അവസാന മിനുട്ടില്‍ സമനില ഗോള്‍ വഴങ്ങി ഇന്ത്യ

സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയുടെ രണ്ടാം മത്സരത്തില്‍ ജയം കൈവിട്ട് ഇന്ത്യ. മത്സരത്തില്‍ വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ നിന്ന് ദക്ഷിണ കൊറിയ അവസാന മിനുട്ടില്‍ ഗോള്‍ മടക്കി ഇന്ത്യയ്ക്കൊപ്പം പിടിയ്ക്കുകയായിരുന്നു.അവസാന മിനുട്ടുകളില്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം കൊറിയ അഴിച്ചുവിട്ടപ്പോള്‍ ശ്രീജേഷും ഇന്ത്യന്‍ പ്രതിരോധവും കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലു അവസാന സെക്കന്‍ഡുകളില്‍ ഇന്ത്യന്‍ പ്രതിരോധം കീഴടങ്ങുകയായിരുന്നു.

28ാം മിനുട്ടില്‍ മന്‍ദീപ് സിംഗാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇന്ത്യ ഈ ഗോളിനു ലീഡ് ചെയ്തു. ഇന്നലെ ഇന്ത്യ ആദ്യ മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ജപ്പാനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു.

ഷൂട്ട്-ഓഫില്‍ സ്വര്‍ണ്ണം കൈവിട്ട് ഇന്ത്യന്‍ പുരുഷ ടീം, വനിതകള്‍ക്കും വെള്ളി

ഏഷ്യന്‍ ഗെയംസിന്റെ അമ്പെയ്ത്ത് മത്സരങ്ങളില്‍ ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ക്ക് വെള്ളി മെഡല്‍. ഷൂട്ട്-ഓഫില്‍ ആണ് പുരുഷ വിഭാഗം സ്വര്‍ണ്ണം കൈവിട്ടത്. ഇരു വിഭാഗത്തിലും കൊറിയയായിരുന്നു ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. പുരുഷ ടീം നാല് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇരു ടീമുകളും 229 പോയിന്റില്‍ നിന്നുവെങ്കിലും ഷൂട്ടൗട്ടില്‍ ഇന്ത്യയെ മറികടന്ന് കൊറിയ സ്വര്‍ണ്ണം നേടി.

വനിതകള്‍ 228-231 എന്ന സ്കോറിനാണ് കൊറിയയോട് പരാജയപ്പെട്ടത്. ആദ്യ സെറ്റില്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം സെറ്റില്‍ കൊറിയയ്ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. മൂന്നാം സെറ്റില്‍ ഇരു ടീമുകളും 58 പോയിന്റുകളുമായി ഒപ്പം നിന്നപ്പോള്‍ 58-55 എന്ന സ്കോറിനു നിര്‍ണ്ണായകമായ നാലാം സെറ്റ് നേടി കൊറിയ വനിത വിഭാഗം സ്വര്‍ണ്ണം ഉറപ്പാക്കി.

കരുത്തുറ്റ ഇന്ത്യയെ അവസാന നിമിഷം വിറപ്പിച്ച് കൊറിയ

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വിജയക്കുതിപ്പിനു തടയിടുവാന്‍ കൊറിയയ്ക്കായില്ലെങ്കിലും മൂന്ന് വട്ടം ഗോള്‍ വല ചലിപ്പിച്ച് ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവുകള്‍ തുറന്ന് കാട്ടി ദക്ഷിണ കൊറിയ പൊരുതി കീഴടങ്ങി. 5-3 നു ജയം സ്വന്തമാക്കി ഇന്ത്യ പകുതി സമയത്ത് 3-0നു ലീഡ് ചെയ്യുകയായിരുന്നു. ആദ്യ പകുതിയ്ക്ക് ശേഷം തുടരെ രണ്ട് ഗോളുകള്‍ മടക്കി കൊറിയ ഇന്ത്യയെ വിറപ്പിച്ചുവെങ്കിലും അവസാന മിനുട്ടുകളില്‍ രണ്ട് ഗോള്‍ കൂടി നേടി ഇന്ത്യ അപ്രാപ്യമായ ലീഡെടുക്കുകയായിരുന്നു. അവസാന മിനുട്ടില്‍ കൊറിയ ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഇന്ത്യയുടെ വിജയക്കുതിപ്പിനു വിലങ്ങ് തടിയാകുവാന്‍ ടീമിനായില്ല.

ആദ്യ മിനുട്ടില്‍ തന്നെ രൂപീന്ദര്‍ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. നാലാം മിനുട്ടില്‍ ചിംഗ്ലെന്‍സാനയും 15ാം മിനുട്ടില്‍ ലളിതും നേടിയ ഗോളുകളില്‍ ഇന്ത്യ അജയമായ ലീഡ് നേടുകയായിരുന്നു. എന്നാല്‍ 33, 35 മിനുട്ടില്‍ മന്‍ജായേ കൊറിയയുടെ ഗോളുകള്‍ നേടിയതോടെ മത്സരം ആവേശകരമായി.

ഇരു ടീമുകളും ഗോള്‍മുഖത്ത് നിരന്തരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായി. മന്‍പ്രീത്(49), ആകാശ്ദീപ്(55) എന്നിവര്‍ നേടിയ ഗോളുകളാണ് മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റിയത്. ജോംഗ് യുന്‍ 59ാം മിനുട്ടില്‍ കൊറിയയുടെ മൂന്നാം ഗോള്‍ നേടി.

അവസാന ഏഴ് മിനുട്ടില്‍ മൂന്ന് ഗോള്‍, ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ

അവസാന ഏഴ് മിനുട്ടിനുള്ള മൂന്ന് ഗോളുകള്‍ നേടി ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം. 4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ വീഴ്ത്തിയത്. 16ാം മിനുട്ടില്‍ നവനീത് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും 20ാം മിനുട്ടില്‍ യൂറിമിലൂടെ കൊറിയ സമനില ഗോള്‍ കണ്ടെത്തി. പകുതി സമയത്ത് ഇരു ടീമുകളും 1-1നു സമനില പാലിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നാണ് കരുതിയതെങ്കിലും അവസാന മിനുട്ടുകളില്‍ ഗുര്‍ജിത്ത് (54, 55) ദക്ഷിണ കൊറിയയെ ഞെട്ടിക്കുകയായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ വന്ദന ടീമിന്റെ നാലാം ഗോള്‍ കൂടി നേടിയതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി.

കൊറിയകള്‍ അണിനിരക്കുക ഒറ്റ കൊടിക്കീഴില്‍

ശീതകാല ഒളിമ്പിക്സിലെ മാര്‍ച്ച് പാസ്റ്റില്‍ ഇരു കൊറിയന്‍ രാജ്യങ്ങളും ഒരുമിച്ച് അണിനിരക്കും. കൊറിയന്‍ യൂണിഫിക്കേഷന്‍ ഫ്ലാഗിന്റെ കീഴിലാവും ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇരുവരും ഒരുമിച്ചാവും പങ്കെടുക്കുക. കൂടാതെ ടൂര്‍ണ്ണമെന്റിലെ വനിത ഐസ് ഹോക്കിയിലും ഇരു രാജ്യങ്ങളുടെയും സംയുക്ത ടീമുകളാവും ഇറങ്ങുക. നീല ജഴ്സിയില്‍ മുന്‍വശത്ത് കൊറിയ എന്നെഴുതിയിട്ടുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും

2018 ശീതകാല ഒളിമ്പിക്സിനു ഇന്ന് കൊടികയറും. ചില മത്സരയിനങ്ങള്‍ നിലവില്‍ തന്നെ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങും മത്സരങ്ങളുടെ യഥാര്‍ത്ഥ ആവേശത്തുടക്കവും. 93 രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കാനായി ദക്ഷിണ കൊറിയയിലെത്തുന്നത്. 15 മത്സരയിനങ്ങളില്‍ ഫെബ്രുവരി 9-25 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്. 102 മെഡലുകള്‍ ആണ് വിജയികളെ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുദ്ധ ഭീഷണി സജീവം, വിന്റർ ഒളിംപിക്സിൽ പങ്കെടുക്കാനുറച്ച് നോർത്ത് കൊറിയ

നോർത്ത് കൊറിയ – അമേരിക്ക യുദ്ധ ഭീഷണികൾ സജീവമാകുമ്പോളും 2018 ലെ വിന്റർ ഒളിംപിക്സിൽ നോർത്ത് കൊറിയ പങ്കെടുക്കുന്നെന്ന തരത്തിലുള്ള പ്രതികരണം നോർത്ത് കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ഭാഗത്ത് നിന്നുണ്ടായി. രാജ്യത്തിനായുള്ള ന്യൂ ഇയർ സന്ദേശത്തിലാണ് കിം ജോങ് ഉൻ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്.

വിന്റർ ഒളിംപിക്സ് സൗത് കൊറിയയിലെ പ്യോഞ്ചെങ്കിൽ വെച്ചാണ് നടക്കുന്നത്. സൗത്ത് നോർത്ത് കൊറിയയിലെ രാജ്യത്തലവന്മാർ തമ്മിലൊരു കൂടിക്കാഴ്ച ഒളിപിക്‌സിന്റെ നല്ല നടത്തിപ്പിനായി ഉണ്ടാകണമെന്നും കിം ജോങ് ഉൻ കൂട്ടിച്ചേർത്തു. ഈ വര്ഷം ഫെബ്രുവരി 7 മുതൽ 28 വരെയാണ് വിന്റർ ഒളിംപിക്സ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version