പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ടിം ബ്രെസ്നന്‍

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടിം ബ്രെസ്നന്‍ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 20 വര്‍ഷത്തെ കരിയറിന് വാര്‍വിക്ക്ഷയറിലാണ് താരം അന്ത്യം കുറിച്ചിരിക്കുന്നത്. താന്‍ 21ാം വര്‍ഷത്തിനായി ഓഫ് സീസണിൽ കഠിന പ്രയത്നം നടത്തിയിരുന്നുവെന്നും എന്നാൽ തനിക്ക് മികച്ച നിലവാരത്തിൽ കളിക്കുവാനാകില്ലെന്നൊരു തോന്നൽ വന്നതിനാലാണ് ഈ തീരുമാനം എന്നും ടിം ബ്രെസ്നന്‍ വ്യക്തമാക്കി.

വാര്‍വിക്ക്ഷയര്‍ തങ്ങളുടെ എട്ടാം കൗണ്ടി കിരീടം 2021ൽ നേടിയപ്പോള്‍ അതിൽ നിര്‍ണ്ണായക സംഭാവന ബ്രെസ്നനും നല്‍കിയിരുന്നു. ഇംഗ്ലണ്ടിനായി 23 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള താരം 2009ൽ വെസ്റ്റിന്‍ഡീസിനെതിരെ ലോര്‍ഡ്സിലാണ് അരങ്ങേറ്റം നടത്തിയത്. 85 ഏകദിനങ്ങളിലും 34 ടി20 അന്താരാഷ്ട്ര മത്സരത്തിലും താരം കളിച്ചിട്ടുണ്ട്.

ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍

മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്‍കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. 19 വര്‍ഷത്തെ യോര്‍ക്ക്ഷയറുമായുള്ള ടിം ബ്രെസ്നന്റെ ബന്ധം ആണ് ഇതോടെ അവസാനിക്കുന്നത്.

2003ല്‍ അരങ്ങേറ്റം കുറിച്ച താരം അവിടെ 2014, 2015 സീസണുകളിലെ കിരീട നേടത്തില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ്. യോര്‍ക്ക്ഷയറിന് വേണ്ടി 199 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 557 വിക്കറ്റുകളും 173 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

“സച്ചിൻ ടെണ്ടുൽക്കറിന് നൂറാം സെഞ്ചുറി നിഷേധിച്ചതിന് പിന്നാലെ വധ ഭീഷണി നേരിട്ടു”

സച്ചിൻ ടെണ്ടുൽക്കറിന് നൂറാം സെഞ്ചുറി നിഷേധിച്ചതിന് പിന്നാലെ തനിക്ക് വധ ഭീഷണി നേരിടേണ്ടി വന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടിം ബ്രെസ്നൻ.  2011ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിൻ 91 റൺസ് എടുത്ത് നിൽക്കെ ടിം ബ്രെസ്നൻ സച്ചിൻ ടെണ്ടുൽക്കറിനെ പുറത്താക്കിയിരുന്നു. അന്ന് സെഞ്ചുറി നേടിയിരുന്നെങ്കിൽ അത് സച്ചിൻ ടെണ്ടുൽക്കറുടെ നൂറാം ഇന്റർനാഷണൽ സെഞ്ചുറി ആവുമായിരുന്നു.

ഇതിന് ശേഷമാണ് തനിക്കും അന്ന് സച്ചിൻ ടെണ്ടുൽക്കറുടെ ഔട്ട് വിധിച്ച അമ്പയർ ഹിൽ ടക്കർക്കും വധ ഭീഷണി നേരിടേണ്ടി വന്നുവെന്നും ടിം ബ്രെസ്നൻ വെളിപ്പെടുത്തി. അന്ന് മത്സരത്തിൽ സച്ചിൻ സെഞ്ചുറി നേടുമായിരുന്നെന്നും എന്നാൽ ലെഗ് സൈഡിന് പുറത്തുപോവുന്ന പന്ത് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നെന്നും ബ്രെസ്നൻ വെളിപ്പെടുത്തി. തനിക്ക് ട്വിറ്ററിലൂടെയും അമ്പയർ ഹിൽ ടക്കർക്ക് പോസ്റ്റൽ വഴിയും ഭീഷണി നേരിട്ടുവെന്നും തുടർന്ന് അമ്പയർ തന്റെ സുരക്ഷ വർധിപ്പിച്ചെന്നും ബ്രെസ്നൻ വെളിപ്പെടുത്തി.

അന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി നേടിയില്ലെങ്കിലും തുടർന്ന് 2012ൽ നടന്ന ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു.

ചാമ്പ്യന്മാര്‍ക്ക് കാലിടറി, ആധികാരിക ജയവുമായി ഹോബാര്‍ട്ട് ബിഗ് ബാഷ് ഫൈനലിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ 71 റണ്‍സിനു പരാജയപ്പെടുത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. ബെന്‍ മക്ഡര്‍മട്ട്(67), മാത്യു വെയിഡ്(71) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ട് 210/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് 17.5 ഓവറില്‍ 139 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

26 പന്തില്‍ 43 റണ്‍സ് നേടി ടിം ബ്രെസ്നനും 30 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷും മാത്രമാണ് പെര്‍ത്തി നിരയില്‍ തിളങ്ങിയത്. ഡാനിയല്‍ ക്രിസ്റ്റ്യന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ തോമസ് റോജേര്‍സ് മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. തന്റെ 71 റണ്‍സ് പ്രകടനത്തിനു മാത്യു വെയിഡ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version