ബംഗ്ലാദേശിനെതിരെ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, ഹാര്‍ദ്ദിക്കിനു പകരം ജഡേജ ഇലവനില്‍

ഏഷ്യ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുവാന്‍ ഒരുങ്ങി ഇന്ത്യയും ബംഗ്ലാദേശും. മത്സരത്തില്‍ ടോസ് നേടിയ രോഹിത്ത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുത്തു. ടീമില്‍ ഒരു മാറ്റമാണ് ഇന്ത്യ വരുത്തിയിട്ടുള്ളത്. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവീന്ദ്ര ജഡേജ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.

നിദാഹസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്ക് തട്ടിത്തെറിപ്പിച്ച ഫൈനല്‍ വിജയത്തിന്റെ മോശം ഓര്‍മ്മകള്‍ക്ക് ഒരു അറുതി വരുത്തുക എന്ന ലക്ഷ്യവുമായാവും ബംഗ്ലാദേശ് മത്സരത്തിനിറങ്ങുകയങ്കിലും കാര്യങ്ങള്‍ അത്ര അനുകൂലമല്ല ടീമിനു. ഇന്ത്യ ഹോങ്കോംഗിനെതിരെ നിരങ്ങി നീങ്ങിയാണ് വിജയം നേടിയതെങ്കില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞാണ് സൂപ്പര്‍ ഫോറിലേക്ക് എത്തുന്നത്.

അതേ സയമം ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തുവെങ്കിലും അഫ്ഗാനിസ്ഥാനോട് തോറ്റത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും. തമീം ഇക്ബാലിന്റെ പരിക്കു് ടോപ് ഓര്‍ഡറില്‍ വലിയ വിടവാണ് ബംഗ്ലാദേശ് നിരയില്‍ തീര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന മുഷ്ഫിക്കുര്‍, മുസ്താഫിസുര്‍ എന്നിവര്‍ തിരികെ എത്തുന്നു എന്നത് ടീമിനു ആശ്വാസം നല്‍കുന്നു.

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹൊസൈന്‍ ഷാന്റോ, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത്, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ്, റൂബല്‍ ഹൊസൈന്‍, മുസ്താഫിസുര്‍ റഹ്മാന്‍

 

 

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ നിരാശ പ്രകടിപ്പിച്ച് ബംഗ്ലാദേശ് നായകന്‍

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ ബംഗ്ലാദേശിനു തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ച് ടീം നായകന്‍ മഷ്റഫേ മൊര്‍തസ. നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്ന ബംഗ്ലാദേശിനു സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വെള്ളിയാഴ്ച നേരിടേണ്ടി വരുമെന്ന അവസ്ഥയാണിപ്പോളുള്ളത്.

എസിസി ഇന്നലെയാണ് സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്. ഏറ്റുമുട്ടുന്നതിനു മുമ്പ് തന്നെ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ഗ്രൂപ്പിലെ യഥാക്രം ഒന്നും രണ്ടും സ്ഥാനക്കാരാക്കി ടൂര്‍ണ്ണമെന്റ് കമ്മിറ്റി മത്സരങ്ങള്‍ പുനക്രമീകരിക്കുകയായിരുന്നു. ഈ തീരൂമാനമാണ് മൊര്‍തസയെ ചൊടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാലും തങ്ങള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ടീമെന്ന നിലയില്‍ എസിസി കാര്യങ്ങള്‍ തീരുമാനിച്ചതിലുള്ള അമര്‍ഷം മൊര്‍തസ മറച്ചുവെച്ചില്ല.

Exit mobile version