എന്ന് ഹോന്‍സ് പറഞ്ഞു. ഇപ്പോള്‍ ഈ കടുത്ത തീരുമാനം എടുത്തുവെങ്കിലും ഖവാജയുടെ നിലവാര പ്രകാരം താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലേക്ക് എത്തുമെന്ന് ഹോന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.

ഒഴിവാക്കപ്പെട്ട താരങ്ങളില്‍ ഏറ്റവും പ്രയാസമേറിയ തീരുമാനം ഉസ്മാന്‍ ഖവാജയുടെതാണെന്നും താരം മികച്ച കളിക്കാരനാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അത്ര മികച്ച പ്രകടനമല്ലായിരുന്നു താരത്തിന്റേതെന്ന് ഹോന്‍സ് വെളിപ്പെടുത്തി.

കേന്ദ്ര കരാറില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്, മാര്‍നസ് ലാബൂഷാനെയ്ക്ക് അംഗീകാരം

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത വര്‍ഷത്തേക്കുള്ള കേന്ദ്ര കരാര്‍ പുറത്തിറക്കിയപ്പോള്‍ അതില്‍ നിന്ന് ഉസ്മാന്‍ ഖവാജ പുറത്ത്. വേറെയും പല മുന്‍ നിര താരങ്ങള്‍ പുറത്തായപ്പോള്‍ മാര്‍നസ് ലാബൂഷാനെ ജോ ബേണ്‍സ് എന്നിവര്‍ ആദ്യമായി കരാര്‍ ലഭിച്ചു. പുരുഷന്മാരുടെയും വനിതകളുടെയും പട്ടികയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്ത് വിട്ടത്.

20 പുരുഷന്മാര്‍ക്കും 15 വനിതകള്‍ക്കുമാണ് പുതിയ കരാര്‍. ഇപ്പോള്‍ കരാര്‍ നഷ്ടപ്പെട്ട താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ വീണ്ടും ടീമിലേക്ക് അവസരം ലഭിയ്ക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രലിയ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ നഷ്ടമായ താരങ്ങളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് പുറമെ നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് ഹാരിസ്, ഷോണ്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരും ഉള്‍പ്പെടുന്നു. കഴിഞ്ഞ സീസണില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റര്‍ സിഡിലും ഈ പട്ടികയിലുണ്ട്.

പുരുഷന്മാരുടെ ലിസ്റ്റ് : Ashton Agar, Joe Burns, Alex Carey, Pat Cummins, Aaron Finch, Josh Hazlewood, Travis Head, Marnus Labuschagne, Nathan Lyon, Mitchell Marsh, Glenn Maxwell, Tim Paine, James Pattinson, Jhye Richardson, Kane Richardson, Steve Smith, Mitchell Starc, Matthew Wade, David Warner, Adam Zampa

വനിതകളുടെ ലിസ്റ്റ് : Nicola Carey, Ashleigh Gardner, Rachael Haynes, Alyssa Healy, Jess Jonassen, Delissa Kimmince, Meg Lanning, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland, Tayla Vlaeminck, Georgia

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിനുള്ള, ഓസ്ട്രേലിയന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഉസ്മാന്‍ ഖവാജ പുറത്ത്

ആസ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടക്കുന്ന നാലാം ടെസ്റ്റിലേക്കുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ടീമില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇതുവരെ താരത്തിന്റെ ടോപ് സ്കോര്‍ 40 റണ്‍സ് ആണെന്നിരിക്കെ സ്മിത്ത് മടങ്ങിയെത്തുമ്പോള്‍ ടീമിലെ സ്ഥാനം ഖവാജയ്ക്ക് നഷ്ടമാകുകയാണ്. സ്മിത്തിന് പകരം ലീഡ്സ് ടെസ്റ്റില്‍ കളിച്ച മാര്‍നസ് ലാബൂഷാനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ജെയിംസ് പാറ്റിന്‍സണ് വിശ്രമം അനുവദിച്ചപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും, പീറ്റര്‍ സിഡിലും 12 അംഗ സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ 12 അംഗ സംഘം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലാബൂഷാനെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്

ലോര്‍ഡ്സില്‍ ഓസ്ട്രേലിയയുടെ നില പരുങ്ങലില്‍, ലഞ്ചിന് തൊട്ട് മുമ്പ് കളി തടസ്സപ്പെടുത്തി മഴ

ലഞ്ചിന് 5 പന്ത് അവശേഷിക്കെ മഴയെത്തിയപ്പോള്‍ ലോര്‍ഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം പരുങ്ങലിലായി ഓസ്ട്രേലിയ. 258 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇപ്പോള്‍ 80/4 എന്ന നിലയിലാണ്. 36 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജ മികച്ച ഫോമിലാണെന്ന സൂചനകള്‍ നല്‍കിയെങ്കിലും താരത്തെ ക്രിസ് വോക്സ് പുറത്താക്കി. കാമറൂണ്‍ ബാന്‍ക്രോഫ്ടിനെ(13) പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റ് നേടിയപ്പോള്‍ ട്രാവിസ് ഹെഡിനെ(7) ബ്രോഡ് പുറത്താക്കി.

മാത്യൂ വെയിഡിനെ പൂജ്യത്തിന് ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും താരം തീരുമാനം റിവ്യൂ ചെയ്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. 23 പന്തുകള്‍ നേരിട്ടുവെങ്കിലും ഇതുവരെ അക്കൗണ്ട് തുറക്കുവാന്‍ വെയ്ഡിന് സാധിച്ചില്ല. 13 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിലാണ് ഓസീസ് പ്രതീക്ഷകളെല്ലാം നിലകൊള്ളുന്നത്.

വാര്‍ണര്‍ക്ക് വേഗത്തില്‍ മടക്കം, രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 30 റണ്‍സ് നേടി നില്‍ക്കുന്നു

3 റണ്‍സ് മാത്രം നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 13 ഓവറുകള്‍ നേരിട്ട ഓസ്ട്രേലിയയ്ക്ക് 30 റണ്‍സാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടാനായിരിക്കുന്നത്. 18 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 5 റണ്‍സ് നേടി കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ഓസ്ട്രേലിയയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട് ബ്രോഡ് പുറത്താക്കിയപ്പോള്‍ രണ്ട് ടെസ്റ്റുകളായി മൂന്ന് ഇന്നിംഗ്സുകളിലും ബ്രോഡ് തന്നെയാണ് വാര്‍ണറുടെ അന്തകനായി മാറിയത്.

ഇംഗ്ലണ്ടിന്റെ സ്കോറിന് 228 റണ്‍സ് പിന്നിലായാണ് ഓസ്ട്രേലിയ നില്‍ക്കുന്നത്.

പരിക്ക് മാറി, ആഷസ് ആദ്യ ടെസ്റ്റിൽ ഖവാജ കളിക്കും

ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ആഷസ് ടെസ്റ്റിൽ പരിക്ക് മാറി ഉസ്മാൻ ഖവാജ കളിക്കുമെന്ന് പരിശീലകൻ ജസ്റ്റിൻ ലങ്ങർ. ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ താരം ലോകകപ്പിൽ നിന്ന് പുറത്തുപോയിരുന്നു. തുടർന്ന് പരിക്കിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുൻപ് തന്നെ താരം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നില്ല.

എന്നാൽ താരത്തിന്റെ പരിക്ക് മാറിയെന്നും ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിക്കുമെന്നും പരിശീലകൻ ലങ്ങർ വ്യക്തമാക്കി. ഖവാജയെ കൂടാതെ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസണും ടീമിൽ ഇടം പിടിക്കുമെന്ന് ലങ്ങർ സൂചന നൽകി  2016 ഫെബ്രുവരിക്ക് ശേഷം പാറ്റിൻസൺ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. നാളെയാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.

ഉസ്മാൻ ഖവാജ ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് ടിം പെയ്ൻ

ലോകകപ്പിനിടെ ഹാംസ്ട്രിങിന് പരിക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ ആഷസ് ആദ്യ ടെസ്റ്റിന് ഉണ്ടാവുമെന്ന് സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ.  ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുമ്പോഴാണ് ഖവാജക്ക് പരിക്കേറ്റത്. തുടർന്ന് താരം ലോകകപ്പിൽ കളിച്ചിരുന്നില്ല.  ഓഗസ്റ്റ് 1നാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ആഷസ് ടെസ്റ്റ്.

താരം പരിക്കിൽ നിന്ന് മോചിതനായികൊണ്ടിരിക്കുകയാണെന്നും ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ താരം ഉണ്ടാവുമെന്നും പെയ്ൻ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഓസ്ട്രേലിയയുടെ നമ്പർ 3 ബാറ്റ്സ്മാൻ ആണ് ഉസ്മാൻ ഖവാജ. പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഖവാജ കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു. അതെ സമയം നാളെ ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ പരിശീലന മത്സരത്തിൽ ഖവാജ പങ്കെടുക്കില്ല.

ഷോണ്‍ മാര്‍ഷിന് പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്ത്, പകരം മാത്യൂ വെയിഡ്

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ഇന്ന് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ ഉസ്മാന്‍ ഖവാജ തിരികെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ കുറഞ്ഞത് ഒരു മാസത്തെ സമയമെങ്കിലും ആവശ്യമായി വരുമെന്ന് അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള സെമിയില്‍ താരം കളിക്കില്ല.

ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായ ശേഷം ഇത് രണ്ടാമത്തെ താരത്തെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം നമ്പറിലെത്തി വെറും അഞ്ച് പന്തുകള്‍ മാത്രം കളിച്ച ശേഷമാണ് താരത്തിന് പരിക്കേറ്റത്. പകരം മാത്യൂ വെയിഡിനെയാണ് ഓസ്ട്രേലിയ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി മാത്രമാണ് ഇനി വിഷയത്തില്‍ വേണ്ടത്.

സമാനമായ രീതിയില്‍ മിച്ചല്‍ മാര്‍ഷിനെയും കരുതല്‍ താരമായി ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ച ശേഷം മാത്രമേ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളു.

ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഖവാജയ്ക്ക് ഹാംസ്ട്രിംഗും സ്റ്റോയിനിസിന് സൈഡ് സ്ട്രെയിനിന്റെ പ്രശ്നവുമാണ് അലട്ടുന്നത്.

പകരം താരങ്ങളായി മാത്യൂ വെയ്ഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഓസ്ട്രേലിയന്‍ ടീം പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇതിന് മുമ്പ് ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീം ഉള്‍പ്പെടുത്തിയിരുന്നു.

Exit mobile version