യുവന്റസ് തിയാഗോ മോട്ടയെ പുറത്താക്കി, ഇഗോർ ട്യൂഡറിനെ പരിശീലകനായി നിയമിച്ചു

തിയാഗോ മോട്ടയുമായി ബന്ധം വേർപെടുത്താനും സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഇഗോർ ട്യൂഡറിനെ താൽക്കാലിക പരിശീലകനായി നിയമിക്കാനും യുവന്റസ് തീരുമാനിച്ചു. ഫിയോറന്റീനയോട് 3-0 ന് തോറ്റതും കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയാന എന്നിവയിൽ നിന്ന് നേരത്തെ പുറത്തായതും ഉൾപ്പെടെയുള്ള യുവന്റസിന്റെ മോശം ഫോമിനെ തുടർന്നാണ് തീരുമാനം.

തുടക്കത്തിൽ മോട്ടയെ പിന്തുണച്ചെങ്കിലും, യുവന്റസ് ഡയറക്ടർ ക്രിസ്റ്റ്യാനോ ജിയൂണ്ടോളി, “നിങ്ങളെ തിരഞ്ഞെടുത്തതിൽ ഞാൻ ലജ്ജിക്കുന്നു.” എന്ന് മോട്ടയോട് പറഞ്ഞതായാണ് റിപ്പോർട്ട്.

മോട്ടയുടെ കീഴിൽ, യുവന്റസ് 42 മത്സരങ്ങളിൽ നിന്ന് 18 വിജയങ്ങളും 16 സമനിലകളും 8 തോൽവികളും ആണ് നേടിയത്‌. 43% മാത്രമായിരുന്നു വിജയ നിരക്ക്. ഇത് ക്ലബ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.

മുൻ യുവന്റസ് കളിക്കാരനും മുൻ മാഴ്സെ പരിശീലകനുമായ ട്യൂഡർ ഉടൻ ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ഭാവി.

കിയേസയെ വിൽക്കാൻ തന്നെയാണ് യുവന്റസ് ക്ലബിന്റെ തീരുമാനം എന്ന് തിയാഗോ മോട്ട

യുവന്റസ് ക്ലബിൽ ഫെഡറിക്കോ കിയേസയ്ക്ക് ഭാവി ഇല്ല എന്ന് വ്യക്തമാക്കി യുവന്റസ് പുതിയ പരിശീലകൻ തിയാഗോ മോട‌. കിയേസ, ടിയാഗോ ഡിയാലോ, ഹാൻസ് നിക്കോലുസി കാവിഗ്ലിയ എന്നിവരെ വിൽക്കാൻ യുവൻ്റസ് തീരുമാനിച്ചിട്ടുണ്ട് എന്ന് മോട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ബ്രെസ്റ്റുമായി നടന്ന സൗഹൃദ മത്സരത്തിൽ ഈ മൂവരും ടീമിൽ ഉണ്ടായിരുന്നില്ല.

ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് ഇവരെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിശീലകൻ നിലപാട് വ്യക്തമാക്കി.

“ഞങ്ങൾ ഈ താരങ്ങളുമായി നേരത്തെ തന്നെ ഈ കാര്യങ്ങളിൽ വളരെ വ്യക്തത പുലർത്തിയിട്ടുണ്ട്. അവർ കഴിവുള്ളവരാണ്, എന്നാൽ അവർക്ക് കൂടുതൽ കളിക്കാനുള്ള സമയം കിട്ടുന്ന മറ്റ് ഓപ്ഷനുകൾ കണ്ടെത്തണം.” അദ്ദേഹം പറഞ്ഞു.

2025 ജൂണിൽ കാലാവധി തീരുന്ന ഒരു കരാറിലാണ് കിയേസ ഉള്ളത്. അതുകൊണ്ട് തന്നെ ഈ സീസണിൽ യുവന്റസ് താരത്തെ വിൽക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്ടപ്പെടും. യുവന്റസ് 20 മില്യണായി ട്രാൻസ്ഫർ തുക കുറച്ചിട്ടും ഇതുകരെ ഒരു ക്ലബും കിയേസക്ക് ആയി രംഗത്ത് വന്നിട്ടില്ല.

സീരി എ ക്ലബിനെ പരിശീലിപ്പിക്കാൻ തിയാഗോ മോട

സീരി എയിലെ ബോളോഞ്ഞയുടെ പോരാട്ടങ്ങൾക്ക് ഇനി തിയാഗോ മോട തന്ത്രങ്ങളോതും. കഴിഞ്ഞ വാരം പുറത്താക്കിയ പരിശീലകൻ മിഹയ്ലോവിച്ചിന് പകരക്കാരൻ ആയാണ് മുൻ താരം കൂടിയായ മോടയെ എത്തിക്കുന്നത്. 2024വരെയാണ് തിയാഗോ മോട്ടക്ക് കരാർ ഉണ്ടാവുക. എംപോളിക്കെതിരെയുള്ള അടുത്ത മത്സരം ആവും ടീമിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം.

സീസണിൽ മോശം തുടക്കമാണ് ബോളോഞ്ഞക്ക് ലഭിച്ചത്. അഞ്ച് മത്സരം കഴിയുമ്പോൾ ഒരു വിജയം നേടാൻ പോലും ടീമിനായിരുന്നില്ല. ഇതിന് പിറകെയാണ് കോച്ച് മിഹയ്ലോവിച്ചിനെ ടീം പുറത്താക്കിയത്. തൽക്കാലിക പരിശീലകന് കീഴിൽ ഇറങ്ങിയ കഴിഞ്ഞ മത്സരം ടീം വിജയിച്ചിരുന്നു. തിയാഗോ മോട്ടക്ക് ജെനോവ, സ്പെസിയ തുടങ്ങി ഇറ്റാലിയൻ ടീമുകളെ പരിശീലിപ്പിച്ചു പരിചയം ഉണ്ട്. കളത്തിൽ ഇറങ്ങിയിരുന്ന കാലത്ത് ബാഴ്‌സലോണ, പിഎസ്ജി, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളുടെ ജേഴ്‌സി അണിഞ്ഞു.

Exit mobile version