ലണ്ടൺ ചുവപ്പിച്ച് മൊ സലാ, ലിവർപൂൾ സ്പർസിനെ വീഴ്ത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലണ്ടണിൽ ഒരു ചുവപ്പ് ജേഴ്സിക്കാർ കൂടെ വിജയിച്ചു. നേരത്തെ ലണ്ടൺ ഡാർബിയിൽ ആഴ്സണൽ ചെൽസിയെ തോൽപ്പിച്ചപ്പോൾ ലണ്ടണിൽ നിന്ന് ഏറെ അകലെ ഉള്ള ലിവർപൂൾ സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ വന്നാണ് വിജയിച്ചു പോയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ക്ലോപ്പിന്റെ ടീം വിജയിച്ചത്.

ആദ്യ പകുതിയിൽ മൊ സലാ നേടിയ രണ്ടു ഗോളുകൾ ആണ് ലിവർപൂളിന് ജയം നൽകിയത്. 11ആം മിനുട്ടിൽ ഡാർവിൻ നൂനിയസിന്റെ പാസ് സ്വീകരിച്ചാണ് സലാ തന്റെ ആദ്യ ഗോൾ നേടിയത്. സലാ അവസാന കുറച്ച് മത്സരങ്ങളിൽ തുടരുന്ന നല്ല പ്രകടനം തുടരുക ആയിരുന്നു. 40ആം മിനുട്ടിൽ സലാ വീണ്ടും ഗോൾ നേടി. ഇത്തവണ സ്പർസ് ഡിഫൻഡർ ഡയർ സമ്മാനിച്ച ഒരു ബോളുമായി മുന്നേറി ചിപ് ചെയ്താണ് സലാ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ സ്പർസ് കളിയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ തുടർന്നു. സബ്ബായി എത്തിയ കുലുസവെസ്കി നൽകിയ പാസിൽ നിന്ന് 70ആം മിനുട്ടിൽ ഹാരി കെയ്ൻ ഗോൾ നേടി. സ്പർസ് 1-2 ലിവർപൂൾ.

ഇതിനു ശേഷം സ്പർസ് നിരന്തരം ലിവർപൂൾ ബോക്സിലേക്ക് ആക്രമിച്ച് എത്തി. പക്ഷെ സമനില ഗോൾ മാത്രം വന്നില്ല.

ഈ വിജയത്തോടെ ലിവർപൂൾ 19 പോയിന്റുമായി എട്ടാമത് നിൽക്കുക ആണ്. സ്പർസ് 26 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ന്യൂകാസിൽ സ്പർസിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കി.

സോൺ ശസ്‌ത്രക്രിയക്ക് വിധേയനാകും

ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കണ്ണിനേറ്റ പരിക്ക് മൂലം പിൻവാങ്ങേണ്ടി വന്ന സോണിന് ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ടോട്ടനം അറിയിച്ചു. എതിർ താരവുമായി കൂട്ടിയിടിച്ച മുന്നേറ്റ താരത്തിന് ഇടത് കണ്ണിന് സമീപ്പത്ത് ചെറിയ പൊട്ടൽ അനുഭവപ്പെട്ടിട്ടുള്ളതായി ടീം വെളിപ്പെടുത്തി. ശസ്ത്രക്രിയക്ക് ശേഷം ടീം മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണത്തിലേക്ക് പോകുന്ന താരത്തിന്റെ തിരിച്ചു വരവിനെ കുറിച്ചു പക്ഷെ ടോട്ടനം സൂചനകൾ ഒന്നും നൽകിയില്ല.

ലോകകപ്പ് അടുത്തിരിക്കെ തങ്ങളുടെ സൂപ്പർതാരത്തിന്റെ പരിക്ക് ഉത്തര കൊറിയയേയും വിഷമത്തിലാക്കും. ശസ്‌ത്രക്രിയ കഴിയാതെ താരത്തിന്റെ മടങ്ങി വരവ് നിർണയിക്കാൻ ആവില്ല. അതേ സമയം ലോകകപ്പിന് എത്താൻ സോൺ തന്നാലാവുന്ന വിധം എല്ലാം ചെയ്യുമെന്നും, അദ്ദേഹവുമായി സംസാരിച്ചു എന്നും സോണിന്റെ അടുത്ത സുഹൃത്തും ദേശിയ ടീം താരവുമായ കിം ജിൻ സു പറഞ്ഞതായി “ദ് സൺ” റിപ്പോർട് ചെയ്തു. തങ്ങളുടെ ക്യാപ്റ്റൻ ഇല്ലാതെ ലോകകപ്പിന് തിരിക്കുന്നത് തിരിച്ചടി ആവുമെന്നത് കൊറിയക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുക.

പരിക്കേറ്റ് സോൺ, ആശങ്കയിൽ ടോട്ടനം

മാഴ്സെയുമായി നിർണായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം കണ്ടെങ്കിലും സൂപ്പർ താരം സോണിനേറ്റ പരിക്ക് ടോട്ടനത്തെ അലട്ടുന്നു. മാഴ്‌സെ താരം എംപെമ്പയുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഇരുപതിയൊൻപതാം മിനിറ്റിൽ തന്നെ താരത്തിനെ പിൻലിക്കേണ്ടി വന്ന ടോട്ടനം ബിസ്സൗമയെ പകരക്കാനായി ഇറക്കുകയും ചെയ്തു. മത്സര ശേഷം സംസാരിച്ച ടോട്ടനം അസിസ്റ്റന്റ് കോച്ച് സ്റ്റൈലിനി സോണിന്റെ പരിക്കിൽ ആശങ്ക പ്രകടിപ്പിച്ചു.

“നിലവിൽ എന്താണ് താരത്തിന്റെ അവസ്ഥ എന്നു പറയാൻ കഴിയില്ല. കൂടുതൽ പരിശോധനകൾ കൂടിയേ തീരൂ. മത്സര ശേഷം ഡ്രസിങ് റൂമിൽ വെച്ചു അദ്ദേഹത്തെ കണ്ടിരുന്നു. വിജയാഘോഷത്തിൽ താരവും പങ്കെടുത്തിരുന്നു.” അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം തന്നെ മെഡിക്കൽ പരിശോധനകൾ നടക്കും എന്നും താരത്തിന്റെ കണ്ണുകളിൽ വീക്കം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സോണിന്റെ പരിക് ടോട്ടനത്തിന് താങ്ങാവുന്നതിലും അപ്പുറമാകും. പരിക്കേറ്റ റിച്ചാർലിസൻ, കുലുസെവ്സ്കി എന്നിവരെ സമീപ കാലത്തൊന്നും കളത്തിൽ ഇറക്കാൻ ആവില്ലെന്നിരിക്കെ സോണിനെ കൂടി നഷ്ടമാവുന്നത് ടീമിന് വലിയ തിരിച്ചടിയാവും. ഈ വാരം പ്രീമിയർ ലീഗിൽ ലിവർപൂളിനെ നേരിടാൻ ഉള്ളതിനാൽ താരത്തിന്റെ പരിക്ക് സാരമുള്ളതാവില്ലെയെന്ന പ്രതീക്ഷയിലാണ് ആരാധകരും ക്ലബ്ബും.

പ്രീമിയർ ലീഗിൽ സ്പർസിന്റെ ക്ലാസിക് തിരിച്ചുവരവ്!!

പ്രീമിയർ ലീഗിൽ ഇന്ന് ബൗണ്മതിനെതിരെ ടോട്ടനം ഒരു ക്ലാസിക് തിരിച്ചുവരവ് നടത്തി. ബൗണ്മതിന് എതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്പർസിന്റെ വിജയം.

സ്പർസിനെ ഇന്ന് തുടക്കം മുതൽ ഞെട്ടിക്കാൻ ബൗണ്മതിനായി. 22ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെയാണ് ബൗണ്മത് തങ്ങളുടെ ആദ്യ ഗോൾ നേടിയത്. കൈഫർ മൂറെ ആയിരുന്നു ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബൗണ്മത് നേടിയ രണ്ടാം ഗോളും മൂറെയുടെ വക ആയിരുന്നു. വലതു വിങ്ങിൽ നിന്ന് ആദം സ്മിത് നൽകിയ ക്രോസിൽ നിന്നായിരുന്നു ഈ ഫിനിഷ്.

56ആം മിനുട്ടിൽ ഹൊയിബിയേർഗ് നൽകിയ ത്രൂ പാസ് കൈക്കലാക്കി ഗോൾ നേടി കൊണ്ട് സെസിങ്നിയോൺ സ്പർസിന് പ്രതീക്ഷ നൽകി. ഇതിനു ശേഷം കണ്ടത് സ്പസിന്റെ ഒരു ക്ലാസിക് തിരിച്ചുവരവായിരുന്നു. 73ആം മിനുട്ടിൽ പെരിസിച് എടുത്ത ക്രോസ് ഹെഡ് ചെയ്ത് ബെൻ ഡേവിസ സ്പർസിന് സമനില നൽകി.

പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം. ഇഞ്ച്വറി ടൈമിലാണ് ഈ ഗോൾ വന്നത്. അതും ഒരു കോർണറിൽ നിന്ന്. ബെന്റകുർ ആയിരുന്നു മൂന്ന് പോയിന്റ് സ്പർസിന് നൽകിയ വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ സ്പർസ് 26 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ബൗണ്മത് 13 പോയിന്റുമായി 14ആമത് നിൽക്കുന്നു.

സോൺ ഓൺ സോങ്!! വിമർശനങ്ങൾക്ക് ഹാട്രിക്കുമായി മറുപടി, അതും വെറും 13 മിനുട്ടിനുള്ളിൽ

ഹ്യുങ് മിൻ സോണിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് കണ്ട മത്സരത്തിൽ സ്പർസ് ലെസ്റ്റർ സിറ്റിയെ 6-2 എന്ന സ്കോറിന് തോൽപ്പിച്ചു. സബ്ബായി എത്തി ഹാട്രിക്ക് തികച്ച സോൺ തന്നെ ആണ് ഇന്ന് കളിയുടെ താരമായത്. ലെസ്റ്റർ സിറ്റി അവരുടെ ലീഗിലെ എഴാം മത്സരത്തിലും വിജയമില്ലാതെ നിരാശരായി മടങ്ങേടിയതായും വന്നു.

ഇന്ന് തുടക്കത്തിൽ തന്നെ ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ആറാം മിനുറ്റിൽ ജെയിംസ് ജസ്റ്റിൻ നേടിയ പെനാൽറ്റി യൂറി ടൈലമൻസ് ആണ് എടുത്തത്. ടൈലമൻസിന്റെ ആദ്യ പെനാൾട്ടി ലോറിസ് തടഞ്ഞു എങ്കിലും വാർ ആ പെനാൾട്ടി വീണ്ടും എടുക്കാൻ പറഞ്ഞു. രണ്ടാം തവണ ടൈലമൻസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

ഈ ലീഡ് വെറും മിനുട്ടുകൾ മാത്രമെ നീണ്ടു നിന്നുള്ളൂ. എട്ടാം മിനുട്ടിൽ കുളുസവ്കിയുടെ ക്രോസിൽ നിന്ന് കെയ്നിന്റെ ഹെഡർ‌ സ്കോർ 1-1. പിന്നാലെ 21ആം മിനുട്ടിൽ പെരിസിച് എടുത്ത കോർണർ ഡയർ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. സ്പർസ് 2-1ന്റെ ലീഡിൽ.

ആദ്യ പകുതി അവസാനത്തിലേക്ക് കടക്കുമ്പോൾ 41ആം മിനുട്ടിൽ മാഡിസന്റെ കിടിലൻ ഒരു ഫിനിഷിൽ ലെസ്റ്റർ സമനില പിടിച്ചു. ആദ്യ പകുതി 2-2 എന്ന സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ശക്തരായി. 47ആം മിജുട്ടിൽ എൻഡിഡിയുടെ ഒരു മിസ്റ്റേക്ക് മുതലെടുത്ത ബെന്റക്ർ സ്പർസിന് ലീഡ് നൽകി. 3-2. പിന്നെ സബ്ബായി സോൺ എത്തി. ഈ സീസണിൽ ഗോൾ ഇല്ല എന്ന വിമർശനത്തിന് സോൺ മറുപടി പറയുന്നതാണ് പിന്നെ കണ്ടത്.

73ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നൊരു ലോകോത്തര സ്ട്രൈക്ക്. ആദ്യ ഗോൾ. സോൺ അതുകൊണ്ട് അടങ്ങിയില്ല. 84ആം മിനുട്ടിൽ വീണ്ടും ഒരു ലോകോത്തര ലോങ് റേഞ്ചർ. സോണിന് 2 ഗോൾ, സ്പർസിന് 5 ഗോൾ.

പിന്നെ 87ആം മിനുട്ടിൽ സ്പർസിന്റെ ഒരു കൗണ്ടർ. കെയ്ൻ നൽകിയ പാസ് സ്വീകരിച്ച് വീണ്ടും സോണിന്റെ ഗോൾ. ഹാട്രിക്കിന്റെ മധുരം!! 13 മിനുട്ട് കൊണ്ടാണ് സോൺ ഹാട്രിക്ക് പൂർത്തിയാക്കിയത്. സ്പർസ് ഇതോടെ 6-2ന്റെ വിജയം പൂർത്തിയാക്കുകയും ചെയ്തു.

ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി സ്പർസ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ലെസ്റ്റർ അവസാന സ്ഥാനത്ത് ആണ് ഉള്ളത്.

പോയിന്റുകൾ മുറുകെ പിടിച്ച് കോണ്ടെയുടെ സ്പർസ്, വിജയത്തോടെ രണ്ടാം സ്ഥാനത്ത്

പ്രീമിയർ ലീഗിൽ ഇത്തവണ കിരീട പോരാട്ടത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്പർസിന് ഒരു വിജയം. ഇന്ന് ലണ്ടൺ ഡാർബിയിൽ ഫുൾഹാമിനെ നേരിട്ട സ്പർസ് ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. തീർത്തും കളിയിൽ ആധിപത്യം പുലർത്തിയ സ്പർസ് ആദ്യ പകുതിയിൽ 40ആം മിനുട്ടിലാണ് ലീഡ് എടുത്തത്.

പെനാൾട്ടി ബോക്സിന് പുറത്ത് നടത്തിയ നല്ല നീക്കങ്ങൾക്ക് പിന്നാലെ ഹൊയിബിയേയുടെ ഫിനിഷ് സ്പർസിനെ മുന്നിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതി സ്പർസ് 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ സ്പർസ് 75ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോളിൽ ലീഡ് ഇരട്ടിയാക്കി. ഈ ഗോളോടെ ഹാരി കെയ്ൻ പ്രീമിയർ ലീഗ് ഓൾ ടൈം ടോപ് സ്കോററുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി.

അവസാനം മിട്രോവിച് ഒരു ഗോൾ മടക്കി എങ്കിലും സ്പർസിനെ വിജയത്തിൽ നിന്ന് തടയാൻ ആയില്ല.

6 മത്സരങ്ങളിൽ 14 പോയിന്റുമായി സ്പർസ് ഇപ്പോൾ തൽക്കാലം ലീഗിൽ രണ്ടാം സ്ഥാനത്താണ്. 8 പോയിന്റുമായി ഫുൾഹാം ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു

റെഗുയിലോൺ സ്പർസ് വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ ഫുൾബാക്കായ റെഗുയിലോൺ ലോണിൽ പോകും. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് ആകും താരത്തെ സൈൻ ചെയ്യുന്നത്. റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് പോകുന്നതിന് പകരക്കാരനായാണ് റെഗുയിലോണിനെ അത്ലറ്റിക്കോ സ്വന്തമാക്കുന്നത്. താരത്തെ ലോണിൽ അയക്കുന്ന സ്പർസ് ലോണിന് അവസാനം അത്ലയിക്കോ മാഡ്രിഡിന് താരത്തെ വാങ്ങാൻ അവസരം കൊടുക്കുന്നില്ല.

റയൽ മാഡ്രിഡിൽ നിന്ന് ആയിരുന്നു റെഗുയിലോൺ രണ്ട് വർഷം മുമ്പ് സ്പർസിലേക്ക് എത്തിയത്. സ്പർസിൽ പക്ഷെ ഇതുവരെ തന്റേതായ ഒരിടം കണ്ടെത്താൻ താരത്തിനായിരുന്നില്ല. റയലിൽ ആയിരിക്കെ സെവിയ്യയിൽ ലോണിൽ കളിച്ച് തിളങ്ങിയാണ് റെഗിയിലോൺ യൂറോപ്യൻ ഫുട്ബോളിൽ തന്റെ പേരു സമ്പാദിക്കുന്നത്.

ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്ക്

ടോട്ടനം മുന്നേറ്റ താരം ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്കെത്തുന്നു. കഴിഞ്ഞ ജനുവരി മുതൽ വലൻസിയക്ക് വേണ്ടി തന്നെ ലോണിൽ കളിക്കുകയായിരുന്ന സ്പാനിഷ് താരത്തെ വീണ്ടും അവിടേക്ക് തന്നെ ലോണിൽ നൽകാൻ ടോട്ടനം തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തെക്കാണ് താരം ലോണിൽ എത്തുന്നത്. നേരത്തെ ലോ സെൽസോ, എൻഡോമ്പലെ എന്നിവരെയും ടോട്ടനം ലോണിൽ കൈമാറിയിരുന്നു. ഒരു പിടി പുതിയ താരങ്ങൾ ടീമിലേക്ക് എത്തിയ ഈ ട്രാൻസ്ഫർ വിൻഡോയിൽ കോച്ച് കോന്റെയുടെ പദ്ധതിയിൽ ഇടമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ കൂടിയുള്ള ശ്രമത്തിലാണ് ടോട്ടനം.

ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങാൻ സാധിക്കുന്ന ഗിൽ സെവിയ്യയിൽ നിന്ന് കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ടോട്ടനത്തിലേക്ക് എത്തുന്നത്. സ്‌പെയിനിലെ ഏറ്റവും പ്രതിഭാധനരായ യുവതറങ്ങളിൽ ഒരാളായി കണക്ക് കൂട്ടിയിരുന്ന താരമായിരുന്നു ഗിൽ. 2019ൽ സെവിയ്യയിൽ എത്തി. ടീമിനായി പതിനാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

തുടർന്ന് ലീഗൻസ്, ഐബർ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ചു. താരത്തിന്റെ മികവ് കണ്ട് ടോട്ടനം ടീമിൽ എത്തിച്ചെങ്കിലും കാര്യമായ പ്രകടനം അവടെ കാഴ്ച്ച വെക്കാൻ ആയില്ല. തുടർന്ന് വലൻസിയയിലേക്ക് ലോണിൽ കൈമാറി. ശേഷം ടോട്ടനത്തിലേക്ക് മടങ്ങി എത്തിയെങ്കിലും അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായതോടെ ടീം വിടാനുള്ള ശ്രമത്തിൽ ആയിരുന്നു. താരത്തെ വീണ്ടും ലോണിൽ എത്തിക്കാൻ ശ്രമിച്ച വലൻസിയക്ക് കാര്യങ്ങൾ എളുപ്പമായി. ലോണിന്റെ അവസാനം താരത്തെ സ്വന്തമാക്കാൻ വലൻസിയക്കാവില്ല.

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി.

അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185ആം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.

ഇന്ന് ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സ്പർസ് കഷ്ടപ്പെട്ടു. ആകെ ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമെ സ്പർസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കെയ്നിന്റെയും സോണിന്റെയും ഒരോ ഷോട്ടുകൾ പോസ്റ്റിൽ തട്ടിയും മടങ്ങി. അവസാനം 64ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്പർസിന് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പർസിന് ഏഴ് പോയിന്റ് ആണ് ഉള്ളത്.

ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം

ഇറ്റാലിയൻ യുവതാരത്തെ ടീമിൽ എത്തിച്ച് ടോട്ടനം

ഉദിനീസിൽ നിന്നും യുവതാരം ഡെസ്റ്റിനി ഉഡോഗിയെ ടോട്ടനം ടീമിൽ എത്തിക്കുന്നു. ഏകദേശം പതിനഞ്ച് മില്യൺ പൗണ്ട് ആണ് കൈമാറ്റ തുക. കൈമാറ്റം പൂർത്തി ആയാലും തരാതെ ടോട്ടനം ഉടനെ ടീമിലേക്ക് എത്തിക്കുന്നില്ല. ഈ സീസണിൽ താരത്തെ ഉദിനീസിലേക്ക് തന്നെ ലോണിൽ കൈമാറാൻ ആണ് പദ്ധതി. അഞ്ച് വർഷത്തെ കരാർ ടോട്ടനം പത്തൊമ്പത്കാരനായ താരത്തിന് നൽകുന്നത്.

വേറൊണ യൂത്ത് ടീമുകളിലൂടെ വളർന്ന അവരുടെ സീനിയർ ടീമിനായും അരങ്ങേറി. തുടർന്ന് താരത്തെ ഉദിനീസ് ലോണിൽ ടീമിലേക്ക് എത്തിച്ചു. പിന്നീട് ഉഡോഗിയെ ടീം സ്വന്തമാക്കി. അവസാന സീസണിൽ ടീമിനായി മുപ്പത്തഞ്ചോളം ലീഗ് മത്സരങ്ങളിൽ ഇറങ്ങി. അഞ്ച് ഗോളും മൂന്ന് അസിസ്റ്റും നേടി താരം വമ്പൻ ടീമുകളുടെ നോട്ടപ്പുളളിയായി. ഇടത് വിങ് ബാക്ക് സ്ഥാനത്ത് വേഗവും കരുത്തും കൊണ്ട് ടീമിന് മുതൽക്കൂട്ടവുന്ന താരത്തെ കോച്ച് അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യപ്രകാരം കൂടിയാണ് ടോട്ടനം ടീമിലേക്ക് എത്തിക്കുന്നത്. ലണ്ടനിൽ മെഡിക്കൽ പരിശോധനകൾക്ക് വേണ്ടി എതിയിട്ടുള്ള താരം നടപടികൾ പൂർത്തിയാക്കി ഇറ്റലിയിലേക്ക് മടങ്ങും.

Story Highlight: Udogie join Spurs

എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളി

ടോട്ടനത്തിൽ നിന്നും ഫ്രഞ്ച് മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ ടീമിൽ എത്തിക്കാൻ നാപോളിയുടെ ശ്രമം. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്ക് താല്പര്യമുണ്ട്. ടോട്ടനവുമായിട്ടുള്ള ചർച്ചകൾ നടത്തി ധാരണയിൽ എത്തി. താരത്തിന്റെ ഏജന്റുമായി കൂടി ചർച്ചകൾ നടത്തി അടുത്ത വാരത്തോടെ കൈമാറ്റം പൂർത്തിയാക്കാൻ ആണ് നാപോളിയുടെ ശ്രമം. ഇതിന് ശേഷം ഔദ്യോഗിക ഓഫർ സമർപ്പിക്കും.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ ടോട്ടനത്തിലേക്ക് എത്തുന്നത്. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ കുറഞ്ഞതോടെ താരത്തെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു. പുതുതായി ഒരു പിടി താരങ്ങളെ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരവും ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഫാബിയൻ റൂസിയിനെ പിഎസ്ജിയിലേക്ക് കൈമാറുമെന്ന് ഉറപ്പിച്ച നാപോളിയും മധ്യനിരയിലേക്ക് ആളെ തേടുകയാണ്.

Story Highlight: Napoli are working to complete Tanguy Ndombele deal next week.

ഡെഫോ സ്പർസിൽ തിരികെയെത്തി, ഇനി അക്കാദമി കോച്ച്

മുൻ സ്പർസ് താരം ജെർമെയ്ൻ ഡെഫോ ക്ലബിലേക്ക് തിരികെയെത്തി. അക്കാദമി കോച്ചിംഗ് സ്റ്റാഫിലെ അംഗമായും ക്ലബ് അംബാസഡറായും ആണ് ജെർമെയ്ൻ ഡെഫോ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ 2004 നും 2014 നും ഇടയിൽ രണ്ട് സ്പെല്ലുകളിലായി സ്പർസ് ജേഴ്സിയിൽ 363 മത്സരങ്ങൾ കളിക്കുനയും 143 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. സ്പർസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ ഗോൾ സ്‌കോററാണ്.

വെസ്റ്റ് ഹാം യുണൈറ്റഡ്, എഎഫ്‌സി ബോൺമൗത്ത്, പോർട്ട്‌സ്‌മൗത്ത്, ടൊറന്റോ എഫ്‌സി, സണ്ടർലാൻഡ്, റേഞ്ചേഴ്‌സ് എന്നിവയെ ഡെഫോ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ അദ്ദേഹം വിരമിച്ചിരുന്നു. 762 ക്ലബ് മത്സരങ്ങളിൽ നിന്ന് 305 ഗോളുകൾ കരിയറിൽ ആകെ താരം നേടിയിട്ടുണ്ട്.

Story Highlight:Tottenham have confirmed the return of Jermain Defoe to the club as an Academy Coach and Club Ambassador.

Exit mobile version