തനുഷ് കോട്ടിയൻ പഞ്ചാബ് കിംഗ്‌സിനൊപ്പം നെറ്റ് ബൗളറായി ചേർന്നു


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ (കെകെആർ) നിർണായക ഐപിഎൽ 2025 മത്സരത്തിന് മുന്നോടിയായി മുംബൈ ഓൾറൗണ്ടർ തനുഷ് കോട്ടിയൻ പഞ്ചാബ് കിംഗ്‌സ് ക്യാമ്പിൽ നെറ്റ് ബൗളറായി ചേർന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ വിറ്റുപോകാതിരുന്ന കോട്ടിയനെ വെള്ളിയാഴ്ച പഞ്ചാബിന്റെ പരിശീലന സെഷനിൽ പന്തെറിയുന്നത് കണ്ടു. ടീമിന്റെ സ്പിൻ തന്ത്രം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ശ്രമം സൂചിപ്പിച്ച് അദ്ദേഹം പിബികെഎസ് സ്പിൻ കോച്ച് സുനിൽ ജോഷിയുമായി സംവദിക്കുകയും ചെയ്തു.


സുനിൽ നരെയ്‌ൻ, വരുൺ ചക്രവർത്തി തുടങ്ങിയ സ്പിൻ കരുത്തരായ കെകെആറിനെ നേരിടാൻ പഞ്ചാബ് കിംഗ്‌സ് തയ്യാറെടുക്കുന്ന ഈ നിർണായക സമയത്താണ് കോട്ടിയന്റെ വരവ്. സ്പിന്നിനെതിരെ ബാറ്റിംഗ് ശക്തിപ്പെടുത്താൻ പിബികെഎസ് ലക്ഷ്യമിടുന്നതിനാൽ, കോട്ടിയന്റെ ഓർത്തഡോക്സ് ഓഫ്-സ്പിൻ നെറ്റ്സിൽ അവർക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകും. ഇത് മത്സരത്തിൽ അവർ നേരിടാൻ പോകുന്ന സ്പിൻ കെണികൾക്കെതിരെ തയ്യാറെടുക്കാൻ അവരുടെ ബാറ്റർമാരെ സഹായിക്കും.


26 കാരനായ കോട്ടിയൻ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ കിരീടം നേടിയതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

മെൽബൺ, സിഡ്‌നി ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ തനുഷ് കോട്ടിയനെ ഉൾപ്പെടുത്തി

ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് തനുഷ് കൊടിയനെ ഉൾപ്പെടുത്തി. മുംബൈ ഓൾറൗണ്ടർ തനുഷ് കൊട്ടിയൻ ആദ്യമായാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുകയായിരുന്ന 26കാരൻ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിന് പകരക്കാരനായാണ് മെൽബണിൽ ഇന്ത്യൻ ടീമിലെത്തുന്നത്.

രവീന്ദ്ര ജഡേജയ്ക്കും വാഷിംഗ്ടൺ സുന്ദറിനും ഒപ്പം ഇന്ത്യയുടെ സ്പിൻ-ബൗളിംഗ് ശക്തിപ്പെടുത്തുന്നതിനായി ഓഫ് സ്പിന്നർക്ക് ആകും. 101 വിക്കറ്റുകളും 1525 റൺസും ഉൾപ്പെടെ ശ്രദ്ധേയമായ ഫസ്റ്റ് ക്ലാസ് റെക്കോർഡുള്ള കോട്ടയൻ സ്പിൻ ഡിപ്പാർട്ട്മെൻ്റിന് വിലപ്പെട്ട ബാക്കപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

സാമ്പയ്ക്ക് പകരം രഞ്ജി ട്രോഫി പ്ലയർ ഓഫ് സി സീരീസ് രാജസ്ഥാൻ റോയൽസിൽ

രാജസ്ഥാൻ റോയൽസ് വെറ്ററൻ സ്പിന്നർ ആദം സാമ്പയ്ക്ക് പകരക്കാരനായി തനുഷ് കൊട്ടിയനെ സ്വന്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ആയിരുന്നു സാമ്പ ഐ പി എൽ ടൂർണമെൻ്റിൽ നിന്ന് പിന്മാറിയത്. പകരം വിദേശ താരത്തെ നോക്കാതെ രഞ്ജിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച തനിഷ് കൊടിയനെ സ്വന്തമാക്കാൻ രാജസ്ഥാൻ തീരുമാനിക്കുക ആയിരുന്നു.

മുംബൈയുടെ 42-ാമത് രഞ്ജി ട്രോഫി വിജയത്തിൽ തനുഷ് കോട്ടിയൻ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബാറ്റു കൊണ്ടും ബൗൾ കൊണ്ടും തനുഷ് തിളങ്ങി പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. 502 റൺസും 29 വിക്കറ്റുമാണ് തനുഷ് ഈ സീസൺ രഞ്ജിയിൽ നേടിയത്. 20 ലക്ഷം നൽകിയാണ് സൈനിംഗ്.

Exit mobile version