ഡൽഹി എഫ്‌സിക്കെതിരെ നിർണായക വിജയം നേടി സ്പോർട്ടിംഗ് ക്ലബ് ബെംഗളൂരു

അലി ഹസൻ സ്റ്റേഡിയത്തിൽ ഡൽഹി എഫ്‌സിക്കെതിരെ 1-0 ന് നിർണായക വിജയം നേടിയ സ്‌പോർട്ടിംഗ് ക്ലബ് ബെംഗളൂരു അവരുടെ ഐ-ലീഗ് അതിജീവന പ്രതീക്ഷകൾ സജീവമാക്കി. ക്യാപ്റ്റൻ കാർലോസ് ലോംബ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് 26-ാം മിനിറ്റ് മുതൽ 10 പേരുമായി കളിച്ചിട്ടും ബെംഗളൂരു ടീം പതറിയില്ല. 49-ാം മിനിറ്റിൽ സയ്യദ് ഉമൈർ അവർക്കായി നിർണായക ഗോൾ നേടി. സീസണിലെ അവരുടെ ആദ്യ എവേ വിജയം ഉറപ്പാക്കി.

ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബെംഗളൂരു പത്താം സ്ഥാനത്തേക്ക് ഉയർന്നു. തരംതാഴ്ത്തൽ മേഖലയ്ക്ക് തൊട്ടുമുകളിൽ ആണ് അവർ ഉള്ളത്. ഡൽഹി എഫ്‌സിക്ക് ഒന്നിലധികം ഗോളുകൾ നേടാനുള്ള അവസരങ്ങൾ നിഷേധിച്ചുകൊണ്ട് ഗോൾകീപ്പർ യുവ കുരിയാമ ലീഡ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം പകുതിയിൽ ആതിഥേയർ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങൾ മാറ്റുന്നതിൽ പരാജയപ്പെട്ടു.

ഫസലു റഹ്മാൻ ഇനി ഐ ലീഗിൽ, സ്പോർടിംഗ് ബെംഗളൂരു താരത്തെ സ്വന്തമാക്കും

മലപ്പുറം സ്വദേശിയും മുമ്പ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിൽ പ്രധാനിയുമായിരുന്ന ഫസലു റഹ്മാൻ ഇനി ഐ ലീഗ് ക്ലബായ സ്പോർടിംഗ് ബെംഗളൂരുവിൽ. ഫലസു റഹ്മാന്റെ ട്രാൻസ്ഫർ സ്പോർടിംഗ് ബെംഗളൂരു പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. അവസാനം സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ് സിക്ക് ആയാണ് ഫസലു കളിച്ചത്. അതിനു മുമ്പ് മൊഹമ്മദൻസിനായും ഡെൽഹിക്ക് ആയും കളിച്ചിട്ടുണ്ട്.

ഫസലു റഹ്മാൻ സന്തോഷ് ട്രോഫി കിരീടവുമായി

താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. 29കാരനായ ഫസലു സാറ്റ് തിരൂരിനായും കളിച്ചിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരിന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.

സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക് ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു.

Exit mobile version