ബോര്‍ഡിലെ അംഗങ്ങള്‍ അഴിമതിക്കാര്‍, അഫ്ഗാന്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്നു – ഉസ്മാന്‍ ഖാനി

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് പറഞ്ഞ് ഉസ്മാന്‍ ഖാനി. താന്‍ ഏറെ ചിന്തിച്ച ശേഷം എടുത്ത തീരുമാനം ആണെന്നും ഇതിന് കാരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിക്കാരായ നേതൃത്വമാണെന്നും താരം കൂട്ടിചേര്‍ത്തു. താന്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും എന്നാൽ ശരിയായ മാനേജ്മെന്റും സെലക്ഷന്‍ കമ്മിറ്റിയും വരുന്നതിനായി കാത്തിരിക്കുകയാണെന്നും ഖാനി വ്യകത്മാക്കി.

അത് വരെ വളരെ വിഷമത്തോടെ താന്‍ തന്റെ പ്രിയപ്പെട്ട രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും ഖാനി വ്യക്തമാക്കി. താരത്തിന്റെ ഈ തീരുമാനം സെലക്ഷന്‍ പാനൽ താരത്തെ ഒഴിവാക്കിയതിനാലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

താന്‍ ചെയര്‍മാനെ സന്ദര്‍ശിക്കുവാന്‍ പലപ്പോഴും ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ലെന്നും തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് വ്യക്തമായ വിവരണം തരുവാന്‍ അഫ്ഗാന്‍ ബോര്‍ഡിന് സാധിച്ചിട്ടില്ലെന്നും ഉസ്മാന്‍ ഖാനി വ്യക്തമാക്കി.

ഉസ്മാന്‍ ഖാനിയ്ക്ക് അര്‍ദ്ധ ശതകം, അയര്‍ലണ്ടിനെതിരെ 168 റൺസ് നേടി അഫ്ഗാനിസ്ഥാന്‍

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ 168/7 എന്ന സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ഉസ്മാന്‍ ഖാനി നേടിയ 59 റൺസിനൊപ്പം ഇബ്രാഹിം സദ്രാന്‍(29*), റഹ്മാനുള്ള ഗുര്‍ബാസ്(26) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനിസ്ഥാനെ 168 റൺസിലേക്ക് എത്തിച്ചത്.

അവസാന ഓവറിൽ പിറന്ന 21 റൺസാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മാര്‍ക്ക് അഡൈർ എറിഞ്ഞ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 21 റൺസ് പിറന്നപ്പോള്‍ 20 റൺസും നേടിയത് ഇബ്രാഹിം സദ്രാന്‍ ആയിരുന്നു. അയര്‍ലണ്ടിനായി ബാരി മക്കാര്‍ത്തി മൂന്നും ജോര്‍ജ്ജ് ഡോക്രെൽ രണ്ടും വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന് 193 റണ്‍സ്, ബാറ്റിംഗ് മികവ് പുറത്തെടുത്ത് കരീം ജനത്തും ഉസ്മാന്‍ ഖനിയും

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ കരീം ജനത്തിന് അര്‍ദ്ധ ശതകം. കരീം – ഉസ്മാന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 102 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലെ നഷ്ടമായ അഫ്ഗാനിസ്ഥാനിന് വേണ്ടി കരീം ജനത് 53 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖനിയ്ക്ക് ഒരു റണ്‍സിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായി. ജനത് 38 പന്തില്‍ നിന്നും ഖനി 34 പന്തില്‍ നിന്നുമാണ് ഈ സ്കോര്‍ നേടിയത്.

അവസാന ഓവറുകളില്‍ മുഹമ്മദ് നബിയും തകര്‍ത്തടിച്ചപ്പോള്‍ സിംബാബ്‍വേ ബൗളര്‍മാര്‍ പതറുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. നബി 15 പന്തില്‍ 40 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍ 7 പന്തില്‍ 14 റണ്‍സും റഷീദ് ഖാന്‍ 5 പന്തില്‍ 9 റണ്‍സും നേടിയ ആറാം വിക്കറ്റില്‍ 10 പന്തില്‍ നിന്ന് അപരാജിതമായ 22 റണ്‍സ് കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന് വേണ്ടി നേടി. സിംബാബ‍്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി രണ്ട് വിക്കറ്റ് നേടി.

62 പന്തില്‍ 162 റണ്‍സുമായി സാസായി, 84 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

രണ്ടാം ടി20യിലും വിജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. പരമ്പര 2-0നു സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ ഇന്ന് 84 റണ്‍സിന്റെ വിജയമാണ് നേടിയത്. മത്സരത്തില്‍ നിന്ന് 40 ഓവറില്‍ നിന്നായി 472 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഹസ്രത്തുള്ള സാസായിയുടെയും ഉസ്മാന്‍ ഖനിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ അയര്‍ലണ്ടിനു ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളു.

സാസായി 62 പന്തില്‍ നിന്ന് 162 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഉസ്മാന്‍ ഖനി 48 പന്തില്‍ നിന്ന് 73 റണ്‍സ് നേടി. സാസായി 11 ബൗണ്ടറിയും 16 സിക്സും അടക്കമാണ് തന്റെ അപരാജിതമായ 162 റണ്‍സ് തികച്ചത്.

പോള്‍ സ്റ്റിര്‍ലിംഗ് 50 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് അത്തരത്തിലൊരു പ്രകടനം പുറത്ത് വരാതിരുന്നത് അയര്‍ലണ്ടിനു തിരിച്ചടിയായി. കെവിന്‍ ഒബ്രൈന്‍ 37 റണ്‍സും ഷെയിന്‍ ഗെറ്റ്കാറ്റെ 24 റണ്‍സും നേടി പുറത്തായി. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ 4 വിക്കറ്റ് നേടി.

സ്റ്റിര്‍ലിംഗ് അയര്‍ലണ്ടിനായുള്ള ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍ നേടിയെങ്കിലും ടീമിന്റെ തോല്‍വിയുടെ മാര്‍ജിന്‍ കുറയ്ക്കുവാന്‍ പോന്നതായിരുന്നില്ല ആ പ്രകടനം.

Exit mobile version