ദി ഹണ്ട്രെഡ് കിരീടം നിലനിര്‍ത്തി ഓവൽ ഇന്‍വിന്‍സിബിള്‍സ്

സതേൺ ബ്രേവിനെതിരെ വിക്കറ്റ് വിജയവുമായി ദി ഹണ്ട്രെഡിന്റെ വനിത കിരീട ജേതാക്കളായി ഓവൽ ഇന്‍വിന്‍സിബിള്‍സ്. ഇന്നലെ ലോ സ്കോറിംഗ് മത്സരത്തിൽ 102 റൺസ് വിജയ ലക്ഷ്യം ഇന്‍വിന്‍സിബിള്‍സ് 6 പന്ത് അവശേഷിക്കെയാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് 100 പന്തിൽ 101 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 26 റൺസ് നേടിയ സോഫിയ ഡങ്ക്ലിയാണ് ടോപ് സ്കോറര്‍. ഷബ്നിം ഇസ്മൈൽ 2 വിക്കറ്റ് നേടി.

മരിസാന്നെ കാപ്പ് പപുറത്താകാതെ 37 റൺസ് നേടിയാണ് ഓവലിനെ കിരീടം നിലനിര്‍ത്തുവാന്‍ സഹായിച്ചത്.

സ്മൃതി മന്ഥാന ദി ഹണ്ട്രെഡിന്റെ ഫൈനലിനില്ല, നാട്ടിലേക്ക് മടങ്ങും

ഇന്ത്യന്‍ താരം സ്മൃതി മന്ഥാന സതേൺ ബ്രേവിന്റെ ഫൈനലുള്‍പ്പെടെയുള്ള ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ടീമിനൊപ്പം കാണില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ താരം നാട്ടിലേക്ക് മടങ്ങുന്നത്.

മികച്ച ഫോമില്‍ ആണ് ദി ഹണ്ട്രെഡിൽ മന്ഥാന കളിക്കുന്നത്. ഓസ്ട്രേലിയന്‍ ടൂറിന് യാത്രയാകുന്നതിന് മുമ്പ് തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുവാന്‍ വേണ്ടിയാണ് മന്ഥാന ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മ്മന്‍പ്രീത് കൗര്‍ പരിക്ക് മൂലം നാട്ടിലേക്ക് മടങ്ങുന്നുണ്ട്.

മന്ഥാനയുടെ മികവിൽ സതേൺ ബ്രേവ് ഫൈനലിലേക്ക്

ദി ഹണ്ട്രെഡിന്റെ വനിത പതിപ്പിന്റെ ഫൈനലിൽ കടന്ന് സതേൺ ബ്രേവ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 166 റൺസാണ് നേടിയത്. 52 പന്തിൽ 78 റൺസ് നേടിയ സ്മൃതി മന്ഥാനയും 34 പന്തിൽ 53 റൺസ് നേടിയ ഡാനിയേൽ വയട്ടുമാണ് ബ്രേവിനായി തിളങ്ങിയത്. സോഫിയ ഡങ്ക്ലി 13 പന്തിൽ 23 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വെല്‍ഷ് ഫയര്‍ 127 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ബ്രയോണി സ്മിത്ത്(33), ജോര്‍ജ്ജിയ റെഡ്മയിന്‍(35), സോഫിയ ലഫ്(30) എന്നിവരാണ് വെല്‍ഷിന് വേണ്ടി റൺസ് കണ്ടെത്തിയത്.

സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ സതേൺ ബ്രേവിന് വിജയം

സ്മൃതി മന്ഥാനയുടെ മികവിൽ സതേൺ 8 വിക്കറ്റ് വിജയം. ഇന്ന് 7 വിക്കറ്റ് നഷ്ടത്തിൽ വെൽഷ് ഫയര്‍ 110 റൺസാണ് നൂറ് പന്തിൽ നേടിയത്. 33 റൺസ് നേടിയ ഹെയില് മാത്യൂസും 23 റൺസുമായി പുറത്താകാതെ നിന്ന ജോര്‍ജ്ജിയ ഹെന്നെസ്സിയും ആണ് വെൽഷ് നിരയിൽ റൺസ് കണ്ടെത്തിയത്. ലോറന്‍ ബെല്ലും അമാന്‍ഡ വെല്ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം സതേൺ ബ്രേവിനായി നേടി.

39 പന്തിൽ 61 റൺസ് നേടി പുറത്താകാതെ നിന്ന സ്മൃതി മന്ഥാനയുടെ മികവിലാണ് സതേൺ ബ്രേവിന്റെ വിജയം. 84 പന്തിൽ ആണ് അവരുടെ വിജയം. സോഫിയ ഡങ്ക്ലി 16 റൺസും സ്റ്റഫാനി ടെയിലര്‍ 17 റൺസും നേടി പുറത്താകാതെ നിന്നു.

സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്ത്, 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്

ട്രെന്റ് റോക്കറ്റ്സിനെതിരെ 23 റൺസ് വിജയവുമായി സത്തേൺ ബ്രേവ്. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടുകയായിരുന്നു. 45 റൺസുമായി പുറത്താകാതെ നിന്ന സ്റ്റഫാനി ടെയിലറും 40 റൺസ് നേടി സ്റ്റഫാനിയ്ക്ക് കൂട്ടായി നിന്ന ക്യാപ്റ്റന്‍ അന്യ ഷ്രുബ്സോളുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇന്ത്യന്‍ താരം സ്മൃതി മന്ഥാന പൂജ്യത്തിന് പുറത്താകുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രെന്റിന് വേണ്ടി ക്യാപ്റ്റന്‍ നത്താലി സ്കിവര്‍ 29 പന്തിൽ 44 റൺസ് നേടിയപ്പോള്‍ ഹീത്തര്‍ ഗ്രഹാം(24), കാത്തറിന്‍ ബ്രണ്ട്(22) എന്നിവര്‍ക്ക് ടീമിനെ 7 വിക്കറ്റ് നഷ്ടത്തിൽ 110 റൺസിലേക്ക് എത്തിക്കാനായുള്ളു.

ബ്രേവിന് വേണ്ടി ഷ്രുബ്സോള്‍ നാല് വിക്കറ്റ് നേടി.

ബൗളിംഗിൽ മര്‍ച്ചന്റ് ഡി ലാംഗ്, ബാറ്റിംഗിലും ഷോര്‍ട്ടും മലനും ട്രെന്റ് റോക്കറ്റ്സിന് മികച്ച വിജയം

ദി ഹണ്ട്രെഡിന്റെ പുരുഷ വിഭാഗത്തിൽ 9 വിക്കറ്റ് വിജയവുമായി ട്രെന്റ് റോക്കറ്റ്സ്. ഇന്ന് പുരുഷ വിഭാഗത്തിൽ സത്തേൺ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ട്രെന്റ് റോക്കറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 126 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പുറത്താകാതെ 39 റൺസ് നേടിയ റോസ് വൈറ്റ്‍ലി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റോക്കറ്റ്സിന് വേണ്ടി മര്‍ച്ചന്റ് ഡി ലാംഗ് അഞ്ച് വിക്കറ്റ് നേടി മികച്ച് നിന്നു.

രണ്ടാം പന്തിൽ അലക്സ് ഹെയിൽസിനെ നഷ്ടമായ ശേഷം 124 റൺസ് നേടിയാണ് ഡാര്‍സി ഷോര്‍ട്ടും ദാവിദ് മലനും ടീമിനെ അപരാജിത കൂട്ടുകെട്ടിലൂടെ വിജയത്തിലേക്ക് നയിച്ചത്. ഷോര്‍ട്ട് 51 റൺസും മലന്‍ 62 റൺസുമാണ് നേടിയത്.

വാര്‍ണര്‍ക്കും സ്റ്റോയിനിസിനും പകരക്കാരായി കോൺവേയും ക്വിന്റണ്‍ ഡി കോക്കും ദി ഹണ്ട്രെഡിലേക്ക്

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന സീസണിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍ക്കസ് സ്റ്റോയിനിസിനും പകരക്കാരെ കണ്ടെത്തി സത്തേൺ ബ്രേവ്. ഇരുവര്‍ക്കും പകരം ന്യൂസിലാണ്ടിന്റെ ഡെവൺ കോൺവേയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആണ് ഫ്രാഞ്ചൈസി കരാറിലെത്തിച്ചിരിക്കുന്നത്.

ഇരു താരങ്ങളും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ആന്‍ഡ്രേ റസ്സലാണ് ടീമിന്റെ മറ്റൊരു വിദേശ താരം.

Exit mobile version