സൂപ്പർ കപ്പിനായുള്ള റയൽ മാഡ്രിഡ് സ്ക്വാഡ് പ്രഖ്യാപിച്ചു, എംബപ്പെ അരങ്ങേറ്റം!!

റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. വർസാവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ ആണ് നേരിടുക.

വിനീഷ്യസ്, ജൂഡ് ബെല്ലിങ്ഹാം, എംബപ്പെ എന്നിവർ പരിശീലനത്തിൽ

റയൽ മാഡ്രിഡ് സ്ക്വാഡിൽ ഏവരും ഉറ്റുനോക്കുന്ന മുഖമായ കിലിയൻ എംബപ്പെ ഉണ്ട്. എംബപ്പെയുടെ റയൽ മാഡ്രിഡ് അരങ്ങേറ്റം ആകും ഈ മത്സരത്തിലൂടെ നടക്കുക. പ്രീസീസണിൽ വൈകി എത്തിയ എംബപ്പെ മറ്റന്നാൾ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.

എംബപ്പെ മാത്രമല്ല പുതിയ സൈനിംഗ് എൻഡ്രിക്കും സ്ക്വാഡിൽ ഉണ്ട്. വിനീഷ്യസ്-എംബപ്പെ-റോഡ്രിഗോ ത്രയം നാളെ കളിക്കും എന്നാകും റയൽ മാഡ്രിഡ് ആരാധകരുടെ പ്രതീക്ഷ.

സ്ക്വാഡ്:

റയൽ മാഡ്രിഡ് സൂപ്പറാ!! യുവേഫ സൂപ്പർ കപ്പും മാഡ്രിഡിലേക്ക്

പുതിയ സീസൺ കിരീടവുമായി തുടങ്ങിയിരികുകയാണ് റയൽ മാഡ്രിഡ്. ഇന്ന് നടന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർടിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിനായി‌. ഹെൽസിങ്കിയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്‌. റയൽ മാഡ്രിഡിന്റെ നാലാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്.

ഇന്ന് ഫ്രാങ്ക്ഫർടിനായിരുന്നു നല്ല തുടക്കം ലഭിച്ചത്. അവർ നല്ല അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ കോർത്തോയുടെ രണ്ട് മികച്ച സേവുകൾ കളി ഗോൾ രഹിതമായി നിർത്തി. മറുവശത്ത് വിനീഷ്യസിനും അവസരം കിട്ടി എങ്കിലും ആദ്യ ഗോൾ വന്നില്ല. 37ആം മിനുട്ടിലൊരു കോർണറിൽ നിന്നാണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്. അലാബ ആയിരുന്നു സ്കോർ. പെനാൾട്ടി ബോക്സിൽ രണ്ട് ഹെഡറുകൾ കഴിഞ്ഞായിരുന്നു അലാബയുടെ ഫിനിഷ്ങ് ടച്ച് വന്നത്.

ഈ ഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡ് ആദ്യ പകുതി 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ അറ്റാക്കുകൾ നടത്തി. വിനീഷ്യസിലൂടെയും കസമേറീയിലൂടെയും റയൽ മാഡ്രിഡ് രണ്ടാം ഗോളിന് അടുത്ത് എത്തിച്ചു. 65ആം മിനുട്ടിൽ ബെൻസീമയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ വന്നത്. വിനീഷ്യസിന്റെ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഫിനിഷ്. ഈ ഗോൾ റയൽ മാഡ്രിഡിന് വിജയവും കിരീടവുൻ ഉറപ്പു നൽകി.

Story Highlight: Real Madrid adds yet another piece of silverware to their trophy case, taking the 2022 Super Cup 2-0 over Eintracht.

Exit mobile version