ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്ററിൽ, ആര് ക്വാർട്ടറിൽ എത്തും?

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആവേശകരമായ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്കറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിലായിരുന്നു അവസാനിച്ചിരുന്നത്. എവേ ഗോൾ നിയമം ഇല്ല എന്നതിനാൽ ഇന്ന് വിജയിക്കുന്നവർക്ക് മാത്രമെ ക്വാർട്ടറിൽ എത്താൻ ആവുകയുള്ളൂ.

ഫെബ്രുവരി 23 ന് നടന്ന ആദ്യ പാദത്തിൽ മാൻ യുണൈറ്റഡ് നല്ല പ്രകടമായിരുന്നില്ല നടത്തിയിരുന്നത്. ഫെലിക്സിന്റെ ഗോളിൻ. അവർ 80-ാം മിനിറ്റിൽ എലങ്കയുടെ ഒരു ഗോളിൽ ആയിരുന്നു സമനില നേടിയത്. സ്പർസിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ആത്മവിശ്വാസത്തിലാണ്. റൊണാൾഡോ ഹാട്രിക്കുമായി ഫോമിൽ എത്തിയതും അവർക്ക് ശക്തി നൽകും. ബ്രൂണോ പരിക്ക് മാറി എത്തിയിട്ടുമുണ്ട്.

തന്റെ പ്രൊഫഷണൽ കരിയറിൽ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ 25 തവണ റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

ആദ്യ പാദത്തിന്റെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അനായാസം ക്വാർട്ടറിൽ. ആദ്യ പാദത്തിലെ 5-0 എന്ന വലിയ ലീഡിന്റെ കരുത്തുമായി സ്പോർടിങിനെ നേരിടാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമ്മർദ്ദം ഒട്ടുമില്ലാതെ ആണ് കളിച്ചത്. പന്ത് കയ്യിൽ വെച്ച് സമാധാനത്തിൽ കളിച്ച സിറ്റി ഗോൾ രഹിത സമനില ഇന്ന് സ്വന്തമാക്കി. അഗ്രിഗേറ്റിൽ 5-0ന്റെ വിജയം.

വലിയ ലീഡ് ഉണ്ടായിരുന്നു എങ്കിലും മികച്ച സ്ക്വാഡിനെ തന്നെയാണ് പെപ് ഇന്നും കളത്തിൽ ഇറക്കിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ യുവതാരം ജെയിംസ് മകാറ്റിയെ പെപ് കളത്തിൽ ഇറക്കി താരത്തിന് അവസരം നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജീസുസിലൂടെ സിറ്റി ലീഡ് എടുത്തു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു. ഇതിനു ശേഷം കാര്യമായ അവസരങ്ങൾ സിറ്റിയും സൃഷ്ടിച്ചില്ല.

മാഡ്രിഡിൽ ഇന്ന് തീപ്പാറും!! പി എസ് ജിക്ക് എതിരെ തിരിച്ചടിക്കാൻ റയൽ മാഡ്രിഡ്

പാരീസിൽ ആദ്യ പാദത്തിൽ ഏറ്റ 1-0 ന്റെ തോൽവി മറികടക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി ബെർണബ്യൂവിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് അവസാന-16 ടൈയുടെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് പി എസ് ജിയെ നേരിടും. പാരീസിൽ അവസാന നിമിഷത്തെ കൈലിയൻ എംബാപ്പെ സ്ട്രൈക്ക് ആയിരുന്നു പി എസ് ജിയെ വിജയിപ്പിച്ചത്. ഇന്ന് ബെർണബെയുവിൽ പി എസ് ജിക്ക് കാര്യങ്ങൾ എളുപ്പമായേക്കില്ല.Images (9)

എമ്പപ്പെ പരിക്ക് മാറി എത്തുന്നത് അവർക്ക് പ്രതീക്ഷ നൽകും. അവസാന മൂന്ന് ലാ ലിഗ വിജയങ്ങൾ വിജയിച്ച് കൊണ്ട് ആൻസെലോട്ടിയുടെ റയൽ മാഡ്രിഡ് ടീം മികച്ച ഫോമിലാണ് ഉള്ളത്. ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ 4-1 വിജയം അവർക്ക് ആത്മവിശ്വാസം നൽകും. അവസാന മൂന്ന് വർഷത്തിൽ രണ്ട് തവണ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പുറത്തായിരുന്നു.

പി എസ് ജി ഫ്രഞ്ച് ലീഗിൽ ഒരു പരാജയവുമായാണ് പൊചടീനോയുടെ ടീം വരുന്നത്. എന്നാലും മെസ്സി നെയ്മർ എമ്പപ്പെ എന്നിവർ ഒരുമിച്ച് ഇറങ്ങും എന്നത് അവരെ ലോകത്തെ തന്നെ മികച്ച അറ്റാക്കിംഗ് ത്രെറ്റ് ആക്കി നിലനിർത്തുന്നു. സസ്പെൻഷൻ കാരണം മെൻഡിയും കസമെറൊയും ഇന്ന് റയലിനായി ഇറങ്ങില്ല. ഹെരേരയും റാമോസും പി എസ് ജി സ്ക്വാഡിൽ ഉണ്ടാകില്ല.

ആൻഫീൽഡിൽ വന്ന് ലിവർപൂളിനെ തോൽപ്പിച്ചിട്ടും ഇന്റ മിലാൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിലാന് നിരാശ. രണ്ടാം പാദം പ്രീക്വാർട്ടറിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളിനെ നേരിട്ട ഇന്റർ മിലാൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ അവർ പുറത്തായി. ആദ്യ പാദത്തിൽ ലിവർപൂൾ 2-0ന് വിജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ ലിവർപൂളിന് അനുകൂലമായി 2-1 എന്നായി.

ഇന്ന് ഇന്റർ മിലാന് മുന്നിൽ ആൻഫീൽഡിൽ ഉണ്ടായിരുന്നത് വലിയ ലക്ഷ്യമായിരുന്നു. ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്റർ മിലാൻ ആയില്ല. മാറ്റിപിലൂടെ ലിവർപൂൾ ഒരു തവണ പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഒരു സ്വപ്നതുല്യമായ സ്ട്രൈക്ക് ആണ് ലിവർപൂളിനെ പിറകിൽ ആക്കിയത്.

ഈ ഗോൾ ഇന്റർ മിലാന് ആത്മവിശ്വാസം നൽകി എങ്കിലും തൊട്ടടുത്ത നിമിഷം സാഞ്ചസ് ചുവപ്പ് വാങ്ങി പുറത്തു പോയത് ഇന്റർ മിലാന് തിരിച്ചടി ആയി. ഇതിനു ശേഷം ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന്” – സിമിയോണി

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിൽ നേരിടുന്നതിന് മുന്നോടിയായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാനോളം പ്രശംസിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് ഡീഗോ സിമിയോണി പറഞ്ഞു. ഈ ടീമിൽ ബലഹീനതകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും സിമിയോണി പറഞ്ഞു.

“കഴിഞ്ഞ 14 മത്സരങ്ങളിൽ ആകെ ഒരു മത്സരം മാത്രം പരാജയപ്പെട്ട ഒരു ടീമിനെയാണ് ഞങ്ങൾ നേരിടുന്നത്,” സിമിയോണി പറഞ്ഞു. “പുതിയ മാനേജർ റാൽഫ് റാങ്‌നിക്കിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫുട്ബോൾ ആണ് കാഴ്ചവെക്കുന്നത്. പുതിയ മാനേജർ വന്നതിന് ശേഷം അവർ മെച്ചപ്പെട്ടു, അവർ ഇതിനകം തന്നെ ലീഗിൽ നാലാമത് എത്തി” സിമിയോണി പറയുന്നു.

എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും പോലെ ഇതും വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരിക്കും എന്നും സിമിയോണി പറയുന്നു.

കവാനി നാളെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിയുടെ പരിക്ക് ടീമിന് തലവേദന ആവുകയാണ്. താരം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഉണ്ടാകില്ല. കവാനിക്ക് ഗ്രോയിൻ ഇഞ്ച്വറി ആണെന്നും താരം തിരിച്ച് എത്താൻ സമയം എടുക്കും എന്നും പരിശീലകൻ റാങ്നിക്ക് പറഞ്ഞു. നാളെ മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്. എന്നാൽ താരം മാഡ്രിഡിലേക്ക് പോകുന്ന യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഉണ്ടാകില്ല.

ഈ സീസണിൽ കവാനിക്ക് പരിക്ക് കാരണം ഇതോടെ 21 മത്സരങ്ങൾ ആണ് നഷ്ടമായത്. മാർഷ്യൽ ക്ലബ് വിട്ടതും ഗ്രീൻവുഡ് സ്ക്വാഡിന് പുറത്തായതും ഒപ്പം കവാനിയുടെ പരിക്കും കൂടെ ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ താരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.

ചെൽസിക്ക് മുന്നിൽ ഇന്ന് ഫ്രഞ്ച് ചാമ്പ്യന്മാർ

ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഇന്ന് രാത്രി അവരുടെ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ലില്ലെയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നേരിടും. കടുത്ത പോരാട്ടം നടന്ന ഗ്രൂപ്പ് ജിയിൽ റാങ്കിംഗിൽ ഒന്നാമതെത്തിയാണ് ലീഗ് 1 ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ എത്തിയത്. ചെൽസിക്ക് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞിരുന്നുള്ളൂ.

ചെൽസി നിലവിൽ എല്ലാ ടൂർണമെന്റുകളിലുമായി അഞ്ച് മത്സരങ്ങളുടെ വിജയ പരമ്പരയിലാണ്. എന്നാൽ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ശനിയാഴ്ച പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസുമായി നടന്ന മത്സരത്തിൽ അവസാനം മാത്രമാണ് അവർ ഗോൾ കണ്ടെത്തിയത്. ലുകാകുവിന്റെ മോശം ഫോമും ചെൽസിക്ക് പ്രശ്നമാണ്.

2006-07 സീസണിൽ ആണ് അവസാനം ലില്ലെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കളിച്ചത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ അവർ പരാജയപ്പെട്ടിരുന്നു. 2019-20ൽ ഗ്രൂപ്പ് ഘട്ടത്തിൽ ചെൽസിയോട് ലില്ലെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്ന് രാത്രി 1.30നാണ് ഈ മത്സരം. കളി സോണി ലൈവിൽ കാണാം.

ആൻഫീൽഡൊക്കെ എന്തിന്! സാൻസിരോ ഹോം ഗ്രൗണ്ടാക്കി മാറ്റി ലിവർപൂൾ!! ഇന്റർ മിലാൻ തകർന്നു

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് ഗംഭീര വിജയം. ഇന്ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ക്ലോപ്പിന്റെ ലിവർപൂൾ സ്വന്തമാക്കിയത്. ഇന്ന് തുടക്കം മുതൽ നല്ല രീതിയിൽ കളിച്ചത് ലിവർപൂൾ ആണ്. എങ്കിലും നല്ല അവസരങ്ങൾ ലിവർപൂളിൽ നിന്ന് ആദ്യ പകുതിയിൽ പിറന്നില്ല. ഇന്റർ മിലാന് 15ആം മിനുട്ടിൽ ഒരു നല്ല അവസരം ചാലനൊഹ്ലുവിലൂടെ ലഭിച്ചു. താരത്തിന്റെ ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്.

രണ്ടാം പകുതിയിൽ ഇന്റർ മിലാൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 60ആം മിനുട്ടിൽ ജെക്കോ ഇന്റർ മിലാനായി വല കുലുക്കി എങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിധിച്ചു. ഇന്റർ മിലാൻ മെച്ചപ്പെടുകയാണ് എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ലിവർപൂൾ ഗോൾ വന്നത്. 75ആം മിനുട്ടിൽ റൊബേർട്സന്റെ ഒരു സെറ്റ് ലീസിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ വെച്ച് ഫർമീനോ പന്ത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ലിവർപൂൾ 1-0 ഇന്റർ മിലാൻ.

പിന്നാലെ ഈജിപ്ഷ്യൻ മജീഷ്യൻ സലാ ഇന്റർ പ്രതീക്ഷകൾ തകർത്ത് രണ്ടാം ഗോൾ നേടി. 83ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഗോൾ. ഇതോടെ ലിവർപൂൾ വിജയം ഉറപ്പായി. മാർച്ചിൽ ആകും ആൻഫീൽഡിൽ വെച്ചുള്ള രണ്ടാം പാദ മത്സരം നടക്കുക.

ബയേൺ ഇന്ന് ഓസ്ട്രിയയിൽ, ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗ് അത്ഭുതം കാണിക്കുമോ?

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗിനെ നേരിടും. ഓസ്ട്രിയയിൽ ആകും മത്സരം നടക്കുക. ബുണ്ടസ് ലീഗിൽ ബോക്കമിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ബയേണ് വിജയ പാതയിൽ തിരിച്ച് എത്താൻ ആകുമോ എന്ന് ഇന്ന് കണ്ടറിയണം.

ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് സാൽസ്ബർഗ് പ്രീക്വാർട്ടറിൽ എത്തിയത്. റെഡ് ബുൾ സാൽസ്ബർഗ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ ഓസ്ട്രിയൻ ടീമായി ഇതോടെ മാറിയിരുന്നു.

മറുവശത്ത ബയേൺ തുടർച്ചയായ 19-ാം സീസണിലാണ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ല മത്സരങ്ങള ബയേൺ വിജയിച്ചുരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ 100% റെക്കോർഡ് ബയേൺ അടക്കം മൂന്ന് ടീമുകൾക്ക് മാത്രമെ ഈ സീസണിൽ നേടാം ആയിരുന്നുള്ളൂ. ഇന്ന് രാത്രി 1.30നാണ് മത്സരം.

ലിവർപൂൾ ഇന്ന് മിലാനിൽ!! ഫുട്ബോൾ പ്രേമികൾക്ക് മറ്റൊരു വിരുന്ന്

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരും ഗംഭീര മത്സരം ആണ് നടക്കുന്നത്. സാൻ സിറോയിൽ നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ആറ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂളുമായി ഏറ്റുമുട്ടും. ഇന്ന് ആദ്യ പാദ പ്രീക്വാർട്ടർ ആണ് മിലാനിൽ നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ 100% റെക്കോഡോടെ ആണ് ലിവർപൂൾ പ്രീക്വാർട്ടറിലേക്ക് എത്തിയത്. അതേസമയം ഇന്റർ മിലാൻ ഗ്രൂപ്പ് ഘട്ടത്തിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനവുമായാണ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്.

തങ്ങളുടെ അവസാന രണ്ട് സീരി എ മത്സരങ്ങളിൽ വിജയിക്കാനാകാതെയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിലേക്ക് എത്തുന്നത്. മിലാം ഡാർബിയിൽ എസി മിലാനോട് 2-1 ന് തോൽക്കുകയും പിന്നാലെ നാപോളിയോട് 1-1 സമനില വഴങ്ങുകയും ചെയ്ത ഇന്ററിന് ഇന്ന് വിജയിക്കുക എളുപ്പവുമാകില്ല.

മറുവശത്ത് ലിവർപൂൾ തുടർച്ചയായ ആറ് വിജയങ്ങളുമായാണ് മിലാനിലേക്ക് വിമാനം കയറുന്നത്. സലായും മാനെയും ഒക്കെ തിരിച്ച് എത്തിയതും പുതിയ സൈനിംഗ് ലൂയിസിന്റെ പ്രകടനങ്ങളും ലിവർപൂളിനെ കൂടുതൽ ശക്തമാക്കുന്നുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്. കളി സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

ലിസ്ബണിൽ ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി പടയോട്ടം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ വമ്പൻ ജയവുമായി പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പോർച്ചുഗീസ് വമ്പന്മാർക്ക് എതിരെ 62 ശതമാനം പന്ത് കൈവശം വച്ച സിറ്റി നിരവധി അവസരങ്ങൾ ആണ് തുറന്നത്. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിലെത്തിയ സിറ്റി എതിരില്ലാത്ത 5 ഗോളുകൾക്ക് ആയിരുന്നു മത്സരത്തിൽ ജയം കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സിറ്റി മത്സരത്തിൽ മുന്നിലെത്തി. കെവിൻ ഡി ബ്രുയിനയുടെ പാസിൽ നിന്നു റിയാദ് മാഹ്രസ് ആയിരുന്നു ഗോൾ നേടിയത്. ആദ്യം റഫറി ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ ഗോൾ അനുവദിക്കുക ആയിരുന്നു. പതിനേഴാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അതിമനോഹരമായ ഒരു ഹാഫ് വോളിയിലൂടെ ബെർണാർഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോളും കണ്ടത്തി.


മുപ്പത്തി ഒന്നാം മിനിറ്റിൽ റിയാദ് മാഹ്രസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഫിൽ ഫോഡൻ മൂന്നാം ഗോളും കണ്ടതിയതോടെ സിറ്റി വലിയ ജയം ഉറപ്പിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റഹീം സ്റ്റർലിങിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ബെർണാർഡോ സിൽവ സിറ്റിക്ക് ആദ്യ പകുതിയിൽ തന്നെ നാലു ഗോൾ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിങ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ 10 വ്യത്യസ്ത താരങ്ങൾ സിറ്റിക്ക് ആയി ഗോൾ നേടിയിട്ടുണ്ട് എന്നത് അവരുടെ ആക്രമണ മികവ് ആണ് കാണിക്കുന്നത്. ആദ്യ പാദത്തിൽ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ആയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഈ പ്രകടനങ്ങളിലൂടെ ആവർത്തിച്ചു പറയുന്നത്.

മെസ്സിയെ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെ!! ഇഞ്ച്വറി ടൈമിൽ പി എസ് ജി റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ചു

ലയണൽ മെസ്സിയെ ഒരു വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് എമ്പപ്പെയുടെ ബ്രില്യൻസ്. ഇന്ന് നടന്ന
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിനെ പാരീസിൽ വെച്ച് നേരിട്ട പി എസ് ജിക്ക് ഇഞ്ച്വറി ടൈമിൽ വിജയം. ലയണൽ മെസ്സി പെനാൾട്ടി നഷ്ടമാക്കിയ മത്സരത്തിൽ 94ആം മിനുട്ടിലെ എമ്പപ്പെ ഗോളാണ് പി എസ് ജിക്ക് വിജയം നൽകിയത്.

പാരീസിൽ തീപാറും പോരാട്ടം ഒക്കെയാണ് പ്രതീക്ഷിച്ചത് എങ്കിലും തുടക്കം മുതൽ ഇരുടീമുകളും കരുതലോടെ കളിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് തീർത്തും ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. അതുകൊണ്ട് തന്നെ പി എസ് ജിക്ക് അധികം അവസരങ്ങളും സൃഷ്ടിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ആകെ ഒരു ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ പി എസ് ജിക്ക് ആയത്. റയലിന് ആണെങ്കിൽ അതും ഇല്ല.

അഞ്ചാം മിനുട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ എമ്പപ്പെ നൽകിയ പാസ് ഡിമറിയക്ക് നല്ല അവസരം നൽകി എങ്കിലും താരത്തിന്റെ ഷോട്ട് ഗോൾ പോസ്റ്റിനും വളരെ മുകളിലൂടെ പറന്നു. 17ആം മിനുട്ടിൽ ആണ് ഷോട്ട് ഓൺ ടാർഗറ്റ് വന്നത്. ഇത്തവണ എമ്പപ്പെയുടെ ഷോട്ട് കോർതോ സമർത്ഥമായി തടഞ്ഞു.

രണ്ടാം പകുതിയിൽ കുറച്ച് കൂടെ ആക്രമിച്ച് കളിക്കാൻ തീരുമാനിച്ച പി എസ് ജി തുടക്കത്തിൽ തന്നെ നല്ല അവസരം സൃഷ്ടിച്ചു. പക്ഷെ വീണ്ടും എമ്പപ്പെയുടെ ഷോട്ട് കോർതോ തന്നെ തടഞ്ഞു. അവസാനം 60ആം മിനുട്ടിൽ എമ്പപ്പെ പി എസ് ജിയുടെ രക്ഷയ്ക്ക് എത്തി. എമ്പപ്പെയെ കാർവഹാൽ വീഴ്ത്തിയതിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്തത് ലയണൽ മെസ്സി. അപ്പോഴും കോർത്തോയെ തോൽക്കാൻ തയ്യാറായില്ല. മെസ്സിയുടെ പെനാൾട്ടി കിക്ക് ബെൽജിയൻ കീപ്പർ തടഞ്ഞു. മെസ്സിയുടെ ബാഴ്സലോണ വിട്ട ശേഷം ഉള്ള കഷ്ടകാലം തുടരുന്ന കാഴ്ച.

ഗോൾ കണ്ടെത്താൻ ആവാത്തതോടെ പി എസ് ജി നെയ്മറിനെ കളത്തിൽ ഇറക്കി, റയൽ മാഡ്രിഡ് റോഡ്രിഗോയെയും രംഗത്ത് ഇറക്കി. നെയ്മറിന്റെ വരവ് പി എസ് ജി അറ്റാക്കിന് വേഗം കൂട്ടി. അവസാനം നെയ്മറിന്റെ ഒരു സ്കില്ലിൽ 94ആം മിനുട്ടിൽ പന്ത് എമ്പപ്പെയിൽ എത്തി. പിന്നാലെ വിജയ ഗോൾ. റയൽ മുട്ടുകുത്തി.

ഇനി രണ്ടാം പാദത്തിൽ പി എസ് ജിയെ മാഡ്രിഡിൽ വെച്ച് കീഴ്പ്പെടുത്തിയാലെ റയലിന് ക്വാർട്ടർ കാണാൻ ആകു.

Exit mobile version