ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യന്‍ വംശജന്‍, ന്യൂസിലാണ്ടിനു മികച്ച ജയം

ദക്ഷിണാഫ്രിക്കയെ 71 റണ്‍സിനു പിന്തള്ളി ഗ്രൂപ്പ് എ യിലെ മൂന്നാം ജയം സ്വന്തമാക്കി ആതിഥേയരായ ന്യൂസിലാണ്ട്. ഇന്ത്യന്‍ വംശജന്‍ രച്ചിന്‍ രവീന്ദ്രയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവില്‍ 279/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 208 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രചിന്‍ രവീന്ദ്രയാണ് മാന്‍ ഓഫ് ദി മാച്ച്.

ജേക്കബ് ബൂല(44), രച്ചിന്‍ രവീന്ദ്ര(76), ഡേല്‍ ഫിലിപ്പ്സ്(43), മാക്സ് ചു(35) എന്നിവരുടെ ബാറ്റിംഗ് മികവാണ് ന്യൂസിലാണ്ട് 279 റണ്‍സി റണ്‍സില്‍ എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഹെര്‍മ്മന്‍ റോല്‍ഫെസ് 108 റണ്‍സ് നേടിയെങ്കിലും ബഹുഭൂരിപക്ഷം ബാറ്റ്സ്മാന്മാരും പരാജയപ്പെട്ടപ്പോള്‍ ടീം 208 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ജീന്‍ ഡു പ്ലെസി 54 റണ്‍സ് നേടി.

രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റ് നേടിയപ്പോള്‍ മാത്യു ഫിഷര്‍, ജേക്കബ് ബൂല എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ക്ക് ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഞാനെന്റെ കരിയറിലെ മികച്ച ഫോമില്‍

ഞാനെന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് അഭിപ്രായപ്പെട്ട് എബി ഡി വില്ലിയേഴ്സ്. നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ മടങ്ങിയെത്തിയ എബിഡി കേപ് ടൗണിലും സെഞ്ചൂറിയണിലും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി ദക്ഷിണാഫ്രിക്കയെ ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ അടിയറവു പറയിപ്പിക്കുവാന്‍ സഹായിച്ചിരുന്നു. ഇരു ടെസ്റ്റുകളും ജയിച്ച് ദക്ഷിണാഫ്രിക്ക ഫ്രീഡം സീരീസ് സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്.

താന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മാത്രമല്ല ഏറ്റവും ഫിറ്റായ സമയവും ഇതാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഈ 33 വയസ്സുകാരന്‍ അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫിയ്ക്കിടെ താരത്തെ പരിക്ക് അലട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ടെസ്റ്റില്‍ എറിഞ്ഞിട്ടപ്പോള്‍ 65 റണ്‍സുമായി തിരിച്ചടിച്ചത് ഡിവില്ലിയേഴ്സ് ആയിരുന്നു. കൂടാതെ സെഞ്ചൂറിയണിലും 80 റണ്‍സ് നേടി ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതില്‍ എബിഡി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനു പറ്റിയ ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഡി വില്ലിയേഴ്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാന്‍ ആഗ്രഹം: ഡി വില്ലിയേഴ്സ്

ജോഹാന്നസ്ബര്‍ഗിലെ ന്യൂ വാണ്ടറേര്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയാണ് തങ്ങളുടെ ആഗ്രഹമെന്ന് എബി ഡി വില്ലിയേഴ്സ്. സെഞ്ചൂറിയണിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര 2-0നു സ്വന്തമാക്കിയിരുന്നു. ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ശരിക്കും ഞെട്ടിച്ചുവെന്ന് സമ്മതിച്ച എബിഡി രണ്ട് ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയ സാധ്യതയുണ്ടായിരുന്നു എന്ന് തുറന്ന് സമ്മതിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാളുമധികം ശക്തിയുള്ള പേസ് ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്കുള്ളത്.

അവസാന ടെസ്റ്റില്‍ ജയിച്ച് ആ ആത്മവിശ്വാസവുമായാവും ഇന്ത്യ ഏകദിന പരമ്പരയിലേക്ക് നീങ്ങുവാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ 3-0 നു ലോക ഒന്നാം നമ്പര്‍ ടീമിനെ തോല്പിക്കാനായാല്‍ അത് ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിനങ്ങളിലും ഗുണം ചെയ്യുമെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദത്തില്‍ പതറാതെ ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ പുറത്ത്

ഏറെ വിവാദമായ ക്രിക്കറ്റിനു കളങ്കമെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഭവത്തിനു ശേഷം പതറാതെ മുന്നോട്ട് നീങ്ങി നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 8 വിക്കറ്റിനു 282 റണ്‍സ് നേടുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു ജീവേശന്‍ പിള്ളെയെ ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന നിയമം പറഞ്ഞ് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക 77/3 എന്ന നിലയിലായിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിലനില്‍ക്കുവാന്‍ ഏത് രീതിയിലും ജയം അനിവാര്യമായിരുന്നതിനാലാവും വെസ്റ്റിന്‍ഡീസ് ഇത്തരം നടപടികള്‍ക്ക് മുതിര്‍ന്നത്.

പിന്നീട് 112/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ 99 റണ്‍സ് നേടി പുറത്താകാതെ നിന്ന് വാന്‍ഡിലേ മാക്വേടുവിന്റെയും വാലറ്റത്തില്‍ ഒട്ടനവധി താരങ്ങളുടെ ചെറു സംഭാവനകളുടെയും ബലത്തില്‍ 282 റണ്‍സ് നേടുകയായിരുന്നു. പത്ത് പന്ത്രണ്ട് പന്തില്‍ നിന്ന് 20ലധികം റണ്‍സ് നേടിയ ഒന്ന് രണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റക്കാരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ സംഘത്തിനെ 45.3 ഓവറില്‍ 206 റണ്‍സിനു ഓള്‍ഔട്ട് ആക്കുമ്പോള്‍ 76 റണ്‍സിന്റെ വിജയം മാത്രമല്ല ന്യായത്തിന്റെ വിജയം കൂടിയാണ് ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തമാക്കിയത്. 76 റണ്‍സ് നേടിയ അലിക് അതനാസേ ആണ് വെസ്റ്റിന്‍ഡീസിനായി ടോപ് സ്കോറര്‍ ആയത്. കിര്‍സ്റ്റന്‍ കാലിചരന്‍ 44 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി ഹെര്‍മ്മന്‍ റോള്‍ഫെസ് 4 വിക്കറ്റ് നേടിയപ്പോള്‍ ജെറാള്‍ഡ് കോയെറ്റ്സേ, ജേഡ് ഡി ക്ലെര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇരുവരും തന്നെയായിരുന്നു ബാറ്റിംഗില്‍ ചെറു സംഭാവനകളാല്‍ ശ്രദ്ധേയമായ പ്രകടനം നടത്തി മാന്‍ ഓഫ് ദി മാച്ച് വാന്‍ഡിലെ മാക്വേടുവിനു പിന്തുണ നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രിക്കറ്റ് ലോകം ലജ്ജിച്ചു, “നിയമപ്രകാരമുള്ള” ഈ പുറത്താക്കലില്‍

ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചുവെന്ന് കാണിച്ച് ദക്ഷിണാഫ്രിക്കയുടെ ജീവേശന്‍ പിള്ളയെ പുറത്താക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ ക്രിക്കറ്റ് ലോകം തലകുനിക്കുകയായിരുന്നു. നിയമ പുസ്തകത്തില്‍ വരച്ചിട്ടുള്ളതാണെങ്കിലും ക്രിക്കറ്റിന്റെ സ്പിരിറ്റിനു വിരുദ്ധമായിരുന്നു ആ തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. തിരികെ കീപ്പര്‍ക്ക് പന്ത് കൈ കൊണ്ടെടുത്ത് കൊടുത്തതിനു താരത്തെ പുറത്താക്കാന്‍ അമ്പയര്‍മാര്‍ നിയമപ്രകാരം വിധിക്കുമ്പോളും തീരുമാനം അമ്പയര്‍മാരിലേക്ക് എത്തിച്ചതിനു വെസ്റ്റിന്‍ഡീസിനു മാന്യത കൈവിട്ട കൂട്ടര്‍ എന്ന പേര് ചാര്‍ത്തപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്.

ഷോട്ട് കളിക്കാന്‍ ശ്രമിച്ച പിള്ളെയുടെ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ പന്ത് വിക്കറ്റിനടുത്തേക്ക് നീങ്ങുന്നു. പന്തിന്റെ ചലനം നിലച്ച ശേഷം പന്ത് കൈകൊണ്ടെടുത്ത് തിരികെ കീപ്പര്‍ക്ക് നല്‍കുമ്പോള്‍ ജീവേശന്‍ പിള്ള ഒരിക്കലും ഇത്തരമൊരു പുറത്താകല്‍ ചിന്തിച്ച് കാണില്ല. കീപ്പറിന്റെ അപ്പീലിംഗില്‍ അമ്പയര്‍മാര്‍ മൂന്നാം അമ്പയര്‍ക്ക് തീരുമാനം വിട്ടു നല്‍കുന്നു. പിന്നീട് എല്ലാം ചരിത്രം മാത്രം. ക്രിക്കറ്റിലെ നിയമ പുസ്തകത്തിലെ നിയമം 37.4 പ്രകാരം ജീവേശന്‍ പിള്ള ഫീല്‍ഡില്‍ തടസ്സം സൃഷ്ടിച്ചതിനു പുറത്താക്കപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രീഡം സീരീസ് ദക്ഷിണാഫ്രിക്കയ്ക്ക്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായി രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ബാറ്റ് വീശുന്ന കണ്ട ആദ്യ സെഷന്‍. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള അവസാന ഓവറെന്ന് കരുതിയ ഓവറിന്റെ രണ്ടാം പന്തില്‍ കാഗിസോ റബാ‍ഡ രോഹിത്ത് ശര്‍മ്മയെ(47) പുറത്താക്കുമ്പോള്‍ ഫ്രീഡം സീരീസ് ഇന്ത്യ അടിയറവ് പറഞ്ഞു കഴിയുകയായിരുന്നു . 53 റണ്‍സ് കൂട്ടുകെട്ടുമായി എട്ടാം വിക്കറ്റില്‍ ഷമിയും രോഹിതും ഇന്ത്യന്‍ പ്രതീക്ഷകളുമായി ചെറുത്ത് നില്പ് തുടരുകയായിരുന്നു അതു വരെ. വിജയം അപ്രാപ്യമെങ്കിലും തോല്‍വിയെ വൈകിപ്പിക്കാം എന്നുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സഖ്യത്തിനു മുമ്പിലുള്ള പോംവഴി.

രോഹിത് പുറത്തായി തൊട്ടടുത്ത ഓവറില്‍ ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റത്തിലെ അഅഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 28 റണ്‍സ് നേടിയ മുഹമ്മദ് ഷമിയെ പുറത്താക്കി ഗിഡി തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഏറെ വൈകാതെ ജസ്പ്രീത് ബുംറയെയും മടക്കി അയയ്ച്ച് ഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് മത്സരവും പരമ്പരയും സ്വന്തമാക്കുവാന്‍ സഹായിച്ചു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്.

ഇന്നിംഗ്സില്‍ ഗിഡി ആറ് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നേടാനായി. ഇതോടെ തുടര്‍ച്ചയായ 9 പരമ്പരകള്‍ ജയിച്ച ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അവസാനമാവുകയാണ്.

ദക്ഷിണാഫ്രിക്ക 335, 258

ഇന്ത്യ 307, 151

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം, മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയെ 258 റണ്‍സിനു ഓള്‍ഔട്ട് ആക്കി 287 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലുംഗിസാനി ഗിഡിയും റബാഡയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളാണ് നാലം ദിവസത്തിന്റെ അവസാനത്തോടു എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ‍്‍ലിയും പുറത്തായവരില്‍ ഉള്‍പ്പെടുന്നു എന്നത് ടീമിന്റെ സാധ്യതകളെ ദുഷ്കരമാക്കുകയാണ്. 9 റണ്‍സുമായി മുരളി വിജയ്, 4 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്‍.

23 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 11 റണ്‍സുമായി പുജാരയും 5 റണ്‍സ് നേടി പാര്‍ത്ഥിവ് പട്ടേലുമാണ് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. അവസാന ദിവസത്തെ കളി ശേഷിക്കുമ്പോ ചരിത്ര വിജയത്തിനായി 252 റണ്‍സ് കൂടി ഇന്ത്യ നേടേണ്ടതുണ്ട്. പരമ്പര സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 7 വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം

സെഞ്ചൂറിയണില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയ ലക്ഷ്യം. നാലാം ദിവസം മുപ്പതോളം ഓവറുകളും അഞ്ചാം ദിവസം മുഴുവനും ശേഷിക്കെ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താന്‍ മികച്ചൊരു അവസരമാണ് കൈവന്നിരിക്കുന്നത്. എന്നാല്‍ ആദ്യ ഇന്നിംഗ്സിലെ പോലെ മറ്റു ബാറ്റ്സ്മാന്മാര്‍ മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇന്ത്യയ്ക്ക് വിജയം പ്രയാസകരമായി മാറും.

ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് കൈവശപ്പെടുത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 258 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സ് ആണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഡീന്‍ എല്‍ഗാര്‍ 61 റണ്‍സ് നേടിയപ്പോള്‍ അവസാനം വരെ പൊരുതിയ ഡു പ്ലെസിയെ ജസ്പ്രീത് ബുംറ പുറത്താക്കുകയായിരുന്നു. ഫാഫ് 48 റണ്‍സാണ് ഇന്നിംഗ്സില്‍ നേടിയത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ്മയ്ക്കാണ് രണ്ട് വിക്കറ്റ്. ലുംഗിസാനി ഗിഡിയെ പുറത്താക്കി അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനു വിരാമമിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫാഫ് പൊരുതുന്നു, ദക്ഷിണാഫ്രിക്കയുടെ ലീഡ് 258 റണ്‍സ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 230/7. മത്സരത്തില്‍ 258 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയത്. ആദ്യ സെഷനില്‍ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരു വശത്ത് നായകന്‍ ഫാഫ് ഡു പ്ലെസി ചെറുത്ത് നില്പ് തുടരുകയാണ്. 37 റണ്‍സ് നേടിയ ഫാഫിനു കൂട്ടായി യുവ പേസ് ബൗളര്‍ കാഗിസോ റബാഡയാണ് ക്രീസില്‍. റബാഡ 12 പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറന്നിട്ടില്ല.

90/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് നേടിയ എബി ഡി വില്ലിയേഴ്സിനെയാണ് ആദ്യം നഷ്ടമായത്. 61 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തിയത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ഫാഫ്-ഫിലാന്‍ഡര്‍ കൂട്ടുകെട്ടായിരുന്നു. 85 പന്തുകള്‍ നേരിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച ചെറുത്ത് നില്പാണ് 26 റണ്‍സ് നേടിയ ഫിലാന്‍ഡര്‍ പുറത്തെടുത്തത്. ഇഷാന്ത് ശര്‍മ്മ ഫിലാന്‍ഡറെയും കേശവ് മഹാരാജിനെയും പുറത്താക്കി വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു.

ഷമി മൂന്നും ബുംറ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഹയുടെ പരിക്ക്, ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പരിശിലീനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ദിനേശ് കാര്‍ത്തിക് പകരക്കാരനായി ദക്ഷിണാഫ്രിക്കയിലേക്ക് ഉടന്‍ പറക്കുമെന്നാണ് അറിയുന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച ദിനേശ് കാര്‍ത്തിക് പാര്‍ത്ഥിവിനു പകരം മൂന്നാം ടെസ്റ്റില്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

കളിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ 2010നു ശേഷം ആദ്യമായാവും ദിനേശ് കാര്‍ത്തിക് ടെസ്റ്റ് കുപ്പായം അണിയുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഴയും വെളിച്ചക്കുറവും മൂലം മൂന്നാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചു

സെഞ്ചൂറിയണില്‍ കളി തടസ്സപ്പെടുത്തി മഴയും വെളിച്ചക്കുറവും. ഇന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം 307 റണ്‍സിനു ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 90/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തിയത്. 50 റണ്‍സുമായി എബി ഡി വില്ലിയേഴ്സും 36 റണ്‍സ് നേടി ഡീന്‍ എല്‍ഗാറുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറയ്ക്കാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും.  ഒരു ഘട്ടത്തില്‍ 3/2 എന്ന നിലയില്‍ നിന്നാണ് ദക്ഷിണാഫ്രിക്കയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. 87 റണ്‍സാണ് എല്‍ഗാര്‍-ഡിവ്ലിലിയേഴ്സ് കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്.

നേരത്തെ വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ സ്കോറിനു 28 റണ്‍സ് അകലെ വരെ എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. 152 റണ്‍സ് നേടിയ കോഹ്‍ലി അവസാന വിക്കറ്റായാണ് പുറത്തായത്. മോണേ മോര്‍ക്കല്‍ നാല് വിക്കറ്റ് വീഴ്ത്തി ആതിഥേയര്‍ക്കായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലീഡില്ല, ഇന്ത്യ 307 റണ്‍സിനു പുറത്ത്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിനു പുറത്ത്. വിരാട് കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 335 റണ്‍സിനു 28 അകലെ വരെ എത്തുവാന്‍ ‍ഇന്ത്യയെ സഹായിച്ചത്. കോഹ്‍ലി 153 റണ്‍സ് നേടിയപ്പോള്‍ മുരളി വിജയ്(46), രവിചന്ദ്രന്‍ അശ്വിന്‍(38) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി മോണേ മോര്‍ക്കല്‍ 4 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version