ഡച്ച് പടയോട് സമനില വഴങ്ങി അമേരിക്ക

വനിത ലോകകപ്പിൽ റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്കക്ക് സമനില. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ഹോളണ്ട് ആണ് അവരെ സമനിലയിൽ തളച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ഡച്ച് മുൻതൂക്കം കണ്ട മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് അമേരിക്ക ആയിരുന്നു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു ജിൽ റൂർഡ് ഡച്ച് ടീമിനെ മുന്നിൽ എത്തിച്ചു.

2011 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒരു ലോകകപ്പ് മത്സരത്തിൽ പിറകിൽ പോകുന്നത്. സമനിലക്ക് ആയി കൂടുതൽ ആക്രമിച്ചു കളിച്ചു അമേരിക്ക പിന്നീട്. 62 മത്തെ മിനിറ്റിൽ റോസ് ലെവല്ലെയുടെ കോർണറിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അവരുടെ സമനില നേടിയത്. 5 മിനിറ്റുകൾക്ക് ശേഷം അലക്‌സ് മോർഗൻ നേടിയ ഗോൾ ഓഫ് സൈഡ് ആയി. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ജയിക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പിൽ നാലു പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്.

വിയറ്റ്നാമിനെ തകർത്തു അമേരിക്ക തുടങ്ങി, ചരിത്രം എഴുതി സോഫിയ സ്മിത്ത്

ഫിഫ വനിത ലോകകപ്പിൽ വിജയതുടക്കവും ആയി റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്ക. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ വിയറ്റ്നാം വനിതകളെ മറികടന്നത്. മത്സരത്തിൽ വലിയ ആധിപത്യം കാണിച്ച അവർ 28 ഷോട്ടുകൾ ആണ് ഉതിർത്തത്. തന്റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇരട്ട ഗോളുകളും ഒരു അസിസ്റ്റും നേടിയ സോഫിയ സ്മിത്ത് ആണ് അമേരിക്കൻ ഹീറോ.

വനിത ലോകകപ്പിൽ അരങ്ങേറ്റത്തിൽ ഒന്നിൽ അധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി 22 കാരിയായ സോഫിയ മാറി. 14 മത്തെ മിനിറ്റിൽ അലക്‌സ് മോർഗന്റെ ബാക് ഹീൽ പാസിൽ നിന്നുമാണ് സോഫിയ തന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സോഫിയ രണ്ടാം ഗോൾ നേടി ആദ്യം ഓഫ് സൈഡ് വിളിച്ച ഗോൾ വാർ അനുവദിക്കുക ആയിരുന്നു. 77 മത്തെ മിനിറ്റിൽ സോഫിയയുടെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അമേരിക്കൻ ജയം പൂർത്തിയാക്കിയത്.

Exit mobile version