60 റണ്‍സിന് ഓള്‍ഔട്ട് ആയി മെല്‍ബേണ്‍ റെനഗേഡ്സ്, വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്

ജോഷ് ഫിലിപ്പിന്റെ 95 റണ്‍സും ബെന്‍ ഡ്വാര്‍ഷൂയിസ്, സ്റ്റീവ് ഒക്കേഫെ എന്നിവരുടെ മികച്ച ബൗളിംഗ് ഒരുമിച്ചപ്പോള്‍ വമ്പന്‍ വിജയം നേടി സിഡ്നി സിക്സേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേഴ്സ് 205 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 57 പന്തില്‍ 95 റണ്‍സ് നേടിയ ജോഷ് ഫിലിപ്പേയും 19 പന്തില്‍ 45 റണ്‍സ് നേടിയ ജോര്‍ദ്ദന്‍ സില്‍ക്കുമാണ് സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. ഡാനിയേല്‍ ഹ്യൂജ്സ് 32 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റെനഗേഡ്സ് 10.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ ഡ്വാര്‍ഷൂയിസ് നാലും സ്റ്റീവ് ഒക്കേഫെ മൂന്നും വിക്കറ്റാണ് സിഡ്നി സിക്സേഴ്സ് നിരയില്‍ തിളങ്ങിയത്. 145 റണ്‍സിന്റെ വിജയം ആണ് സിക്സേഴ്സ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മുന്‍ സ്പിന്‍ താരം സ്റ്റീവ് ഒക്കേഫെ.

ഇന്ത്യയില്‍ ചെന്ന് ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും മെച്ചപ്പെടണം. അതിന് വേണ്ടി നാട്ടില്‍ കൂടുതല്‍ സ്പിന്‍ സൗഹൃദ പിച്ചുകള്‍ ഉണ്ടാകണമെന്നും സ്റ്റീവ് വ്യക്തമാക്കി. 2004ല്‍ ആണ് ഇന്ത്യയില്‍ 2-1 ന്റെ ടെസ്റ്റ് വിജയം അവസാനമായി ഓസ്ട്രലിയ നേടിയത്. അതിന് ശേഷം നാല് തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നാല് തവണയും പരാജയമായിരുന്നു ഓസ്ട്രേലിയയുടെ ഫലം.

ഇന്ത്യയില്‍ മാത്രമല്ല ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ മികവ് പുലര്‍ത്തുവാനും ഇത്തരം ഒരു സമീപനം ആവശ്യമാണെന്ന് ഓസീസ് മുന്‍ താരം വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരാണ് ടീമിന്റെ വിജയ സാധ്യത ഉയര്‍ത്തുന്നതെന്നും ഒക്കേഫെ വ്യക്തമാക്കി.

പുതിയ കരാര്‍ ലഭിച്ചില്ല, സ്റ്റീവ് ഒക്കേഫെ വിരമിച്ചു

ന്യൂ സൗത്ത് വെയില്‍സ് പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കേഫെ. തനിക്ക് പുതിയ കരാര്‍ ലഭിക്കാതിരുന്ന നിരാശയിലാണ് താരത്തിന്റെ ഈ പൊടുന്നനെയുള്ള താരം. എന്നാല്‍ ബിഗ് ബാഷില്‍ സിഡ്നി സിക്സേര്‍സിന് വേണ്ടി താരം കളിക്കും.

അവരുടെ തീരുമാനം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ തീരുമാനം കേട്ടപ്പോള്‍ തനിക്ക് നിരാശയുണ്ടായി, അതാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി.

തന്റെ രാജ്യത്തിന് വേണ്ടി കളിക്കാനായതും തന്റെ സംസ്ഥാനത്തിന് വേണ്ടി ക്യാപ്റ്റന്‍സി ദൗത്യം നിര്‍വ്വഹിക്കാനായതും അംഗീകാരമായി കരുതുന്നു. രാജ്യത്തെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും താരം വ്യക്തമാക്കി.

2019-20 ഷെഫീല്‍ഡ് ടൂര്‍ണ്ണമെന്റില്‍ 5 മത്സരങ്ങളില്‍ 16 വിക്കറ്റ് നേടി സ്പിന്നര്‍മാരില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി ഒക്കേഫെ മാറിയിരുന്നു. ഫസ്റ്റ് ക്ലാസ്സില്‍ 301 വിക്കറ്റാണ് താരം നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കായി അവസാനമായി 2017ല്‍ ആണ് താരം ടെസ്റ്റ് കളിച്ചത്.ോ

സിക്സേര്‍സിനു വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും

സിഡ്നി സിക്സേര്‍സിനു 17 റണ്‍സിന്റെ വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും. ഇന്ന് നടന്ന ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തില്‍ സിഡ്നി സിക്സേര്‍സ് 164/4 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു 17 റണ്‍സ് അകലെ 147/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡാനിയേല്‍ ഹ്യൂജ്സ്(62), ജോര്‍ദ്ദന്‍ സില്‍ക്ക്(67*) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് സിക്സേര്‍സിനെ 4 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലേക്ക് നയിച്ചത്. പെര്‍ത്തിനു വേണ്ടി ജേസണ്‍ ബെഹ്റെന്‍ഡ്രോഫ് 2 വിക്കറ്റ് നേടി.

പെര്‍ത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് സ്റ്റീവ് ഒക്കീഫേയും ഒപ്പം മൂന്ന് വിക്കറ്റുമായി ഷോണ്‍ അബൗട്ടുമാണ് സിക്സേര്‍സിനു വിജയം സമ്മാനിച്ചത്. 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ ഒക്കീഫേയാണ് കളിയിലെ താരം. ഹില്‍ട്ടണ്‍ കാര്‍ട്റൈറ്റ്(53), ആഷ്ടണ്‍ ടേര്‍ണര്‍(49) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 99 റണ്‍സ് നേടി മത്സരം കീഴ്മേല്‍ മറിയ്ക്കുമെന്ന് കരുതിയെങ്കിലും ടേര്‍ണറെ പുറത്താക്കി ഷോണ്‍ അബൗട്ട് സിഡ്നിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

ഒരു ഘട്ടത്തില്‍ 9/3 എന്ന നിലയിലേക്ക് വീണ ശേഷമാണ് പെര്‍ത്ത് മത്സരത്തിലേക്ക് തിരികെ എത്തുന്നത്. നാലാം വിക്കറ്റ് വീണ ശേഷം വീണ്ടും വിക്കറ്റുകള്‍ തുടരെ നഷ്ടമായി പെര്‍ത്തിന്റെ റണ്ണൊഴുക്ക് നിലയ്ക്കുകയായിരുന്നു.

Exit mobile version