തലമുറമാറ്റത്തിൽ ഉറുഗ്വേ, സോണിന്റെ ചിറകിൽ ദക്ഷിണ കൊറിയ

ഇത്തവണ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളിൽ ഒന്നിലെ ടീമുകൾ കളത്തിൽ ഇറങ്ങുമ്പോൾ ഉറുഗ്വേയും സൗത്ത് കൊറിയയും നേർക്കുനേർ. ഘാനയും പോർച്ചുഗലും അടങ്ങിയ ഗ്രൂപ്പ് എച്ച് ഏത് വമ്പനാണ് മരണ മൊഴി ചൊല്ലുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് ആറരക്കാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ ലോകകപ്പുകളിൽ ടീമിനെ നയിച്ച വെറ്ററൻ താരങ്ങളുമായാണ് ഇത്തവണയും ഉറുഗ്വേ ഖത്തറിൽ എത്തിയിട്ടുള്ളത്. സുവാരസും കവാനിയും ഡീഗോ ഗോഡിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. സുവാരസും ഗോഡിനും ആദ്യ ഇലവനിൽ തന്നെ എത്തും. അതേ സമയം പുതുതലമുറയിലെ ഒരു പിടി മികച്ച യുവതാരങ്ങളും ടീമിന് കരുത്തു പകരാനുണ്ട്. ഫെഡെ വാൽവെർഡെ തന്നെയാകും ടീമിന്റെ കളി മെനയാൻ എത്തുന്നത്. കൂടെ ബെന്റാങ്കുറും ചേരും. ബാഴ്‌സലോണ താരം അറോഹോയുടെ പരിക് പൂർണമായി ബേധമായിട്ടില്ലാത്തതിനാൽ കളത്തിൽ ഉണ്ടാവില്ല. ഡീഗോ ഗോഡിനും ജിമിനസും പിൻനിരയിൽ പൂർണ്ണ സജ്ജരാണ്. മുന്നേറ്റത്തിൽ സുവാരസും ഡാർവിൻ ന്യൂനസും തന്നെ എത്തും.

സോണിന്റെ പരിക്ക് സാരമുള്ളതല്ലെന്ന ആശ്വാസത്തിൽ ആണ് കൊറിയ ഇറങ്ങുന്നത്. താരം മാസ്‌ക് അണിഞ്ഞു കളത്തിൽ ഉണ്ടാകുമെന്ന് കോച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. വോൾവ്സ് താരം ഹ്വാങ് പരിക്കിന്റെ ആശങ്കകൾ കാരണം ടീമിൽ ഇടം പിടിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കടുപ്പമേറിയ ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് ഏത് വിധേനയും വിജയം നേടാൻ തന്നെ ആവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

അർജന്റീനയും ഉറുഗ്വായും ലോകകപ്പിന് ആയി ഖത്തറിൽ എത്തിയത് 900 കിലോ വീതം ബീഫുമായി!

ലോകകപ്പിന് ആയി ഖത്തറിൽ എത്തിയ അർജന്റീന, ഉറുഗ്വായ് ടീമുകൾ ഒപ്പം കൊണ്ടു വന്നത് 2000 പൗണ്ട് അഥവ 900 കിലോഗ്രാം ബീഫ്‌. ഇരു ടീമുകളും 900 കിലോഗ്രാം ബീഫ് ആണ് ഖത്തറിലേക്ക് കൊണ്ടു വന്നത്. ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ബീഫ് തീറ്റക്കാർ ആണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. ലോകത്ത് ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ബീഫ് കഴിക്കുന്ന രാജ്യം അർജന്റീനയും അത് കഴിഞ്ഞാൽ ഉറുഗ്വായും ആണ് എന്നാണ് കണക്കുകൾ പറയുന്നത്. അത്ര പ്രിയപ്പെട്ട ഭക്ഷണം ആണ് അവർക്ക് ബീഫ്. തങ്ങളുടെ രാജ്യത്ത് നിന്നുള്ള ഇറച്ചി താരങ്ങൾക്ക് ലോകകപ്പ് സമയത്തും കഴിക്കാം എന്നത് ആണ് ഇത് കൊണ്ടു ഇരു ടീമുകളും ഉദ്ദേശിക്കുന്നത്.

ഉറുഗ്വായുടെ നാഷണൽ ഇനിസ്റ്റിസ്റ്റ്യൂട്ട് ഓഫ് മീറ്റ് നേരിട്ട് ആണ് ഉറുഗ്വായ് ദേശീയ ടീമിനുള്ള ബീഫ് എത്തിച്ചു നൽകുന്നത്. പ്രാദേശികമായി ഉത്പാദനം നടത്തിയ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം ടീമിന് നൽകുക പ്രധാനമാണ് എന്നു പറഞ്ഞ ഉറുഗ്വായ് ദേശീയ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഉറുഗ്വായുടെ ദേശീയ ഫുട്‌ബോൾ ടീമിനു ഒപ്പം അവിടെ ഉത്പാദനം നടത്തുന്ന ബീഫും തങ്ങളുടെ ഏറ്റവും വലിയ അഭിമാനം ആണെന്നും കൂട്ടിച്ചേർത്തു. ചായയും ബീഫും തങ്ങളുടെ സംസ്കാരത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത വസ്തുതകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീഫ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണെന്ന് ആണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പ്രതികരിച്ചത്.

അർജന്റീനയുടെ സംസ്കാരത്തിലും സ്വഭാവ സവിശേഷതയിലും പ്രധാനപ്പെട്ട പങ്ക് ആണ് ബീഫ് വഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് ബീഫ് കഴിക്കുന്നതും ഒരുമിച്ച് ഇരിക്കുന്നതും തങ്ങൾക്ക് ഇടയിൽ ഒരുമ ഉണ്ടാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനക്കാർക്ക് ബീഫ് അത്രമാത്രം പ്രിയപ്പെട്ടത് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വലിയ ബീഫ് പ്രിയക്കാരായ മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീൽ ഇത്തവണ ലോകകപ്പിൽ ബീഫ് കൊണ്ടു വരില്ല. എന്നാൽ വളരെ പ്രസിദ്ധമായ ബ്രസീൽ കാപ്പിയും ആയാണ് അവരുടെ വരവ്. ഏകദേശം 30 കിലോഗ്രാം ബ്രസീലിയൻ കാപ്പിയും ആയാണ് ബ്രസീൽ ടീം ഖത്തറിൽ എത്തിയത്.

അരാഹോയുടെ പരിക്ക് ഗുരുതരം, ലോകകപ്പ് സ്വപ്നങ്ങളും തുലാസിൽ

ഉറുഗ്വേ പ്രതിരോധ താരം റൊണാൾഡ്‌ അരാഹോയുടെ പരിക്ക് ഗുരുതരം തന്നെ. ദേശിയ ടീമിന്റെ മത്സരത്തിനിടെ ആദ്യ മിനിറ്റിൽ തന്നെ താരത്തിന് തിരിച്ച് കയറേണ്ടി വന്നിരുന്നു. തുടർന്ന് ബാഴ്‌സയിൽ തിരിച്ചെത്തി മെഡിക്കൽ പരിശിധനകൾക്ക് താരം വിധേയനായി. ക്ലബ്ബ് തന്നെ പുറത്തു വിട്ട വാർത്താകുറിപ്പിൽ താരത്തിന് അവോൽഷൻ ഫ്രാക്ച്ചർ ആണെന് വ്യക്തമാക്കി.

ലീഗമെന്റുമായി ചേർന്ന് കിടക്കുന്ന എല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുമ്പോൾ ഉണ്ടാവുന്ന ഇഞ്ചുറി ആണിത്. അരാഹുവോക്ക് വലത് തുടക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ദീർഘമായ വിശ്രമം വേണ്ടി വരുമെന്ന് ഉറപ്പാണ്. അതേ സമയം ആരാഹുവോ ശസ്ത്രക്രിയക്ക് വിധേയനാകാൻ ഒരുക്കമല്ലെന്ന സൂചനകളും വരുന്നുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും അപകടത്തിലാണ്. ബാഴ്‌സലോണക്ക് ആവട്ടെ ലോകകപ്പിന് മുൻപ് കഠിനമായ ഷെഡ്യൂൾ ആണ് മുൻപിൽ ഉള്ളത്. എൽ ക്ലാസിക്കോ, ബയേണും ഇന്ററുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ തുടങ്ങി വമ്പൻ മത്സരങ്ങൾക്ക് ഇതോടെ അരാഹുവോ ഉണ്ടാവില്ല എന്നുറപ്പായി.

ഉറുഗ്വേയെ ഞെട്ടിച്ച് ഇറാൻ

സൗഹൃദ മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ച് ഇറാൻ‌. കാർലോസ് ക്യൂരസ് പരിശീലകനായി തിരികെ എത്തിയ ശേഷമുള്ള ഉറുഗ്വേയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാൻ വിജയിച്ചു. സുവാരസും നൂനസും ഒരുമിച്ച് ഇറങ്ങിയിട്ടും ഇറാന്റെ പ്രതിരോധം ഭേദിക്കാൻ ഉറുഗ്വേക്ക് ആയില്ല.

രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ മെഹ്ദി തരേമി ആണ് ഇറാന്റെ വിജയ ഗോൾ നേടിയത്. 68ആം മിനുട്ടിൽ സബ്ബായി എത്തിയ തരേമി തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റുക ആയിരുന്നു. കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും പന്ത് കൈവശം വെച്ചതും ഉറുഗ്വേ ആയിരുന്നു എങ്കിലും അവർക്ക് അതിന്റെ ഗുണം ഉണ്ടായില്ല.

ഉറുഗ്വേയും ഇക്വഡോറും ഖത്തർ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു

വ്യാഴാഴ്ച പുലർച്ചെ പെറുവിനെതിരായ മത്സരത്തിൽ ഏക ഗോളിന് വിജയിച്ചതോടെ ഉറുഗ്വേ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ജോർജിയൻ ഡി അരാസ്കേറ്റ ആണ് ഉറുഗ്വേയുടെ വിജയ ഗോൾ നേടിയത്‌. ബ്രസീലിന്റെയും ചിലിയുടെയും സഹായ ഹസ്തത്തിൽ ഇക്വഡോറിന്റെ ലോകകപ്പ് യോഗ്യതയും ഉറപ്പായി. ഇക്വഡോർ ഇന്ന് പരാഗ്വേയിൽ 3-1ന് തോറ്റെങ്കിലും അവർ ലോകകപ്പ് യോഗ്യത നേടി. നാലാം തവണയാണ് ഇക്വഡോർ ലോകകപ്പിന് യോഗ്യത നേടുന്നത്. ഇതിനകം യോഗ്യത നേടിയ ബ്രസീലിന്റെ ചിലിക്കെതിരായ 4-0 വിജയമാണ് ഇക്വഡോറിന് തുണയായത്.

ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന ഫൈനലിലേക്ക് 19 ടീമുകൾ ഇതുവ്രെ യോഗ്യത നേടി, 13 സ്ഥാനങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. പെറുവും ചിലിയും ഇപ്പോൾ ദക്ഷിണ അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ നിന്ന് അഞ്ചാം സ്ഥാനത്തിനുള്ള ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫ് സ്ഥാനത്തിനായി കൊളംബിയയ്‌ക്കൊപ്പം പോരാടുകയാണ്.

കഴിഞ്ഞ വർഷാവസാനം തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ് ലോകകപ്പ് യോഗ്യതക്ക് അകലെയാണെന്ന് തോന്നിപ്പിച്ച ഉറുഗ്വേ വലിയ തിരിച്ചുവരവാണ് നടത്തിയത്. ഓസ്കർ തെബാരസ് കോച്ചിങ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ എത്തിയ ഡിയേഗോ അലോൺസോ തുടർച്ചയായ മൂന്ന് വിജയങ്ങളോടെ യോഗ്യത ഉറപ്പിക്കുക ആയിരുന്നു‌

കവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല

ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് താരങ്ങൾ പോവുന്നത് വിലക്കിയിരുന്നു. തുടർന്നാണ് കവാനി ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചത്. പെറു, ബൊളീവിയ, ഇക്വഡോർ എന്നിവർക്കെതിരായാണ് ഉറുഗ്വയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ.

ആദ്യം താരാത്തെ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപെടുത്തിയെങ്കിലും തുടർന്ന് ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നിലവിൽ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ പോയി താരങ്ങൾ തിരിച്ച് ബ്രിട്ടനിൽ എത്തുമ്പോൾ ഹോട്ടലിൽ 10 ദിവസം നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കണം. തുടർന്നാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് താരങ്ങളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ഉറുഗ്വ പരിശീലകന് പുതിയ കരാർ

ഉറുഗ്വ പരിശീലകൻ ഓസ്കാർ ടാബരസിന് പുതിയ കരാർ. നാല് വർഷത്തെ പുതിയ കരാറാണ് ടാബരസിനു ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ നൽകിയത്. ഇത് പ്രകാരം 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് വരെ ടാബരസ് ഉറുഗ്വയുടെ പരിശീലകനായി തുടരും.

2006 മുതൽ ഉറുഗ്വ ടീമിന്റെ പരിശീലകനാണ് ഓസ്കാർ ടാബരസ്.  കഴിഞ്ഞ 3 ലോകകകപ്പുകളിൽ ഉറുഗ്വയെ പരിശീലിപ്പിച്ചത് ഓസ്കാർ ടാബരസായിരുന്നു. ഈ കഴിഞ്ഞ റഷ്യ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റാണ് ഓസ്കാർ ടാബരസിന്റെ ഉറുഗ്വ പുറത്തായത്. 2010 ലോകകപ്പിൽ ഉറുഗ്വയെ നാലാം സ്ഥാനം എത്തിച്ചതാണ് ടാബരസിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.

ഒക്ടോബർ 12ന് സൗത്ത് കൊറിയക്കെതിരെയും ഒക്ടോബർ 16ന് ജപ്പാനെതിരെയുമാണ് ഉറുഗ്വയുടെ അടുത്ത മത്സരങ്ങൾ.

 

സുവാരസിന് പരിക്ക്, ഉറുഗ്വേ ആശങ്കയിൽ

ആക്രമണ നിരയിലെ പരിക്ക് ഉറുഗ്വേക്ക് തലവേദനയാവുന്നു. കവാനിക്ക് പിന്നാലെ പരിശീലനത്തിനിടെ സുവാരസിനും പരിക്കേറ്റത് അവർക്ക് ആശങ്ക സമ്മാനിച്ചു. മുടന്തി മൈതാനം വിട്ട താരത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നതിനെ കുറിച്ചു റിപ്പോർട്ടുകൾ വന്നിട്ടിലെങ്കിലും ഫ്രാൻസിന് എതിരായ ക്വാർട്ടർ ഫൈനലിൽ താരം കളിച്ചില്ലെങ്കിൽ അവർക്കത് വലിയ തിരിച്ചടിയാകും.

പോർച്ചുഗലിന് എതിരെ മുന്നേറ്റ നിരയിൽ ഒത്തിണക്കത്തോടെ കളിച്ച കവാനി- സുവാരസ് സഘ്യം ഇല്ലെങ്കിൽ ഉറുഗ്വേ പരിശീലകൻ തബരസിന് തന്റെ തന്ത്രങ്ങളിൽ കാര്യമായ മാറ്റം വരുത്തേണ്ടി വരും.

മുടന്തി ഗ്രൗണ്ട് വിട്ട സുവാരസ് പരിശീലനത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് എങ്കിലും മത്സരത്തിന് മുൻപ് മാത്രമേ താരത്തിന്റെ കായിക ക്ഷമത കുറിച്ചുള്ള അവസാന വിവരങ്ങൾ ലഭ്യമാകൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version