ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു, സോഫി മോളിനക്സ് ടീമിലില്ല

മാര്‍ച്ചിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു. ബിഗ് ബാഷിനിടെ പരിക്കേറ്റ സോഫി മോളിനക്സ് ഇല്ലാതെയാണ് 15 അംഗ സംഘത്തെ ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മോളിനക്സിന്റെ അഭാവം ടീമിന്റെ സ്പിന്‍ ഡിപ്പാര്‍ട്മെന്റിനെ സാരമായി ബാധിച്ചേക്കാം. എസിഎൽ ടിയര്‍ കാരണം ജോര്‍ജ്ജിയ വെയര്‍ഹാമും കളിക്കില്ലെന്ന് വന്നതോടെ ഓസ്ട്രേലിയയുടെ സ്പിന്‍ വിഭാഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ടീമിനെ മെഗ് ലാന്നിംഗ് നയിക്കും. റേച്ചൽ ഹെയിന്‍സ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ഓസ്ട്രേലിയ : Meg Lanning (c), Rachael Haynes (vc), Darcie Brown, Nicola Carey, Ashleigh Gardner, Grace Harris, Alyssa Healy, Jess Jonassen, Alana King, Beth Mooney, Tahlia McGrath, Ellyse Perry, Megan Schutt, Annabel Sutherland, Amanda-Jade Wellington

വനിത ആഷസ്, സോഫി മോളിനക്സ് പരിക്കേറ്റ് പുറത്ത്

വനിത ആഷസ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായി സോഫി മോളിനക്സിന്റെ പരിക്ക്. വനിത ബിഗ് ബാഷിനിടെ ആണ് താരത്തിന് പരിക്കേറ്റത്. ജനുവരി 27ന് ആണ് വനിത ആഷസ് ആരംഭിക്കുവാനിരിക്കുന്നത്. ഇനി താരത്തിന്റ ശ്രദ്ധ മാര്‍ച്ചിലെ ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്നസ്സുമായി തിരികെ എത്തുകയായിരിക്കുമെന്നും ഓസ്ട്രേലിയന്‍ ടീം ഡോക്ടര്‍ പിപ് ഇന്‍ഗേ വ്യക്തമാക്കി.

താരത്തിന്റെ തിരിച്ചുവരവിന്റെ റീഹാബ് നടപടികളുടെ മേൽനോട്ടം ക്രിക്കറ്റ് വിക്ടോറിയയും ക്രിക്കറ്റ് ഓസ്ട്രേലിയ മെഡിക്കൽ സ്റ്റാഫും ചേര്‍ന്നാണ് കൈകാര്യം ചെയ്യുക.

മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റനായി സോഫി മോളിനക്സ് എത്തുന്നു

വനിത ബിഗ് ബാഷിൽ മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റന്‍. സോഫി മോളിനക്സിനെയാണ് ടീം ക്യാപ്റ്റന്‍സി ദൗത്യം ഏല്പിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിന്റെ ആമി സാത്തെര്‍ത്ത്‍വൈറ്റിൽ നിന്നാണ് സോഫി ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്.

2020-21 സീസണിൽ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. കോച്ചായി സൈമൺ ഹെല്‍മോട്ടിനെയും നിയമിക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിരുന്നു. ലാച്ചാലൻ സ്റ്റീവന്‍സിന് പകരക്കാരനായാണ് സൈമൺ കോച്ചായി എത്തുന്നത്.

കഴിഞ്ഞ സീസണിൽ മോളിനക്സ് ടീമിന് വേണ്ടി 221 റൺസും 11 വിക്കറ്റും നേടിയിരുന്നു. ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് വലിയ ബഹുമതിയാണെന്നും താരം വെളിപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി 24 അന്താരാഷ്ട്ര ടി20കളിലും 6 ഏകദിനങ്ങളിലും 1 ടെസ്റ്റിലും കളിച്ചിട്ടുള്ള താരമാണ് മോളിനക്സ്.

വനിത ആഷസിലെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില

വനിത ആഷസിന്റെ ഏക ടെസ്റ്റിന് നിരാശാജനകമായ സമനില ഫലം. ആദ്യ ഇന്നിംഗ്സില്‍ 420/8 റണ്‍സ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 132/5 എന്ന സ്കോറിലേക്ക് എറിഞ്ഞിട്ടുവെങ്കിലും അവിടെ നിന്ന് പൊരുതി 275 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോളേക്കും മത്സരം തോല്‍ക്കില്ലെന്ന് ഉറപ്പാക്കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചുവെങ്കിലും ഇതോടെ ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആമി എല്ലെന്‍ ജോണ്‍സ് 64 റണ്‍സ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 88 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി സോഫീ മോളിനെക്സ് നാല് വിക്കറ്റ് നേടി തിളങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ തങ്ങളുടെ ബാറ്റിംഗ് തുടര്‍ന്ന് കൊണ്ടേയിരുന്നപ്പോള്‍ 230/7 എന്ന സ്കോര്‍ ടീം നേടിയെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിലും ശതകം നേടുവാനുള്ള അവസരം എല്‍സെ പെറിയ്ക്കുണ്ടായിരുന്നുവെങ്കിലും താരം 76 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ജെസ്സ് ജോന്നാസ്സെന്‍ 37 റണ്‍സും സോഫി മോളിനെക്സ് 41 റണ്‍സും നേടി ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങി.

ഇംഗ്ലണ്ടിന് വേണ്ടി ലോറ മാര്‍ഷ്, ക്രിസ്റ്റീ ഗോര്‍ഡണ്‍, ഹീത്തര്‍ നൈറ്റ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയന്‍ താരം കളിക്കില്ല

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയയുടെ സോഫി മോളിനെക്സ് കളിയ്ക്കില്ല. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തോളിനേറ്റ പരിക്ക് മൂലമാണ് കളിക്കാത്തത്. പകരം ഡെലീസ്സ കിമ്മിന്‍സിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. മീഡിയം പേസറും വാലറ്റത്തില്‍ നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനവും കാഴ്ച വയ്ക്കുന്ന താരമാണ് കിമ്മിന്‍സ്.

വിക്ടോറിയയ്ക്ക് വേണ്ടിയുള്ള പരിശീലന സെഷനിടിയൊണ് സോഫിയ്ക്ക് പരിക്കേറ്റത്. ഫീല്‍ഡിംഗിനിടെ ഡൈവിംഗിലെ പാളിച്ചയാണ് താരത്തിനു തിരിച്ചടിയായത്. താരത്തിനു എത്ര കാലം വിശ്രമം വേണ്ടി വരുമെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും വരും ദിവസങ്ങളിലെ വിലയിരുത്തലിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നുമാണ് ഓസ്ട്രേലിയന്‍ ഫിസിയോ പറയുന്നത്.

പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 22നു വാക്കയില്‍ നടക്കും. ഫെബ്രുവരി 24, മാര്‍ച്ച് 3 തീയ്യതികളിലാണ് അടുത്ത മത്സരങ്ങള്‍ നടക്കുന്നത്.

രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ 6 വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 19.5 ഓവറില്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഓസ്ട്രേലിയ 17 ഓവറില്‍ വിജയം പൂര്‍ത്തിയാക്കിയത്. ജോര്‍ജ്ജിയ വെയര്‍ഹാം ആണ് കളിയിലെ താരം.

43 റണ്‍സ് നേടിയ ഒമൈമ സൊഹൈല്‍ ആണ് പാക് നിരയിലെ ടോപ് സ്കോറര്‍. ജവേരിയ ഖാന്‍ 27 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. 55/1 എന്ന നിലയില്‍ നിന്നാണ് പാക്കിസ്ഥാന്‍ 101 റണ്‍സിനു ഓള്‍ഔട്ട് ആയത്. സോഫി മോളിനെക്സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ മെഗാന്‍ ഷട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ബെത്ത് മൂണി(29), എല്‍സെ വില്ലാനി(24*), എല്‍സെ പെറി(16*) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്.

ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിച്ച് ഓസ്ട്രേലിയ

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20യിലും വിജയത്തോടെ തുടങ്ങി ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയന്‍ വനിതകള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാനു 131/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. 64 റണ്‍സിന്റെ വിജയം നേടിയ ഓസ്ട്രേലിയന്‍ നിരയിലെ സോഫി മോളിനെക്സ് ആണ് കളിയിലെ താരം.

ആഷ്‍ലെ ഗാര്‍ഡ്നര്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അലൈസ ഹീലി(59), ബെത്ത് മൂണി(38) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. 43 റണ്‍സുമായി ഓപ്പണിംഗ് താരം നാഹിദ ഖാന്‍ മികച്ച് നിന്നുവെങ്കിലും മറ്റാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കായി സോഫി മോളിനെക്സ് നാല് വിക്കറ്റ് നേടി. മെഗാന്‍ ഷട്ട്, ഡിലീസ്സ കിമ്മിന്‍സ്, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Exit mobile version