യുഎഇയുടെ മലയാളി താരങ്ങള്‍ തിളങ്ങി!!! ജയിക്കുവാന്‍ നമീബിയയ്ക്ക് 149 റൺസ്

നമീബിയയ്ക്കെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ 148/3 എന്ന സ്കോര്‍ നേടി യുഎഇ. ക്യാപ്റ്റന്‍ സിപി റിസ്വാന്റെ 29 പന്തിൽ നിന്നുള്ള 43 റൺസ് പ്രകടനത്തിനൊപ്പം മറ്റൊരു മലയാളി താരമായ ബേസിൽ ഹമീദ് 14 പന്തിൽ 25 റൺസും നേടിയാണ് ടീമിന് അവസാന ഓവറുകളിൽ മികച്ച സ്കോര്‍ നേടുവാന്‍ സഹായിച്ചത്.

ഓപ്പണര്‍ മുഹമ്മദ് വസീം 41 പന്തിൽ 50 റൺസ് നേടി പുറത്താകുകയായിരുന്നു. ജയിച്ചാൽ നമീബിയയ്ക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാം. യുഎഇ വിജയിച്ചാൽ നെതര്‍ലാണ്ട്സ് ഗ്രൂപ്പ് ഘട്ടം കടക്കും.

നിലവിൽ ശ്രീലങ്ക ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും നമീബിയ മൂന്നാം സ്ഥാനത്തുമാണുള്ളത്. വിജയിച്ചാൽ റൺ റേറ്റിന്റെ ബലത്തിൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകുവാന്‍ നമീബിയയ്ക്ക് സാധിക്കും.

ശ്രീലങ്കന്‍ ബൗളിംഗിന് മുന്നിൽ യുഎഇ പതറി, കൂറ്റന്‍ തോൽവി

യുഎഇയ്ക്കെതിരെ കൂറ്റന്‍ വിജയം നേടി ശ്രീലങ്ക. 79 റൺസിനാണ് ടീം യുഎഇയെ പരാജയപ്പെടുത്തിയത്.  ആദ്യ മത്സരത്തിൽ നമീബിയയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ശ്രീലങ്ക ഇന്നത്തെ മത്സരത്തിൽ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നുവെങ്കിലും പതും നിസങ്ക ടീമിനെ 152 റൺസിലേക്ക് എത്തിക്കുകയായിരുന്നു.

വനിന്‍ഡു ഹസരംഗയുടെയും ദുഷ്മന്ത ചമീരയുടെയും ബൗളിംഗിന് മുന്നിൽ പിടിച്ച് നിൽക്കുവാന്‍ യുഎഇയ്ക്ക് സാധിക്കാതെ വന്നപ്പോള്‍ ടീം 17.1 ഓവറിൽ 73 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഹസരംഗയും ചമീരയും മൂന്ന് വീതം വിക്കറ്റാണ് നേടിയത്. 19 റൺസ് നേടിയ അയാന്‍ അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ജുനൈദ് സിദ്ദിക്കി 18 റൺസും ചിരാഗ് സൂരി 14 റൺസും നേടി. മഹീഷ് തീക്ഷണയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ശ്രീലങ്കയെ പിടിച്ചുകെട്ടി യുഎഇ, മെയ്യപ്പന് ഹാട്രിക്ക് 153 റൺസ് വിജയ ലക്ഷ്യം

ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 152/8 എന്ന സ്കോര്‍ നേടി ശ്രീലങ്ക. 74 റൺസ് നേടിയ പതും നിസ്സങ്കയും 92/1 എന്ന നിലയിൽ നിന്നാണ് ശ്രീലങ്കയ്ക്ക് 60 റൺസ് നേടുന്നതിനിടെ 7 വിക്കറ്റ് നഷ്ടമായത്. വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ ശ്രീലങ്കയ്ക്ക് ഇന്നിംഗ്സിന്റെ 15ാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. 117/2 എന്ന നിലയിൽ നിന്ന് 117/5 എന്ന നിലയിലേക്ക് വീണ ടീമിനെ മുന്നോട്ട് നയിച്ചത് പതും നിസ്സങ്കയാണ്. താരം ഒരു പന്ത് അവശേഷിക്കെയാണ് പുറത്തായത്.

ഭാനുക രാജപക്സ, ചരിത് അസലങ്ക, ദസുന്‍ ഷനക എന്നിവരെ പുറത്താക്കി ഹാട്രിക്ക് നേട്ടവുമായി കാര്‍ത്തിക് മെയ്യപ്പനാണ് യുഎഇ നിരയിൽ തിളങ്ങിയത്. സഹൂര്‍ ഖാന്‍ 2 വിക്കറ്റും നേടി.

 

പൊരുതി വീണ് യുഎഇ, അവസാന ഓവറിൽ വിജയം കുറിച്ച് നെതര്‍ലാണ്ട്സ്

111 റൺസാണ് യുഎഇ നേടിയതെങ്കിലും നെതര്‍ലാണ്ട്സിനെതിരെ അവസാന പന്ത് വരെ പൊരുതി നിന്ന ശേഷമാണ് ടീം പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 111/8 എന്ന സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 7 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് അവശേഷിക്കെയാണ് വിജയം നേടാനായത്.

23 റൺസ് നേടിയ മാക്സ് ഒദൗദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ 17 റൺസും ടിം പ്രിംഗിള്‍ 15 റൺസും നേടി. ബാസ് ഡി ലീഡ് 14 റൺസും നേടി. 16 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സും നിര്‍ണ്ണായസ റൺസ് നേടുകയായിരുന്നു.

യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കി 3 വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ 59/2 എന്ന നിലയിൽ വിജയത്തിലേക്ക് നെതര്‍ലാണ്ട്സ് വേഗത്തിൽ എത്തുമെന്ന് തോന്നിയെങ്കിലും അവിടെ നിന്ന് വിക്കറ്റുകളുമായി യുഎഇ മത്സരത്തിലേക്ക് തിരികെ എത്തി.

41 റൺസ് നേടിയ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്കോറര്‍. വൃത്യ അരവിന്ദ് 18 റൺസും കൗഷിഫ് ദൗദ് 15 റൺസും നടി. പോള്‍ വാന്‍ മീകെരെന്‍ 3 വിക്കറ്റ് നെതര്‍ലാണ്ട്സിനായി നേടി.

യു.എ.ഇയെ 111 റൺസിന് ഒതുക്കി ഡച്ച് ബോളർമാർ

ടി 20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ യു.എ.ഇക്ക് എതിരെ ഹോളണ്ടിനു 112 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാൻ മാത്രമെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യു.എ.ഇക്ക് ആയുള്ളൂ. മലയാളി താരം സി.പി റിസ്വാന്റെ നേതൃത്വത്തിൽ ഇറങ്ങിയ യു.എ.ഇ ടീമിന് ആയി ഓപ്പണർ മുഹമ്മദ് വസീം 41 റൺസ് നേടി.

വസീം കഴിഞ്ഞാൽ 18 റൺസ് നേടിയ വൃത്യ അരവിന്ദ് ആയിരുന്നു യു.എ.ഇയുടെ രണ്ടാമത്തെ ടോപ്പ് സ്‌കോറർ. ഡച്ച് ടീമിന് ആയി 3 ഓവറിൽ 19 റൺസ് വിട്ട് നൽകി ബാസ് ദേ ലീഡ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ 4 ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടു നൽകി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഫ്രഡ് ക്ലാസനും തിളങ്ങി. ടിം പ്രിഗിൾ, റോലോഫ് വാൻ ഡർ മെർവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

വാഷ്ഔട്ട്!!! നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് പുറത്ത്, തായ്‍ലാന്‍ഡ് സെമിയിൽ

ഇന്ന് നടക്കാനിരുന്ന ഏഷ്യ കപ്പിലെ ബംഗ്ലാദേശ് യുഎഇ മത്സരം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്ന് പുറത്ത്. ഇതോടെ ബംഗ്ലാദേശിനെ മറികടന്ന് തായ്‍ലാന്‍ഡ് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തായ്‍ലാന്‍ഡ് ഏഷ്യ കപ്പ് സെമിയിൽ എത്തുന്നത്.

സെമി ഫൈനലില്‍ ഇന്ത്യയും തായ്‍ലാന്‍ഡും പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പത്ത് പോയിന്റാണെങ്കിലും റൺ റേറ്റിന്റെ ബലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി. ശ്രീലങ്കയ്ക്ക് എട്ട് പോയിന്റും തായ്‍ലാന്‍ഡിന് ആറ് പോയിന്റുമാണ് ലഭിച്ചത്. ബംഗ്ലാദേശിന് 5 പോയിന്റ് മാത്രം ലഭിച്ചു.

ഡക്ക്വര്‍ത്ത് ലൂയിസ് നിയമത്തിൽ 11 റൺസ് വിജയം നേടി ശ്രീലങ്ക

ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 11 റൺസിന്റെ വിജയം നേടി ശ്രീലങ്ക. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 110 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇ 4 ഓവര്‍ പിന്നിടുമ്പോള്‍ 20/1 എന്ന നിലയിലായിരുന്നപ്പോളാണ് ഇടിമിന്നൽ കാരണം കളി നിര്‍ത്തിയത്. പിന്നീട് മഴ പെയ്ത് ഒഴിഞ്ഞ ശേഷം ലക്ഷ്യ 42 പന്തിൽ നിന്ന് 46 റൺസായി പുനഃക്രമീകരിച്ചപ്പോള്‍ അവിടെ നിന്ന് യുഎഇയ്ക്ക് കാലിടറി.

ബൗണ്ടറികള്‍ നേടുവാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാനും സാധിക്കാതെ പോയപ്പോള്‍ 19 റൺസ് നേടിയ തീര്‍ത്ഥ സതീഷ് ആണ് യുഎഇയുടെ ടോപ് സ്കോറര്‍. വേറെ ആര്‍ക്കും രണ്ടക്ക സ്കോര്‍ നേടുവാന്‍ സാധിച്ചില്ല. യുഎഇയുടെ ഇന്നിംഗ്സ് 54/7 എന്ന നിലയിൽ 11 ഓവറിൽ അവസാനിച്ചു.

ശ്രീലങ്കയ്ക്കായി ഇനോക രണവീരയും കവിഷ ദിൽഹാരിയും രണ്ട് വീതം വിക്കറ്റ് നേടി.

വന്‍ തകര്‍ച്ചയിൽ നിന്ന് ടീമിനെ റിസ്വാന്‍ കരകയറിയെങ്കിലും യുഎഇയ്ക്ക് വിജയമില്ല

ഒരു ഘട്ടത്തിൽ 170 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ യുഎഇ 29/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അഞ്ചാം വിക്കറ്റിൽ ചുണ്ടംപൊയ്കയിൽ റിസ്വാനും ബേസിൽ ഹമീദും ചേര്‍ന്ന് യുഎഇയെ വലിയ തോൽവിയിൽ നിന്ന് കരകയറ്റുകയായിരുന്നു.

36 പന്തിൽ നിന്ന് 51 റൺസുമായി റിസ്വാന്‍ പുറത്താകാതെ നിന്നപ്പോള്‍ ബേസിൽ ഹമീദ് 42 റൺസ് നേടി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 90 റൺസാണ് നേടിയത്. എന്നാൽ ടീമിന് 137/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ഓപ്പണറായി വീണ്ടും മെഹ്ദി ഹസനെ പരീക്ഷിച്ച് ബംഗ്ലാദേശ്, താരം നേടിയ 46 റൺസിന്റെ ബലത്തിൽ യുഎഇയ്ക്കെതിരെ 169 റൺസ്

മെഹ്ദി ഹസന്‍ ഓപ്പണിംഗ് റോളിൽ എത്തി 46 റൺസ് നേടിയപ്പോള്‍ യുഎഇയ്ക്കെതിരെ രണ്ടാം ടി20യിൽ 169/5 എന്ന സ്കോര്‍ നേടി ബംഗ്ലാദാശ്. ഹസനൊപ്പം ലിറ്റൺ ദാസ്(25), മൊസ്ദേക്ക് ഹൊസൈന്‍(27), യസീര്‍ അലി(13 പന്തിൽ പുറത്താകാതെ 21), നൂറുള്‍ ഹസന്‍(10 പന്തിൽ പുറത്താകാതെ 19) എന്നിവരാണ് തിളങ്ങിയ മറ്റു താരങ്ങള്‍. അഫിഫ് ഹൊസൈന്‍ 10 പന്തിൽ 18 റൺസ് നേടി.

യുഎഇയ്ക്ക് വേണ്ടി അയാന്‍ അഫ്സൽ ഖാന്‍ രണ്ട് വിക്കറ്റ് നേടി.

യുഎഇയ്ക്കെതിരെ കഷ്ടപ്പെട്ട് വിജയിച്ച് ബംഗ്ലാദേശ്

യുഎഇയ്ക്കെതിരെയുള്ള ആദ്യ ടി20യിൽ 7 റൺസ് വിജയം നേടി ബംഗ്ലാദേശ്. 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ 19.4 ഓവറിൽ 151 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

പുറത്താകാതെ 77 റൺസ് നേടിയ അഫിഫ് ഹൊസൈനും 35 റൺസുമായി താരത്തിന് പിന്തുണ നൽിയ നൂറുള്‍ ഹസനും ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 77/5 എന്ന നിലയിലേക്ക് വീണ ടീമിനെ 81 റൺസ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടി മത്സരത്തിൽ തിരികെ കൊണ്ടുവന്നത് ഈ കൂട്ടുകെട്ടാണ്.

യുഎഇയ്ക്ക് വേണ്ടി ചിരാഗ് സൂരി 39 റൺസും അയാന്‍ അഫ്സൽ ഖാന്‍ 25 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാമും മെഹ്ദി ഹസന്‍ മിറാസും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

സീനിയര്‍ താരത്തെ ഒഴിവാക്കി പകരം 16 കാരന്‍ ടീമിൽ!!! ലോകകപ്പിനുള്ള യുഎഇയുടെ സ്ക്വാഡ് അറിയാം

ടി20 ലോകകപ്പിനു യുഎഇയുടെ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം രോഹന്‍ മുസ്തഫയെ ഒഴിവാക്കിയാണ് യുഎഇ ബോര്‍ഡ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. 33 വയസ്സുകാരന്‍ രോഹന്‍ ആണ് യുഎഇയെ ഏറ്റവും അധികം പരിമിത ഓവര്‍ മത്സരങ്ങളിൽ പ്രതിനിധീകരിച്ചിട്ടുള്ളത്.

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ച താരത്തിന് പകരം അണ്ടര്‍ 19 ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത 16 വയസ്സുകാരന്‍ അയാന്‍ ഖാനിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയാന്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള യുഎഇയുടെ 82 റൺസ് വിജയത്തിൽ 93 റൺസും 1 വിക്കറ്റും നേടിയിരുന്നു. സിപി റിസ്വാന്‍ ആണ് ടീം നായകന്‍.

യുഎഇ ലോകകപ്പ് സ്ക്വാഡ്: CP Rizwan (c), Vriitya Aravind (vc), Chirag Suri, Muhammad Waseem, Basil Hameed, Aryan Lakra, Zawar Farid, Kashif Daud, Karthik Meiyappan, Ahmed Raza, Zahoor Khan, Junaid Siddique, Sabir Ali, Alishan Sharafu, Aayan Khan.

ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ബംഗ്ലാദേശ് യുഎഇയുമായി രണ്ട് ടി20 മത്സരങ്ങളിൽ കളിക്കും

ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുഎഇയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ ബംഗ്ലാദേശ് കളിക്കും. നിലവിൽ ബംഗ്ലാദേശ് യുഎഇയിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ബംഗ്ലാദേശിൽ നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ആണ് ഇത്തരത്തിൽ യുഎഇയിൽ ക്യാമ്പ് നടത്തുവാന്‍ ബിസിബി തീരുമാനിച്ചത്.

സെപ്റ്റംബര്‍ 25, 27 തീയ്യതികളിലാണ് യുഎഇയുമായുള്ള രണ്ട് ടി20 മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുക. അതിന് ശേഷം ബംഗ്ലാദേശ് ന്യൂസിലാണ്ടിലേക്ക് പാക്കിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര കളിക്കുവാനായി യാത്രയാകും. അതിന് ശേഷം ഓസ്ട്രേലിയയിലേക്ക് ലോകകപ്പിനായി യാത്രയാകും.

Exit mobile version