തന്നെ യസീര്‍ ഷാ ഏഴ് തവണ പുറത്താക്കിയെന്നത് തനിക്ക് നിശ്ചയമില്ലായിരുന്നു, യസീര്‍ ഷായുടെ വെല്ലുവിളി സ്വീകരിച്ചുവെന്ന് സ്റ്റീവന്‍ സ്മിത്ത്

യസീര്‍ ഷായുടെ തനിക്കെതിരെയുള്ള ആഘോഷം തനിക്ക് കൂടുതല്‍ പ്രഛോദനം നല്‍കുന്നുവെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മമിത്ത്. ഗാബയില്‍ നാല് റണ്‍സിന് സ്മിത്തിനെ പുറത്താക്കിയ ശേഷമുള്ള യസീര്‍ ഷായുടെ ആഘോഷത്തിനെക്കുറിച്ചാണ് സ്മിത്തിന്റെ പ്രതികരണം.

ഏഴ് തവണ തന്നെ പുറത്താക്കിയ യസീര്‍ ഷാ അത് തന്നെ കഴിഞ്ഞ ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷമുള്ള ആഘോഷത്തില്‍ ഏഴ് വിരലുകള്‍ ഉയര്‍ത്തിയത് തന്നെ കൂടുതല്‍ പ്രഛോദിതനാക്കിയെന്ന് സ്മിത്ത് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ തങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ തന്റെ വിക്കറ്റ് അത്ര വേഗം താന്‍ നല്‍കില്ലെന്ന് സ്മിത്ത് വ്യക്തമാക്കി.

അഡിലെയ്ഡില് നവംബര്‍ 29 വെള്ളിയാഴ്ചയാണ് പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള അടുത്ത മത്സരം. തന്നെ യസീര്‍ ഷാ 7 തവണ പുറത്താക്കിയെന്നത് തനിക്ക് നിശ്ചയമില്ലായിരുന്നുവെന്നും താന്‍ കരുതിയത് രണ്ടോ മൂന്നോ തവണയാണെന്നും സ്മിത്ത് വ്യക്തമാക്കി.

ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്, എന്നാല്‍ സ്മിത്ത് തികച്ചും വ്യത്യസ്തന്‍

ക്രിക്കറ്റിലെ പല ഇതിഹാസ താരങ്ങള്‍ക്കെതിരെയും താന്‍ കളിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ നിന്നെല്ലാം വിഭിന്നമായ ഒരു താരമാണ് സ്റ്റീവന്‍ സ്മിത്ത് എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രം. പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ സ്മിത്തിന്റെ ചെയ്തികള്‍ കണ്ട് തങ്ങളുടെ പദ്ധതികള്‍ മാറ്റരുതെന്നായിരുന്നു വസീമിന്റെ ഉപദേശം.

സ്മിത്ത് ചിലപ്പോള്‍ ഓഫ് സ്റ്റംപിന് പുറത്ത് നില്‍ക്കും ചിലപ്പോള്‍ മധ്യത്തില്‍ നില്‍ക്കും ചിലപ്പോള്‍ ലെഗ് സ്റ്റംപില്‍. എന്നാല്‍ ഇതൊന്നും ശ്രദ്ധിച്ച് ബൗളര്‍മാര്‍ തങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുകയല്ല ചെയ്യേണ്ടത്, തങ്ങളെന്താണോ ഉദ്ദേശിക്കുന്നത് അത് മാത്രമാണ് ചെയ്യേണ്ടതെന്നാണ് വസീം അക്രം ഉപദേശിച്ചത്.

മുഹമ്മദ് അബ്ബാസിനെതിരെ ഇതുവരെ കളിച്ചിട്ടില്ല, പാക്കിസ്ഥാന്‍ യുവ പേസര്‍മാരും മികച്ചവരെന്ന് മനസ്സിലാക്കുന്നു – സ്റ്റീവന്‍ സ്മിത്ത്

താന്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരമാണ് മുഹമ്മദ് അബ്ബാസ് എന്നും താരത്തെ നേരിടുന്നത് വളരെ വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. പാക്കിസ്ഥാന്‍ പേസ് നിര പുതുമുഖങ്ങളടങ്ങിയതാണെങ്കിലും പേസില്‍ മുമ്പില്‍ തന്നെയാണെന്ന് വേണം വിലയിരുത്തുവേണ്ടത്. സീം മൂവ്മെന്റിലും നിയന്ത്രണത്തിലും മികച്ച പാടവമുള്ള അബ്ബാസിനൊപ്പം ഷഹീന്‍ അഫ്രീദി, മുഹമ്മദ് മൂസ, നസീം ഷാ എന്നിവരടങ്ങിയ പേസ് സംഘമാണ് ഓസ്ട്രലിയയെ നേരിടുക.

മികച്ച സീം ആണ് അബ്ബാസിന്റെ ശക്തിയെന്നും നേരിയ സഹായം പോലും വലിയ തോത്തില്‍ തനിക്ക് അനുകൂലമാക്കുന്ന താരമാണ് മുഹമ്മദ് അബ്ബാസ് എന്ന് സ്മിത്ത് പറഞ്ഞു. അതു പോലെ തന്നെ യുവതാരം ഷാ മികച്ച വേഗത്തിലാണ് പന്തെറിയുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. താരത്തിന് അധികം പരിചയമില്ലാത്തതിനാല്‍ പല സ്പെല്ലുകളില്‍ കണിശതയോടെ പന്തെറിയാനാകുമോ എന്നതാണ് നോക്കേണ്ടതെന്നും സ്മിത്ത് വ്യക്തമാക്കി.

ഗാബയിലെ ബൗണ്‍സുമായി വേഗത്തില്‍ പൊരുത്തപ്പെടേണ്ടത് അനിവാര്യം

ആഷസില്‍ റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്ടിച്ച സ്റ്റീവന്‍ സ്മിത്ത് ഷെഫീല്‍ഡ് ഷീല്‍ഡില്‍ തുടക്കം മോശമായിരുന്നുവെങ്കിലും ശതകങ്ങളുമായി മികച്ച തിരിച്ചുവരവ് ടൂര്‍ണ്ണമെന്റില്‍ പിന്നീട് നടത്തി താന്‍ ഇപ്പോളും മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് നടക്കുന്ന ഗാബയിലെ പിച്ചില്‍ കാര്യങ്ങള്‍ സ്മിത്തിന് അത്ര എളുപ്പമാവില്ലെന്ന് താരത്തിന് തന്നെ അറിയാം.

താന്‍ മികച്ച ഫോമിലാണെന്നും അത് തനിക്ക് നല്ല ആത്മവിശ്വാസം നല്‍കുന്നുവെന്നും സ്മിത്ത് പറഞ്ഞുവെങ്കിലും ഗാബയിലെ ബൗണ്‍സുമായി എത്രയും വേഗം പൊരുത്തപ്പെടുന്നതാണ് വെല്ലുവിളിയെന്ന് തുറന്നു സമ്മതിച്ചു. താന്‍ അവസാനം കളിച്ച രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളിലെ പിച്ചില്‍ നിന്ന് വളരെ വ്യത്യാസമുള്ള പിച്ചാവും ഗാബയിലേതെന്ന് സ്മിത്ത് പറഞ്ഞു.

അര്‍ദ്ധ ശതകങ്ങളുമായി വാര്‍ണറും സ്മിത്തും, അനായാസ വിജയവുമായി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റിന്റെ വിജയവും പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 118 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 13 ഓവറില്‍ മറികടക്കുകയായിരുന്നു. ഓസ്ട്രേലിയുടെ നായകന്‍ ആരോണ്‍ ഫിഞ്ചിനെ പൂജ്യത്തിന് ടീമിന് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ വലിയ വിജയത്തിലേക്ക് നയിച്ചു. 117 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഡേവിഡ് വാര്‍ണര്‍ 60 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 53 റണ്‍സുമാണ് മത്സരത്തില്‍ പുറത്താകാതെ നേടിയത്. ലസിത് മലിംഗയ്ക്കാണ് ശ്രീലങ്കയുടെ ഏക വിക്കറ്റ്.

ടോപ് ഓര്‍ഡറിലെ മൂന്ന് വിക്കറ്റും ജോഫ്ര ആര്‍ച്ചറിന്, പരമ്പരയില്‍ മാത്രം എഴുന്നൂറിലധികം റണ്‍സുമായി സ്മിത്ത്

ഓപ്പണര്‍മാര്‍ക്ക് പിന്നാലെ 48 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയും പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ സ്റ്റീവ് സ്മിത്ത് പതിവ് പോലെ തന്റെ മികച്ച ഫോം തുടരുന്നതാണ് ആഷസിലെ അഞ്ചാം ടെസ്റ്റായ ഓവലിലെ രണ്ടാം ദിവസം കണ്ടത്.

32 ഓവറില്‍ നിന്ന് 100/3 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഈ ആഷസില്‍ എഴുനൂറിലധികം റണ്‍സ് നേടുന്ന താരമായി ഇതിനിടെ സ്മിത്ത് മാറി. 36 റണ്‍സുമായി നില്‍ക്കുന്ന സ്മിത്തിനൊപ്പം 7 റണ്‍സുമായി മാത്യു വെയിഡാണ് ക്രീസില്‍.

ഒരു പോയിന്റ് ലീഡ് 36 പോയിന്റാക്കി ഉയര്‍ത്തി സ്റ്റീവന്‍ സ്മിത്ത്

ആഷസില്‍ തന്റെ മിന്നും പ്രകടനം തുടര്‍ന്ന് ആഷസ് നിലനിര്‍ത്തുവാന്‍ ഓസ്ട്രേലിയയെ ഏറ്റവും അധികം സഹായിച്ച താരം സ്റ്റീവന്‍ സ്മിത്ത് ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ തന്റെ ലീഡ് വലുതാക്കി മാറ്റിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ പ്രകടനത്തിലൂടെ. മാഞ്ചസ്റ്ററില്‍ ഇരട്ട ശതകം അടങ്ങുന്ന പ്രകടനം നടത്തിയ സ്മിത്ത് ആ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെക്കാള്‍ ഒരു പോയിന്റായിരുന്നു മുന്നില്‍.

സ്മിത്ത് അന്ന് 904 പോയിന്റും വിരാട് 903 പോയിന്റും നേടിയാണ് റാങ്കിംഗ് പട്ടികയില്‍ നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്മിത്തിന്റെ റേറ്റിംഗ് പോയിന്റ് 937 പോയിന്റാണ്. വിരാട് കോഹ്‍ലിയെക്കാള്‍ 34 പോയിന്റ് മുന്നില്‍.

സ്മിത്തിനെ മാറ്റി നിര്‍ത്തിയാല്‍ ഇരു ടീമുകളും സമാസമം

സ്റ്റീവ് സ്മിത്തിനെ മാറ്റി നിര്‍ത്തിയാല്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്ന് പറഞ്ഞ് ജോ റൂട്ട്. ആഷസ് ഓസ്ട്രേലിയയോട് അടിയറവ് പറഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു ഇംഗ്ലണ്ട് നായകന്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്മിത്ത് ഒറ്റയ്ക്ക് 293 റണ്‍സാണ് നേടിയത്. പരമ്പരയില്‍ ഇതുവരെ 671 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റെ പരമ്പരയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോര്‍ 82 റണ്‍സായിരുന്നു. പരമ്പരയില്‍ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാമത്തെ ടോപ് സ്കോററായി നില്‍ക്കുന്നത്. സ്റ്റോക്സ് 354 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.

സ്മിത്തിന് ഒട്ടനവധി അവസരമാണ് ഇംഗ്ലണ്ട് നല്‍കിയത്. സ്കോര്‍ 65ല്‍ നില്‍ക്കെ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ച് കൈവിട്ട ശേഷം 82 റണ്‍സില്‍ താരം ഏറെക്കുറെ റണ്ണൗട്ടായതായിരുന്നു പിന്നീട് 118 റണ്‍സില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയ സ്മിത്തിന് ജീവന്‍ ലഭിച്ചത് ജാക്ക് ലീഷ് ഓവര്‍സ്റ്റെപ്പ് ചെയ്തപ്പോളാണ്. ഓസ്ട്രേലിയ 28/2 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഈ തിരിച്ചുവരവ് എന്നതും സ്മിത്തിന് നല്‍കിയ അവസരങ്ങളുടെ വില കാണിക്കുന്നു.

ഫോമിലുള്ള സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയുക വളരെ പ്രയാസകരമായ കാര്യമാണ്, തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കുവാനും ടീമിന് സാധിച്ചില്ലെന്ന് ജോ റൂട്ട് വ്യക്തമാക്കി. ഈ അവസരങ്ങള്‍ കൈവിട്ടത് തിരിച്ചടിയായി എന്നും ജോ റൂട്ട് സൂചിപ്പിച്ചു. ഈ പരമ്പര ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ പരമ്പരയായിരുന്നുവെന്നും ഇരു ടീമിലെയും ബൗളര്‍മാര്‍ മേധാവിത്വം നേടിയ പരമ്പരയില്‍ സ്മിത്തിനെ മാറ്റിയാല്‍ ഇരു ടീമുകളും തമ്മില്‍ അന്തരമൊന്നുമില്ലെന്നും ജോ റൂട്ട് വ്യക്തമാക്കി. ഇരു ടീമുകളിലെയും പരിചയ സമ്പന്നരായ താരങ്ങള്‍ മികച്ച പ്രകടനം പുലര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണെന്ന് റൂട്ട് പറഞ്ഞു.

കളിച്ചത് മൂന്ന് ടെസ്റ്റില്‍ നിന്ന് നാല് ഇന്നിംഗ്സ്, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്കോററായി സ്റ്റീവ് സ്മിത്ത്

ആഷസിന് തൊട്ട് മുമ്പാണ് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി എത്തുന്നത്. അതിന് ശേഷം ഈ ആഷസിലെ നാല് മത്സരങ്ങളില്‍ താരം മൂന്ന് മത്സരങ്ങളില്‍ കളിച്ചു. ലീഡ്സിലെ ടെസ്റ്റില്‍ താരം കളിച്ചില്ല, ലോര്‍ഡ്സില്‍ കണ്‍കഷന്‍ കാരണം റിട്ടയര്‍ ചെയ്ത ശേഷം കരുതലെന്ന നിലയ്ക്ക് ഓസ്ട്രേലിയ താരത്തിനെ മത്സരത്തിനുപയോഗിച്ചിരുന്നില്ല.

ഈ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഇന്നിംഗ്സുകളിലാണ് ഇന്നത്തെ ഇന്നിംഗ്സ് ഉള്‍പ്പെടെ താരം കളിച്ചത്. അതില്‍ നിന്നായി 589 റണ്‍സ് അടിച്ച് ഈ വര്‍ഷത്തെ ടോപ് ടെസ്റ്റ് റണ്‍ സ്കോറര്‍ എന്ന പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് സ്റ്റീവ് സ്മിത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നുള്ള 12 ഇന്നിംഗ്സുകളിലായി 513 റണ്‍സ് നേടിയ ഇംഗ്ലണ്ട് ഇതിഹാസം ബെന്‍ സ്റ്റോക്സ് ആണ് പട്ടികയില്‍ രണ്ടാമത്.

ഇന്ന് 211 റണ്‍സ് നേടിയാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ട്രാവിസ് ഹെഡ് 503 റണ്‍സാണ് നേടിയിരിക്കുന്നത്. നാലാം സ്ഥാനത്ത് 428 റണ്‍സുമായാി ക്വിന്റണ്‍ ഡി കോക്കും അഞ്ചാം സ്ഥാനത്ത് ഒരു റണ്‍സ് പിറകിലായി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേയുമാണ് നിലകൊള്ളുന്നത്.

പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള ഇന്ത്യന്‍ താരം 11ാം സ്ഥാനത്തുള്ള ഹനുമ വിഹാരിയാണ്. അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 331 റണ്‍സാണ് വിഹാരിയുടെ നേട്ടം.

തുടര്‍ച്ചയായ മൂന്ന് ആഷസ് പരമ്പരയിലും അഞ്ഞൂറിലധികം റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്ത്

ആഷസിലെ തുടര്‍ച്ചയായ മൂന്നാം പരമ്പരയിലും 500ലധികം റണ്‍സ് നേടുന്ന താരമായി മാറി സ്റ്റീവ് സ്മിത്ത്. ഇന്ന് മാഞ്ചസ്റ്ററില്‍ തന്റെ ഇരട്ട ശതകം നേടി കളം നിറഞ്ഞ് സ്മിത്ത് കളിച്ചപ്പോള്‍ താരം തുടര്‍ച്ചയായ മൂന്നാം ആഷസ് പരമ്പരയിലാണ് 500ലധികം റണ്‍സ് നേടിയത്. 2015ല്‍ ഇംഗ്ലണ്ടില്‍ അന്ന് സ്റ്റീവ് സ്മിത്ത് 508 റണ്‍സാണ് നേടിയതെങ്കിലു‍ം 2017-18 പരമ്പരയില്‍ ഓസ്ട്രേലിയയില്‍ വെച്ച് 687 റണ്‍സാണ് നേടിയത്.

ഈ ആഷസില്‍ മൂന്ന് മത്സരങ്ങളിലായി നാല് ഇന്നിംഗ്സുകളില്‍ നിന്ന് 589 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് നേടിയിട്ടുള്ളത്. എഡ്ജ്ബാസ്റ്റണില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ സ്മിത്ത്. ലോര്‍ഡ്സിലെ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടി പുറത്തായി. ആ ഇന്നിംഗ്സില്‍ ജോഫ്രയുടെ പന്തില്‍ പരിക്കേറ്റ താരം രണ്ടാം ഇന്നിംഗ്സില്‍ കളിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ലീഡ്സ് ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് കളിച്ചതുമില്ല. ഈ ഇടവേളയ്ക്ക് ശേഷം ശക്തമായ ഇരട്ട ശതകം നേടിയാണ് സ്റ്റീവന്‍ സ്മിത്ത് തന്റെ മടങ്ങി വരവ് ആഘോഷിച്ചത്.

ഇരട്ട ശതകം നേടി സ്മിത്ത്, അഞ്ഞൂറിന് മൂന്ന് റണ്‍സ് അകലെ ഓസ്ട്രേലിയയുടെ ‍ ഡിക്ലറേഷന്‍

വിലക്ക് നേരിട്ട കാലത്ത് തനിക്ക് നേടാനാകാതെ പോയ റണ്ണുകളെല്ലാം നേടിയെടുക്കുകയെന്ന വാശിയിലാണെന്ന് തോന്നുന്നും ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന്റെ മടങ്ങി വരവിലെ ബാറ്റിംഗ് കണ്ടാല്‍. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും ശതകം നേടിയ താരം രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടി പുറത്താകുകയും മത്സരത്തില്‍ കണ്‍കഷന്‍ കാരണം താരത്തെ റിട്ടയര്‍ ചെയ്തതിനാല്‍ രണ്ടാം ഇന്നിംഗ്സിലും മൂന്നാം ടെസ്റ്റിലും കളിക്കാന്‍ സ്മിത്തിന് സാധിച്ചിരുന്നില്ല. മാഞ്ചസ്റ്ററില്‍ താരം വീണ്ടും ക്രീസിലെത്തിയപ്പോള്‍ ഈ ചെറിയ ഇടവേള ആഘോഷിച്ചത് ഇരട്ട ശതകവുമായാണ്. ഇംഗ്ലണ്ടിനെതിരെ സ്മിത്തിന്റെ മൂന്നാമത്തെ ഇരട്ട ശതകമാണ് ഇത്.

211 റണ്‍സ് നേടിയ സ്മിത്തിനെ പുറത്താക്കിയത് പാര്‍ട് ടൈം ബൗളറായി എത്തിയ ജോ റൂട്ടായിരുന്നു. സ്മിത്ത് പുറത്തായി ഏതാനും ഓവറുകള്‍ക്ക് ശേഷം ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 497/8 എന്ന സ്കോറിലാണ് ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍.

ഇംഗ്ലണ്ട്  ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഡിക്ലറേഷന്‍ സമയത്ത് 26 റണ്‍സ് നേടി നഥാന്‍ ലയണ്‍ കൂട്ടിനുണ്ടായിരുന്നു.

വാര്‍ണറെ വീഴ്ത്തി വീണ്ടും ബ്രോഡ്, ഓസ്ട്രേലിയന്‍ തിരിച്ചുവരവ് സാധ്യമാക്കി ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട്

28 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാര്‍നസ് ലാബൂഷാനെ-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട്. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് അധികം വൈകാതെ 13 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസിനെയും പുറത്താക്കിയ ശേഷം 70 റണ്‍സ് കൂട്ടുകെട്ടുമായി ഈ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മാഞ്ചെസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ 49 റണ്‍സുമായി ലാബൂഷാനെയും 28 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തും ക്രീസില്‍ നില്‍ക്കുകയാണ്.

Exit mobile version