6 ഓവറിൽ 125!! ടി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ

റെക്കോർഡ് കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎല്ലിലെ എന്നല്ല ടി20 ചരിത്രത്തിൽ തന്നെ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് മാറി. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സൺറൈസസ് 6 ഓവറിൽ 126/0 റൺസ് ആണ് അടിച്ചു കൂട്ടിയത്. ഐപിഎൽ പവർപ്ലേയിൽ ആദ്യമായാണ് ഇത്രയും റൺസ് വരുന്നത്.

2017ൽ ചെന്നൈ KKR RCBക്ക് എതിരെ അടിച്ച 105 റൺസ് ആയിരുന്നു ഇതുവരെ ഉള്ള IPL-ലെ പവർ പ്ലേയിലെ ഏറ്റവും ഉയർന്ന സ്കോർ. അത് ഇന്ന് ചരിത്രമായി. അഭിഷേക് ശർമയും ട്രാവിസ് ഹെഡും കൂടിയാണ് ഡൽഹി ബൗളേഴ്സിനെ ആകാശത്ത് പറത്തിയത്. ട്രാവിസ് ഹെഡ് ആദ്യ മൂന്നു ഓവറിൽ തന്നെ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു.

ട്രാവിസ് ഹെഡ് 26 പന്തിൽ 84 റൺസും. അഭിഷേക് ശർമ്മ 10 പന്തിൽ 40 റൺസും ആദ്യ 6 ഓവറിൽ അടിച്ചു.

ചരിത്രം പിറന്നു!! 549 റൺസും 38 സിക്സും, സൺറൈസേഴ്സിന് 25 റൺസ് ജയം, RCB ആറാം തോൽവി

സൺറൈസേഴ്സ് ഉയർത്തിയ റൺമല ചെയ്സ് ചെയ്ത RCB-ക്ക് 25 റൺസിന്റെ പരാജയം. ഫാഫുൽ കാർത്തികും ആർ സി ബിക്ക് ആയി പൊരുതി എങ്കിലും 262/7 വരെയെ അവർ എത്തിയുള്ളൂ. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമാണിത്. 549 റൺസും 38 സിക്സും ഇന്നത്തെ മത്സരത്തിൽ പിറന്നു. ആർ സി ബിക്ക് ഇത് അവരുടെ സീസണിലെ ആറാം പരാജയമാണിത്‌. ആകെ ഒരു മത്സരമാണ് അവർ ജയിച്ചത്. സൺറൈസേഴ്സിന് ആകട്ടെ ഇത് ആറ് മത്സരങ്ങൾക്ക് ഇടയിലെ നാലാം വിജയമാണ്.

ഇന്ന് 288 എന്ന വിജയലക്ഷ്യം പിന്തുടർന്ന RCB മികച്ച രീതിയിലാണ് തുടങ്ങിയത്. ഫാഫും കോഹ്ലിയും ചേർന്ന് പവർ പ്ലേയിൽ 79-0 എന്ന മികച്ച സ്കോറിൽ എത്തിച്ചു. എന്നാൽ പവർ പ്ലേക്ക് ശേഷം കാര്യങ്ങൾ മാറി. 20 പന്തിൽ നിന്ന് 42 റൺസ് എടുത്ത കോഹ്ലിയെ ആദ്യം നഷ്ടമായി.

7 റൺസ് എടുത്ത വിൽ ജാക്സ്, 9 റൺസ് എടുത്ത രജത് പടിദാർ, റൺ ഒന്നും എടുക്കാതെ സൗരവ് ചൗഹാൻ, എന്നിവർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതിയ ഫാഫ് 62 റൺസിൽ നിൽക്കെ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. 28 പന്തിൽ നിന്നായിരുന്നു ഫാഫ് 62 റൺസ് എടുത്തത്‌.

ഇതിന് ശേഷം കാർത്തിക് പൊരുതി നോക്കി എങ്കിൽ ലക്ഷ്യം വിദൂരത്ത് ആയിരുന്നു. കാർത്തിക് 35 പന്തിൽ നിന്ന് 83 റൺസ് എടുത്തു. 7 സിക്സും 5 ഫോറും താരം അടിച്ചു ‌ കാർത്തിന്റെ പോരാട്ടം ആർ സി ബിയെ 20 ഓവർ അവസാനിക്കുമ്പോൾ 262 എന്ന സ്കോറിൽ എത്തിച്ചു. സൺറൈസേഴ്സിനായി കമ്മിൻസ് 3 വിക്കറ്റും മായങ്ക് മർക്കണ്ടെ 2 വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി റെക്കോർഡ് ഇട്ടിരുന്നു. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.

ചെണ്ടയായി മാറി ആര്‍സിബി ബൗളിംഗ്, കൊട്ടിപഠിച്ച സൺറൈസേഴ്സിന് പുത്തന്‍ റെക്കോര്‍ഡ്

ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.

ട്രാവിസ് ഹെഡ്!!! RCB-യെ പറത്തി!! 39 പന്തിൽ സെഞ്ച്വറി

ഇന്ന് ആർ സി ബി ക്കെതിരെ ട്രാവിസ് ഹെഡ് 39 പന്തിൽ നിന്ന് സെഞ്ച്വറി നേടി. ഓസ്ട്രേലിയൻ ബാറ്റർ ഇന്ന് സൺറൈസസിനായി ഓപ്പണിങ് ഇറങ്ങി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പകരം വയ്ക്കാൻ ഇല്ലാത്ത ഹിറ്റിങ് ആണ് ഇന്ന് കാണാനായത്.

ഇന്ന് പവർ പ്ലേക്ക് ഉള്ളിൽ തന്നെ ട്രാഫിസ് ഹെഡ് അർദ്ധ സെഞ്ച്വറി നേടിയിരുന്നു‌ വെറും 20 പന്തിൽ നിന്നാണ് ട്രാവിസ് ഹെഡ് അർധ സെഞ്ച്വറിയിൽ എത്തിയത്‌. പവർ പ്ലേ കഴിഞ്ഞിട്ടും താരം അടി തുടർന്നു. പന്ത്രണ്ടാം ഓവറിലേക്ക് താരം സെഞ്ച്വറി പൂർത്തിയാക്കി. 39ആം പന്തിൽ ഒരു ഫോറടിച്ച് കൊണ്ടായിരുന്നു ട്രാവിസ് ഹെഡ് സെഞ്ച്വറിയിലേക്ക് എത്തിയത്.

ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗതയാർന്ന നാലാമത്തെ സെഞ്ച്വറി ആണിത്. ട്രാഫിസ് ഹെഡിന്റെ ഇന്നിങ്സിൽ 8 സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നു. 102 റൺസ് എടുത്തണ് ട്രാവിസ് ഹെഡ് പുറത്തായത്‌. പുറത്താകുമ്പോൾ 12.3 ഓവറിൽ സൺ റൈസേഴ്സിന് 165 റൺസ് ഉണ്ടായിരുന്നു.

ശശാങ്ക് – അശുതോഷ് വെടിക്കെട്ടും മറികടന്ന് സൺറൈസേഴ്സിന് 2 റൺസ് വിജയം

പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ് മുന്നോട്ട്. ഇന്ന് 183 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത പഞ്ചാബ് കിങ്സിന് 180-6 റൺസ് എടുക്കാനെ ആയുള്ളൂ. വെറും 2 റൺസിന്റെ ജയമാണ് സൺ റൈസേഴ്സ് നേടിയത്. ഏഴാം വിക്കറ്റിൽ ശശാങ്കും അശുതോഷും പൊരുതി നോക്കി എങ്കിലും 2 റൺസിന്റെ കുറവിൽ അവർ പരാജയപ്പെട്ടു. അഞ്ചു മത്സരങ്ങൾക്ക് ഇടയിലെ സൺ റൈസേഴ്സിന്റെ മൂന്നാം വിജയമാണിത്. പഞ്ചാബിന്റെ മൂന്നാം പരാജയവും.

ഇന്ന് പഞ്ചാബിന്റെ തുടക്കം വളരെ മോശമായിരുന്നു. അവർ 20 റൺസ് എടുക്കുന്നതിന് ഇടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 14 റൺസ് എടുത്ത ശിഖർ ധവാൻ, റൺ ഒന്നും എടുക്കാത്ത ബെയർ സ്റ്റോ, 4 റൺസ് എടുത്ത പ്രബ്ബ്ശിമ്രൻ എന്നിവരുടെ വിക്കറ്റുകൾ ആണ് പഞ്ചാബിന് നഷ്ടമായത്.

ഇതിനു ശേഷം സാം കറനും സിക്കന്ദർ റാസയും ചേർന്ന് പഞ്ചാബിനെ മുന്നോട്ട് നയിച്ചു. സാം കറൻ 22 പന്തിൽ 29 റൺസും റാസ 22 പന്തിൽ നിന്ന് 28 റൺസും എടുത്തു. ജിതേഷ് ശർമ്മ 19 റൺസ് മാത്രം എടുത്ത് വീണ്ടും നിരാശപ്പെടുത്തി.

ഇതുകഴിഞ്ഞ് കഴിഞ്ഞ മത്സരത്തിൽ ഹീറോ കൂട്ടുകെട്ടായ ശശാങ്കും അശുതോശും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്പോൾ 27 പന്തിൽ നിന്ന് 69 റൺസ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് ഇരുവരും ചേർന്ന് 2 ഓവറിൽ 39 റൺസിൽ എത്തിച്ചു. നടരാജൻ എറിഞ്ഞ 19ആം ഓവറിൽ 10 റൺസ് മാത്രമെ വഴങ്ങിയുള്ളൂ. ഇതോടെ അവസാന ഓവറിൽ 29 എന്ന വലിയ ടാർഗറ്റ് വേണമെന്ന നിലയിലായി പഞ്ചാബ്‌.

ഉനദ്കട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് അശുതോഷ് മിഡ് വിക്കറ്റിലൂടെ സിക്സ് പറത്തി‌. പിന്നെ തുടർച്ചയായി 2 വൈഡുകൾ വന്നു. രണ്ടാം പന്ത് അവസാനം എറിഞ്ഞപ്പോൾ അതും അശുതോഷ് സിക്സ് പറത്തി. ഇതോടെ 4 പന്തിൽ 15 റൺസ് മതി എന്നായി. മൂന്നാം പന്തിൽ 2 റൺസ്. 3 പന്തിൽ ജയിക്കാൻ 13 റൺസ്. നാലാം പന്തിലും 2 റൺസ്. ഇതോടെ 2 ഓവറിൽ 11 റൺസ് വേണം എന്നായി. വീണ്ടും ഒരു വൈഡ്‌. 2 പന്തിൽ 10 ആയി കുറഞ്ഞു. അടുത്ത പന്തിൽ ക്യാച്ച് മിസ്. ഒരു റൺ എടുത്തു. ഇതോടെ 1 പന്തിൽ 9 എന്നായി. സൺ റൈസേഴ്സ് വിജയം ഉറപ്പിച്ച നിമിഷം. അവസാനം പന്തിൽ ശശാങ്ക് സിക്സ് അടിച്ചു എങ്കിലും അത് മതിയായില്ല. സൺറൈസേഴ്സിന് 2 റൺസ് വിജയം.

ശശാങ്ക് 25 പന്തിൽ നിന്ന് 46 റൺസ് എടുത്തും അശുതോഷ് 15 പന്തിൽ 33 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ ആണ് നേടിയത്. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവൾ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തിൽ 74 റൺസ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റൺസ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്പത് റൺസ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുൽ സമദും ഷഹബാസും സൺറൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നൽകി‌. സമദ് 11 പന്തിൽ നിന്ന് 25 റൺസ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

വലിയ പേരുകൾ പതറിയപ്പോൾ സ്റ്റാർ ആയി നിതീഷ്, സൺ റൈസേഴ്സിന് മികച്ച സ്കോർ

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിങ്സിന് എതിരെ 182 എന്ന പൊരുതാവുന്ന സ്കോർ നേടി. പ്രധാന ബാറ്റർമാർ പരാജയപ്പെട്ടവൾ മികച്ച ഒരു അർദ്ധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ രക്ഷകൻ ആയത്.

ആക്രമിച്ചു കളിച്ച നിതീഷ് 36 പന്തിൽ 74 റൺസ് എടുത്തു. അഞ്ച് സിക്സും 4 ഫോറും അടങ്ങിയതായിരുന്നു നിതീഷിന്റെ ഇന്നിംഗ്സ്. 21 റൺസ് എടുത്ത ട്രാവിസ് ഹെഡ് 16 അഭിഷേക് ശർമ്മ എന്നിവർക്ക് ഭേദപ്പെട്ട തുടക്കൻ കിട്ടിയെങ്കിലും ആ തുടക്കം മുതലെടുക്കാൻ ഹൈദരബാദിന് ആയില്ല. റണ്ണൊന്നും എടുക്കാതെ പുറത്തായ മാക്രം, ഒമ്പത് റൺസ് മാത്രം എടുത്ത ക്ലാസ്സെൻ എന്നിവർ പുറത്തായത് സൺ റൈസേഴ്സിനെ സമ്മർദ്ദത്തിലാക്കും എന്നാണ് പ്രതീക്ഷിച്ചത് എങ്കിലും നിതീഷിന്റെ മികച്ച ബാറ്റിംഗ് അവരെ മുന്നോട്ടേക്ക് തന്നെ നയിച്ചു.

അവസാനം അബ്ദുൽ സമദും ഷഹബാസും സൺറൈസേഴ്സിന്റെ സ്കോർ ഉയർത്താൻ മികച്ച സംഭാവന നൽകി‌. സമദ് 11 പന്തിൽ നിന്ന് 25 റൺസ് എടുത്തു 5 ഫോർ സമദ് അടിച്ചു. ഷഹബാസ് പഞ്ചാബ് കിംഗ്സിനായി അർഷ്ദീപ് 4 വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും സാം കറനും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഹസരംഗയ്ക്ക് പകരം ശ്രീലങ്കൻ താരം വിജയകാന്ത് വ്യാസകാന്ത് സൺ റൈസേഴ്സിൽ

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരം ശ്രീലങ്കൻ ലെഗ് സ്പിന്നർ വിജയകാന്ത് വ്യാസകാന്തിനെ സൺ റൈസേഴ്സ് സ്വന്തമാക്കി. അടുത്ത മത്സരം മുതൽ വ്യാസകാന്ത് സൺറൈസേഴ്സ് ഹൈദരാബാദ് സ്ക്വാഡിനൊപ്പം ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു.

ലെഗ് സ്പിന്നറായ വിജയകാന്ത് ഇതുവരെ ഒരു ടി20 ഇൻ്റർനാഷണലിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം സൺ റൈസേഴ്സിൽ ചേരുന്നത്. ഹസരംഗയ്ക്ക് പരിക്കേറ്റതിനാൽ താരം ഈ ഐ പി എല്ലിൽ കളിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു.

സൺറൈസേഴ്സ് ഫയറാണ്!! CSK-യ്ക്ക് എതിരെ 6 വിക്കറ്റ് വിജയം

ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19 ഓവറിലേക്ക് വിജയം പൂർത്തിയാക്കി. 6 വിക്കറ്റ് വിജയമാണ് സൺ റൈസേഴ്സ് നേടിയത്. സൺ റൈസേഴ്സിന്റെ സീസണിലെ രണ്ടാം വിജയമാണിത്. CSK-യുടെ രണ്ടാം പരാജയവും.

മികച്ച രീതിയിലാണ് സൺറൈസേശ്ഗ്സ് ചെയ്സ് ആരംഭിച്ചത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആക്രമിച്ചു കൊണ്ട് തന്നെ തുടങ്ങി. അവർ ആദ്യ 6 ഓവറിൽ തന്നെ 78 റൺസ് എടുത്തു. 8.5 ഓവറിലേക്ക് 100 റൺസും കടന്നു. അഭിഷേക് ശർമയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്‌. താരം 13 പന്തിൽ നിന്ന് 36 റൺസ് അടിച്ചു. നാല് സിക്സും മൂന്ന് ഫോറും താരം അടിച്ചു.

അഭിഷേക് പുറത്തായത്തിന് പിന്നാലെ മാക്രമും ട്രാവിസ് ഹെഡും ഒരുമിച്ചു. ട്രാവിസ് ഹെഡ് 24 പന്തിൽ നിന്ന് 31 റൺസ് എടുത്താണ് പുറത്തായത്. ഒരു സിക്സും മൂന്ന് ഫോറും ട്രാവിസ് അടിച്ചു. പിന്നെ മാക്രം കളി നിയന്ത്രിച്ചു. 36 പന്തിൽ നിന്ന് 50 എടുക്കാൻ മാക്രമിനായി. 4 ഫോറും ഒരു സിക്സും താരം അടിച്ചു.

മാക്രം പുറത്താകുമ്പോൾ സൺറൈസേഴ്സിന് ജയിക്കാൻ 36 പന്തിൽ നിന്ന് 34 റൺസ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. പിന്നാലെ 19 പന്തിൽ നിന്ന് 18 റൺസ് എടുത്ത ശബാസും പുറത്തായി. എങ്കിലും സൺ റൈസേഴ്സ് സമ്മർദ്ദത്തിൽ ആയില്ല. 11 പന്തുകൾ ശേഷിക്കെ ക്ലാസനും നിതീഷും ചേർന്ന് സൺ റൈസേഴ്സിനെ ലക്ഷ്യത്തിൽ എത്തിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് (CSK) 20 ഓവറിൽ 165-5 റൺസ് മാത്രമെ നേടിയിരുന്നുള്ളൂ. ഓപ്പണർമാരായ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്സ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അവസാന 7 ഓവറുകളിൽ 43 റൺസ് മാത്രമാണ് SRH വിട്ടു കൊടുത്തത്.

രചിൻ രവീന്ദ്ര 9 പന്തൽ പന്ത്രണ്ട് റൺസ് എടുത്തു പുറത്തായപ്പോൾ ഋതുരാജ് ഗെയ്ക്വാദ് 21 പന്തിൽ 26 റൺസ് ആണ്‌ എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേർന്നപ്പോഴാണ് റണ്ണൊഴുകാൻ തുടങ്ങിയത്. ശിവം ദൂബെ 24 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്സ്.

രഹാനെ 30 പന്തിൽ 35 റൺസ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകൾ പോയതോടെ റൺ കണ്ടെത്താൻ ചെന്നൈ ബാറ്റർമാർ പ്രയാസപ്പെടുന്നത് കാണാൻ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടപ്പോൾ ചെന്നൈയുടെ സ്കോർ 20 ഓവറിൽ 165-ൽ ഒതുങ്ങി‌. ജഡേജ 23 പന്തിൽ 31 റൺസും മിച്ചൽ 10 പന്തിൽ 13 റൺസും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും 2 പന്തിൽ 1 റൺ മാത്രമെ ധോണി എടുത്തുള്ളൂ.

മികച്ച ബൗളിംഗിലൂടെ CSK-യെ 165ൽ പിടിച്ചുനിർത്തി സൺറൈസേഴ്സ്

ഇന്ന് സൺറൈസസ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് (CSK) 20 ഓവറിൽ 165-5 റൺസ് നേടി. ഓപ്പണർമാരായ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്സ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അവസാന 7 ഓവറുകളിൽ 43 റൺസ് മാത്രമാണ് SRH വിട്ടു കൊടുത്തത്.

രചിൻ രവീന്ദ്ര 9 പന്തൽ പന്ത്രണ്ട് റൺസ് എടുത്തു പുറത്തായപ്പോൾ ഋതുരാജ് ഗെയ്ക്വാദ് 21 പന്തിൽ 26 റൺസ് ആണ്‌ എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേർന്നപ്പോഴാണ് റണ്ണൊഴുകാൻ തുടങ്ങിയത്. ശിവം ദൂബെ 24 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്സ്.

രഹാനെ 30 പന്തിൽ 35 റൺസ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകൾ പോയതോടെ റൺ കണ്ടെത്താൻ ചെന്നൈ ബാറ്റർമാർ പ്രയാസപ്പെടുന്നത് കാണാൻ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടപ്പോൾ ചെന്നൈയുടെ സ്കോർ 20 ഓവറിൽ 165-ൽ ഒതുങ്ങി‌. ജഡേജ 23 പന്തിൽ 31 റൺസും മിച്ചൽ 10 പന്തിൽ 13 റൺസും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും 2 പന്തിൽ 1 റൺ മാത്രമെ ധോണി എടുത്തുള്ളൂ.

സബ്‍ലൈം സായി , കില്ലര്‍ മില്ലര്‍, ജയം ഗുജറാത്തിന്

സൺറൈസേഴ്സ് ഹൈദ്രാബാദ് നൽകിയ 163 റൺസ് വിജയ ലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തിൽ 277 റൺസ് നേടി ഹൈദ്രാബാദ് ബാറ്റിംഗിനെ 162 റൺസിലൊതുക്കിയ ഗുജറാത്ത് ബൗളര്‍മാരുടെ പ്രകടനത്തിന് മികച്ച പിന്തുണയുമായി ബാറ്റിംഗ് നിരയും അണിനിരന്നപ്പോള്‍ 7 വിക്കറ്റ് വിജയം ആണ് ഗില്ലും സംഘവും നേടിയത്.

വൃദ്ധിമന്‍ സാഹ 13 പന്തിൽ 25 റൺസ് നേടി നൽകിയ തുടക്കത്തിന്റെ തുടര്‍ച്ചയായി ശുഭ്മന്‍ ഗിൽ, സായി സുദര്‍ശന്‍ എന്നിവരുടെ ബാറ്റിംഗ് മികവ് കൂടിയായപ്പോള്‍ ഗുജറാത്തിന് വിജയം എളുപ്പമായി.

ഒന്നാം വിക്കറ്റിൽ സാഹ – ഗിൽ കൂട്ടുകെട്ട് 4.1 ഓവറിൽ 36 റൺസാണ് നേടിയത്. ഗില്ലും സായി സുദര്‍ശനും രണ്ടാം വിക്കറ്റിൽ 38 റൺസ് കൂടി നേടിയപ്പോള്‍ 28 പന്തിൽ 36 റൺസ് നേടി ഗില്ലിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി.

തുടര്‍ന്ന് സായി സുദര്‍ശന്‍ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് നേടിയ 64 റൺസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 49 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. മയാംഗ് മാര്‍ക്കണ്ടേ എറിഞ്ഞ 16ാം ഓവറിൽ അതുവരെ പതിഞ്ഞ വേഗതയിൽ കളിക്കുകയായിരുന്ന ഡേവിഡ് മില്ലര്‍ ഉഗ്രരൂപം പൂണ്ട് ഒരു ഫോറും ഒരു സിക്സും മില്ലര്‍ നേടിയപ്പോള്‍ സായി സുദര്‍ശനും സിക്സര്‍ നേടിയപ്പോള്‍ മില്ലര്‍ ഒരു സിക്സ് കൂടി നേടി ഓവര്‍ അവസാനിപ്പിച്ചു.

ഓവറിൽ നിന്ന് 24 റൺസ് പിറന്നപ്പോള്‍ വിജയ ലക്ഷ്യത്തോട് ഗുജറാത്ത് കൂടുതൽ അടുത്തു. 24 പന്തിൽ ലക്ഷ്യം വെറും 25 റൺസായി മാറി. എന്നാൽ സൺറൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് ദൗത്യം ഏറ്റെടുത്തപ്പോള്‍ 36 പന്തിൽ 45 റൺസ് നേടിയ സായി സുദര്‍ശന്റെ വിക്കറ്റ് ഗുജറാത്തിന് നഷ്ടമായി.

കമ്മിന്‍സിനെ ഓവറിൽ നിന്ന് രണ്ട് ബൗണ്ടറികള്‍ക്ക് പായിച്ച് മില്ലര്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 16 റൺസാക്കി മാറ്റി. 18ാം ഓവറിൽ വിജയ് ശങ്കറും തുടരെ ബൗണ്ടറികളുമായി രംഗത്തെത്തിയപ്പോള്‍ ഗുജറാത്തിന് വിജയം ഏറെ അടുത്തായി.

18 പന്തിൽ 30 റൺസിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് മില്ലര്‍ – വിജയ് ശങ്കര്‍ നാലാം വിക്കറ്റിൽ നേടിയത്. മില്ലര്‍ 27 പന്തിൽ 44 റൺസ് നേടിയപ്പോള്‍ വിജയ് ശങ്കര്‍ 11 പന്തിൽ 14 റൺസുമായി മില്ലര്‍ക്ക് മികച്ച പിന്തുണ നൽകി.

കഴിഞ്ഞ മത്സരത്തിലെ ഹീറോകള്‍ തുണയായില്ല!!! രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്, സൺറൈസേഴ്സിന്റ 162 ൺസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന് നേടാനായത് 162 റൺസ് മാത്രം. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ 8 വിക്കറ്റുകളുടെ നഷ്ടത്തിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. 114/5 എന്ന നിലയിൽ ടീം പരുങ്ങലിലായിരുന്ന ഘട്ടത്തിലാണ് അബ്ദുള്‍ സമദ് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ഒത്തുചേരുന്നത്.

അവസാന ഓവറുകളിൽ അബ്ദുള്‍ സമദിന്റെയും ഷഹ്ബാസ് അഹമ്മദിന്റെയും പോരാട്ടമാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 45 റൺസാണ് 162 റൺസിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്.

സമദ് 14 പന്തിൽ 29 റൺസുമായി സൺറൈസേഴ്സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 20 പന്തിൽ 29 റൺസ് നേടിയ അഭിഷേക് ശര്‍മ്മയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍. ഷഹ്ബാസ് 22 റൺസും ക്ലാസ്സന്‍ 13 പന്തിൽ 24 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനായില്ല.

ഗുജറാത്തിന് വേണ്ടി മോഹിദ് ശര്‍മ്മ മൂന്ന് വിക്കറ്റുമായി ബൗളിംഗിൽ മികച്ച് നിന്നു.

ഹസരംഗ ഈ ഐ പി എൽ സീസൺ കളിക്കില്ല

ശ്രീലങ്കൻ ടി20 ഐ ക്യാപ്റ്റൻ വനിന്ദു ഹസരംഗ ee ഐ പി എൽ സീസൺ കളിക്കില്ല. താരത്തിന് ഇനിയും പരിക്ക് മാറി എത്താൻ ആഴ്ചകൾ വേണ്ടി വരും. ഇതോടെ ഈ സീസൺ ഐ പി എല്ലിൽ താരം കളിക്കില്ല എന്ന് ഉറപ്പായി. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) താരത്തിന് ഇടത് കാലിനേറ്റ പരിക്കാണ് പ്രശ്നമായത്.

ഐപിഎൽ മിനി ലേലത്തിൽ എസ്ആർഎച്ച് 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ 2022 സീസണിൽ 26 വിക്കറ്റുകൾ നേടാൻ ഹസരംഗയ്ക്ക് ആയിരുന്നു. ഹസരംഗയ്ക്ക് പകരം ഒരു താരത്തെ സൺ റൈസേഴ്സ് ഉടൻ സൈൻ ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടി20 ലോകകപ്പിലേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും ഹസരംഗയുടെ ലക്ഷ്യം.

Exit mobile version