തീരുമാനം കടുത്തത്, കരുണ്‍ നായരെ പുറത്താക്കിയതിനെക്കുറിച്ച് ബദ്രീനാഥ്

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ പുറത്താക്കിയ തീരൂമാനം കടുത്തതെന്ന് അഭിപ്രായപ്പെട്ട് സുബ്രമണ്യം ബദ്രീനാഥ്. ട്വിറ്ററിലൂടെയാണ് വിഷയത്തിലുള്ള തന്റെ അഭിപ്രായം ബദ്രീനാഥ് പുറത്ത് വിട്ടത്. ടീമിലേക്ക് യുവ താരങ്ങളെ എടുത്തപ്പോളും ഇംഗ്ലണ്ടില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിയ്ക്കാതെയാണ് കരുണ്‍ നായര്‍ പുറത്തേക്ക് പോകുന്നത്. ഇംഗ്ലണ്ടിലെ പരാജയം മുരളി വിജയയെയും ശിഖര്‍ ധവാനെയും പുറത്തിരുത്തുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു അവസരം പോലും ലഭിയ്ക്കാതെ പുറത്തേക്ക് പോകുന്നത് വേദനാജനകമാണെന്ന് ബദ്രീനാഥ് അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കായി വീരേന്ദര്‍ സേവാഗിനു ശേഷം ട്രിപ്പിള്‍ ശതകം നേടിയ താരമാണ് കരുണ്‍ നായര്‍. ടീമിലേക്ക് തിരഞ്ഞെടുക്കുകയുംഅവസരം ലഭിയ്ക്കാതെ ബെഞ്ചിലിരിക്കുകയും ഒടുവില്‍ പുറത്തേക്ക് പോകുന്നത് മൂലം ഒട്ടനവധി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളും താരത്തിനു നഷ്ടമായിട്ടുണ്ട്.

ക്രിക്കറ്റ് മതിയാക്കി ബദ്രീനാഥ്

തമിഴ്നാട് താരവും മുന്‍ ഇന്ത്യന്‍ താരവുമായ സുബ്രമണ്യം ബദ്രീനാഥ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 38 വയസ്സുകാരന്‍ താരം ചെന്നൈ ചെപ്പോക്കിലെ തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വെച്ച നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയയെ 10 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ബദ്രീനാഥ്.

കൊല്‍ക്കത്തയിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും പിന്നീടുള്ള പരാജയത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ശക്തമായ മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിക്കുവാന്‍ താരത്തിനായിരുന്നില്ല. ഏഴ് ഏകദിനങ്ങളിലും ഒരു ടി20യിലും താരം ഇന്ത്യയ്ക്കായി കുപ്പായമണിഞ്ഞു.

2000-01 സീസണില്‍ തമിഴ്നാടിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ താരം 14 സീസണുകള്‍ ടീമിനായി കളിക്കുകയും റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു. 2014-17 കാലഘട്ടത്തില്‍ വിദര്‍ഭ, ഹൈദ്രാബാദ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചു.

Exit mobile version