തോമസ് ഫ്രാങ്ക് ടോട്ടനം ഹോട്ട്സ്പർ പരിശീലകനായി; മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു


ടോട്ടൻഹാം ഹോട്ട്‌സ്‌പർ പുതിയ പരിശീലകനായി തോമസ് ഫ്രാങ്കിനെ നിയമിച്ചു. ബ്രെന്റ്‌ഫോർഡിന്റെ മുൻ കോച്ചായ ഫ്രാങ്കുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ്ബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. യൂറോപ്പ ലീഗ് കിരീടം നേടിയെങ്കിലും പുറത്താക്കപ്പെട്ട ആഞ്ചെ പോസ്റ്റെകോഗ്ലുവിന് പകരക്കാരനായി 51 വയസ്സുകാരനായ ഡാനിഷ് പരിശീലകൻ ആറ് വർഷത്തിനിടെ സ്പർസിന്റെ അഞ്ചാമത്തെ ഫുൾ-ടൈം മാനേജരാണ്.



2018 മുതൽ ബ്രെന്റ്‌ഫോർഡിനെ പരിശീലിപ്പിച്ച ഫ്രാങ്ക്, 2021-ൽ അവരെ പ്രീമിയർ ലീഗിലേക്ക് ഉയർത്തുകയും, അവരെ പ്രീമിയർ ലീഗിൽ ഒരു മത്സരാധിഷ്ഠിത ടീമാക്കി മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ബ്രെന്റ്‌ഫോർഡ് പ്രീമിയർ ലീഗിൽ 13, 9, 16, 10 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.

ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ സമനിലയിൽ തളച്ചു വെസ്റ്റ് ഹാം

ടോട്ടൻഹാം ലീഗിൽ മൂന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലണ്ടൻ ഡാർബിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ സമനിലയിൽ തളച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. ഇതോടെ സ്പെർസ് സീസണിൽ വഴങ്ങുന്ന രണ്ടാം സമനിലയാണ് ഇത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് ടോട്ടൻഹാം ആയിരുന്നു എങ്കിലും അവസരങ്ങൾ ഇരു ടീമുകളും സമാനമായ വിധം ആണ് കണ്ടത്തിയത്. പതിയ തുടക്കം ആയിരുന്നു വെസ്റ്റ് ഹാമിനു മത്സരത്തിൽ ലഭിച്ചത്. 34 മത്തെ മിനിറ്റിൽ തിലോ കെഹ്ലറുടെ സെൽഫ് ഗോൾ ടോട്ടൻഹാമിനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ചു നിന്നത് വെസ്റ്റ് ഹാം ആയിരുന്നു. മധ്യനിരയിൽ മത്സരം ഭരിച്ച തോമസ് സൗചക് മിഖയേൽ അന്റോണിയയുടെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ 55 മത്തെ മിനിറ്റിൽ വെസ്റ്റ് ഹാമിനു സമനില സമ്മാനിച്ചു. അവസാന മിനിറ്റുകളിൽ നന്നായി കളിച്ച വെസ്റ്റ് ഹാം വിജയത്തിന് തൊട്ടരികിൽ വരെയെത്തി. ഇടക്ക് അവരുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. സമനിലയോടെ ടോട്ടൻഹാം ലീഗിൽ പരാജയം അറിയാതെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. അതേസമയം വെസ്റ്റ് ഹാം പതിനാലാം സ്ഥാനത്തേക്ക് കയറി.

Exit mobile version