കാത്തിരിപ്പിന് അവസാനം, ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2023-24ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ടെക്നോപാര്‍ക്കുമായി ചേര്‍ന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് ആണ് ഐടി ജീവനക്കാരുടെ ആവേശമായ ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍. നവംബര്‍ 17 ആണ് രജീസ്ട്രേഷന്റെ അവസാന തീയ്യതി. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി നൂറിലധികം കമ്പനികളിൽ നിന്നുള്ള ടീമുകള്‍ ടെക്നോപാര്‍ക്കിന്റെ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡോ. എപിജെ പാര്‍ക്ക് ആണ് ഈ വര്‍ഷത്തെ ടൈറ്റിൽ സ്പോൺസര്‍മാര്‍.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ അലയന്‍സ് വൈറ്റ്സിനെ പരാജയപ്പെടുത്തി H&R ബ്ലോക്ക് ആണ് ചാമ്പ്യന്മാരായത്. രജിസ്ട്രേഷന് വേണ്ടി https://murugancricketclub.com/dr-apj-park-tpl-2023/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

 

മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനെക്കുറിച്ച്

മുന്‍ വര്‍ഷങ്ങളിലെന്ന പോലെ തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബാണ് ടെക്നോപാര്‍ക്കിനു വേണ്ടി, 110ഓളം കമ്പനികളില്‍ നിന്നുള്ള 130ല്‍ പരം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് നടത്തുന്നത്. മൂന്ന് മുതൽ നാല്  മാസത്തോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റ് വിജയിക്കുക എന്നത് ടെക്നോപാര്‍ക് കമ്പനികളുടെ അഭിമാനപ്പോരാട്ടമായാണ് കണക്കാക്കപ്പെടുന്നത്.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുവനന്തപുരം പുത്തന്‍ തെരുവിലെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ക്രിക്കറ്റ് അഭിരുചി വളര്‍ത്തുന്നതിനായി ഒത്തുകൂടുകയും, 1967ല്‍ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരിലൊരു ക്രിക്കറ്റ് ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യുകയായിരുന്നു.

1977 തിരുവനന്തപുരം എ ഡിവിഷനില്‍ കളിക്കുവാനാരംഭിച്ച ക്ലബ്ബ് പിന്നീടങ്ങോട്ട് കേരളത്തങ്ങോളമിങ്ങോളം നിരവധി ടൂര്‍ണ്ണമെന്റുകളില്‍ തങ്ങളുടെ മികവ് തെളിയിക്കുകയും ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുകയുണ്ടായി.
1983 അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളില്‍ മാറ്റിംഗ് വിക്കറ്റില്‍ പരിശീലനമാരംഭിച്ച ക്ലബ്ബിനു പക്ഷേ 1989ല്‍ ചില സാങ്കേതിക കാരണത്താല്‍ അനുമതി നിഷേധിക്കപ്പെടുകയും മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതായും വരുകയായിരുന്നു. 1997 സ്വന്തമായി സ്ഥലം വാങ്ങിയ ക്ലബ്ബ് ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.

ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാർക്ക് പ്രീമിയർ ലീഗ് തുടങ്ങി

ടെക്നോപാർക്ക് കമ്പനികളിലെ ക്രിക്കറ്റ് ടീമുകളുടെ വാർഷിക മത്സരമായ ടെക്നോപാർക്ക് ക്രിക്കറ്റ് ലീഗ് 2022 ഡിസംബർ 10ന് ആരംഭിച്ചു. 2003 മുതൽ നടന്നുവരുന്ന ടൂർണമെന്റിൽ ഇക്കുറി 152 ടീമുകളാണ് പങ്കെടുക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടൂർണ്ണമെൻറ് നടത്തുന്നത്. മുൻവർഷത്തെ പ്രകടനമികവനുസരിച്ച് ചാമ്പ്യന്മാരായ ആർ ആർ ഡൊണലി റണ്ണറപ്പായ യു എസ് ടി ഗ്ലോബൽ എന്നിവരടക്കം ആദ്യ 32 ടീമുകൾ നേരിട്ട് ചാമ്പ്യൻസ് റൗണ്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

രണ്ടാംഘട്ടത്തിൽ 33 മുതൽ 64 വരെ സ്ഥാനത്തുള്ള ടീമുകൾ നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട് .മറ്റു 88 ടീമുകൾ ആദ്യ റൗണ്ടിൽ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ മൽസരിച്ച് ഏറ്റവും മുകളിൽ വരുന്ന 16 ടീമുകൾ രണ്ടാംഘട്ടത്തിലേക്ക് പ്രവേശിക്കും. രണ്ടാംഘട്ടത്തിലെ ലീഗ് കം നോക്കൗട്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിൽ 16 ടീമുകൾ ചാമ്പ്യൻസ് റൗണ്ടിലേക്ക് പ്രവേശിക്കും. ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങൾ മാർച്ച് മാസം കൊണ്ട് പൂർത്തിയാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ടെന്നീസ് ബോളിൽ 8 ഓവർ വീതമുള്ള മാച്ചുകളാണ് നടക്കുന്നത് വെള്ളി ശനി ഞായർ ദിവസങ്ങളിൽ മാത്രമാണ് മത്സരം.ഇംപാക്ട് പ്ലയർ അടക്കമുള്ള എല്ലാ നിയമങ്ങളും ഉൾപ്പെടുത്തിയാണ് ടൂർണമെൻ്റ് നടക്കുക. മുൻ നിര IT company ആയ Quest global ആണ് ടൂർണമെൻ്റിൻ്റെ Title sponsor. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് സംഘാടകരായ മുരുകൻ ക്രിക്കറ്റ് ആണ് ടൂർണ്ണമെൻറ് നടത്തുന്നത്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ടെക്നോപാര്‍ക്കുമായി ചേര്‍ന്ന് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉടന്‍ ആരംഭിയ്ക്കുന്നു. ടൂര്‍ണ്ണമെന്റിന് പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 10 ആണ് രജിസ്ട്രേഷനുള്ള അവസാന തീയ്യതി.

കൂടുതൽ വിവരങ്ങള്‍ക്കായി http://murugancricketclub.com/tpl2022/ എന്ന ലിങ്ക് സന്ദര്‍ശിക്കുക. മുന്‍ വര്‍ഷങ്ങളിൽ 100ലധികം കമ്പനികളിൽ നിന്നായി 130ലധികം ടീമുകളാണ് ടെക്നോപാര്‍ക്കിന്റെ ക്രിക്കറ്റ് മാമങ്കത്തിൽ പങ്കെടുത്തത്.  ഇത്തവണത്തെ ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റും ഫിക്സ്ച്ചറുകളും വരുംദിവസങ്ങളിൽ സംഘാടകര്‍ പുറത്ത് വിടും.  

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് നാളെ ആരംഭിക്കുന്നു!!!

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് തിരികെ എത്തുന്നു. നാളെയാണ് കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിയ്ക്കുന്നത്. മാര്‍ച്ച് 2020ൽ കോവിഡ് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ നിര്‍ത്തിവെച്ച ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള നടപടി സംഘാടകരായ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും കോവിഡിന്റെ രണ്ടാം, മൂന്നാം തരംഗം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, കമ്പനികളുടെ വര്‍ക്ക് ഫ്രം ഹോം സംവിധാനം എല്ലാം ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

ഇപ്പോള്‍ കോവിഡ് സാഹര്യങ്ങള്‍ മെച്ചപ്പെടുകയും നിയന്ത്രങ്ങളിൽ ഇളവ് വരികയും ചെയ്തതോടെ ടെക്നോപാര്‍ക്ക് അധികാരികള്‍ ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കിയതോടെ വീണ്ടും ടെക്നോപാര്‍ക്കിൽ ക്രിക്കറ്റ് ആരവം ഉയരുകയാണ്.

മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിലെങ്കിലും ടൂര്‍ണ്ണെന്റുമായി സഹകരിക്കുവാന്‍ സന്നദ്ധത അവര്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. ലഭ്യമായ കളിക്കാരുമായി ടൂര്‍ണ്ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കുവാനാണ് ഇവരുടെ ശ്രമം.

ഏപ്രിലിലെ കൊടു ചൂടിനെ അതിജീവിക്കേണ്ട വലിയ കടമ്പ ടെക്കികളെ കാത്തിരിക്കുമ്പോള്‍ ഈ ചൂടിന്റെ കാഠിന്യത്തെയും വര്‍ക്ക് ഫ്രം ഹോമിലുള്ള താരങ്ങള്‍ക്ക് ഏറ്റവും കുറച്ച് നാള്‍ ടൂര്‍ണ്ണമെന്റിനായി തലസ്ഥാന നഗരിയിൽ തങ്ങേണ്ട രീതിയിലാണ് മുരുഗന്‍ ക്രിക്കറ്റ് ക്ലബ് അവശേഷിക്കുന്ന ഫിക്സ്ച്ചറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

Exit mobile version