സിംബാബ്‍വേയെ 118 റണ്‍സില്‍ ഒതുക്കി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്ക് നേടാനായത് 118 റണ്‍സ്. 9 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 34 റണ്‍സ് നേടിയ തിനാഷേ താമുന്‍ഹാകാംവേ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20ന് മേലുള്ള സ്കോര്‍ നേടാനായില്ല. 18 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഹസ്നൈനും ഡാനിഷ് അസീസും രണ്ട് വീതം വിക്കറ്റ് നേടി.

സിംബാബ്‍വേ താരത്തിന്റെ ഹെല്‍മറ്റ് തകര്‍ത്ത് പാക്കിസ്ഥാന്റെ അരങ്ങേറ്റക്കാരനായ പേസര്‍

പാക്കിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച അര്‍ഷദ് ഇക്ബാല്‍ സിംബാബ്‍വേ താരം തിനാഷേ കാമുന്‍ഹുകാംവേയുടെ ഹെല്‍മറ്റ് തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ന് പാക്കിസ്ഥാന്‍ സിംബാബ്‍വേ മത്സരത്തിനിടെ കണ്ടത്. മത്സരത്തിലെ ഏഴാം ഓവറും തന്റെ രണ്ടാം ഓവറും എറിയാനെത്തിയ അര്‍ഷദ് ഇക്ബാല്‍ ഓവറിലെ മൂന്നാം പന്തില്‍ സിംബാബ്‍വേ ബാറ്റ്സ്മാന്‍ തിനാഷേയുടെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിക്കുകയായിരുന്നു.

ഹെല്‍മറ്റിന്റെ ആദ്യത്തെ പ്രൊട്ടക്ഷന്‍ ലെയര്‍ താഴേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. താരം പിന്നീട് കണ്‍കഷന്‍ ടെസ്റ്റിന് വിധേയനായ ശേഷം ബാറ്റിംഗ് തുടര്‍ന്നു. അവസാനം റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ തിനാഷ് 28 റണ്‍സുമായി ക്രീസില്‍ തുടരുകയാണ്.

Exit mobile version